poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മേയ് 22, ബുധനാഴ്‌ച

ഞാനും നീയും ബാക്കിയാവുന്നത്

വീണ്ടും ഞാനവളെ കണ്ടുമുട്ടെണ്ടതായിരുന്നില്ല. കണ്ടിട്ട് ഒന്നും മിണ്ടാതെ പോവാനും തോന്നിയില്ല. അവളാകെ മാറിയിരിക്കുന്നു. ഇത്തിരി തടിചിട്ടുണ്ട്. പക്ഷെ പഴയതിലും ചന്തം കൂടിയിരിക്കുന്നു. തടിച്ച ഫ്രെയിം ഉള്ള കണ്ണടക്കുള്ളിലെ ചെറിയ കണ്ണുകള്‍. കാതില്‍ ജിമിക്കി പോലുള്ള ആ കമ്മലുകള്‍, ഇടതു ചെവിക്കടിയിലെ മറുക് പോലെയുള്ള ആ പാട്. പഴയപോലെ ചുണ്ടില്‍ നിറം തേച്ചിട്ടില്ല. അതുകൊണ്ടാണോ എന്തോ എനിക്കാ ചുണ്ടുകളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. പുച്ഛം തുളുമ്പുന്ന ആ മുഖം മാത്രം മാറിയിട്ടില്ല. കണ്ണടയും ചുരുണ്ട മുടിയും ഒക്കെകൂടി അവളൊരു ബുദ്ധിജീവി പരുവമായിരിക്കുന്നു. കമ്പില്‍ സാരി ചുറ്റിയ പഴയ ആ മെലിഞ്ഞ പതിനെട്ടുകാരി പെണ്ണല്ല.

"ഹൌ ആര്‍ യൂ"

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ എന്തോ വല്ലാതായി.
"ഐ ആം ഫൈന്‍. "

അതുമാത്രം ഭാരം കൂടിയ ആ ചുണ്ടുകള്‍ കൂടുതല്‍ അനങ്ങിയില്ല. നിശബ്ദതയില്‍ അലിഞ്ഞു നിന്ന ആ വൈകുന്നേരത്തിനു തിളക്കമെകി അവളുടെ കണ്ണുകള്‍. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനിക്കാന്‍ എനിക്ക് കഴിയുമായുരുന്നില്ല. ഒരു കൂട്ടം പറവകള്‍ പറന്നു നോക്കി പോയത് കണ്ടപ്പോള്‍ അവള്‍ നെടുവീര്‍പ്പിടുന്നത് കണ്ടു. ഇടയ്ക്കിടെ ഞങ്ങള്‍ കുശലാന്വേഷണ കളി കളിച്ചു. ഇനിയുമേറെ ചോദിക്കാന്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ വീണ്ടും മൌനത്തിന്റെ സങ്കടങ്ങളിലേക്ക് പാഞ്ഞു പോയി.

ഞാന്‍ പറഞ്ഞു.
"ഐ മിസ്സ്‌ യു."

അവളുടെ കണ്ണ് നിറഞ്ഞോ എന്നറിയില്ല. അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു.

"ശരിക്കും..
നീ എന്റെ നഷടമാണ്.
എന്റെ ജീവിതത്തിന്റെ തിരിക്കിനടയില്‍ ഞാനറിഞ്ഞു നഷ്ടപ്പെടുത്തിയ ഒന്ന്."

മറുപടിയില്ലാത്ത തുറിച്ച നോട്ടങ്ങള് മാത്രം‍!

അവളുടെ മുഖത്ത് ദുഖമോ നിരാശയോ ഒന്നും തങ്ങി നിന്നില്ല. ആ പുച്ച ഭാവം തന്നെ. എന്റെ മനസ്സ് കരയുകയായിരുന്നു. ആ നനവിന്റെ ആര്‍ദ്രതയില്‍ ഞാന്‍ അവളോട്‌ ഒരു ചെറിയ മൌനത്തിന്റെ അകമ്പടിയില്‍ പലതും പറഞ്ഞു.

"ഞാന്‍ എന്നെ പൂട്ടിയിട്ട ഈ ഇരുണ്ട സ്ഥലത്ത് നിന്ന് നീയെന്നെ പുറത്തു കൊണ്ട് പോവുക. എന്റെ ചിന്തകള്‍പോലും തടഞ്ഞുവെക്കുന്ന ഈ അരണ്ട ചെരുവില്‍ നിന്ന് നീയെന്നെ ഉയര്‍ത്തെഴുനെല്‍പ്പിക്കുക. എവിടെ പോയാലും എന്റെ തലക്കുള്ളില്‍ കുമിഞ്ഞുകൂടുന്ന ഈ ശബ്ദങ്ങളെ നീ ആട്ടിയോടിക്കുക. എന്റെ മനസ്സിന് ചിറകുകള്‍ നല്‍കുക."

