tag:blogger.com,1999:blog-67410903476912543332024-02-19T08:42:36.119-08:00the B sidesAnonymoushttp://www.blogger.com/profile/17361825252126069005noreply@blogger.comBlogger46125tag:blogger.com,1999:blog-6741090347691254333.post-61078197510234917352014-05-22T01:33:00.002-07:002014-05-22T04:38:53.257-07:00ആണ്‍പക്ഷികള്‍ വിരുന്നു വന്ന കാലം.<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuoevd8GJjBAchDwb66I5crDmiF_mcDpcA5Ubtr8Ra7adJOS3eiAj6occLYJBDNv2GFh9QCwMg7Mk3vOSAbwWaZk2pZkAwne0KEbfFFRK8Q329HlzRRJc2bRMnRUIVM3u8pxEjJ9xAFINv/s1600/aanpakshikal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuoevd8GJjBAchDwb66I5crDmiF_mcDpcA5Ubtr8Ra7adJOS3eiAj6occLYJBDNv2GFh9QCwMg7Mk3vOSAbwWaZk2pZkAwne0KEbfFFRK8Q329HlzRRJc2bRMnRUIVM3u8pxEjJ9xAFINv/s1600/aanpakshikal.jpg" height="640" width="451" /></a></div>
<div class="MsoHeader">
<br /></div>
<div align="center" class="MsoHeader" style="text-align: center;">
<br /></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="ML" style="color: #404040; font-family: AnjaliOldLipi;">പഞ്ഞിക്കെട്ടു പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മേഘക്കെട്ടുകള്‍.
ആ മേഘക്കെട്ടുകളില്‍ എവിടെയോ മുഖമൊളിപ്പിച്ച സൂര്യന്. വിമാനത്തിന്റെ ചിറകുകള്
മേഘങ്ങള്‍ക്കുമേലെ നിശ്ചലമായി നില്ക്കുന്നു എന്ന് തോന്നുമെങ്കിലും ഞാന്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഭൂഖണ്ഡങ്ങളെ
മറികടന്നു പോവുകയാണ്.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മേഘക്കെട്ടുകള്‍ മായുന്നില്ല
മറയുന്നില്ല. അല്ലെങ്കില്‍ വളരെ പതുക്കെ മാത്രം പിന്നോട്ട് നീങ്ങുന്നു. എന്റെ
ചിന്തകളും ഇതുപോലെയാണ്. എവിടെയോ തങ്ങിനില്ക്കുന്നപോലെ തോന്നുമെങ്കിലും ഞാന്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്റെ
ഒറ്റപ്പെട്ട എന്നിലേക്കുതന്നെ നോക്കിയിരുന്ന് എന്റെ ചിന്തകളിലൂടെ കരയുകയാവും.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />യാത്രകള്‍.. അതെന്റെ ധ്യാനമാണ്.. ഒരു തരത്തില്‍
എങ്ങോട്ടോ ഓടിപ്പോവുക എന്നത് എന്റെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എസ്കേപ്പിസം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> .
</span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒന്നും തിരിച്ചു തരാത്ത ദിവസങ്ങളെ പരിചിതമല്ലാത്ത
മുഖങ്ങളിലേക്ക് ആവാഹിച്ച്, അവരുടെ ഉദാസീനതയെ ചെറുചിരികളാക്കി വാങ്ങിവെക്കുകയും
നീളന്‍ രാത്രികളുടെ നേര്‍ത്ത നിശബ്ദതയില്‍ എന്നിലേക്കുതന്നെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കണ്ണടച്ച്
സ്വയം പിന്‍വാങ്ങുകയും ചെയ്യുന്ന രീതി. ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു മരത്തിന്റെ ആത്മാവ് എന്റെയുള്ളിലുണ്ട്. അലയുന്ന മഴമേഘങ്ങളെ ശപിച്ച് ഒരു സമതലപ്രദേശത്തെ
മുഴുവന്‍ വെയിലും മഴയും മഞ്ഞും കൊണ്ട് എങ്ങോട്ടോ ഓടിപ്പോവാന്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കൊതിച്ചിരുന്ന
ഒറ്റമരം. ഇപ്പൊ ആ മരം എന്റെ ആത്മാവിന്റെ നടുത്തളത്തിലാണ് വളരുന്നത് .</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />സ്പെയിനിലേക്കാണ് ഈ യാത്ര. ജോലി കിട്ടിയതിനു ശേഷമുള്ള
മൂന്നാമത്തെ ഓണ്‍സൈറ്റാണ് സ്പെയിന്. ഇതിനു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മുൻപ്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ജപ്പാനിലേക്കും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അമേരിക്കയിലേക്കും
പോയിരുന്നു. അഞ്ചോ ആറോ മാസങ്ങള്‍ നീളുന്ന യാത്രകള്‍. സ്പെയിന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.
യൂറോപ്പ് എന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നെങ്കിലും സ്പെയിന് എന്നെ പണ്ടേ
എന്തെല്ലാമോ കാരണങ്ങള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കൊണ്ട് ആകര്‍ഷിച്ചിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />പകലുകളില്‍ നിശബ്ദതയും അതിന്റെ ഭംഗിയുള്ള ഏകാന്തതയും നിലനിര്‍ത്തുന്ന
മാഡ്രിഡ് നഗരം. സ്പെയിനിന്റെ ഹൃദയം. റോമന്‍ നിര്‍മ്മിതി ശൈലിയുടെ എല്ലാ ഭംഗിയും അലങ്കരിച്ചു
തവിട്ട്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നിറത്തിലുള്ള കെട്ടിടങ്ങള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വിരിച്ചുവെച്ച
നഗരം. ആര് ആരെന്നു തിരിച്ചറിയാത്ത ജൂതരും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും
എല്ലാവരും കൂടിയുള്ള ഒരു സുഖമുള്ള നേര്‍മ്മയുള്ള മനുഷ്യര്‍. കലാപരമായും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">സാംസ്കാരികപരമായും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വളരെ
മുന്നില്‍ നില്ക്കുന്ന രാജ്യം. ചിരിച്ചുകൊണ്ട് പ്രതീക്ഷഭരിതമായി മുന്നോട്ടു
നീങ്ങുന്ന ഒരു ജനത. അവരുടെ ചിരികളില്‍ നിഷ്കളങ്കത മാത്രമേ കാണാനൊക്കൂ.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />വിടപറയാന്‍ നിൽക്കുന്ന സൂര്യന്റെ കണ്ണുകളില്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നിന്നും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അടര്‍ന്നു
വീഴുന്ന മഞ്ഞ വെയിലുകള്‍. അത് കെട്ടിടങ്ങള്‍ക്കുമേലെ തട്ടി ചിന്നിച്ചിതറി താഴെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വീഴുന്നു.
ആ മഞ്ഞവെയില്‍ തട്ടുമ്പോള്‍ തെരുവുകളില്‍ വെറുതെ ചുറ്റിത്തിരിയുന്നവര്‍ക്കെല്ലാം
സ്വര്‍ണ്ണ നിറമാണ്.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="ML" style="color: #404040; font-family: AnjaliOldLipi;">പിന്നീട് തിരക്കുള്ള ദിവസങ്ങളിലേക്ക്
എടുത്തെറിയപ്പെടുകയായിരുന്നു ഞാനെന്ന ജോലിയുടെ ഭോഗവസ്തു. ആര്‍ക്കും ആരെയും
സഹായിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍. സ്പെയിനില്‍ ഭാഷ ഒരു വല്ലാത്ത ഘടകമാണ്. എങ്ങനെയൊക്കെയോ
ഒപ്പിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അവര്‍ പറയുന്ന ഇംഗ്ലീഷും എന്റെ സ്പാനിഷും
കൊണ്ട് ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />ധൃതിപിടിച്ചോടുന്ന സ്വപ്നങ്ങള്‍ക്കു പിന്നാലെയോടി തളര്‍ന്നു
പോവുന്ന രാത്രികള്‍. രാവിനെ പകലാക്കിമാറ്റുന്ന ദിശയറിയാത്ത ചിന്തകള്‍. വെയില്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വീഴുന്ന
മരത്തിനു കീഴെ അതിന്റെ നിഴലുകളെ വെളിച്ചം ഉപേക്ഷിച്ചു മറഞ്ഞു പോയികൊണ്ടിരുന്നു.
നടപ്പാതകളില്‍ പല തരത്തിലുള്ള ആളുകള്‍ എന്നെ കടന്നു പോവുമ്പോള്‍ അവരെ എന്റെതായ
രീതിയില്‍ വീക്ഷിക്കുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />എല്ലാവരും തവിട്ടുനിറമുള്ളവരും പരന്ന കണ്ണുള്ളവരുമായിരുന്നു.
ലിംഗപരമായി എടുത്തു പറഞ്ഞാല്‍ അവിടുത്തെ സ്ത്രീകള്‍ക്ക്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്തോ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വിളര്‍ച്ച
ബാധിച്ച പോലെ തോന്നും. അവരുടെ കണ്ണുകളില്‍ എവിടെയോ നഷ്ടപ്പെട്ടുപോയ എന്തോ
നിരാശയുടെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മങ്ങിയ പ്രകാശമുണ്ട്. അവരുടെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വടിവില്ലാത്ത</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മാറിടങ്ങള്‍
എന്നെ ആകര്‍ഷിച്ചില്ല. അവക്കും എന്തോ പോഷകക്കുറവു കാരണം വിളര്‍ച്ചയും തളര്‍ച്ചയുമായി
വാടിനില്‍ക്കുന്നപോലെ തോന്നി. അവരിലൊന്നും ഞാന്‍ തീവ്രമായ അനുരാഗികളെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കണ്ടില്ല.
എന്റെ ജോലിസ്ഥലത്തും സ്ത്രീകള്‍ വിഭിന്നരായിരുന്നില്ല. കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ
പ്രോഗ്രാമിംഗ് നിലങ്ങളില്‍ ഉരുളക്കിഴങ്ങു നടുന്ന ചെളിപിടിച്ച മുഖങ്ങളിലെ നിരാശയും
അവശതയും അവര്‍ക്കുമുണ്ടായിരുന്നു. അവര്‍ക്ക് നാട്യങ്ങളില്ലായിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ശോഷിച്ച
അവരുടെ ശരീരങ്ങളില്‍ ആകര്‍ഷണമില്ലായിരുന്നു. അവരുടെ ചിരികളില്‍ ഞാന്‍
പ്രസാദിച്ചിരുന്നില്ല.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />അവിടുത്തെ പുരുഷന്മാര്ക്കായിരുന്നു സ്ത്രീകളെക്കാള്‍ ആകര്‍ഷണം
കൂടുതല്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">. </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നീളമുള്ള മുടിയും മെലിഞ്ഞ മുഖത്തിന്റെ
ചെരുവില്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കുറ്റിയായി കിടക്കുന്ന താടിരോമങ്ങള്‍.
കനമില്ലാത്ത ചുണ്ടുകള്‍. അവരുടെ ഹസ്തദാനം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു
വല്ലാത്ത അനുഭവമായിരുന്നു. നമ്മുടെ കയ്യ് നുറുങ്ങുന്ന പോലെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കനപ്പെട്ടതായിരുന്നു
അതെല്ലാം. താമസ സ്ഥലത്തുള്ള ചിലര്‍ നല്ല സുഹൃത്തുക്കളായി. മിക്കവാറും അര്‍ദ്ധനഗ്നരായിട്ടായിരുന്നു അവരുടെ വിഹാരം. വീടിനുള്ളില്‍ അവരുടെ ചില സ്വകാര്യ ഭാഗങ്ങള്‍ കാണുമ്പോള്‍
എനിക്കെന്തോ വല്ലാതെ തോന്നി.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />ദിവസങ്ങള്‍ പിന്നെയും മുന്നോട്ടു നീങ്ങി. ഞാന്‍ എന്റെ കപടമായ
ചിരികളില്‍ പലരെയും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">സുഹൃത്തുക്കളാക്കി. ആ
ചിരിയില്‍ ഞാന്‍ എന്റെ ഒറ്റപ്പെടലിന്റെ ഭാരങ്ങളെ പൊടിച്ചുകളഞ്ഞു. ചിലപ്പോഴൊക്കെ ഈ
തിരക്കൊക്കെ വിട്ട് ആരുമറിയാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നുതോന്നും.
ചിലപ്പോൾ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഞാനെന്തിന് എന്നോട്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">യുദ്ധം ചെയ്യണം
എന്നുള്ള ആശങ്കയില്‍ അപക്വമായി നിന്നുപോവും. അവസാനം ഇതാണ് ഞാന്‍ എന്നുള്ള
തിരിച്ചറിവില്‍ നിഗൂഡമായ ഒരു ആത്മരതിയില്‍ മുങ്ങി ചിരിക്കും. എനിക്കെന്നെയല്ലാതെ
വേറെ ആരെയും സ്നേഹിക്കാന്‍ കഴിയില്ലേ എന്ന</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ചോദ്യം എന്നെ
എന്നും കുഴക്കിയിരുന്നു. ഹൃദയത്തിന്റെ മറവില്‍ ഒരു ഇരുട്ടിലേക്ക് മാറിനിന്നു ഞാന്‍
എന്നെ വീക്ഷിക്കുമ്പോള്‍ ഒരു നഗ്നമായ ഉടല് ഒരു ഗുഹയിലേക്ക് നടന്നു കയറുന്നതും
അവിടെ അയാള്‍ ഒതുങ്ങിയിരുന്നു കരയുന്നതും കാണും. അയാള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അയാളെ
സ്വയം ആശ്വസിപ്പിച്ചു പറഞ്ഞു.</span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><b>“Pour in loads of love and fill the void ".</b><o:p></o:p></span></i></div>
<div align="center" class="MsoNormal" style="margin-bottom: 7.5pt; text-align: center;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
* * * * * *<o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
</span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ജോലിയും അതിന്റെ തിരക്കുകളിലും മുങ്ങി പ്രോജക്റ്റ് അതിന്റെ
അവസാന ഷെഡ്യൂളിലേക്ക് കടന്നു. അവസാന മിനുക്കുപണികള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പ്രെസന്റേഷൻ,</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പതിവിലും
കൂടുതല്‍ തിരക്ക്. ആര്‍ക്കുമാരോടും പരാതിയില്ലാതെ സ്വയം ചാവേറായിപ്പരിണമിച്ചു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കോര്‍പ്പറേറ്റുകളുടെ
ലാഭത്തിന്റെ വിഹിതം കൂട്ടാനുള്ള ഊര്‍ജ്ജിതശ്രമം അതിന്റെ പാരമ്യതയില്‍. നാലുമാസം
തീരുന്നു എന്നത് വലിയ കാര്യമാണ്. ഞാന്‍ ജോലിയില്‍ മുഴുവനായും ശ്രദ്ധിച്ചു. അന്നൊരു
ദിവസം എന്റെ ആത്മാവിന്റെ നഗ്നതയിലേക്ക് ആരോ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">തുറിച്ചുനോക്കുന്നെന്ന</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">തിരിച്ചറിവില്‍
ഞാന്‍ ചുറ്റുപാടും നോക്കി. അതെ എന്നെ ഒരാള്‍ നോക്കുന്നുണ്ട്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> .
</span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ് ബോറോസ്. അതായിരുന്നു അയാളുടെ പേര്. മുപ്പതുകളുടെ
അവസാനത്തില്‍ എവിടെയോ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഉറച്ച ശരീരം. ചുരുണ്ട
നീളമുള്ള മുടി. ഉയരം കുറഞ്ഞു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മെലിഞ്ഞ ഒരാള്‍. ഇട്ടിരുന്ന കറുത്ത സ്യൂട്ടിനുള്ളില്‍ അയാള്‍ സുന്ദരനായിരുന്നു.</span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസ്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ബോറോസ്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">സ്പെയിന്
റീജ്യന് കമ്പനി മാനേജര്‍ ആയിരുന്നു. പെര്‍ഫോമന്‍സ്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അപ്പ്രൈസൽ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒപ്പിട്ടു
ഒരാളുടെ ഔദ്യൗഗികജീവതത്തിന്റെ ഉയരങ്ങളെയും താഴ്ച്ചകളെയും മൂല്യനിര്‍ണ്ണയം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നടത്തുന്ന
ആള്. ആ നിലക്കോ അതോ അയാളുടെ ആ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പ്രൗഡി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കണ്ടിട്ടോ
എന്തോ.. എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നു. മൗനത്തിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മുഖംമൂടിയില്‍
എന്റെയുള്ളിലെ കരയുന്ന എനിക്ക് ചിരിക്കാന്‍ കഴിയുക എന്നത് അത്ര
എളുപ്പമല്ലാ, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്നിട്ടും ഞാന്‍
ചിരിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />അന്നത്തെ ലഞ്ച് താമാസ് ബോറോസിന്റെ വകയായിരുന്നു.
കാരണങ്ങളൊന്നും അറിയില്ല, കാരണം ഓഫീസില്‍ ഭക്ഷണം എന്നും ആരുടെയെങ്കിലും വകയാവും. അതിലൊന്നും
കാര്യമില്ല. പക്ഷെ ഇന്ന് വൈവിധ്യത്തിന്റെയും സമൃദ്ധിയുടെയും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ധാരാളിത്തം
വേണ്ടുവോളം ഉണ്ടായിരുന്നു. ഭക്ഷണത്തിനിടക്കു താമാസ് വന്നു എല്ലാവരോടുമായി
സംസാരിച്ചു. അയാളുടെ ഭംഗിയുള്ള പല്ലുകള്‍ കാണിച്ചുള്ള തുറന്നചിരിയും, തുറിച്ചുനോട്ടവും എനിക്ക് വല്ലാതെ ബോധിച്ചു. ഭംഗിവാക്കുകള്‍ എല്ലാവരോടും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പറഞ്ഞെങ്കിലും
എന്റെ തോളത്തു കൈവച്ചു അയാള്‍ പുഞ്ചിരി തൂകി ചോദിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><b><br />" Why are you always alone? U don’t have friends
here? "</b><o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="ML" style="color: #404040; font-family: AnjaliOldLipi;">എനിക്കതിനു പ്രത്യേക ഉത്തരമൊന്നും ഇല്ലായിരുന്നെങ്കിലും ഞാന്‍
പറഞ്ഞു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> <o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><b>" i don’t have friends, this is just how i'm."</b><o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
</span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അതിനു മറുപടിയൊരു ചിരിയായിരുന്നു. പല്ലുകള്‍ കാണിച്ചു തുറന്നുകാട്ടി
അനുകമ്പ വരുത്തുന്ന ചിരി. ഒരുപക്ഷെ അയാള്‍ അങ്ങനെ ഒരുത്തരം പ്രതീക്ഷിച്ചു കാണില്ല.
