2011, ഡിസംബർ 28, ബുധനാഴ്‌ച

"സ്റ്റേഷന്‍ വരെ പോണം."

എറണാംകുളത്തു ജോലി ചെയ്യുമ്പോ ഒരത്യാവശ്യത്തിനു വീട്ടിപ്പോവേണ്ടി വന്നു. ഇടപ്പള്ളിയിലായിരുന്നു താമസം, പുലര്‍ച്ചെ താമസ സ്ഥലത്ത് നിന്നും ഇറങ്ങി ട്രെയിന്‍ പിടിക്കാനായിരുന്നു പരിപാടി.

രാവിലെ മൂന്നു മണി, കവല വിജനം, ടൌണ്‍ ബസ്സോക്കെ വരണമെങ്കില്‍ സമയം കുറെയാവും, കുറച്ചു ദൂരം നടന്നു ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന്, എല്ലാരും പിന്‍ സീറ്റില്‍ മയങ്ങുന്നു, ഒരാളെ തട്ടി വിളിച്ചു ഞാന്‍ പറഞ്ഞു "സ്റ്റേഷന്‍ വരെ പോണം." അയാള്‍ ധിടിന്നു എഴുന്നേറ്റു മുന്‍ സീറ്റില്‍ ചാടിക്കയറി ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ അത്ഭുതപെട്ടു, ഞാന്‍ കരുതിയത്‌ ഇയാളെ കയ്യും കാലും പിടിചാലേ ഇയാള് വരൂന്നാ. എന്തായാലും രക്ഷപെട്ടു ഞാന്‍ കരുതി.

ഓട്ടോയില്‍ അര മണിക്കൂറോളം ഇരിക്കണം. ഓട്ടോയുടെയും റോഡിന്‍റെയും ഇളക്കവും രാവിലെത്തെ തണുത്ത സുഖമുള്ള കാറ്റും തട്ടി അറിയാതെ ഞാനൊന്നു മയങ്ങി. ഓട്ടോഡ്രൈവര്‍ തട്ടി വിളിച്ചു, സാര്‍ സ്റ്റേഷന്‍ എത്തി, ഞാന്‍ പരിസര ബോധമില്ലാതെ പടെന്നിറങ്ങി, കൊടുത്ത കാശും വാങ്ങി ഒന്നും പറയാതെ അയാള്‍ വിട്ടു.

ബാഗും തോളിലിട്ടു ഒന്ന് ഞെളിഞ്ഞു ചുറ്റും നോക്കി. എന്‍റെ ശ്വാസം പോയി. ദൈവമേ ഞാനിത് എവിടെയാ. ട്രെയിന്‍ കണ്ടില്ല, സ്റ്റേഷന്‍ മാസ്റ്ററേയും കണ്ടില്ല. ഉറക്കം തൂങ്ങുന്ന പാറാവുകാരന്‍ അതാ‍. സ്റ്റേഷനില്‍ തന്നയാ എത്തിയത്.. റെയില്‍വേ സ്റ്റേഷന്‍ അല്ല.. പോലീസ് സ്റ്റേഷന്‍. പിന്നെ അവിടുന്ന് ഇറങ്ങാന്‍ പെട്ട പാട് ദൈവത്തിനെ അറിയൂ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