എന്റെ കൈകള്‍ ബലമായി പിടിച്ചുകൊണ്ടവള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ നീശ്വാസങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

"നോക്കൂ.. പ്രണയത്തിന്റെ സുഖമുള്ള ഈ സമയങ്ങള്‍ ബാക്കിയാവുന്നില്ല. വിളയില്ലാത്ത എന്റെയീ മനസ്സെന്ന തരുശുനിലം നനക്കാന്‍ ഒരു മഴയായി നീ വെറുതെ വന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു. പക്ഷെ.. ചിലര്‍ പരസ്പരം പ്രണയത്തില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെടാത്തവരും. അങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ് ഞാനും നീയും ബാക്കിയാവുന്നത്."

അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള്‍ ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.



2011 ഡിസംബർ 28, ബുധനാഴ്‌ച

ഞാനും ഒരു കവിയാണ്!

അവതാര ലക്‌ഷ്യം പലതാണ്
അത് നീതിയുടെ ഉപമയാണ്
കാവ്യ വൃത്തങ്ങള്‍ പൂരിതമാക്കാന്‍
പ്രാസങ്ങള്‍ മാത്രം മതിയാവില്ല
ചില്ലക്ഷരങ്ങള്‍ കൂട്ടിയും ഗണിച്ചും
ഇതൊരു അര്‍ത്ഥമില്ലാത്ത കവിതയാവും
അന്നെനിക്ക് ജ്ഞാനപീഠം കിട്ടും
അന്ന് ഞാനും ഒരു കവിയാകും

കാലങ്ങള്‍ മരിച്ചു വീഴും
ഒരു തിരിയില്‍ ഞാനും അടങ്ങും
ഓര്‍മ്മകള്‍ അന്ന് ഉറക്കം തൂങ്ങും
നാളെയില്‍, മിഥുനത്തില്‍
എന്റെ കവിതകള്‍ വായിക്കപ്പെടും..
അന്ന് ഞാന്‍ പുനര്‍ജനിക്കും..
അങ്ങിനെ വീണ്ടും
അര്‍ത്ഥമില്ലാത്ത എന്റെ കവിതകള്‍
മഷി പരപ്പിക്കും..

എന്‍റെ കവിതയിലെ
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ മുഷ്ടി ചുരുട്ടി
ഇങ്ക്വിലാബ് വിളിക്കും, വിപ്ലവങ്ങള്‍ തുടങ്ങും
വീണ്ടും എനിക്ക് കിട്ടും ജ്ഞാനപീഠം...
രക്തസാക്ഷികളുടെ രക്ത മണ്ഡപങ്ങളില്‍
ഞാന്‍ എന്‍റെ അര്‍ത്ഥമില്ലാ കവിത ചൊല്ലും
അവരുടെ ആത്മാക്കള്‍ എന്‍റെ
ആത്മാവില്ലാത്ത കവിതയെ വെറുക്കും
അങ്ങിനെ ഞാനും ഒരു വിപ്ലവ കവിയാകും

പിന്നെ ഒരു കടും ചായയില്‍
വിഷം തന്നു നിങ്ങള്‍തന്നെ എന്നെ കൊല്ലും
എന്‍റെ കവിതകളെയും..

പിന്നെ ഞാന്‍ പുനര്‍ജനിക്കുന്നത്
ഒരു പ്രണയകവി ആയിട്ടായിരിക്കും


മനനം!

പുലരികള്‍ തന്മയത്ത്വത്തോടെ മനുഷ്യ സ്നേത്തെ ആര്‍ദ്രമാക്കി
ജ്ഞാനം മനുഷ്യനെ വിഡ്ഢിയാക്കി
പ്രണയം അവനെ അന്ധനാക്കി
വിജയങ്ങളെ എതിരേറ്റു മടുത്ത അവന്‍
പരാജയങ്ങളെ തേടി നടന്നു
ഭൂമിക്ക് വിശന്നു...


പ്രളയം!

പ്രളയമുണ്ടാവണം 
ശവങ്ങള്‍ ഒഴുകണം
രോഗങ്ങള്‍ പടരണം
മരണ ഭയത്തില്‍ എല്ലാവരും 
ജീവിതത്തിലേക്ക് ഒളിച്ചോടണം...
സഹജീവികള്‍ തമ്മിതല്ലി മരിക്കണം..
ഭൂമിദേവി കോപിക്കണം..
അതില്‍ ഈ പ്രപഞ്ചം പ്രകമ്പനം കൊള്ളണം
എല്ലാം മായ്ക്കാന്‍, നിങ്ങളുടെ അഹങ്കാരം മായ്ക്കാന്‍
നിശബ്ദത പടര്‍ത്താന്‍...