എന്തായാലും ആ ചിരിയില്‍ എന്തോ പ്രത്യേകതയുള്ളതായി എനിക്ക് തോന്നി. ചെറുതായി നീണ്ടുകിടന്ന
എന്റെ മുടിയില്‍ മെല്ലെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പിടിച്ചു വലിക്കുകയും
ചെയ്തതോടെ എന്റെ ഹൃദയത്തിന്റെ മറവിലെ ഇരുട്ടുള്ള ഗുഹയിലെ നഗ്നനായ അയാള്‍ പുറത്തു
വന്നു പറഞ്ഞു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> <o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><b>“Pour in loads of love and fill the void ".</b></span></i><br />
<i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><b><br /></b></span></i></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="ML" style="color: #404040; font-family: AnjaliOldLipi;">വൈകാതെ കുശാലാന്വേഷണങ്ങളായി. താമസം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഭക്ഷണം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നാട്ടില്‍
എവിടെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">? അങ്ങനെ </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നൂറു ചോദ്യങ്ങള്‍. താമാസ് താമാസിന്റേതായ
ചിന്തകള്‍ക്കുനടുവില്‍ നങ്കൂരമിട്ട ഒരു കപ്പല്‍ പോലെ തോന്നിച്ചു. അയാളുടെ
ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഔദ്യോകികമായ
വിരുന്നുകളും നാളെകളെക്കുറിച്ചുള്ള വേവലാതികളും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മാത്രമാണെന്ന്
തോന്നി. കറുത്ത സ്യൂട്ടിനുള്ളില്‍ നല്ലൊരു മനുഷ്യനെയും എനിക്ക് കാണാന്‍ സാധിച്ചു.
നിറത്തിന്റെയോ, മതത്തിന്റെയോ, രാജ്യങ്ങളുടെയോ അതിര്‍വരമ്പുകള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഉണ്ടാക്കിയെടുക്കാതെ
അയാള്‍ എല്ലാവരെയും അസൂയപ്പെടുത്തി നടന്നു. വളരെ ഉന്മേഷത്തോട് കൂടിയും
ചുറുചുറുക്കോട് കൂടിയും അയാള്‍ സംസാരിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />വൈകാതെ സ്പെയിനിലെ എന്റെ ഏല്‍പ്പിക്കപ്പെട്ട ചുമതല ഏകദേശം പൂര്‍ത്തിയായി.
ഏതാണ്ട് ഒരുമാസത്തോളം ഇനി സപ്പോര്‍ട്ട് ചെയ്താല്‍ മാത്രം മതി. വളരെ വലിയ ചടങ്ങകുകളും
അനുമോദനങ്ങളും ഒക്കെയായി അന്ന് സോഫ്റ്റ്വെയര് റിലീസ് ചെയ്തു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഞാന്‍ എന്നെ
വെറുക്കുന്ന സമയങ്ങള്‍ക്ക് ഇനിയും ഒരു മാസം കൂടിയെന്നു എന്നെ ഓര്‍മ്മപ്പെടുത്തുമ്പോള്‍
ഞാന്‍ വല്ലാതായി. സ്പെയിന് മടുത്തപോലെ തോന്നുന്നു..</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br /></span><br />
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br /></span>
<span lang="ML" style="color: #404040; font-family: AnjaliOldLipi;">അല്ലെങ്കിലും ഞാന്‍ അങ്ങനെയാണ്. എവിടേലും ചെന്നുചേരുന്ന സമയത്ത്
അതില്‍ മുഴുകി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ആസ്വദിച്ചിരിക്കും. പിന്നെ സമയം തെറ്റാന്‍
തുടങ്ങുമ്പോള്‍ ഞാന്‍ ഉള്‍വലിഞ്ഞു നിൽക്കും,</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കുറ്റങ്ങള്‍
കണ്ടുപിടിക്കും. എന്നിട്ട് അടുത്ത യാത്രയെകുറിച്ച് ചിന്തിക്കും. പക്ഷെ ഇവിടെ
സംഭവിക്കുന്നത് അതിനിടയില്‍ കുറച്ചു നാള് വഴിതെറ്റിപ്പോകുന്നതാണ്. സോഫ്റ്റ്വെയര്
റിലീസ് ഡേ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വിരുന്ന്, സക്സസ് സെലിബ്രേഷന്.</span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />അന്നത്തെ വിരുന്നില്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഭക്ഷണവും
മദ്യവും ഏറെ ഉണ്ടായിരുന്നു. താമാസ് എന്നെ വിടാനുള്ള ലക്ഷണമില്ല. വഴിവക്കില്‍ ആരെങ്കിലും കാത്തിരിക്കും നേരം ഇരുട്ട് കാവലായി കുത്തിയിരിക്കും എന്നപോലെ,
പക്ഷെ എനിക്ക് കാത്തുനില്കാന് സമയമില്ല.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസ് എന്നെ കുറേപ്പേര്‍ക്ക്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പരിചയപ്പെടുത്തിക്കോടുക്കുകയും
ഭംഗിവാക്ക് പറയുകയും ചെയ്തു. അതിനിടയില്‍ താമാസ്റെ വീട്ടിലേക്കുള്ള
അത്താഴത്തിനുള്ള വ്യകതിപരമായ ക്ഷണവും കിട്ടി. എനിക്കതില്‍ പ്രത്യേകിച്ച് ഒന്നും
അപ്പോള്‍ തോന്നിയില്ല. ആ ആഴ്ചയിലെ ഒരു ദിവസം വൈകുന്നേരം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിനു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വേണ്ടി
മാറ്റി വെക്കുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></div>
<div align="center" class="MsoNormal" style="margin-bottom: 7.5pt; text-align: center;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;">* * * *<o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="ML" style="color: #404040; font-family: AnjaliOldLipi;">നഗരത്തില്‍നിന്നും അകന്ന ഒരു
പ്രദേശത്തായിരുന്നു താമാസിന്റെ വീട്. </span><span style="color: #404040; font-family: AnjaliOldLipi;">അതൊരു കൊട്ടാരമായിരുന്നു.</span><span style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;"> അകലത്തെ കാഴ്ചയില്‍ കുലീനമായ ഒരു വലിയ
ശവകുടീരംപോലെ തോന്നി. ഇളം നിലാവില് ആ വീട് ഒറ്റപ്പെട്ടപോലെ നിന്നു. എനിക്കാവീടിനോട്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കണ്ടമാത്രയില്‍ത്തന്നെ
പ്രേമം തോന്നി. എന്നെപോലെ ഒറ്റപ്പെട്ടു നില്ക്കുന്ന എന്തിനെയും ഇഷ്ടപ്പെടാന്‍ എന്റെ മനസ്സ്
ധൃതികൂട്ടി നില്‍ക്കുകയായിരുന്നു. </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br /></span>
<span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ് ഒരു കോടീശ്വരനാണെന്ന് ഞാന്‍
അറിഞ്ഞിരുന്നില്ല. ടാക്സിക്കാരനെ പറഞ്ഞു വിടാന്‍ ആയാള്‍ കാറിനടുത്തേക്ക്
നടന്നുവന്നു. ഡ്രൈവറുടെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അടുത്തുവന്ന് അയാളോട്
എന്തെല്ലാമോ പറഞ്ഞു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കാറില്‍ നിന്നുമിറങ്ങിയ
എന്നെ അയാള്‍ ആലിംഗനം ചെയ്യുകയും കൈകള്‍ മുറുക്കെ കൂട്ടിപ്പിടിച്ചു
വീട്ടിലേക്കു നടക്കുകയും ചെയ്തു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />കുലീനമായ ആ വീട് പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ചപോലെ തോന്നി.
കുഞ്ഞുജാലകങ്ങള്‍, അതിന്റെ കര്‍ട്ടനുകള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എല്ലാം
മനോഹരമായിരിക്കുന്നു. എല്ലാം നല്ല അടുക്കും ചിട്ടയുമായി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ക്രമപ്പെടുത്തി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വെച്ചിരിക്കുന്ന
</span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അലങ്കൃതമായ ഒരു ശവകുടീരം. നിറയെ നീളമുള്ള
ചെടികളും പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന പൂക്കളും ആ വീടിനെ ജീവനോടെ നിര്‍ത്തി.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />പാതി ഇരുളില്‍ നിന്ന് ഒരു സ്ത്രീ രംഗപ്രവേശം ചെയ്തതോടെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്റെ
എല്ലാ ധാരണകളും താമാസ് തെറ്റിച്ചു. താമാസിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അമ്മയായിരുന്നു
അത്. അയാള്‍ അവിവാഹിതനായിരുന്നു എന്നതില്‍ എനിക്ക് കൌതുകം തോന്നി.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസിന്റെ അമ്മയും താമാസിനെ പോലെ മെലിഞ്ഞതായിരുന്നു. പക്ഷെ വിടര്‍ന്ന
കണ്ണുകളുള്ള അവര്‍ക്ക് താമാസുമായി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു സാദൃശ്യവും
തോന്നിയില്ല. അവരുടെ കൈകള്‍ക്ക് നല്ല തണുപ്പായിരുന്നു. അവര്‍ എന്നെ താമാസിന്റെ
അടുത്ത സുഹൃത്തിനെപ്പോലെ ആ വലിയ വീട്ടിലേക്കു ആനയിച്ചു. നന്നായി ഇംഗ്ലീഷ്
സംസാരിക്കുന്ന അവര്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നാട്യമില്ലാതെ ജോലിയെക്കുറിച്ചും, സ്പെയിനിലെ ജീവിതത്തെകുറിച്ചും, ഭക്ഷണത്തെക്കുറിച്ചും എല്ലാം ചോദിച്ചു. പക്ഷെ അവര്‍
വാചാലയായത് എന്റെ നാടിനെക്കുറിച്ചായിരുന്നു. അവരുടെ യവ്വനത്തില്‍ എപ്പോഴോ ഇന്ത്യയില്‍
അവര്‍ വന്നിരുന്നുപോലും. നാട്ടിലെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വൈവിധ്യവും, ആയുര്‍വേദവും,
ഭക്ഷണവും പിന്നെ ഞാറുനടുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ ഏറെ സംസാരിച്ചു. അവരുടെ
ചോദ്യങ്ങളെല്ലാം ആശ്ചര്യം നിറഞ്ഞതായിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസ് ആത്താഴത്തിനെക്കുറിച്ച് ഓര്മിപ്പിച്ചപ്പോള് മാത്രമാണ്
ഒരു ചെറിയ ചിരിയോടെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ക്ഷമചോദിച്ച് അവര്‍
അത്താഴം വിളമ്പാന്‍ പോയത്.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />യൂറോപ്യന്‍ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം.
വൈന്‍ ഗ്ലാസ്സുകള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കത്തിയും മുള്ളും.
എനിക്കറിയാവുന്നതു സ്റ്റീക്കും, സലാഡും, വൈനും മാത്രമായിരുന്നു. </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br /></span>
<span lang="ML" style="color: #404040; font-family: AnjaliOldLipi;">കഴിച്ചെന്ന്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വരുത്തിതീര്‍ക്കാനുള്ള
ശ്രമമായിരുന്നു പിന്നീട്. അവരാവട്ടെ ചിരിയും, ഭക്ഷണവും, സംഭാഷണവും ഇടകലര്‍ത്തി
ആസ്വദിച്ചു കഴിക്കുകയായിരുന്നു. മൂളിയും, ചിരിച്ചും ഞാന്‍ പുറമേ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു
നല്ല അതിഥിയായി ഇരുന്നു. എന്റെയുള്ളില്‍ മുഴുവന്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിന്റെ
ക്ഷണവും,</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അതിന്റെ ഇതിവൃത്തവും പിന്നെ
എന്റെയുള്ളിലെ നഗ്നനായ അയാളും, അയാളുടെ ചിലമ്പുന്ന സംഭാഷണങ്ങളുമായിരുന്നു. പക്ഷെ
ഇപ്പോള്‍ അയാള്‍ ഒരു കടല്‍ത്തീരത്ത് തിരകളെ എണ്ണുന്ന തിരക്കിലാണ്. അയാള്‍
ചോദ്യങ്ങളെ സ്വീകരിക്കില്ലായിരിക്കാം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്നൊരു
മുന്‍വിധിയില്‍ അയാളുടെ വര്‍ത്തികളെ ശ്രദ്ധിച്ചു ഞാന്‍ നിന്നു. അയാള്‍ കടലിലേക്ക്
ഇറങ്ങിപ്പോവുന്നു, തിരകളെ ഭയക്കാതെ.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസ് പേരു വിളിച്ചു ഇനി വൈന്‍ വേണോ എന്നു ചോദിച്ചപ്പോഴാണ്
ഞാന്‍ തിരികെവന്നത്.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഭക്ഷണത്തിനുശേഷം താമാസ്
എന്നെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചു. ചുറ്റുന്ന ഗോവണി കയറുമ്പോള്‍ താമാസ് അയാളുടെ
മെലിഞ്ഞ രോമമില്ലാത്ത കൈകള്‍ കൊണ്ട് എന്റെ കയ്യില്‍ വിരല്‍ കോര്‍ത്തു മുറുക്കെപ്പിടിച്ചു.
ഇടക്കെപ്പോഴോ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ്റെ ചുണ്ടുകള്‍ വിറയലോടെ എന്റെ
ചുമലുകളെ സ്പർശിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></div>
<div class="MsoNormal" style="margin-bottom: 7.5pt; text-align: justify;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
</span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിന് ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു. എന്റെകൂടെ
വീടിനടുത്തെ പുഴക്കരയില്‍ മഞ്ഞക്കല്ലുകള്‍ പെറുക്കി എടുക്കാന്‍ വന്ന ഒരു
കളികൂട്ടുകാരന്റെ മുഖം. താമാസ് എന്റെ മുഖം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കയ്യിലെടുത്തു
പറഞ്ഞു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> <o:p></o:p></span></div>
<div class="MsoNormal" style="margin-bottom: 7.5pt;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><i><br />"</i></span><i><span lang="ML" style="color: #404040; font-family: AnjaliOldLipi;">മറവില്ലാതെയും ഒളിവില്ലാതെയും ഞാനിതാ നിന്റെ മുന്നില്‍ നില്ക്കുന്നു.
</span></i><i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
</span></i><i><span lang="ML" style="color: #404040; font-family: AnjaliOldLipi;">എനിക്കൊരു തുടക്കം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ്.</span></i><i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
</span></i><i><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്റെ മനസ്സ് നിന്റെ മുന്നില്‍ തോറ്റു</span></i><i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></i><i><span lang="ML" style="color: #404040; font-family: AnjaliOldLipi;">തന്നിരിക്കുന്നു.</span></i><i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br />
</span></i><i><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഇനി നീ പറയൂ നിനക്കെന്നെ സ്നേഹിക്കാൻ</span></i><i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></i><i><span lang="ML" style="color: #404040; font-family: AnjaliOldLipi;">കഴിയുമോ?”</span></i><i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></i><span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><br /></span><br />
<i><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br /></span></i>
<br />
<div style="text-align: justify;">
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഇംഗ്ലീഷിനിടയില്‍ ഇടയ്ക്കു സ്പാനിഷ് കയറി വരുന്നത് കൊണ്ട് ചില വാക്കുകളൊന്നും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എനിക്ക്
മനസ്സിലായില്ല. വിളറിയ നിശ്ശബ്ദതയില്‍ മൂടിയ ആ രാത്രി എന്നെ കൂടുതല്‍ സ്ഥബ്ദനാക്കി.
ഞാന്‍ എന്റെ ഉള്ളില്‍ വളരെ പരിഭ്രാന്തനായിരുന്നു. എനിക്ക് എന്നെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പേടിയാവുന്ന
പോലെ തോന്നി. എങ്കിലും ഒരാനന്ദം അനുഭവിക്കുന്നതായി ഞാനറിഞ്ഞു.
അയാളുടെ തണുത്ത കൈകള്‍ ഇടക്കെപ്പോഴോ എന്റെ കണ്ണുകള്‍ അടപ്പിച്ചു. താമാസ് എന്നെ ഒരു
ദൈവത്തെ പൂജിക്കുന്ന പോലെ തലോടി.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്നെ താമാസ് അഗാധമായി
പ്രണയിക്കുന്നു എന്നെനിക്കു തോന്നി. അല്ലെങ്കിലും ഒരാണിനു പെണ്ണിനെ മാത്രെമേ
പ്രണയിക്കാന്‍ കഴിയൂ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">?. </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br /></span></span>
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;">ലിംഗവ്യത്യാസത്തിന്റെ പശ്ചാത്തലത്തില്‍
ഞാന്‍ എന്നെയും എന്റെ മനസ്സിനെയും പല</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">തവണയായി
അളന്നുകൊണ്ടിരുന്നു. കാടുകയറിയ ചിന്തകളെ മെരുക്കാന്‍ ഇനിയും ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ സ്നേഹത്തിന്റെ അതിരുകളില്‍ എവിടെയെങ്കിലും ലിംഗാനുസൃതമായി മുന്നറിയിപ്പുകള്‍
ഞാന്‍ കണ്ടിരുന്നുവോ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">? </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരാണും മറ്റൊരാണും! മനസ്സില്‍
എന്തോ പോലെ. പക്ഷേ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഞാന്‍ എന്താണ് താമാസിനെ
തടയാത്തത്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">?</span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കണ്ണുകളില്‍ വളരുന്ന
ഒറ്റമരങ്ങളില്‍ ഒരു കൂട്ടം ആണ്‍പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. കൂട്ടംകൂട്ടമായി അവ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിന്റെ
കൃഷണമണിക്കുള്ളില്‍ കലപിലകൂട്ടി കളിച്ചിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിന്റെ
കണ്ണിലേക്കു നോക്കുമ്പോള്‍ ആ പക്ഷികള്‍ എന്നിലേക്ക് പറന്നുവരുന്നപോലെ തോന്നി.
അങ്ങനെ അവ എന്നിലേക്കു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പറന്നു വന്നാല്‍ അവയെന്റെ
ശൂന്യമായ മനസ്സില്‍ നിശബ്ദമായി ഗുഹാമുഖത്തുറങ്ങുന്ന ആ മനുഷ്യനെ അസ്വസ്തനാക്കും.
അയാളുടെ ഉറക്കങ്ങളെ ഈ ആണ്‍പക്ഷികള്‍ ചിലപ്പോള്‍ അലോസരപ്പെടുത്തും.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഞാന്‍
എന്റെ മൗനങ്ങളിലേക്ക് ഒതുങ്ങിനിന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />നാട്ടില്‍ കൂടെ ജോളിചെയ്യുന്ന</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">രേവതിയും,
അലീനയും, കൃസ്റ്റീനയുമെല്ലാം സുന്ദരിമാരായിരുന്നു. അലീനക്ക് എന്നോടുള്ള ഇഷ്ടം
വെറും കാമം മാത്രമായിരുന്നില്ല. അവളെന്നെ എല്ലാ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അര്‍ത്ഥത്തിലും</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">സ്നേഹിച്ചിരുന്നതായി
തോന്നിയിട്ടുണ്ട്. പക്ഷെ എനിക്കവളുടെ മണം ഇഷ്ടമല്ലായിരുന്നു. അവളുടെ വിരലുകള്‍
ഇഷ്ടമല്ലയിരുന്നു. അലീനയെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് നൂറു കാരണങ്ങള്‍
ഉണ്ടായിരുന്നു. അവരുടെ ലാളനകള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്നെ ഉന്മാദിപ്പിച്ചിരുന്നില്ല.
ആരെയും ഒന്ന് ചുംബിക്കുവാന്‍ തോന്നിയിരുന്നില്ല. പക്ഷെ ഇപ്പൊ താമാസ് അതും ഒരു
ആണായിട്ടുപോലും എന്തുകൊണ്ട് ഞാന്‍ അവനെ തടുക്കുന്നില്ല</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">? </span><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br /></span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><br /></span></span>
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ്
തന്നെ ഇഷ്ടപ്പെടാന്‍ എന്തായിരിക്കും കാരണം.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്റെ വൃത്തിയുള്ള
നഖങ്ങള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">?</span><span lang="ML" style="color: #404040; font-family: AnjaliOldLipi;"> അല്ലെങ്കില്‍ രോമം തീരെയില്ലാത്ത എന്റെ
ആകാരമായ നെഞ്ചളവുകള്‍? അതോ ഇതുവരെ ആരെയും കാണിക്കാതെ ഇരുട്ടില്‍ സ്വപനങ്ങളെ അടവെച്ചു
വിരിയിക്കുന്ന ഗുഹയിലിരിക്കുന്ന നഗ്നനനായ എന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മനസ്സിനെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">? </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ്റെ
സ്നേഹം ദിവ്യമായ എന്തോ പോലെ തോന്നി. താമാസിനെയും കൂട്ടി ഇരുളിന്റെ മറയിലുള്ള ആ
ഗുഹക്കുള്ളില്‍ ഒളിക്കാന്‍ തോന്നുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസ് എന്നെ സ്നേഹിക്കുന്നത് എങ്ങനെയെന്ന് എനിക്കറിയാമായിരുന്നു.
ഒന്നും മിണ്ടാതെ എന്റെ തലയില്‍ അയാള്‍ വളരെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പതുക്കെ
വിരലുകളോടിച്ചു. താമാസിന്റെ ഗന്ധം അതെന്തോ ആനന്ദം പോലെ എന്റെ തലച്ചോറിലേക്ക്
തിരുകിക്കയറി. താമാസിന്റെ നീളമുള്ള</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ചുരുണ്ട</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മുടികള്‍
എന്റെ നെഞ്ചില്‍ ഇക്കിളിപരത്തി.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">അകലത്തു ചന്ദ്രനെ
പരുക്കനായ മേഘങ്ങള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മറച്ചും തെളിച്ചും
ധൃതിയില്‍ മറഞ്ഞുപോയി. ഒരു മഴക്കാല സന്ധ്യയിലെ വിചിത്രമായ ഒരു രാത്രിയില്‍
ഒന്നുമറിയാതെ പ്രണയിച്ച സര്‍പ്പങ്ങളെപ്പോലെ ഞങ്ങള്‍ പരസ്പരം പുണര്‍ന്നുകിടന്നു.
ഭൂമിയെ തണുപ്പിച്ച മഞ്ഞുമാസത്തിലെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു ചൂടുകാറ്റായി താമാസ്
എന്റെയുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />ആ കിടപ്പുമുറിയുടെ കനംകുറഞ്ഞ കര്ട്ടന് പുറത്തെ പൊള്ളുന്ന
നിലാവിനെ ഉള്ളിലേക്ക് കടത്തിവിടാന്‍ പരിശ്രമിച്ചു. എന്റെ നിശ്വാസങ്ങള്‍ താമാസിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മുഖം
തുടുപ്പിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിന്റെ കണ്ണുകളിലേക്കുനോക്കിയപ്പോള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ആ
കണ്ണുകളില്‍ നിന്ന് ആണ്‍പക്ഷികൂട്ടങ്ങള്‍ എന്റെ സ്നേഹങ്ങള്‍ പന്തലിച്ച പൂമരത്തില്‍
വന്നിരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വിരലുകള്‍
വിചിത്രമായി എന്റെ മേനിയില്‍ ചിത്രങ്ങള്‍ വരക്കുംമ്പോള്‍ സ്നേഹപ്പൂമരത്തിലെ ആണ്‍പക്ഷികള്‍
എന്റെ മനസ്സില്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കലപിലകൂട്ടി. പിന്നെ ഒരു
കാറ്റടിച്ചപ്പോള്‍ ആ ആണ്‍പക്ഷികള്‍ ഒന്നിച്ച് അവിടന്ന് പറന്നുപോയി. എന്റെ മനസ്സു
ശൂന്യമായി.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />കാമുകന്മാര്.. എനിക്കതില്‍ ലജ്ജതോന്നിയില്ല. പരസ്പരം
ചുംബിക്കുന്ന കാമുകന്മാര്. താമാസ് എന്നിലേക്ക് ഓടിവരികയായിരുന്നു. എന്റെ കവിള്‍ത്തടങ്ങളില്‍
താമാസ് തന്റെ നെറ്റിമുട്ടിച്ചു. ഓരോ സ്പര്‍ശനങ്ങളിലും താമാസിനോടുള്ള എന്റെ അപരിചിതത്വം
മരിച്ചു വീണു. അപരിചിതത്വത്തിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ചുടലപ്പറമ്പുകളില്‍ നനുത്ത
സ്നേഹങ്ങള്‍ മുളപൊട്ടുകയായിരുന്നു. വിന്റെര്‍ ലോഷന്‍ പുരട്ടി മനോഹരമാക്കിവെച്ചിരുന്ന
എന്റെ പാദങ്ങളില്‍ താമാസ് ഉമ്മവെച്ചു. അരങ്ങുതീര്‍ന്നിട്ടും ചമയങ്ങളഴിക്കാതെ
നൃത്തം ചെയ്ത കാമുകന്മാരെപ്പോലെ ഞങ്ങള്‍ സ്നേഹിച്ചു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />സ്നേഹങ്ങള്‍ കുന്നുകൂടി. ഞാന്‍ എന്റെയുള്ളില്‍ ഒരു കാമുകനെ
ജനിപ്പിക്കുന്ന പ്രക്രിയ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നടത്തുകയായിരുന്നു</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">. </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഞാന്‍ അയാളുടെ
സ്നേഹത്തിന്റെ ത്രസിപ്പിക്കുന്ന കയങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യം ഒരു
സങ്കോചത്തോടെയാണ് ഞാന്‍ താമാസിനെ എന്നിലേക്ക് വരവേറ്റതെങ്കിലും പിന്നീട്
എനിക്കതില്‍ പരിഭവമൊന്നും തോന്നിയില്ല.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ് എന്റെ
ഓരോ ചലനങ്ങളിലും പൊഴിഞ്ഞുവീഴുന്ന സ്നേഹത്തുള്ളികളെ പെറുക്കിയെടുത്തു. ആ
സന്തോഷങ്ങള്‍ അയാള്‍ അയാളുടെ നെഞ്ചിലേക്ക് ചേര്‍ത്തു വെക്കുന്നതും ഞാന്‍ കണ്ടു.</span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />സ്നേഹവലയങ്ങളുടെ ചുഴിയില്‍ അകപ്പെട്ടതുപോലെ ഞാന്‍ </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസ്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ആകര്‍ഷണത്തില്‍ നിന്നും
പുറത്തുവന്നില്ല. ആ സമയത്ത് ഞാന്‍ ഒരിക്കലും എന്നെക്കുറിച്ചോ എന്റെ ഒറ്റപ്പെടലുകളെക്കുറിച്ചോ
ഓര്‍ത്തിരുന്നില്ല. പക്ഷെ തിരിച്ചുപോവാനുള്ള ദിവസങ്ങള്‍ വന്നടുത്തു നില്ക്കുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">താമാസില്‍
</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">നനഞ്ഞുകുതിര്‍ന്നു ഞാനും.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br /></span></span>
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;">പോവണോ വേണ്ടയോ
എന്നുള്ള ആശയക്കുഴപ്പത്തില്‍ നിന്നും ഞാന്‍ എത്ര പെട്ടെന്നാണ് വീണ്ടും എന്നെ
സ്നേഹിച്ചുതുടങ്ങിയത് എന്നറിയില്ല. താമാസിനെ അകറ്റിനിര്‍ത്താതെ ഞാന്‍ പോവാന്‍ ഒരുങ്ങിത്തുടങ്ങി. താമാസെന്തൊക്കെയോ പറഞ്ഞു. ഞാനത് കേള്‍ക്കാനോ മറുപടി കൊടുക്കാനോ
നിന്നില്ല. എനിക്ക് തിരിച്ചുപോവണം എന്നുമാത്രം ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ഒരു
നേര്‍ത്ത വിലാപം പോലെ താമാസിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കണ്ണുകള്‍ പെയ്യാനൊരുങ്ങി.
പക്ഷെ ഒരു നാട്യഭാവത്തോടെ ഞാന്‍ താമാസിനെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">സ്വാന്തനിപ്പിച്ചു.
എന്റെ ചൂടുള്ള ദേഹത്തുനിന്ന് ബാഷ്പീകരിച്ച</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കാമങ്ങള്‍</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു പരിധിവരെ
താമാസിനെ കെട്ടിയിട്ടു.</span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />പക്ഷേ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എവിടെയോ വിങ്ങിനിന്ന സ്നേഹങ്ങളെ തടഞ്ഞുനിര്‍ത്താന്‍
എനിക്കും കഴിഞ്ഞില്ല. അകലെ എവിടെയോ മഴപെയ്തു തോര്‍ന്നു. പെയ്തു പെയ്ത് തോര്‍ന്ന
താമാസ് അരൂപിയായി. എന്റെയുള്ളിലപ്പോഴും എവിടെയോ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മഴമേഘങ്ങള്‍
തമ്മില്‍ ഉരസിക്കിടന്നു. ആകാശമിരുണ്ടു. ഗുഹാമുഖത്തെ നഗ്നനായ ഉടല് പേടിച്ചു ഗുഹക്കുള്ളില്‍
കയറി. ഗുഹയുടെ ഉള്ളില്‍ ഒരറ്റത്ത് നെഞ്ചു ചേര്‍ത്തു അയാള്‍ കല്ച്ചുമര് ചാരിനിന്നു.</span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />തിരിച്ചുപോരുന്ന ദിവസം താമസിനെ കണ്ടില്ല.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കാണണമെന്ന്
ഞാന്‍ ആഗ്രഹിച്ചതുമില്ല. താമാസ് എന്നൊരു കളിപ്പാട്ടത്തെ കുറച്ചുദിവസം കളിച്ചു,</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്നിട്ടതിനോടുള്ള
സ്നേഹം തീര്‍ന്നപ്പോള്‍ അതുപേക്ഷിച്ചു ഞാനെന്ന പ്രായമാവാത്ത കുട്ടി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വിമാനം
കയറിപ്പോന്നു. വിമാനത്തിന്റെ ചെറിയ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത്
മേഘങ്ങള്‍ വിതാനിച്ച അനന്തതയിലേക്കുനോക്കി ഒന്നുമറിയാത്തപോലെ ഇരുന്നു.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />പച്ചപ്പാടങ്ങളും നിറഞ്ഞപുഴകളും തീപ്പെട്ടിക്കൂടുകളെ പോലെ ഇഴഞ്ഞു നീങ്ങുന്ന
വാഹങ്ങളും നിറഞ്ഞ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ദൈവത്തിന്റെ സ്വന്തം
നാട്ടിലേക്ക്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">വിമാനം</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഒരു
കുലുക്കത്തോടെ ഇടിച്ചിറങ്ങുമ്പോള്‍ ഞാന്‍ വീണ്ടും എന്റെ ആത്മാവിന്റെ നടുത്തളത്തില്‍
വളരുന്ന ഒറ്റപ്പെട്ടമരമായി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മാറിക്കഴിഞ്ഞിരുന്നു.
നാട്ടിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ എനിക്കുള്ള താമാസിന്റെ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">സമ്മാനം
എന്നെ തേടിയെത്തി. നാല്‍പ്പതു ശതമാനം ശമ്പള വര്‍ദ്ധന. അതെനിക്ക് അര്‍ഹിച്ചതാണെന്ന്
എനിക്ക് തോന്നി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പക്ഷേ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">പുതിയ
പദവി അസോസിയേറ്റ്</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എഞ്ചിനിയര്‍ ആയി സ്ഥാനക്കയറ്റം
കിട്ടിയത് ഒരു കൂട്ടം ആണ്‍പക്ഷികള്‍ക്ക് വന്നിരിക്കാന്‍ മനസ്സില്‍ ഇടം
കൊടുത്തതിന്റെയാവണം. സ്നേഹത്തിന്റെ സമ്മാനം.</span></span><br />
<span lang="ML" style="color: #404040; font-family: AnjaliOldLipi; text-align: justify;"><span lang="ML" style="color: #404040; font-family: AnjaliOldLipi;"><br />താമാസ് ആ ഗുഹയുടെ പുറത്തെവിടെയോ മഴകൊണ്ടു നില്‍ക്കുന്നുണ്ട്.</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">കോരിച്ചൊരിയുന്ന
മഴയത്ത് ആണ്‍പക്ഷികള്‍ നനഞ്ഞുകുതിര്‍ന്നു പറക്കാന്‍ കഴിയാതെ നിസ്സസഹായരായി
അവരിലേക്ക് തലതാഴ്ത്തി ഇരിക്കുന്നുമുണ്ട്. താമാസ് മനസ്സിലേക്ക് ഇടയ്ക്കു
വരുന്നുണ്ടെങ്കിലും അതിനെ താലോലിക്കാതെ അലസമായി</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്തിനെന്നറിയാതെ
ഞാന്‍ നടന്നു. കരയണം എന്നു തോന്നി. കരഞ്ഞില്ല</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;">, </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">എന്നെ വിട്ടുകൊടുക്കാന്‍ ഞാന്‍
തയ്യാല്ലായിരുന്നു. ഉള്ളില്‍ മുറുമുറുക്കാന്‍ തുടങ്ങുന്ന വേദനകളെ കല്ലുകളില്‍
ഉരച്ചു കൊല്ലാന്‍ തോന്നി. ഭൂമിയിലെ മുഴുവന്‍ സങ്കടങ്ങളെയും കല്‍ച്ചുമരുള്‍ക്കിടയില്‍ത്തിരുകി
ഓടിയകലാന്‍ തോന്നി. വേണ്ട. പിന്നിലേക്ക് നോക്കുമ്പോള്‍ ഇരുട്ടിനു കനം കൂടി വരുന്നപോലെ
തോന്നുന്നു. അതോ ഞാന്‍ നടക്കുന്ന വഴിതന്നയാണോ ഓരോ രാത്രിയും നടക്കുന്നത്. സ്വയം
പൂട്ടിയിട്ട ഈ മുറിയില്‍ ഈ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">ഇരുട്ടില്‍ എനിക്കെന്നെ
വീണ്ടും നഷ്ടപ്പെട്ടെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. ഇനിയെന്നേക്കും വെളിച്ചം
കാണാതെ കളഞ്ഞുപോവാൻ</span><span lang="EN-US" style="color: #404040; font-family: AnjaliOldLipi;"> . </span><span lang="ML" style="color: #404040; font-family: AnjaliOldLipi;">മറച്ചുപിടിച്ച സ്നേഹങ്ങള്‍
മണ്മറഞ്ഞു പോവുന്നതുവരെ ഈ ഇരുളില്‍.. ഈ ഗുഹയില്‍.. നഗ്നനായി.. ഈ കല്ച്ചുമര്
ചാരി അങ്ങനെ..</span></span></div>
</div>
<div class="MsoNormal" style="text-align: justify;">
<br /></div>
<br />
<br />
<div align="center" class="MsoNormal" style="margin-bottom: 7.5pt; text-align: center;">
<span lang="EN-US" style="color: #404040; font-family: AnjaliOldLipi;"><span style="font-size: x-small;">* * * *</span><span style="font-size: small;"><o:p></o:p></span></span></div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-80499230744473044982014-01-04T23:09:00.000-08:002014-01-05T01:50:42.503-08:00ശിലാനൊമ്പരങ്ങള്‍ !<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<span style="font-family: Verdana,sans-serif;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBAKMEyj_D63vnTqhETP5WMmcA0voU1aiLlgi_tMuQRTRYpaunYo2wS5eSQu0yvSjXAq9fb6UsZEudP2LPPkXUVn_xZ2NvfY237HPK6VxFeHJQa1DMhGt-QPF8wQ6lNmQ9qYczqsmwqe_S/s1600/shilanombarangal.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBAKMEyj_D63vnTqhETP5WMmcA0voU1aiLlgi_tMuQRTRYpaunYo2wS5eSQu0yvSjXAq9fb6UsZEudP2LPPkXUVn_xZ2NvfY237HPK6VxFeHJQa1DMhGt-QPF8wQ6lNmQ9qYczqsmwqe_S/s400/shilanombarangal.png" width="400" /></a></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ചലനമറ്റ നേരങ്ങളാണ്. സ്വാതാന്ത്രമില്ലാത്ത നിമിഷങ്ങളാണ്. യുഗാന്തരങ്ങളുടെവഴിയേ മാറ്റമില്ലാതെ ആരെയോ കാത്തുനില്ക്കുന്ന രണ്ടുസത്വങ്ങള്‍. രണ്ടുരാജ്യങ്ങങ്ങളുടെ തലസ്ഥാനനഗരിയില്‍ മണ്ണിലാണ്ടുനില്‍ക്കുന്ന സുന്ദരശില്പങ്ങള്. ഒരുരാജ്യത്ത് ആണിന്റെയും മറ്റേരാജ്യത്ത് പെണ്ണിന്റെയും ശില്പം. ഇവരണ്ടിനും പറയാനുള്ളത് ഒരേകഥയാണ്. ചരിത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പ്രണയത്തിന്റെ ആത്മകഥ. കാലങ്ങളായി പിന്തുടരുന്ന ശാപത്തിന്റെ, ഉള്ളിലാളുന്ന പ്രണയാഗ്നി അണയാതെകാത്ത് ദിവസേന അനുവര്‍ത്തിക്കുന്ന നിരര്‍ത്ഥമായ ഓട്ടങ്ങളുടെ കഥ, ഇനിയും യുഗങ്ങളോളം അവരെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുമാറ് തമ്മില്‍ ഒരു പ്രാര്‍ത്ഥനയോടെ കൈമാറുന്ന ഏതാനും നിമിഷങ്ങളുടെ കഥ.
<br /> </span></span></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">പിന്നോട്ട് എടുത്തെറിയപ്പെടുന്ന ദിവസങ്ങളെ നോക്കി മൂകനായി കാലങ്ങളെ നോക്കിനിന്നു അവനും, കാലങ്ങളെ സാക്ഷിയാക്കി ആരെയോ പ്രതീക്ഷിച്ച് അവളും നില്ക്കുന്നു. സ്വാന്ത്വനം തേടിവരുന്ന ഋതുക്കളെ താലോലിച്ച് കണ്ണിമചിമ്മാതെ അകലങ്ങളെയറിഞ്ഞ് ഇരുവരും എത്രയോവര്‍ഷങ്ങളായി അനങ്ങാതെ നില്ക്കുന്നു. പ്രപഞ്ചം അവസാനിക്കുന്നയന്ന് ഉല്‍ക്കകള്‍ പെയ്യുന്ന ആരാത്രിയിലും അവര്‍ ഇതുപോലെ നില്‍ക്കുമായിരിക്കും. അല്ലെങ്കില്‍ അന്ധരായ മനുഷ്യരുടെ വെറികെട്ട പേക്കൂത്തുകളുടെ ഫലമായി ഉണ്ടായേക്കാവുന്ന യുദ്ധങ്ങളില്‍ ഇവര്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കാം. പക്ഷെ എന്നെങ്കിലുമൊരിക്കല്‍ അവര്‍ക്ക് അവരിലേക്ക് ഓടിയെത്താന്‍ കഴിയുമോ? </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">എന്തുഭംഗിയാണ് അവള്‍ക്ക്. നിശ്ചലമായി മുകളിലോട്ട് സൂര്യനെ നോക്കിനില്ക്കുന്ന ഒരു രാജകുമാരി. അവള് സൂര്യനെ ശപിക്കുകയാവും. എന്നും കാലത്ത് അവളുടെമേല്‍ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ക്ക് അവളോട് അരിശം തോന്നുന്നുണ്ടാവാം. എന്നിരുന്നാലും രാജ്യത്തെ കരിനിയമങ്ങളെ വെല്ലുവിളിച്ച അവള്‍ക്കു പ്രകൃതിയെ ശപിക്കാതെ തരമില്ലായിരിക്കാം. മറ്റേരാജ്യത്ത് അവന് സൂര്യരശ്മികളെ കൈകൊണ്ടു മറച്ചു തണല്‍ സൃഷ്ടിച്ചു അനങ്ങാതെ നില്ക്കുന്നു. ഒരുപക്ഷെ ഒരു മറയെത്തുന്നതിനുമുന്‍പേ സൂര്യരശ്മികള്‍ അവനെ നിശ്ചലനാക്കി മാറ്റിയിരിക്കും. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">മതങ്ങളുടെ ലഹരിയില്‍ മതിമറഞ്ഞരാജ്യങ്ങള്‍ കൊന്നും കൊലവിളിച്ചും നടത്തിയ യുദ്ധത്തിനുശേഷം വേര്‍പിരിഞ്ഞിട്ടും, അതിരുതിരിച്ചു ഭാഷതിരിച്ചു സംസ്കാരങ്ങള്‍ മാറ്റിയിട്ടും ശിലകള്‍ അവര്‍ അനക്കമില്ലാതെ തുടരുന്നു. അവളൊരുരാജ്യത്തും അവന് വേറെരാജ്യത്തും. പകലുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ്.. രാത്രികളില്‍ ഒറ്റപ്പെടുന്ന ആരുമില്ലാത്ത അനാഥശില്പങ്ങള്.</span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">എന്നാല്‍ ആരുമില്ലാ എന്നൊരു തോന്നല്‍ ശില്പങ്ങള്‍ക്കുണ്ടായിരുന്നില്ല. അവനെന്നും അവളുണ്ടായിരുന്നു. തിരിച്ച് അവള്‍ക്ക് അവനും. അവരുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ശിലയായിമാറിയ ഹൃദയത്തില്‍ എവിടെയോ അവര്‍ പരസ്പരം ഇരുവര്‍ക്കും വേണ്ടി തുടിച്ചിരുന്നു. ശിലകളായി മാറിയ ഇരുവരെയും കാലങ്ങള്‍ മണ്ണിലേക്ക് താഴ്ത്തിയിരുന്നു. പക്ഷെ മണ്ണിലുറഞ്ഞുപോയ അവരുടെ കാലുകള്‍ ചുമക്കുന്ന ഈ ഭാരിച്ചകല്ലുകള്‍ അവരുടെ ഓര്‍മ്മകളെമാത്രം ഭൂമിക്കടിയിലേക്കു താഴ്ത്തിയിരുന്നില്ലാ. ഒരുപക്ഷേ അവന്റെ കാലുകള്‍ ഭൂമിയുമായി എത്രകണ്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ അത്രകണ്ട് അവളും അവന്റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നിരിക്കാം. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">സ്നേഹം, അതവന് മറന്നുപോയില്ലെങ്കിലും മറന്നപോലെ ഭാവിച്ച പോലെയാണ് അവന്റെ നില്‍പ്പ് . അവന്റെ മനസ്സ് നിശ്ചലമായിട്ട് യുഗങ്ങളായിരിക്കെ ഈ ചെറുവികാരങ്ങള്‍ക്ക് അവന്റെ ശിലയായിമാറിയ കണ്ണുകളെ കരയിപ്പിക്കാനാകില്ല. പക്ഷെ അകലെയെങ്കിലും അവളുടെ മനസ്സിന്റെ പ്രകാശം അവന്റെ ഇരുട്ടില്‍ ഒരു ചെറിയവെട്ടം വീഴ്ത്തുന്നുണ്ട്. അതിലവന്റെ മുഖം എരിയുന്നുണ്ട്. അവളുടെമണമുള്ള കാറ്റുകള്‍ അവനെ തഴുകിക്കടന്നുപോകുമ്പോള്‍ അവന്റെ ഇന്ദ്രിയങ്ങള്‍ക്കു ജീവനുള്ളതുപോലെ തോന്നും. സഞ്ചാര സ്വാതന്ത്ര്യം നിഷിദ്ധമായ അവന്റെ കാലുകള്‍ക്ക് ജീവന്‍വെക്കുന്നപോലെ തോന്നും. പക്ഷെ ശിലകളുടെ നൊമ്പരങ്ങളും തുടിപ്പുകളും ആര് കാണുന്നു. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">എന്നുമുതലാണ് അതിരുകള്‍ തിരിച്ചെഴുതിയതെന്നറിയില്ല എന്നിരുന്നാലും പ്രണയത്തിന്റെ പ്രതിമകള്‍ക്കും ശാപങ്ങളുടെ ചരിത്രത്തിനും കഥകള്‍ പറയാനുണ്ടാകുമ്പോള്‍ അവരുടെസ്നേഹം മൃതിയടയാതെ എന്നും നിലനില്ക്കും. </span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: small;"><br /></span></span>
<span style="font-family: Verdana,sans-serif;"><span style="font-size: small;">പണ്ട് ഇരുളിന്റെ നിഴലുകള്‍ തുന്നിവെച്ച തെരുവുകളിലൂടെ പ്രണയത്തിന്റെ രക്തമിറ്റുന്ന ചുവന്നസ്വപ്നങ്ങളെക്കൊണ്ട് അവളിലേക്കോടുമ്പോള്‍ അവന് ഓര്‍ത്തുകാണില്ല ഒരു പ്രണയശില്പമായി അവനിങ്ങനെ കാലങ്ങളെ അതിജീവിച്ചു നിന്നുപോവും എന്ന്. ഇരു രാജ്യങ്ങളില്‍ നിന്നും രാത്രിയുടെ തുടക്കങ്ങളില്‍ തുടങ്ങുന്ന ഓട്ടങ്ങള്‍. ഒരിക്കലും നിക്കാതെ തളരാതെ ഓടിയെത്തിയ രാത്രികളിലൊന്നില്‍ വഞ്ചകനായി വന്നത് ആരാണ്? കാലമോ അതോ കാലംതെറ്റിയ ആഗ്രഹങ്ങളോ? </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">അവരകപ്പെട്ട ആ ശാപം അവരുടെ സ്നേഹത്തെ ചരിത്രത്തില്‍ കുറിക്കുമ്പോള്‍ അവനില്‍ അടക്കംചെയ്യപ്പെട്ട ശിലകള്‍ പ്രണയാഗ്നികൊണ്ട് ഈ പ്രപഞ്ചത്തെമുഴുവന്‍ ശപിക്കുന്നുണ്ടാവും. നിശ്ചലമായ ഓര്‍മ്മകളും നിശ്ചലമാവാത്ത പ്രണയങ്ങളും. അണയാത്ത ശ്വാസഗതികളോടെ ജീവനോടെ ആ ശിലകകള്‍ക്കുള്ളില്‍ ഇപ്പോഴും അവര്‍ ഇരുവരിലേക്കും ഓടുന്നുണ്ട്. പ്രണയത്തിന്റെ ഓട്ടങ്ങള്‍! </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">പകല്‍മാഞ്ഞ് ഇരുള്‍പരക്കുമ്പോള്‍ നിലാവിന്റെ ഔദാര്യം കിട്ടുമ്പോള്‍ ഉള്ളം ത്രസിക്കുന്നത് അവളെക്കാണുവാനായിരുന്നു. ശാപമേഘങ്ങളെ വെട്ടിച്ച് അവന് എന്നും കുതിച്ചിരുന്നത് ഒരുനിമിഷമെങ്കില്‍ ഒരുനിമിഷം അവളോടൊത്ത് ചിലവഴിക്കാനായിരുന്നു. ഓരോതവണയും മരിച്ചുജീവിക്കുന്നതിനു തുല്യമായിരുന്നു ഓരോഓട്ടങ്ങളും. കാടും മലകളും താണ്ടി, പുഴകളെ നീന്തി, നിശബ്ദതയുടെ ആത്മാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന മരുഭൂമികള്‍തുടങ്ങുന്ന വിജനമായപ്രദേശത്ത് എത്തുകയെന്നത് ദുഷ്കരമായുള്ള കാര്യമായിരുന്നു. കഠിനമായ നിശ്ശബ്ദതയെപ്പുതച്ച് ഓരോരാത്രികളും കടന്നുപോകുമ്പോള്‍ അവളവനിലേക്കും അവനവളിലേക്കും നില്‍ക്കാതെ ഓടുകയായിരുന്നു. ശ്വാസവേഗങ്ങളെ അടക്കിസംസ്കരിച്ച ഓരോ കാല്‍വെപ്പുകളിലും അവന്റെ നിശ്വാസങ്ങളെ പുണരാന്‍കൊതിച്ച് അവളുടെ നെഞ്ചംകിലുങ്ങും. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ശൂന്യമായിക്കിടക്കുന്ന തെരുവുകളുടെ വിജനതയില്‍ മറഞ്ഞുനിന്ന ഉരുളന്‍കല്ലുകളും ചതിക്കുന്നകുഴികളും ഒഴിവാക്കി അവളും ഓടി. അവളുടെ കാലുകള്‍ ക്ഷീണിച്ചില്ല. നിലാവൊലിച്ചിറങ്ങിയ പാതയോരത്ത് അവളുടെ പാദങ്ങള്‍ തൊടുന്നമ്പോള്‍ ചോളവയലുകള്‍ക്കപ്പുറത്തുള്ള വീടുകളില്‍ വിളക്കണയുന്നതേയുണ്ടാകൂ. കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തിയ സ്നേഹങ്ങള്‍ അപ്പോഴേക്കുമവളെ വീര്‍പ്പുമുട്ടിക്കും. ആനേരം അവള് ഓടാന്‍ തുടങ്ങും. </span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: small;"><br /></span></span>
<span style="font-family: Verdana,sans-serif;"><span style="font-size: small;">ഓരോ രാത്രിക്കും ഓട്ടങ്ങളുടെയും കണ്ടുമുട്ടലുകളുടെയും തിരിച്ചോട്ടങ്ങളുടേയും ശരവേഗതയായിരുന്നു. വൈകിത്തുടങ്ങുന്ന ഓട്ടങ്ങളില്‍ ഒരിറ്റുനോട്ടം മാത്രം കിനിയുന്ന നിലാവുകള്‍. പകലിന്റെ പോര്‍വിളികളില്‍ ഉള്ളംകരിഞ്ഞു പോവുന്ന വിരഹത്തിന്റെ മണിക്കൂറുകളെ അതിജീവിച്ചു ബാക്കിയാവുന്ന കനവുകളെ താലോലിക്കാന്‍ നിശബ്ദതയുടെ നിറം കൂട്ടിയ രാവുകള്‍. ചിന്തകളുമായി കലഹിക്കുമ്പോഴൊക്കെയും അവര്‍ അന്നത്തെ രാത്രിയെ ഓര്‍ത്ത് സമരസപ്പെടും. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ഉറക്കംമുറിഞ്ഞ കരിവണ്ടുകള്‍ ഭ്രഷ്ട്കല്പിച്ച പച്ചക്കുതിരളെത്തിരഞ്ഞ് അലയുന്നനേരങ്ങളില്‍ കിതച്ചെത്തുന്ന അവന് അവളുടെ നെഞ്ചിലേക്ക് വീഴുമ്പോഴേക്കും അവള് കഴിഞ്ഞുപോയ മണിക്കൂറുകളുടെ ദൈര്‍ഘ്യത്തെപ്പറ്റി വാചാലയാകും. ഓടുന്നവഴികളില്‍ ഒളിഞ്ഞിരിക്കുന്ന കള്ളന്മാരുടെ വിരുതുകള്‍ തമാശയായി പറഞ്ഞുകൊടുക്കുന്ന അവളുടെ കണ്ണുകളിലേക്കുനോക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങള്‍ ഇത്തിരിനാണത്തോടെ അടുത്ത പ്രണയരംഗത്തിന്റെ മധുരംനുണഞ്ഞിരിക്കും. </span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: small;"><br /></span></span>
<span style="font-family: Verdana,sans-serif;"><span style="font-size: small;">രാത്രിയില്‍ തന്നെ തലോടിയുറക്കുന്ന പ്രേയസ്സിയുടെ കൂര്‍ത്തവിരലുകള്‍ അവന്റെസ്വപ്നങ്ങളെ നോവിക്കാറില്ല. എന്നിരുന്നാലും അവന്റെ ഉറക്കമുണര്‍ത്തുന്ന മണിയൊച്ചയായി അവളുടെ കണ്ണുകള്‍ ഈറനാവും. തിരിച്ചോടാനുള്ള താക്കീതുകളായി അവളുടെ കണ്ണുനീര് പെയ്യുമ്പോള്‍ അവനും കരയാന്‍ തുടങ്ങുകയാവും. പുലര്‍ച്ചകളെപ്പേടിച്ചു തിരിച്ചോടുമ്പോഴും പിന്നോട്ട് മുഖംതിരിച്ച് അവനെ ചൂഴ്ന്നെടുക്കുന്ന അവളുടെ കണ്ണുകളിലെ തെളിച്ചത്തില്‍ അവന് വഴിതെറ്റാതെ തിരിച്ചോടും. തണുപ്പെന്നോ ചൂടെന്നോ അറിയാതെ ഇരുവരും ഓടി. അണഞ്ഞെത്തുന്നതിനു മുന്‍പേ തിരിച്ചോടാന്‍തുടങ്ങുന്ന നേരത്ത് വഴിപിഴക്കാതിരിക്കാനുള്ള പ്രാര്ഥനയായിരുന്നു ഇരുവര്‍ക്കും. പേശികള്‍ വലിഞ്ഞില്ല. കല്ലുകളും മുള്ളുകളും തട്ടിവീണു മുറിഞ്ഞ കൈകാലുകള്‍ നില്ക്കാന് ശാസിച്ചപ്പോഴും നില്‍ക്കാതെ അവര്‍ തിരിച്ചോടുകയായിരുന്നു. നാളെക്ക് ബാക്കി വെച്ച സ്നേഹങ്ങളുടെ കാഠിന്യം അവരുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ടേയിരുന്നു. നൂറു നൂറു വഴികളിലൂടെ ഓടി ഒടുവില്‍ പരസ്പരം കൂടിച്ചേര്‍ന്ന് ഒന്നായി പ്രണയത്തില്‍ ലയിക്കുന്ന ഓട്ടങ്ങള്‍. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: center;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">* * * * </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">വ്യത്യസ്തനിറങ്ങളും വ്യത്യസ്തഭാഷകളും വ്യത്യസ്തമതങ്ങളും അതിന്റെ ആചാരങ്ങളും അനുശാസിച്ചിരുന്ന അയല്‍രാജ്യങ്ങള്‍ തങ്ങളുടെ ഉന്നമനത്തിനായി സന്ധിയില്‍ ഏര്‍പ്പെട്ടതുമുതല്‍ ഈ ശാപവാക്കുകള്‍ ആകാശത്തൊരു കരിമേഘമായി ഇളകാതെനില്‍ക്കുന്നു. മതാന്ധതയുടെ പകല്‍ വെളിച്ചത്തില്‍ ഇരുരാജ്യങ്ങളിലെ ആരെങ്കിലും ഭരണാതിര്‍ത്തി ലംഘിച്ചാല്‍ അവര്‍ ശിലയായി മാറുന്ന ശാപം. മതത്തിന്റെ വ്രണമഴുകുന്ന ഒരുകാലത്തെ പേടിച്ചാകുലരായ ഭരണാധികാരികളുടെയോ അതോ പ്രജകളുടെയോ സങ്കുചിതമായ ചിന്താഗതികളാല്‍ പരിണമിച്ചതായിരുന്നു ഈ ശാപസൂക്തങ്ങള്‍. കാലത്തിന്റെ വന്യമായ നീതി? ക്രൂരതയുടെ നീതി. പ്രണയത്തിനു നീതി. അന്ധമായ മതവിശ്വാസത്തിന്റെ മനസാക്ഷിയില്ലാത്ത ശാപനീതി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ശാപമേഘങ്ങളേ മറന്നു ധനുസ്സില്‍നിന്നുതിര്‍ന്ന അസ്ത്രംകണക്കെ അവന് അന്നും ഓടി, അവളെമാത്രം ലക്ഷ്യമാക്കി. ഒടുവില്‍ വിജനമായ ഇരുട്ടുകുത്തിയ മണല്‍പ്പരപ്പില്‍ അവളെ കണ്ടുമുട്ടി. അവനെക്കാണാന്‍ തിടുക്കപ്പെട്ടുവരുന്നതിനിടെ കാലിടറിവീണുകിടക്കുന്ന അവളെ കണ്ടപ്പോള്‍ അവന്റെ നിശ്ശബ്ദമായ തേങ്ങലുകള്‍ക്ക് ഒച്ച വന്നു. അവളുടെ കണ്ണുകളില്‍ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ആഴമവന് കണ്ടു. അതിനുമപ്പുറം വേദനയുടെ ഓളംവെട്ടുന്നതും. ആ വേദനതന്നെയായിരുന്നു അവരിരുവരുടേയും ജ്ഞാനസ്നാനം. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ആ വേദനയേക്കാളും അധികമായി ശാപമേഘങ്ങളുടെ ഭീതികള്‍ അവളെ തളര്‍ത്തി. പാതയോരങ്ങളിലെ ചെറിയ വിഘ്നങ്ങള്‍പോലും അവളെ മരണഭീതിയുടെ ഇരുണ്ട കയങ്ങളിലേക്കാഴ്ത്തി. പക്ഷെ അന്നവള്‍ എന്തോ തീരുമാനിച്ചുറച്ചപോലെ കുമാരനോടു പെരുമാറി. സ്വയംശിക്ഷിക്കുക എന്നതും അതില്‍ ആനന്ദം ഉണ്ടന്നും കുമാരനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ശിലയായിമാറുക എന്നതും ഭൂമിയുടെ സ്പന്ദനം നിലക്കുന്ന അന്നുവരെ കുമാരനെ സ്നേഹിച്ചു നിര്‍വൃതിയിലലിയുകയെന്നതും അവള് അവളെ സ്വയം ഓര്‍മ്മപ്പെടുത്തി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ഒരു ചെറുചിരിയോടെ തന്നെക്കാത്തുനിന്ന കുമാരനോട് അവള് തന്റെസങ്കടങ്ങള്‍ കുടഞ്ഞിട്ടു. അതില്‍ പറന്നുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും ശാപമേഘങ്ങളുടെ ക്രൂരതയില്‍ ഇല്ലാതായി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">മരിക്കാന്‍ പേടിയായില്ലായിരുന്നു കുമാരന്. പക്ഷെ ശിലയായി ജീവനോടെ ഇരിക്കുക എന്നത് ആത്മഹത്യ പോലെയാണുതാനും. കുമാരന് തന്റെ പ്രണയത്തിനു ആസ്ത്മ വന്നപോലെ തോന്നി. നില്‍ക്കാന്‍പോകുന്ന ശ്വാസം അതിന്റെ അവസാനത്തിലുണ്ടാകുന്ന വീര്‍പ്പുമുട്ടുപോലെ തോന്നി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">" ഇനിയാവില്ല, ഇങ്ങനെ ഓടാന്‍. </span></span></div>
<div style="text-align: justify;">
<span style="font-family: Verdana, sans-serif;"> എനിക്ക് വയ്യ. ഇങ്ങനെ പേടിച്ചു ജീവിക്കാന്‍. " </span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">അവളുടെ വിളറിക്കിടന്ന നിസ്സംഗതഭാവിക്കുന്ന ചുണ്ടുകളില്‍ തണുത്തമണല്‍ക്കാറ്റ് വീശിയടിച്ചു. അതുകണ്ടപ്പോള്‍ അവന് അവനെ മറന്നുപോയി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">"സ്വന്തം അവസ്ഥകളെ ഭയന്ന് അന്നുതിരിച്ചോടുമ്പോള്‍ നമുക്ക് പിഴച്ചുപോയത് എന്തായിരുന്നുവെന്നോര്‍ക്കരുത്. </span></span><span style="font-family: Verdana, sans-serif;">നമുക്ക് സ്വയംശിക്ഷിച്ച് ഈ ജന്മത്തിനപ്പുറം എവിടെയാണെങ്കിലും വേര്‍പിരിയാതെ സ്നേഹിച്ചു നിലകൊള്ളാം. </span><br />
<span style="font-family: Verdana,sans-serif;"><span style="font-size: small;"><br />പിരിയുവാന്‍ സമയമടുക്കുന്തോറും ഞാന്‍ നിന്നിലേക്ക് കൂടുതല്‍ അടുക്കുകയാണ്. ഈ നിമിഷം ലോകമവസാനിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ വെറുതെ കൊതിക്കുന്നു. നാളെ ശിലയായി മാറി ഒരിക്കലും മരണത്തിനു കീഴടങ്ങാതെ നമ്മള് ജീവിക്കും, യുഗങ്ങളോളം. </span></span><br />
<span style="font-family: Verdana,sans-serif;"><span style="font-size: small;"><br /></span></span>
<span style="font-family: Verdana,sans-serif;"><span style="font-size: small;">ശിലകള്‍ക്ക് മരണത്തിന്റെ വീര്‍പ്പുമുട്ടല്‍ ഉണ്ടാകുമോ കുമാരാ? ” </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">അവനതിന്റെ ഉത്തരമറിയില്ലായിരുന്നു. നിസ്സഹയയായി തന്റെ നെഞ്ചില്‍ മുഖമമര്‍ത്തി അവളതുപറയുമ്പോഴും അവന് നിശ്ചലനായിത്തന്നെ നിലകൊണ്ടു. അവനറിയാമായിരുന്നു നാളെവീണ്ടും ഇരുള് പരക്കുമ്പോള്‍ അവളുടെകാലുകള്‍ ഇനിയൊരിക്കലും തന്നിലേക്ക് ഓടിയെത്തില്ലെന്ന്. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">അവളുടെ വിഹ്വലതകള്‍ ഒരുപക്ഷെ ഓട്ടത്തിന്റെ മുള്‍നാമ്പുകളേറ്റു കീറിമുറിഞ്ഞ ശരീരത്തേക്കുറിച്ചോ മരണഭയയം വഹിച്ചു വരുന്ന തണുത്ത കാറ്റേറ്റിട്ടോ ഒന്നുമായിരുന്നില്ല. നിശബ്ദതയില്‍ തേങ്ങുന്ന പാതയോരങ്ങള്‍ പിന്നിടുമ്പോള്‍ പ്രണയത്തിനും മരണത്തിനുമിടക്കുള്ള ഒറ്റപ്പെടലുകാളാവാം. ശാപം വര്‍ഷിക്കുന്ന മേഘങ്ങളെ പരിപാലിക്കുന്ന ഒരുകൂട്ടം മതാന്ധരയായ ജനങ്ങളോടുള്ള അനുകമ്പയാവാം.. അതിലപ്പുറം ഈ കണ്ടുമുട്ടലിന്റെ സന്തോഷത്തില്‍ പതയുന്ന ഭക്തിയുള്ള പ്രാര്‍ത്ഥനകളാവാം. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">പക്ഷെ.. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">അന്ന് തിരിച്ചോടുമ്പോള്‍ അവളവനെ നോക്കിയില്ല. പകുതിയിലെവിടെയോ അവള് തളര്‍ന്നുവീഴുകയായിരുന്നു. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ആപത്തു പതിയിരിക്കുന്ന പാതകള്‍ തുടങ്ങുന്നതുവരെ ചിന്തകളുടെ മുള്‍വഴിയിലൂടെ അവന് തന്റെ രാജ്യത്തേക്ക് ഓടി. അന്നത്തെ രാത്രിയിലെ തണുത്തകാറ്റ് വഴികാണിച്ച ഊടുവഴികള്‍ അവന് തിരെഞ്ഞെടുത്തില്ല. ഭരണാതിര്‍ത്തിയിലേ കവാടം കടക്കുന്നതിനുമുമ്പേ അവളെയോര്‍ത്തവന്‍ കരഞ്ഞുപോയി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">പ്രണയത്തിന്റെ പ്രയാണങ്ങളുടെ അവസാനങ്ങളില്‍ എവിടെയാണ് വഴിപിഴച്ചത്. ദിവസങ്ങളുടെ ദൂരങ്ങള്‍ മണിക്കൂറുകളില്‍ ഓടിയെത്തുന്ന നമ്മള്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളെ ഭേദിച്ചു നീയും ഞാനും ഓടിയെത്തിയ പ്രണയത്തിന്റെ വഴികള്‍. ഓരോതവണ തിരിച്ചോടുമ്പോഴും അവളെ നഷ്ടപ്പെടുന്ന പ്രതീതിയായിരുന്നു അവന്. പക്ഷെ ഇന്നവന് തീര്‍ച്ചപെട്ടകാര്യം അവളുടെ നിശ്ചലമാവാന്‍പോകുന്ന ശ്വാസഗതികളായിരുന്നു. സ്വയംശിക്ഷിക്കുക എന്നൊരു മാര്‍ഗ്ഗം തിരെഞ്ഞെടുത്ത് അവള് രാജ്യങ്ങളുടെ മതശാപങ്ങളെ വെല്ലുവിളിക്കയായിരിക്കും. ഒരുപക്ഷെ ഇന്ന് കാലംതെറ്റിച്ചുവരുന്ന പകലില്‍ എനിക്കും ആശ്വാസം കണ്ടത്തെനാവും. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">"അന്ധരായ ജനങ്ങളുടെ മതാചാരങ്ങളും അതിന്റെ വികാരവിക്ഷോഭങ്ങളുടെ കാട്ടുനീതിയില്‍ ഇരകളാവുന്ന പ്രണയിക്കുന്ന മനുഷ്യര്‍ക്ക് പാപമോചനമില്ല, ചിന്തകളും ഭാവങ്ങളും അദൃശ്യമായ ആശയവിനിമയങ്ങളായിരിക്കെ ഞാനും നീയും ശിലയായി എന്നും ജീവിക്കും."
കുമാരന് തന്റെ മേല്‍ക്കുപതിയുന്ന സൂര്യകിരണങ്ങളെ അറിഞ്ഞ് മേല്‍പ്പോട്ടു നോക്കി. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: center;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">* * * * </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">അന്ധരായ ജനങ്ങള്‍ക്ക് ഇനിയൊരുജന്മം എന്നൊരു വ്യര്‍ത്ഥമോഹവാഗ്ദാനമെങ്കിലുമുണ്ട് ആശ്വസിക്കുവാന്. പക്ഷെ ഇവര്‍ക്കോ? </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ഉറക്കം തീണ്ടാത്ത കണ്ണുകള്‍ തുറന്നുവെച്ച് ലോകത്തെ തുറിച്ചുനോക്കുന്ന ശില്പങ്ങള്ക്ക് അവരുടെ മേനിയഴകുനഷ്ടമായിട്ടില്ല. പരുക്കന്‍കാറ്റ് വീശുമ്പോഴും ഭൂമിപിളര്‍ക്കുന്ന ഇടിവെട്ടുമ്പോഴും അചഞ്ചലരായി നിന്ന് ശാപംപേറുന്ന അനങ്ങാപ്പാറകള്‍ മാത്രമായി അവരവശേഷിക്കുമ്പോള്‍ ചോദ്യങ്ങളിനിയും അവസാനിക്കുന്നില്ല. എന്നെങ്കിലും ശാപമോക്ഷത്തിന്റെ വരുംകാലങ്ങള്‍ ഇവരെ അനുഗ്രഹിക്കുമോ? അറിയില്ല. പക്ഷെ ഒന്നെനിക്കറിയാം ഇനി ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഇനിയൊരുജനമത്തോളം പറഞ്ഞു തീര്‍ക്കാനാവാത്ത വിശേഷങ്ങള്‍ ഉണ്ടാകും ഇരുവര്‍ക്കും. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്നതു അവന് അവളോട് പറയുന്ന വാക്കുകളാണ്. </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">"മുഖമില്ലാത്ത എന്റെയീ ഇരുളിലേക്ക് നോക്കുമ്പോള്‍ ശൂന്യതയല്ലാതെ നീ വേറെയെന്തെങ്കിലും കാണുന്നുണ്ടോ? കാലങ്ങളായി ഖനീഭവിച്ച ഭാവങ്ങളില്‍ കാലത്തിന്റെ ക്രൂരതയല്ലാതെ വേറൊന്നും ഇല്ലാതിരിക്കെ നീ ഇനിയും എന്താണ് കാത്തിരിക്കുന്നത്. ഇനിയൊരിക്കലും തിരികെലഭിക്കാത്ത പരിലാളനകളുടെ സ്നേഹമെന്ന പ്രഹസനത്തിനുവേണ്ടി മാത്രമാണെങ്കില്‍ ആ ദയമാത്രം ഈ ലോകത്തില്‍നിന്ന് പ്രതീക്ഷിക്കാതിരിക്കുക. മതങ്ങളുടെ ലഹരിയില്‍ പ്രണയം നിഷേധിച്ച ഈ ലോകത്തെ നീ വെറുക്കുക. ശിലയായിരിക്കുക." </span></span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: Verdana,sans-serif;"><span style="font-size: small;">ശിലയുടെ.. അല്ല ശിലകളുടെ നൊമ്പരങ്ങള്‍!
</span></span></div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-1186262259065310782013-12-05T04:05:00.001-08:002013-12-07T22:21:45.576-08:00വിത്തുകാള<div dir="ltr" style="text-align: left;" trbidi="on">
<div class="im">
<div class="separator" style="clear: both; font-family: arial, sans-serif; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_14xGTgdwq_OwxhIRpYpPGhpgk8ICD57jwLCu_NxabYA0ATOjg_QVTKHhKLQ7w5rBbohJXNOWU9p7I8uCTfDPxJI0ALdIXEVzuWue-1xoZUzaKW08jWitB35v4JrU83eZznhqaTnTLs6b/s1600/vitthukaala.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="color: black;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_14xGTgdwq_OwxhIRpYpPGhpgk8ICD57jwLCu_NxabYA0ATOjg_QVTKHhKLQ7w5rBbohJXNOWU9p7I8uCTfDPxJI0ALdIXEVzuWue-1xoZUzaKW08jWitB35v4JrU83eZznhqaTnTLs6b/s400/vitthukaala.jpg" width="400" /></span></a></div>
<br />
<div style="text-align: justify;">
<span style="font-family: arial, sans-serif;"><br /></span></div>
<div style="text-align: justify;">
<span style="font-family: arial, sans-serif;">കണ്മഷി പടര്‍ന്ന ഭാനുമതിയുടെ കണ്ണുകള്‍ നോക്കി ചന്ദ്രമോഹന് തലക്ക് </span><span style="font-family: arial, sans-serif;">കൈ താങ്ങ് കൊടുത്ത് </span><span style="font-family: arial, sans-serif;">ചരിഞ്ഞു കിടന്നു. നല്ലൊരു വേനല്ക്കാലത്തായിരുന്നു ഭാനുമതിയുടെയും ചന്ദ്രമോഹന്റെയും കല്യാണം. ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറു കഴിഞ്ഞു. ഇപ്പഴും ഭാനുമതി ഇന്നലെ ചന്ദ്രമോഹന് കൈപിടിച്ച് കൊണ്ടുവന്ന അതേ പെണ്‍കുട്ടിയാണ്. ചന്ദ്രമോഹന്. ഭാനുമതിയെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ആവശ്യമായി വരും. അതുപോലെയാണ് ഭാനുമതിയുടെ പെരുമാറ്റങ്ങള്‍. ചന്ദ്രമോഹനെ അവള് സ്നേഹിച്ചു കൊല്ലും. ചിലനേരങ്ങളില്‍ ചെറിയ പിണക്കത്തോടെ </span><span style="font-family: arial, sans-serif;">ശാസിക്കും</span><span style="font-family: arial, sans-serif;">. പിന്നെ രോമാഞ്ചത്തോടെ ചന്ദ്രമോഹന്റെ നെഞ്ചില്‍ പടര്‍ന്നു കയറും. ഇതൊക്കെ കണ്ടു ചന്ദ്രമോഹന് വെറുതെയെങ്കിലും ഭാനുമതിയെ ഓര്‍ത്ത് അത്ഭുതപ്പെടും.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div class="im">
<div style="text-align: justify;">
<span style="color: black;">ചന്ദ്രമോഹന് ആഡ്യനാണ്. ജന്മിമാരുടെ തലമുറകളായി പിന്മുറകളായി ആ നാട്ടിലെ കൃഷിപ്പാടങ്ങളും കച്ചവടങ്ങളും ഒരുമിച്ചു കൊണ്ട് നടക്കുന്ന ആഡ്യന്‍. ചന്ദ്രമോഹന് മൂത്തതായി ഒരു പെങ്ങള് ഉണ്ട്. അവ</span><span style="color: black; font-family: verdana, sans-serif;">രെ </span><span style="color: black;">പാലക്കാ</span><span style="color: black; font-family: verdana, sans-serif;">ട്ടേക്ക് </span><span style="color: black;">കല്യാണം കഴിച്ചു കൊടുത്ത</span><span style="color: black; font-family: verdana, sans-serif;">തോട് </span><span style="color: black;">കൂടി ചന്ദ്രമോഹന്റെ ഒറ്റപ്പെടലിനു വിരാമമി</span><span style="color: black; font-family: verdana, sans-serif;">ട്ട് </span><span style="color: black;">ഭാനുമതി വന്നു. ഭാനുമതി വന്നതോടെ ചദ്രമോഹന്‍ ഒന്നുകൂടി അഭിവൃദ്ധിപ്പെട്ടു. സമ്പാദ്യം കുന്നുകൂടി. അതൊക്കെ ഭാനുമതിയുടെ ഐശ്വര്യം മൂലമാണെന്ന് ചന്ദ്രമോഹന് ധരിച്ചുവെച്ചു.</span></div>
</div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div class="im">
<div style="text-align: justify;">
<span style="color: black;">അന്നും ഭാനുമതിയുടെ ഇടുപ്പിലൂടെ തന്റെ പൌരുഷം രേതവിസര്‍ജനം നടത്തുമ്പോള്‍ തന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് സ്വപ്നം കാണുകയായിരുന്നു ചന്ദ്രമോഹന്. ഭാനുമതി പിടഞ്ഞുതീരുമ്പോഴേക്കും ചന്ദ്രമോഹന് ഭാനുമതിയുടെ ഉരുണ്ട മാറിലേക്ക് തലയടിച്ചു വീണിരുന്നു. ഭോഗാസക്തരായി തളര്‍ന്നു വീണു കിടക്കുമ്പോഴും ഇരുവരുടെയും പരുക്കില്ലാത്ത ചില സ്ഥലങ്ങളില്‍ പിന്നെയും ഇന്ദ്രിയങ്ങള്‍ രമിച്ചു. </span></div>
</div>
<div class="im">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div class="im">
<div style="text-align: justify;">
<span style="color: black;">ഭാനുമതി രണ്ടു പ്രസവിച്ചിരുന്നു. രണ്ടും ഗോതമ്പിന്റെ നിറമുള്ള സുന്ദരി കുട്ടികള്‍. ചന്ദ്രമോഹന്റെ നിറവും ഭാനുമതിയുടെ ഭംഗിയും ചേഷ്ടകളും<span style="font-family: verdana, sans-serif;"> ചേര്‍ന്ന </span>ഓമനത്തമുള്ള രണ്ടു പെണ്കിടാങ്ങള്.പക്ഷെ അവരെ കാണുമ്പോള്‍ ചന്ദ്രമോഹന് പുറമേ ചിരിക്കുമെങ്കിലും ഉള്ളില്‍ കനക്കുന്ന മേഘങ്ങള്‍ കുന്നുകൂടുകയായിരിക്കും. തന്റെ തലമുറയും പാരമ്പര്യവും കാത്തു സൂക്ഷി</span><span style="color: black; font-family: verdana, sans-serif;">ക്കാന്‍</span><span style="color: black;">, താന്‍ പിശുക്കിയും ഇശുക്കിയും കണക്കറ്റു സമ്പാദിച്ച</span><span style="color: black; font-family: verdana, sans-serif;">ത് </span><span style="color: black;">തുടര്‍ന്ന് പരിപാലിച്ചു കൊണ്ട് പോവാന്‍ തന്നാലൊത്ത ഒരു കുഞ്ഞുചന്ദ്രമോഹന്‍</span><span style="color: black;">. ആ കുറവ് മാത്രം ചന്ദ്രമോഹന്റെ സ്വപ്നങ്ങളെ വിരസമാക്കി കിടത്തിയിരുന്നു. </span></div>
</div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">മൂന്നാമത് ഒരിക്കല്‍ കൂടി താന്‍ ഗര്‍ഭിണിയായെന്നു ചന്ദ്രമോഹന്റെ നെഞ്ചത്ത് കിടന്നു ഭാനുമതി പറയുമ്പോള്‍ </span><span style="color: black;">ചന്ദ്രമോഹന് തന്റെ സ്വപ്നങ്ങളെ ബലപ്പെടുത്തി. എന്നിരുന്നാലും ഇനിയും ഒരു </span><span style="color: black;">മകളെ തരാതെ ഒരു മകനെ തന്നു തന്റെ കുടുംബത്തെ </span><span style="color: black; font-family: verdana, sans-serif;">വരും </span><span style="color: black;">തലമുറക</span><span style="color: black; font-family: verdana, sans-serif;">ളിലേക്ക് </span><span style="color: black;">വളര്ത്ത</span><span style="color: black; font-family: verdana, sans-serif;">ണേ </span><span style="color: black;">എന്ന് ഉള്ളുരുകി കരഞ്ഞു പ്രാര്</span><span style="color: black; font-family: verdana, sans-serif;">ത്ഥി</span><span style="color: black;">ച്ചു. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">ഒമ്പത് മാസം ഭാനുമതിയെ ചന്ദ്രമോഹന് മറ്റു രണ്ടു കുട്ടികളുടെ ഗര്‍ഭകാലത്തെക്കാളും കൂടുതല്‍ പരിചരിച്ചു. പക്ഷെ പ്രസവത്തോടെ ആ പരിചരണം ഭാനുമതിയോടുള്ള ഈര്‍ഷ്യയായി മാറി. വീണ്ടും ഒരു പെണ്‍കുട്ടിയായതോടെ ചന്ദ്രമോഹന് ഭൌതീകമായ ഒരു വിഷാദത്തിലേക്ക് വഴുതിവീഴുകയായിരുന്നു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div>
<div style="font-family: arial, sans-serif; text-align: justify;">
<span style="color: black;">ഭാനുമതിയാവട്ടെ ചന്ദ്രമോഹന്റെ വിഷാദത്തില്‍ നിന്ന് അടുത്ത ഒരാണ്‍കുട്ടിയെ ജനിപ്പിക്കാന്‍ ചന്ദ്രമോഹനെ ഉദ്ധീപിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ വിഷാദത്തിന്റെ പടു</span><span style="color: black; font-family: verdana, sans-serif;">ങ്ക</span><span style="color: black;">യങ്ങളില്‍ അകപെട്ട ചന്ദ്രമോഹനു വീണ്ടും ഒരു ഉ</span><span style="color: black; font-family: verdana, sans-serif;">യി</span><span style="color: black;">ര്ത്തെഴുന്നെല്പിനുള്ള ത്രാണിയില്ലായിരുന്നു. </span></div>
<br />
<div style="text-align: justify;">
<span style="font-family: arial, sans-serif;">ഈ വിഷാദവും എല്ലാവരോടുമുള്ള ഈ അവഗണന തുടരുന്നത് ജീവിതത്തെ മാറ്റിമറിക്കും എന്നുള്ളത് കൊണ്ടാണോ എന്തോ ഭാനുമതി വീടിനുള്ളിലെ ഭരണകാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. </span><span style="font-family: arial, sans-serif;">ആ വലിയ വീട്ടില്‍ ജോലിക്കാരുടെ എണ്ണം കൂട്ടി. മൂന്നുകുട്ടികളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ എന്നവണ്ണം പുതിയ ജോലിക്കാരനും ജോലി</span><span style="font-family: arial, sans-serif;">ക്കാരി</span><span style="font-family: arial, sans-serif;">കളും എല്ലാവരും വന്നു. ജോലിക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ ഭാനുമതി നേരിട്ട് ഇടപെട്ടു അവള്‍ക്കിഷ്ടമുള്ളവരെ</span><span style="font-family: arial, sans-serif;">യും </span><span style="font-family: arial, sans-serif;">ചെറുപ്പക്കാരെ</span><span style="font-family: arial, sans-serif;">യും </span><span style="font-family: arial, sans-serif;">ഉള്‍പ്പെടുത്തി. ചന്ദ്രമോഹന് എത്താത്തിടത്ത് അവള് സ്വയമായും ജോലിക്കാരെയും എത്തിച്ചു. വീടിന്റെ ഭരണം മൊത്തമായി ഏറ്റെടുത്തപ്പോള്‍ ഭാനുമതി കുറച്ചു കൂടി പക്വത വന്നവളായി. മൂന്നാമത്തെ കുട്ടിക്ക് ഒന്നര വയസായപ്പോഴേക്കും ചന്ദ്രമോഹന് പൂര്‍ണ്ണമായും മരവിച്ചു പോയിരുന്നു. മാന</span><span style="font-family: arial, sans-serif;">സികോ</span><span style="font-family: arial, sans-serif;">ല്ലാസത്തിന്റെ ഉയര്‍ന്ന മതിലുകളില്‍നിന്ന് വിഷാദത്തിന്റെ കാണാക്കയങ്ങളിലേക്ക് ആരുമറിയാതെ ചന്ദ്രമോഹന് അടിതെറ്റിവീണിരുന്നു. കാര്യങ്ങളില്‍ ഒന്നും ശ്രദ്ധയില്ലാതെ ഒരു പകുതി ജീവിതം ജീവിക്കുകയായിരുന്നു ചന്ദ്രമോഹ</span><span style="font-family: arial, sans-serif;">ന്.</span></div>
</div>
<div style="font-family: arial;">
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial;">
<div style="text-align: justify;">
<span style="color: black;"><span style="font-family: arial, sans-serif;">അങ്ങനെയാണ് പടിപ്പുരയുടെ അടുത്തു അടഞ്ഞു കിടന്നിരുന്ന ഇരുമുറിവീട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയില്‍ വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ചന്ദ്രമോഹന് മുഖം കനപ്പിച്ചെങ്കിലും ഭാനുമതിയുടെ നിസ്സന്ദേഹമായ ഭരണരീതിയിയില്‍ സന്തോഷമുള്‍കൊണ്ടു അതിനു സമ്മതം മൂളികൊടുക്കുകയായിരുന്നു. </span></span></div>
</div>
<div style="font-family: arial;">
<div style="text-align: justify;">
<span style="color: black;"><span style="font-family: arial, sans-serif;"><br /></span></span></div>
</div>
<div style="font-family: arial;">
<div style="text-align: justify;">
<span style="color: black;"><span style="font-family: arial, sans-serif;">ആ ഇരുമുറി വീട് വാടകയ്ക്ക് ഭാനുമതിയുടെ നിര്‍ദ്ദേശപ്രകാരം കാര്യസ്ഥന് കുറുപ്പ് കൊണ്ട് വന്നതാണ് മുരുഗനെ. ചന്തയിലെ </span></span><span style="color: black; font-family: arial, sans-serif;">പലചരക്കു </span><span style="color: black; font-family: arial, sans-serif;">മൊത്ത</span><span style="color: black; font-family: arial, sans-serif;">കച്ചവടം നടത്തുന്ന വങ്കന്. </span><span style="color: black; font-family: arial, sans-serif;">ആരോഗ്യ ദൃഢഗാത്രനും നല്ല കായികശേഷിയുള്ള മുരുഗന് പുറമേ ഒരു അന്തര്‍മുഖനായിരുന്നു. ആരോടും അധികം മിണ്ടാത്ത പ്രകൃതം. തൂത്തുക്കുടിയിലെ അമ്മാള്‍ സ്ട്രീറ്റിലെ എട്ടാം നമ്പര്‍ ഇരുനിലവീട്ടിലെ ഏക മകന്. പെണ്ണിനോടും കുടുംബത്തോടും കൂറുള്ളവന്‍. രണ്ടാഴ്ച കൂടുമ്പോ പൊണ്ടാട്ടിയെയും മക്കളെയും പാര്‍ത്തു വരും. അതായിരുന്നു മുരുകന്റെ ചര്യക</span><span style="color: black; font-family: verdana, sans-serif;">ള്‍.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">മുരുഗന് തൂത്തുകുടിയില്‍ പോവുന്ന ദിവസങ്ങളില്‍ വീട് വൃത്തിയാക്കാന്‍ ജോലിക്കാരുടെ കൂടെ ഭാനുമതിയും ചെല്ലുമായിരുന്നു. വീട് എങ്ങനെ നോക്കുന്നു എന്നറിയാനായിരുന്നു മിക്കപ്പോഴും ഈ പോക്ക്. അടുക്കുചിട്ടയോടെ ക്രമീകരിചി</span><span style="color: black; font-family: verdana, sans-serif;">രി</span><span style="color: black;">ക്കുന്ന ആ വീട്ടില്‍ അധികം ജോലിയൊന്നും ജോലിക്കാര്‍ക്കായി മുരുഗന് കാത്തു വച്ചിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള വങ്കനെ ഭാനുമതിക്ക് ബോധിച്ചു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">മുരുഗന്റെ തമിഴ് ഭാനുമതി പഠിച്ചു വരുന്നതെ ഒള്ളു. എങ്കിലും വീട്ടില്‍ ഉണ്ടാക്കുന്ന പ്രാതലുമായി </span><span style="color: black; font-family: verdana, sans-serif;">വാതിലില്‍ </span><span style="color: black;">മുട്ടിയ ഒരുനാള്‍ ഭാനുമതിയെ കാത്തു </span><span style="color: black; font-family: verdana, sans-serif;">നിന്നത് </span><span style="color: black;">നെഞ്ചുവിരിച്ച അതി </span><span style="color: black; font-family: verdana, sans-serif;">കാ</span><span style="color: black;">യനായ മുരു</span><span style="color: black; font-family: verdana, sans-serif;">ഗ</span><span style="color: black;">ന്റെ നെഞ്ച</span><span style="color: black; font-family: verdana, sans-serif;">ത്ത് </span><span style="color: black;">കൂട്കൂടിയ രോമങ്ങളായിരുന്നു. തുടക്കത്തില്‍</span><span style="color: black;"> അകത്തേക്ക് പ്രവേശനം ഇല്ലാതിരുന്ന ദോശക്കും ചട്ടിണിക്കും മാസങ്ങള്‍ കൊണ്ട് ഭാനുമതി പ്രവേശനാനുമതി സൃഷ്ടിച്ചു. ഇഡലിയും ദോശയും ഒക്കെയായി മുരുഗന്റെ നാവിലെ രസമു</span><span style="color: black; font-family: verdana, sans-serif;">കു</span><span style="color: black;">ളങ്ങള്‍ക്ക് പരിചിതമായ രുചിഭേദങ്ങള്‍ ഭാനുമതി മാറ്റിമറിച്ചു. നാട്ടിന് പുറത്തെ നൂലപ്പവും, പുട്ടും കടലക്കറിയും മുരുഗന് രുചിച്ചറിഞ്ഞു. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">മുരുഗന് അറിയാതെയാണ് ഭാനുമതി മുരുഗന്റെ നെഞ്ചിലെ രോമക്കൂടുകളില്‍ മുരുഗ</span><span style="color: black; font-family: verdana, sans-serif;">ന് </span><span style="color: black;">പരിചിതമല്ലാത്ത തരം സ്നേഹങ്ങളെ അടവിരിക്കാന്‍ വച്ചത്. വഴിതെറ്റിപോവുന്ന നോട്ടങ്ങളും സ്പര്‍ശനങ്ങളുമായി ഭാനുമതി മുരുഗനെ കെട്ടാതെ കെട്ടിയിട്ടു. തൂത്തുക്കുടിയിലെ ഇരുനിലവീട്ടില്‍ മറന്നുവച്ച് പോരാറുള്ള കാമനകള്‍ മുരുഗന് അറിയാതെ ഒരിക്കല്‍ കൂടെ വന്നിട്ടുണ്ടാവും. അങ്ങനെയാവണം ഭാനുമതിയുടെ നോട്ടങ്ങളിലും അവളുടെ കല്ലിച്ച മാറുകളി</span><span style="color: black; font-family: verdana, sans-serif;">ലും </span><span style="color: black;">തട്ടിത്തടഞ്ഞ് </span><span style="color: black;">മുരുഗന് അവളുടെ അരകെട്ടിലേക്ക് </span><span style="color: black; font-family: verdana, sans-serif;">കമിഴ്ന്ന</span><span style="color: black;">ടിച്ചു വീണത്.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div>
<div style="font-family: arial, sans-serif; text-align: justify;">
<span style="color: black;">സൂര്യന് പുറത്തു ചാടും മുന്‍പേ അപ്പവും മുട്ടക്കറിയും ഉണ്ടാക്കുന്ന ഭാനുമതിക്ക് വേറെ പലതും അറിയാമായിരുന്നു. സൂര്യന് </span><span style="color: black;">ഉ</span><span style="color: black; font-family: verdana, sans-serif;">ദി</span><span style="color: black;">ക്കുന്നതിനു മുന്‍പേ ചെയ്താല്‍ ഫലം കിട്ടുന്ന പലതും. മുരുഗന്റെ രോമകെട്ടുകളില്‍ കൂട്കൂടി മുട്ടയിട്ടു അവ</span><span style="color: black; font-family: verdana, sans-serif;">യ്ക്ക് അ</span><span style="color: black;">ടയിരുന്നു കുഞ്ഞുങ്ങളെ പ്രസവിച്ചാ</span><span style="color: black; font-family: verdana, sans-serif;">ല്‍ </span><span style="color: black;">ചന്ദ്രമോഹന്റെ തലമുറ വളരില്ല. </span></div>
<span style="font-family: arial, sans-serif; text-align: justify;"><br />പക്ഷെ..</span></div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">പലപല നാളുകളില്‍ ഇളക്കമുള്ള കട്ടിലിനപ്പുറത്തു പുട്ടും കടലക്കറിയും, ചിലപ്പോള്‍ അപ്പവും മുട്ടറോസ്റ്റും, ദോശയും ചമ്മന്തിയും മുരുകനെ കാത്തു ആവിയാറി കിടന്നു. ചൂടാറിയ കടലക്കറി ബാഷ്പമായി അവശേഷിപിച്ച വെള്ളതുള്ളികള് വീണ്ടും കറിയിലെക്ക് ചാടുമ്പോള്‍ മുരുഗന്റെ വിക്ഷേപണങ്ങള്‍ ഭാനുമതി ആവാഹിച്ചു കഴിഞ്ഞിരിക്കും. മുരുഗന്റെ നെഞ്ചില്‍ തളര്‍ന്നു കിടക്കുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ അളവില്ലാത്ത സ്വത്തുകള്‍ക്ക് വരുന്ന അവകാശിയെ കുറിച്ച് ഭാനുമതി സ്വപ്നം കണ്ടു. ചന്ദ്രമോഹന്</span><span style="color: black;"> തന്റെ മടിയിലിരുത്തി ലാളിക്കുന്ന തന്റെ പിന്മുറ. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">എല്ലാം അറിയാവുന്ന ഭാനുമതി വിഷാദത്തിന്റെ ഇടനേരങ്ങളില്‍ ഇടയ്ക്കിടെചന്ദ്രമോഹനെയും ഉദ്ധീപിപ്പിച്ചിരുന്നു. അങ്ങനെ ഭാനുമതി ചന്ദ്രമോഹനു പുതിയ മോഹങ്ങളും സ്വപ്നങ്ങളും നല്കി. ഭാനുമതി ഇപ്പോഴും സന്തോഷവതിയായി കാണപെട്ടു. ചന്ദ്രമോഹനാവട്ടെ പിറുപിറുത്തു കൊണ്ട് അവളില്‍ സായൂജ്യമടഞ്ഞു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">ഭാനുമതി ഗര്‍ഭിണി ആയതറിഞ്ഞു ചന്ദ്രമോഹനു സന്തോഷമോ ദുഖമോ ഒന്നും തോന്നിയില്ല. ഇനി ഒരു പെണ്‍കുട്ടി ജനിക്കുന്നത് ചന്ദ്രമോഹനെ സംബന്ധിച്ച് സഹിക്കാന്‍ കഴിയില്ലായിരുന്നു. തലമുറകളായി കൈമാറി പോരുന്ന സുകൃതം എന്നില്‍ അവസാനിക്കുമല്ലോ എന്നതിനപ്പുറം ആണ്‍കുട്ടിയുണ്ടാ</span><span style="color: black; font-family: verdana, sans-serif;">വാ</span><span style="color: black;">ത്തത് ഒരു ത</span><span style="color: black; font-family: verdana, sans-serif;">രം </span><span style="color: black;">ഷണ്ടത്വമായി ചന്ദ്രമോഹന് കണ്ടു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">നെഞ്ചു പിടഞ്ഞു ദിവസങ്ങള്‍ ചോരുമ്പോള്‍ മുരുകന് ചന്ദ്രമോഹന്റെ മുന്നില്‍ തലതാഴ്ത്തി നടന്നു. ഭാനുമതി കൊണ്ട് വച്ചിട്ട് പോവുന്ന പ്രാതലില്‍ പ്രണയത്തിന്റെ ഇഡലി തന്നയാണോ എന്ന് മുരുകന് സംശയിച്ചു. ഭാനുമതിക്ക് അപ്പുറത്ത് മനംപിരട്ടുമ്പോ മുരുകന് തന്റെ മുറിയില്‍ ഇരുന്നു ഓക്കാനിച്ചു. തൂത്തുകുടിയിലെ ഉഷ്ണത്തില്‍ വിയര്‍ത്തു പൊടിഞ്ഞ പൊണ്ടാട്ടി പൊങ്കലും ചട്ടിണിയും കൊണ്ടുവന്ന പാത്രത്തില്‍ ഭാനുമതിയുടെ ചട്ടിണിയുടെ രുചി തികട്ടിവന്നു. ഭാനുമതിക്ക് പൊങ്കല്‍ ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. തന്റെ പൊണ്ടാട്ടിക്കു പുട്ടും ഉണ്ടാക്കാന്‍ അറിയില്ല എന്ന് മുരുഗന് വിഷമത്തോടെ ഓര്‍ത്തു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">ഭാനുമതിക്കായി മുരുകന് തൂത്തുക്കുടി നുറുക്കും തിരുനെല്‍വേലി ഹല്‍വയും കൊണ്ടുവന്നു. ഭാനുമതി ഒരുപാട്ഇഷ്ടത്തോടെ അതെല്ലാം ആക്രാന്തം കാട്ടിത്തിന്നു. മുരുഗന്റെ മുഴുവന്‍ സ്നേഹവും ആ ഹലുവയിലും നുറുക്കിലും ഉണ്ടായിരുന്നു. ഭാനുമതി ആര്‍ത്തിയോടെ തിന്നുന്നത് കണ്ടു നുറുക്ക് രുചിച്ച നോക്കിയ ചന്ദ്രമോഹനു കല്ല് കടിച്ചതിന്റെ പിന്നിലെ കഥ ഭാനുമതിക്കല്ലാതെ വേറെആര്ക്കും അറിയില്ലായിരുന്നു. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">മൂന്നു പ്രസവിച്ച ഭാനുമതിക്ക് ഈ ഗര്‍ഭത്തോടെ മതിയായി. മൂന്നു പ്രസവങ്ങളും അധികം ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞപ്പോള്‍ ഇത് അവളെ</span><span style="color: black; font-family: verdana, sans-serif;"> അക്ഷരാര്‍ത്ഥത്തില്‍ </span><span style="color: black;">കരയിപ്പിച്ചു. ചന്ദ്രമോഹനു അതില്‍ വലിയ കാര്യമൊന്നും തോന്നിയില്ല. മുരുഗന് ചിലനോട്ടങ്ങളില്‍ കൂടി ഭാനുമതിയെ സാന്ത്വനിപ്പിച്ചു. ഒരു ഗര്‍ഭത്തിനുമപ്പുറം എന്തോ അമിതഭാരം ചുമക്കുന്ന പോലെ ഊരയ്ക്ക് കയ്യും കൊടുത്ത് അവള് നടന്നു. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള് ഒരു പരമാനന്ദം ഗ്രഹിച്ചു മന്ദഹസിച്ചു. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">നാല്പത്തിരണ്ടാമത്തെ ആഴ്ച ഭാനുമതി ഇരുനിറമുള്ള ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചിട്ട. ചന്ദ്രമോഹനു വിരക്തിയില്‍ നിന്നും വിഷാദത്തില്‍ നിന്നും മോചനം കിട്ടി. നാട്ടില്‍ മുഴുക്കെ മധുരം വിതരണം ചെയ്തു തന്റെ തലമുറയുടെ ജനനം ആഘോഷിച്ചു. എല്ലാവര്ക്കും കൊടുക്കുന്നതില്‍ അധികം മുരുഗനും കിട്ടി മധുരം. ഭാനുമതിയാവട്ടെ കുഞ്ഞിനെ കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ മുരുഗനെ തിരഞ്ഞു. വിഷാദത്തിന്റെ കയത്തില്‍ നിന്ന് പല്ലിളിച്ചു എണീച്ചു വന്ന ചന്ദ്രമോഹന് കുഞ്ഞിനു മുരളിമോഹന് എന്ന് പേരിട്ടു. മടിയിലിരുത്തി കൊഞ്ചിച്ചു അവനെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">മുരുകന് ഭാനുമതിയുടെ പ്രസവ ദിവസം വൈകുന്നേരം ആരോടും പറയാതെ തൂത്തുക്കുടിയിലേക്ക് പോയി. മുരുഗനെ കാണതെ ഭാനുമതി കരഞ്ഞില്ല പക്ഷെ അച്ഛനെ കാണാതെ കുഞ്ഞു കരഞ്ഞു. ഭാനുമതി അവനു ചൂടും ചൂരും നല്കാന് വെമ്പല്‍കൊണ്ട് അവനെ ഒട്ടികിടന്നു. മുരുഗനാവട്ടെ പൊണ്ടാട്ടിയുടെ നെഞ്ചില്‍ അവളറിയാതെ ഏങ്ങലടിച്ചു കരഞ്ഞു. മുരുഗന്റെ പൊണ്ടാട്ടി തന്റെ നെഞ്ചിലെ ചൂടുമുഴുവന്‍ മുരുഗന് കൊടുത്തു കൂര്‍ക്കം വലിച്ചുറങ്ങി.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">അന്നൊരു ദിവസം ഇരുട്ടുകുത്തി മഴ വന്നപ്പോള്‍ മുരുഗനും മഴയോടപ്പം വന്നു. മുരുഗനെ കണ്ട മാത്രയില്‍ ഭാനുമതി കുഞ്ഞിനെ എടുത്തു മുരുഗന് സമര്‍പ്പിച്ചു. അതിയായ സന്തോഷത്തോടെ മുരുഗന് തന്റെ കുഞ്ഞിനെ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞു. പിന്നെ ഒരു മാത്രയില്‍ </span><span style="color: black;">മുരുഗന്റെ അടുത്തു നിന്ന് മുരളിമോഹനെ വാങ്ങിയ ഭാനുമതി അവനെ മുലയൂട്ടാന്‍ തുടങ്ങി. മുരുഗന് പരുങ്ങി തൊഴുത്തില്‍ നിന്ന് ഇറങ്ങിപ്പോയി.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">ദിവസങ്ങള്‍ മുരളിമോഹന്റെ കാലനക്കത്തിലും കയ്യനക്കതിലും തട്ടി വീണു പോയി. ഭാനുമതി കഷായം കുടിച്ചും ലേഹ്യം തിന്നും വിവിധതരം തൈലങ്ങള്‍ പു</span><span style="color: black; font-family: verdana, sans-serif;">രട്ടി</span><span style="color: black;">യും പ്രസവരക്ഷാ ചികിത്സകളില്‍ മുഴുകി. ചന്ദ്രമോഹന് മുരളിമോഹനെ ലാളിച്ചു ജീവിച്ചു. തൂത്തുകു</span><span style="color: black; font-family: verdana, sans-serif;">ടി</span><span style="color: black;">യിലെ വീട്ടില്‍ പൊണ്ടാട്ടിയുടെ നെഞ്ചത്ത് കിടന്നു മുരുഗന് ഭാനുമതിയുടെ പുട്ടും കടലയും സ്വ</span><span style="color: black; font-family: verdana, sans-serif;">പ്നം </span><span style="color: black;">കണ്ടു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">അന്നൊരു നാള് മുരളിമോഹന് മുട്ടി</span><span style="color: black; font-family: verdana, sans-serif;">ലി</span><span style="color: black;">ഴഞ്ഞു മുരുഗന്റെ മുറിയിലേക്ക് കയറിചെന്നപ്പോള്‍ എടുക്കാന്‍ ചെന്ന ഭാനുമതിയെ പുണരാന്‍ ശ്രമിച്ച മുരുഗനെ അവള് തട്ടിമാറ്റി കുതറിയോടി. കുഞ്ഞിനെ </span><span style="color: black;">എടുത്തു ദേഷ്യത്തോടെ ഭാനുമതി കരഞ്ഞുകൊണ്ട് ചന്ദ്രമോഹനെ കണ്ടുപറഞ്ഞു. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;">" ഇനിയിപ്പോ നമ്മുക്ക് വാടകക്കാരെ ആവശ്യമില്ല. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"> മുരളിമോഹന് കളിക്കാന്‍ ധാരാളം സ്ഥലം വേണം. </span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"> അത് കൊണ്ട് ആ വങ്കനെ നമ്മുക്ക് പറഞ്ഞു വിടാം."</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
ചന്ദ്രമോഹനു ഭാനുമതി പറഞ്ഞാല്‍ പിന്നെ ആരോടും ചോദിക്കാനും ഇല്ലായിരുന്നു. <span style="color: black;">മുരുഗന് ഒന്നും മനസ്സിലായില്ല. അല്ലങ്കിലും ആഡ്യന്മാരുടെ ഭാര്യമാരുടെ മനസ്സിലുള്ളത് ആര്‍ക്കും മനസ്സിലാവില്ല. അവര്‍ ചിന്തിക്കുന്നതും അവര്‍ ചെയ്തു കൂട്ടുന്നതിനെയും പറ്റി അവര്‍ക്ക് മാത്രെമേ അറിവുണ്ടായിരുന്നൊള്ളൂ. ഭാനുമതി കാണിച്ച പ്രണയത്തിന്റെ അസ്ഥി</span><span style="color: black; font-family: verdana, sans-serif;">ത്വാ</span><span style="color: black;">വലോകനം നടത്താന്‍ മുരുഗന്റെ മനസ്സിന് അറിയില്ലായിരുന്നു. മുരുഗന് അപ്പോഴും തന്റെ നാവില്‍ പടര്‍ന്ന ഭാനുമതിയുടെ പുട്ടും കടലക്കറിയും ഒക്കെയായിരുന്നു മനസ്സില്‍</span><span style="color: black;">. ഒരിക്കല്‍ ഭാനുമതിയോട് ചോദി</span><span style="color: black; font-family: verdana, sans-serif;">ച്ച് </span><span style="color: black;">പുട്ട് ഉണ്ടാക്കുന്നത് പഠിച്ചെടുത്തു തന്റെ പൊണ്ടാട്ടിക്ക് പറഞ്ഞു കൊടുക്കണം എന്നൊക്കെ മുരുഗന് കരുതിയിരുന്നു. പക്ഷെ എത്രപെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. ചന്ദ്രമോഹന് വന്നു വീട് ഒഴിഞ്ഞു കൊടുക്കണം എ</span><span style="color: black; font-family: verdana, sans-serif;">ന്ന് പ</span><span style="color: black;">റഞ്ഞപ്പോള്‍ ജനാല</span><span style="color: black; font-family: verdana, sans-serif;">കള്‍</span><span style="color: black;">ക്കിടയിലൂടെ ഭാനുമതി തന്നെ നോക്കുന്നുണ്ടോ എന്നായിരുന്നു മുരുഗന് നോക്കിയത്. ഭാനുമതി അന്നേരം മുരളി മോഹന്റെ അപ്പി കഴുകിക്കൊടുക്കുകയായിരുന്നു.</span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
<span style="color: black;"><br /></span></div>
</div>
<div style="font-family: arial, sans-serif;">
<div style="text-align: justify;">
അപ്പികഴുകിയ വെള്ളം ഒലിച്ചു പോവുന്ന വഴിയെ മുരുഗന് പുറത്തേക്ക് നടന്നു. ആ വിത്തുകാള ആ നാട്ടിലെ കച്ചവടം നിര്‍ത്തി തൂത്തുകുടിയിലേക്കുള്ള വഴിയെ എന്തെല്ലാമോ ഓര്‍ത്തു നടന്നു.<br />
<br /></div>
</div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-27730610620162142062013-09-23T22:51:00.000-07:002013-09-23T22:52:18.978-07:00പിറക്കാതെ പോയവള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB8JRxJ-HbGNxRhL4XNjlJH8VxHiC928Qcz6iQZiXB8SmaRiKG9MxHQDkyvVeJn5T-PSPd7EEIfYkwxnaevQC6tjsN1ZFZvuOUXXy3mJqrVfjTIgDNJRGod9Ek4spXrcLyUY6Xd28keKEM/s1600/pirakkathe-poval.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB8JRxJ-HbGNxRhL4XNjlJH8VxHiC928Qcz6iQZiXB8SmaRiKG9MxHQDkyvVeJn5T-PSPd7EEIfYkwxnaevQC6tjsN1ZFZvuOUXXy3mJqrVfjTIgDNJRGod9Ek4spXrcLyUY6Xd28keKEM/s400/pirakkathe-poval.png" width="400" /></a></div>
<div style="text-align: justify;">
<br />
<br />
ദൈവം കരയുകയായിരുന്നു ഇരുട്ടടഞ്ഞ ആ മുറിയില്‍. ഇര്‍ഷാദിന്റെ കട്ടിലിനടുത്ത്. നീലക്കണ്ണുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീരില്‍ ദൈവചൈതന്യം തിളങ്ങിക്കിടന്നു. ദൈവത്തിനും അടിമയുടെ ആത്മാവിനുമിടയില്‍ നടക്കുന്ന പ്രണയത്തെ നിര്‍വചിക്കുന്ന കരച്ചിലായിരുന്നു അത്. വിശ്വാസത്തിന്റേതും വികാരത്തിന്േറതുമായ തിരിച്ചറിയലുകള്‍, അതിനപ്പുറം ദൈവസ്നേഹത്തിന്റെ ഉദാഹരണവും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
* * *</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇര്‍ഷാദ് ഉറങ്ങുകയാണ്. </div>
<div style="text-align: justify;">
ഇരുള് പടര്‍ന്നുകയറിയ കിനാക്കോട്ടയിലെ കാഴ്ചകള്കാണുന്ന നേരം. ഷഹനയാണ് സ്വപ്നങ്ങളില്‍. അവളുടെ നിഷകളങ്കമായ മുഖത്തുനോക്കി ഇര്ഷാദിരിക്കുന്നു. അകലെ സ്വര്ണ്ണംപൂക്കുന്ന സൂര്യന്റെപ്രഭ ഒരു പാളിപോലെ ഷഹനയുടെ മുഖംഭേദിച്ച് ഇര്‍ഷാദിന്റെ കുറ്റിത്താടിയില്‍ തട്ടി. ആ സൂര്യപ്രഭയെ തടഞ്ഞുകൊണ്ട് മുത്തുമാലയണിഞ്ഞു വെള്ളയുടുപ്പിട്ട ഒരു പിഞ്ചുകുഞ്ഞ് അങ്ങോട്ട് നടന്നുവന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"പ്പാ..</div>
<div style="text-align: justify;">
പ്പാ.."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പൂര്‍ണ്ണമാവാത്ത ആ വിളികള്‍ ഇര്‍ഷാദിന്റെ കാതുകളെ ഇക്കിളിപ്പെടുത്തി. ഇര്‍ഷാദിന്റെ ഇരുണ്ട ചുണ്ടുകള്‍ ഉറക്കത്തിലും ചിരിച്ചു. ഉറക്കത്തിന്റെ ഉള്ളില്നിന്നുംവന്ന ആ കുട്ടിയുടെവിളി ഇര്‍ഷാദിന്റെ ഖല്‍ബിന്റെ ഇക്കിളികൂട്ടുന്ന ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെയാവണം ഇര്‍ഷാദ് ചിരിച്ചത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവള് എന്തെല്ലാമോ ഇര്‍ഷാദിനോട് പറഞ്ഞു. ഷഹന പറഞ്ഞതൊന്നും ഇര്‍ഷാദിനു മനസ്സിലായില്ല. ഷഹന അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. എന്നിട്ട് അവളോട് സ്വകാര്യമായി ചെവിയില്‍ എന്തോപറഞ്ഞു. അവള് കിലുകിലെ ചിരിച്ചു. ആ ചിരിയില്‍ ഇര്‍ഷാദിന്റെ ഉള്ളിലെ കണ്ണുമടഞ്ഞു. പിന്നെ ആ സ്വകാര്യം ഷഹന ഇര്‍ഷാദിനോടും പറഞ്ഞു. ഷഹന പറഞ്ഞതൊന്നും ഇര്‍ഷാദിനു മനസ്സിലായില്ല. എത്ര സ്നേഹമാണെങ്കിലും സ്നേഹിക്കുന്നവര്‍ തമ്മില്‍ പറയുന്നത് ചിലനേരത്ത് അവര്‍ക്ക് തിരിച്ചറിയില്ല. അങ്ങനെയെന്തോ ആവണം ഷഹന ഇര്‍ഷാദിനോട് പറഞ്ഞത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒന്നും മനസ്സിലായില്ലന്നമട്ടില് മുഖംമാറ്റിയ ഇര്‍ഷാദിനോട് പിന്നെ ഷഹന ഇര്‍ഷാദിനു കേള്‍ക്കാന്‍ വേണ്ടി തലയുയര്‍ത്തിപ്പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഇക്കയുടടെ മിഴികളില്‍ നിറയുന്ന എന്റെയും മോളുടെയും നിഴലുകള്വരെ ഇക്കയെ സ്നേഹിക്കുന്നു. ഇക്കയുടെ നോട്ടങ്ങളില്വരെ ഞാന്‍ സുരക്ഷിതത്വം കണ്ടെത്തുന്നു. അകലെയാണെങ്കിക്കൂടി ഈ നിശ്വാസങ്ങള്‍ എനിക്ക് പരിചിതമാണ്. പറയാനറിയാതെ എന്റെ വാക്കുകള്‍ നിങ്ങള്‍ക്കുചുറ്റും അലയുമ്പോള്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ പറയാന്‍ ധൈര്യപ്പെടാത്ത പലതും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെവെങ്കിലെന്നു."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇര്‍ഷാദ് ഷഹനയോട് പറഞ്ഞു</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍ നീ കൂടി കണ്ടിരുന്നെകില്". </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഷഹന ഈ ന്നു പല്ലു കാണിച്ചു ചിരിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇര്‍ഷാദിന്റെ സ്വപ്നങ്ങളിലെ ആ കുട്ടിയുടെ കണ്ണുകള്‍ക്ക് ഷഹനയുടെ കണ്ണിന്റെ തിളക്കമുണ്ടായിരുന്നു. ആകാശത്തേക്ക് മുഖമുയര്‍ത്തിനിന്ന ആ കെട്ടിടത്തിലെ പതിനേഴാം നിലയിലെ ഇടുങ്ങിയ ചുമരുകള്‍ക്കുള്ളിലൂടെ ഇര്‍ഷാദിന്റെ കിനാക്കോട്ടയിലേക്ക് കടന്നുവരുന്ന മുത്തുമാലയണിഞ്ഞ വെള്ളയുടുപ്പിട്ട കൊഞ്ചുന്ന സ്വപ്നങ്ങള്‍. ഇര്‍ഷാദ് സ്വപ്നങ്ങള്‍ കണ്ടുകൂട്ടുകയാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
* * *</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പണമുണ്ടാക്കാനുള്ള ഓട്ടമാണ് ഈ പ്രവാസത്തിന്റെ അലച്ചിലുകള്‍. ഇന്ന് സ്വപ്നങ്ങള്‍ക്ക് ലോണെടുത്തു നാളെകളില്‍ അവയെ സ്വന്തമാക്കാന്‍ പെടുന്നപാട്. നിറയെ മരങ്ങളുള്ള വീട്ടില്‍ ഉപ്പയും ഉമ്മയും ഷഹനയും ഇനി വരാനിരിക്കുന്ന മോളും. അതിനാണ് ഇര്‍ഷാദ് കഷ്ടപ്പെടുന്നത്. ശാന്തമായൊരു ജീവിതത്തില്‍നിന്ന് ഈ വലിയ ലോകത്തിലേക്ക് ഇര്‍ഷാദ് പറിച്ചെറിയപ്പെടുകയായിരുന്നു. ശാന്തതയില്‍ നിന്ന് ശാന്തതിയിലെക്കുള്ള ദൂരത്തിനിടക്ക് കടന്നുവന്ന പ്രവാസത്തിന്റെ ഒറ്റെപ്പെടലും വിരഹത്തിനെ ചൂടും. എല്ലാം ഇര്‍ഷാദിന് മടുത്തുതുടങ്ങിയിരിക്കുന്നു. നാല്പ്പതുദിവസംമാത്രം കിനിഞ്ഞുകിട്ടിയ വിവാഹ ജീവിതം. അതിനപ്പുറം ആ നാല്പ്പതുദിവസങ്ങളില് അവളുടെയുള്ളില്‍ താന്‍ തറച്ചുകയറ്റിയ ഒരു ജീവന്റെ തുടിപ്പും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മോളാവും.. </div>
<div style="text-align: justify;">
എന്ത് പേരിടണം?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
* * *</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇര്‍ഷാദ് കേറിയ കിനാക്കോട്ടയില്‍ മഴപെയ്തു. ദൈവം കരഞ്ഞുതീര്ന്നില്ല. </div>
<div style="text-align: justify;">
അപ്പുറത്തെ ബെഡ്ഡില്‍ കിടക്കുന്ന അബ്ദുക്ക ഒന്ന് ഞരങ്ങി തിരിഞ്ഞു കിടന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കണ്ണുനീര്ത്തുള്ളികള്വീണു നിലംപിളര്ന്നിരുന്നു. ദൈവത്തിന്റെ കണ്ണുനീര് വീണിട്ടാവണം ഇര്‍ഷാദിന്റെ കിനാക്കോട്ടയില്‍ മഴപെയ്തത്. അങ്ങനെയാവണം ഇര്‍ഷാദ് ഉണര്‍ന്നതും.ദൈവത്തെ കണ്ടതും ഇര്‍ഷാദിന്റെ കണ്ണുനിറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അഞ്ചു നേരം കഅബക്ക് നേരെ തിരിഞ്ഞു തന്നെക്കുമ്പിടുന്ന തന്റെ ഒരടിമയുടെ മുന്നില്‍ ദൈവം നേരിട്ടിറങ്ങി വന്നിരിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കിനാക്കോട്ടയില്‍ ഇടിവെട്ടി മഴപെയ്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മേഘക്കെട്ടില്ക്കിടക്കുന്ന ദൈവത്തിന്റെ നനുത്ത പഞ്ഞിക്കെട്ടുപോലുള്ള മാറിടത്തിലേക്ക് മുഖംചേര്ക്കാന്തോന്നി. ആ കാരുണ്യം ഇര്‍ഷാദ് അനുഭവിച്ചു. കരയുന്നനിമിത്തങ്ങളില് അവന് വിശ്വസിച്ചില്ല. എന്നാലും ദൈവത്തിന്റെ കാരുണ്യത്തെ ഇര്‍ഷാദ് തൊട്ടറിഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചിലനേരത്ത് ദൈവത്തിന് ഇരുട്ടില്നില്ക്കുന്ന കരിമ്പൂച്ചയുടെ സ്വഭാവമാണ്. ആരും കാണാതെ കണ്ണുകളില്‍ തെളിച്ചം വിതാനിച്ചു അകലത്ത് മറഞ്ഞുനില്ക്കും. നിലമറിയാതെ വീഴാനും ഉള്ളറിയാതെ പാലുകുടിക്കാനും മടിയിലിരുന്ന് തൂങ്ങിക്കുറുകാനും അറിയുന്ന കരിമ്പൂച്ചയാണ് ദൈവം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിന്നീട് ദൈവത്തിന്റെ കുമ്പസാരമായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദൈവം ആരെയും വെറുക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കുന്നു. മഴയായും തണലായും ചിലനേരത്ത് തണുത്ത കാറ്റായും ദൈവസ്നേഹം ആകാശം കടന്നെത്തുന്നു. ഒരു തരത്തില്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ഓരോ നിമിഷങ്ങളിലും തന്റെ അടിമകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്ന ദൈവം നീതിമാനായിരുന്നു. ഏതൊരു കാര്യവും അതിന്റേതാതായരീതിയില് ദൈവം കൈകാര്യംചെയ്യുന്നു. അത് ചെറിയകാര്യമോ വലിയകാര്യമോ എന്നില്ലാതെതന്നെ. എന്നാലും ചിലകാര്യങ്ങളില്‍ ദൈവം മനുഷ്യരെ വേദനിപ്പിക്കുന്നു. ദൈവത്തിന്റെ തീരുമാനങ്ങള്‍ വേദനയാവുന്നു. പല കാരണങ്ങള്‍ കൊണ്ടാവാം.. മനുഷ്യനറിയാത്ത കാരണങ്ങള്‍. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുമ്പസാരം കഴിഞ്ഞപ്പോള്‍ സൂര്യനേയും ചന്ദ്രനേയും എടുത്തു പന്താടുന്നദൈവം പിന്നെയും കരഞ്ഞു. പിന്നാലെ ഇര്‍ഷാദും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്നുകളെയും നാളെകളെയും തിരഞ്ഞെടുത്തു നമ്മുടെ ദിവസങ്ങളിലേക്ക് എറിഞ്ഞുതരുന്ന ദൈവം കരഞ്ഞത് നാളെയില്‍ നിന്ന് ഒരു ജീവനെ എടുക്കുന്നതിനായിരുന്നു. സ്വപ്നങ്ങളില്‍നിന്നും ആ വെള്ളയുടുപ്പണിഞ്ഞ ആ കുഞ്ഞിനെ തിരിച്ചെടുക്കാന്‍ വന്നതായിരുന്നു ദൈവം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കിനാക്കോട്ടയിലെ കുളത്തില്‍ ഇര്‍ഷാദിന്റെ സ്വപ്നങ്ങള്‍ ചത്തുപൊങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇര്‍ഷാദിനെ നോക്കിനിന്ന മൗനിയായ ദൈവത്തിന്റെ മുഖത്ത് അപ്പോഴും ഒരിക്കലുംവറ്റാത്ത ആ കനിവ് ഒട്ടിനിന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സങ്കടങ്ങളുടെ മഴമേഘങ്ങള്‍ നിഴല്‍വീഴ്ത്തിയ കിനാക്കോട്ടയില്‍ ഇര്‍ഷാദ് പരിഭവിച്ചു ദൈവത്തെ കുറ്റപ്പെടുത്തി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജനനത്തിനു മുന്നേ നീ എന്നെ അറിഞ്ഞു. ശ്വസിക്കാന്‍ തുടങ്ങുന്നതിനുമുന്നേ എനിക്കു നീ കൈകള്‍തന്നു. കണ്ണു തുറക്കുന്നതിനുമുന്നേ നീയെനിക്ക് സ്നേഹംതന്നു. കുട്ടിക്കാലത്തു മനസ്സില്‍ വിത്തെറിഞ്ഞ സ്വപ്നങ്ങള്‍ മുളക്കാതെ വന്നപ്പോള്‍ അവയെ വാരിക്കൂട്ടി ദൂരെയെറിഞ്ഞ നാളുകളും കാലങ്ങളില്‍ കനത്തുപോയ ജീവിതത്തെ താങ്ങിനിര്‍ത്താന്‍ താലോലിച്ച സ്വപ്നങ്ങളും. ഈ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന മനുഷ്യര്‍. ഇങ്ങനെ ഇടറിജീവിക്കുന്ന മനുഷ്യരോട് അങ്ങേക്ക് എങ്ങനെ നീതിപുലര്‍ത്താനാവും. ഈ വിചിത്രലോകത്തു ജീവിക്കുന്ന മനുഷ്യര്‍ക്ക് ആശകള്‍ നല്കി ആ നിമിഷത്തില്‍ത്തന്നെ അതെല്ലാം തിരിച്ചെടുക്കുമ്പോള്‍ എന്ത് ന്യായവാദമാണ് ഞാന്‍ തിരിച്ചുപ്രതീക്ഷിക്കേണ്ടത്. ഇത് ശിക്ഷയല്ല, ഇതിലും നല്ലത് എന്തോ വരാനിരിക്കുന്നു എന്നും പറയുന്ന അങ്ങയുടെ മുടന്തന്‍വാദങ്ങള്‍ എന്തിനു വേണ്ടി?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇനിയും എണ്ണമറ്റ കുറ്റപ്പെടുത്തലുകള്‍ക്കുള്ള വാക്കുകള്‍ തിരയുന്ന ഇര്‍ഷാദിന്റെ ദയനീയമായ കാഴ്ച കാണാനാവാതെ ദൈവം ആകാശത്തിലേക്കുയര്‍ന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാത്രിയില്‍ വിരുന്നുവന്ന ദൈവത്തെയും ദൈവംതന്ന സങ്കടങ്ങളെയും സ്വീകരിച്ചിരുത്തിയ ഇര്‍ഷാദിന്റെ തിളക്കമുള്ള കണ്ണുകള്‍ കരഞ്ഞില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കിനാക്കോട്ടയില്‍ കൊടുംകാറ്റ് വീശി. സങ്കടമഴപെയ്തു. കൊടുംകാറ്റില്‍ ഇര്‍ഷാദും ഷഹനയും ഒറ്റപ്പെട്ടു. തന്റെ മാറിലേക്ക് പടര്‍ന്നുകയറിയ അവളുടെ സങ്കടങ്ങളെ നെഞ്ചിലേറ്റി അവളെ ചുറ്റിപ്പിടിച്ച് ഇര്‍ഷാദ് അനങ്ങാതെ നിന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മനസ്സിലെ നോവ് പെയ്തൊഴിഞ്ഞു. ദൈവത്തിന്റെ കണ്ണുനീര്തട്ടിനനഞ്ഞ കൈത്തടംകൊണ്ട് ഇര്‍ഷാദ് മൂക്കുപിഴിഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കരുണയില്ലാത്ത ദൈവം, ചൈതന്യമില്ലത്തെ ദൈവം. തനിക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഷഹനയുടെ ഉദരത്തില്‍ നിന്നുതന്നെ ദൈവം എന്റെ കുഞ്ഞിനെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ഈ വിചിത്രലോകത്തെ നീതി ലഭിക്കാത്ത കൊഞ്ചുന്നസ്വപ്നങ്ങള് ഇവിടെ അവസാനിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തിമിര്‍ത്തുപെയ്ത സങ്കടമഴയില്‍ നനഞ്ഞ് തലയിണയിലേക്ക് മുഖംപൂഴ്ത്തി ഇര്‍ഷാദ് കരഞ്ഞു. വിചിത്രലോകത്തിന്റെ വര്ണ്ണക്കാഴ്ചയില്നിന്ന് പൊട്ടിയകന്നുപോയ പട്ടത്തിന്റെ നൂലിഴകള്‍ അന്തരീക്ഷത്തില്‍ അലയുന്നപോലെ ഇര്‍ഷാദും ഇര്‍ഷാദിന്റെ പുതിയ കിനാക്കളും അലഞ്ഞു. തന്റെ ആകാശവും ഭൂമിയും ഇര്‍ഷാദിന്റെ നെഞ്ചിലാണെന്ന ബോധത്തില്‍ ഷഹന അനക്കമില്ലാതെ തേങ്ങിക്കരഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതൊന്നുമറിയാതെ അബ്ദുക്ക പിന്നെയും ഉറക്കത്തില്‍ ഞരങ്ങി തിരിഞ്ഞുകിടന്നു.</div>
<div style="text-align: justify;">
<br /></div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-76438452329520649712013-09-02T02:34:00.002-07:002013-09-05T00:10:11.396-07:00അഴുകിയ മാമ്പഴങ്ങള്‍ (rotten breasts)<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYpwpQ70oT2kQDPvZUEhFYDzN_VQzgUmCVxqK4TvkXOJz37YcvamzAjZSXbdNq1Z14aEc3copy9qKptwc5-s-roSM5CeUA_CLlN5Tb9jSciNPHgbdx8el8BWjQjCO_IPh7DB9TRB5SA-39/s1600/rottonmangoes.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="297" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYpwpQ70oT2kQDPvZUEhFYDzN_VQzgUmCVxqK4TvkXOJz37YcvamzAjZSXbdNq1Z14aEc3copy9qKptwc5-s-roSM5CeUA_CLlN5Tb9jSciNPHgbdx8el8BWjQjCO_IPh7DB9TRB5SA-39/s400/rottonmangoes.png" width="400" /></a></div>
<br />
<br />
അന്ന് ആ വഴിത്താരയില്‍ വീണ്ടും മാമ്പൂക്കളുടെ മണം. ആകാശങ്ങള്‍ക്കപ്പുറത്തുനിന്നും വിരുന്നവന്ന ഋതുക്കളുടെ മണം. കാണാക്കാഴ്ചകള്‍ക്ക് മേലെ കുന്നിന്‍പുറത്തെ എന്നും പൂത്തിരുന്ന മരമില്ലേ, അതിപ്പോള്‍ പൂക്കാറില്ല. അതൊന്നും ആരും അറിയുന്നേയില്ല. അല്ലെങ്കില്‍ ഗൗനിക്കുന്നില്ല.<br />
<br />
അവളും അങ്ങനെയാവുകയാണ്. അവളല്ലാതെയാവുകയാണ്. എന്നും കടന്നുപോവുന്ന കണ്കളില്പ്പെടാതെ. ഒന്നു പൂക്കാതെ എത്രനാള്‍.. സാധാരണമായ കാഴ്ചകള്‍ ആരുടേയും കണ്ണില്‍പ്പെടാതെ പോകുമ്പോലെ ഇതും ആരും അറിയണമെന്നില്ല. അവളുടെ മുലകള്‍ തൂങ്ങിയിരിക്കുന്നു. ഇടിഞ്ഞിരിക്കുന്നു. മാമ്പൂ മണക്കുന്ന വഴിത്താരകളിലൂടെ നടന്നകലുമ്പോള്‍ വഴിവക്കില്‍ പലരും അവളുടെ മുലകളെ അസൂയയോടെയും കാമാത്തോടെയും നോക്കിയിരുന്നു. അവള് വരുമ്പോഴും പോകുമ്പോഴും പലരുടെയും ശ്വാസം പിടിച്ചു നിര്‍ത്തിയിരുന്ന ആ ഭംഗിയുള്ള മുലകള്‍.<br />
<br />
ഇപ്പോള്‍ കുറെനാളായി ആരെങ്കിലും ആ മുലകളെ കാര്യമായിട്ടു നോക്കിയിട്ട്. അല്ലെങ്കില്‍ത്തന്നെ ഇനി അത് നോക്കിയിട്ടും കാര്യമില്ല. പഴയ ആകാരമില്ല. വടിവില്ല. അതങ്ങനെ ഉടഞ്ഞു പോയിരിക്കുന്നു. തൂങ്ങിയിരിക്കുന്നു. ഇടിഞ്ഞ മുലകള്‍ ആരുടേയും കാഴ്ചക്ക് മുകളില്‍ എത്തുന്നില്ല.<br />
<br />
സ്വപ്നങ്ങളില്‍ അവളുടെ ഇടിഞ്ഞ മുലകളില്‍ കൂടി ഒരു കൂട്ടം കുട്ടികള്‍ ഉതിര്ന്നിറങ്ങിപ്പോയി. മുലഞെട്ടുകള്‍ ചവിട്ടിമെതിച്ച സ്വപ്നങ്ങള്‍ അവളുടെ ഉറക്കം കെടുത്തി.<br />
<br />
മാമ്പൂക്കള്‍ വിരിഞ്ഞ കുഞ്ഞുടുപ്പുകളില്‍നിന്ന് കസവുള്ള പട്ടുപാവാടയിലേക്കും പട്ടുപാവാടയില്‍ നിന്ന് കടുത്ത നിറമുള്ള സ്കൂള്‍ കുപ്പായങ്ങളിലേക്കും പിന്നെ പിന്നെ അര്‍ദ്ധസുതാര്യമായ ബ്ലൌസുകളിലെക്കും അവളും അവളുടെ മുലകളും വളര്ന്നുനിറയുമ്പോള് അവള് വല്ലാതെ അഹങ്കരിച്ചിരുന്നു.<br />
<br />
കൌമാരത്തില്‍ ഇരുട്ടുമൂടിയ രാത്രികളിലെ കിനാവുകളില്‍ അവളുടെ മുലഞ്ഞെട്ടുകളില്‍ വര്‍ണ്ണങ്ങള്‍ ചലിച്ചു ശലഭങ്ങളും ഇക്കിളി കൂട്ടുന്ന തുമ്പികളും വന്നിരുന്നു.<br />
<br />
പക്ഷെ ഇന്നോ? നേര്‍ത്തുനേര്‍ത്ത് ഉണങ്ങിയ ആ മുലകളില്‍ കിളികളും കുരുവികളും കാഷ്ടിച്ചു. ശുഷ്കിച്ച നെഞ്ചുമായി നടന്നു പോവുന്നത് അവള്‍ക്കു ചിന്തിക്കാനയില്ല. അവള്‍ക്കു സങ്കടമായി. നിലാവുപെയ്യുന്നപോലെ ചിരിച്ചിരുന്ന അവള് ഈ മാമ്പൂമണത്തില്‍ ഹൃദയം തുറന്നു ചിരിചില്ല. അവളുടെ ചിരി മുഴുവന്‍ മാറിപ്പോയി. കണ്ടാല്‍ തിരിച്ചറിയാത്തവിധം മുഖവും. ഓടുമ്പോള്‍ വഴിപോക്കരുടെ മനമിളക്കിയിരുന്ന മുലകളും ക്ഷീണിച്ചിരിക്കുന്നു.<br />
<br />
അവള് കരഞ്ഞു. വെറുപ്പും ദേഷ്യവും കണ്ണീരായി തണുത്തുറഞ്ഞു മുലകളില്‍ വന്നു നിറഞ്ഞു. മുല ഞെട്ടുകളില്‍ അത് പകയായി ശരീരത്തിന്റെ വിസ്മയങ്ങളില്‍ പൂണ്ടു കിടന്നു. സ്നേഹത്തിന്‍െറയും സന്തോഷത്തിന്റെയും മറുകരയില്‍ അവളുടെ മുലകള്‍ അവളെ പല്ലിളിച്ചു കാണിച്ചു. ഈര്‍പ്പമുള്ള പാതിരാ സ്വപ്നങ്ങളില്‍ തുടിച്ചുണരാന്‍ കൊതിച്ച മുലഞെട്ടുകള്‍ തോറ്റുപോയിരിക്കുന്നു. തന്റെ ഇടിഞ്ഞ മുലകളെ കാണിച്ച സ്ഫടികചില്ലുകളെ അവള് വെറുത്തു. അവള്‍ക്ക് എല്ലാവരോടും അമര്‍ഷം തോന്നി.<br />
<br />
മഴ വിരുന്നു പോയ ഒരു വേനലിന്റെ ദിവസം ഉടുത്ത ബ്ലൗസ് വലിച്ചു പൊട്ടിച്ച് നിരത്തിലൂടെ ഒരു മനോരോഗിയുടെപോലെ നിലതെറ്റി അവള് അവളുടെ ഇടിഞ്ഞ മുലകളെയും താങ്ങി പാഞ്ഞു. മാമ്പൂ മണക്കുന്ന വഴിത്താരകളില്‍ അവള് തന്റെ അമര്‍ഷം നിറഞ്ഞ മുലകളെ പ്രദര്‍ശിപ്പിച്ചു നടന്നു. നടവഴിയില്‍ അവള് അസ്തിത്വമില്ലാതെ അലറിവിളിച്ചു. അവളുടെ വിഭ്രാന്തിയെക്കാളും ഇടിഞ്ഞ മുലകളിലായിരുന്നു എല്ലാവരുടെയും കണ്ണ്.<br />
<br />
ഉടഞ്ഞ മുലകള്‍ക്കുള്ളില്‍ മുഴുവന്‍ ആരോടൊക്കയോ തോന്നിയ അമര്‍ഷമായിരുന്നു. കഴുതക്കാമം കരഞ്ഞു തീര്ക്കുകയെന്നപോലെ അവര്‍ വഴിവക്കില്‍ പലരെയും തെറിപറഞ്ഞു. കാലം ചെന്ന് ചെന്ന് ആരും തന്റെ മുലകളെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ നടവഴികളില്‍ കണ്ട എല്ലാവര്ക്കും അവര്‍ തന്റെ അമര്‍ഷം തുടിച്ച ശുഷ്കിച്ച മുലകളെ തുറന്നു കാണിച്ചു കൊടുത്തു.<br />
<br />
നിമിഷകാമത്തിന് ചുഴികളില്‍ ചിലര്‍ അവരുടെ ഇടിഞ്ഞ മുലകളെ നോക്കി. ഇടിഞ്ഞ മുലകളെ തൊട്ടു നിര്വികാരമടഞ്ഞു. ചിലര്‍ അളവുകള്‍ പറഞ്ഞു ചിരിച്ചു. ചിലര്‍ അവളെ ആട്ടിപ്പായിച്ചു. ചിലര്‍ മുലകളില്‍ തൊട്ടു നോക്കി. ചിലര്‍ ഒക്കാനത്തോടെ ചര്ദ്ധിച്ചു. അവള് പിന്നെയും അവള് എങ്ങോട്ടെന്നില്ലാതെ ഓടി. അളിഞ്ഞ മാമ്പഴങ്ങള്‍ ആടുന്ന പോലെ അവളുടെ ശുഷ്കിച്ച മുലകളും അവളുടെ കൂടെ ഓടി.<br />
<br />
മഴയൊഴിഞ്ഞ വേനലിന്‍െറ ചൂടില്‍ ഭൂമി വിണ്ടുകീറുന്നതു പോലെ അവളുടെ ശരീരം വരണ്ട് കീറി. ചോരവറ്റിയ മുലകള്‍ തല താഴ്ത്തിക്കിടന്നു. പുതുമഴകള്‍ പെയ്തുനിറയുന്നതിനു മുന്‍പ് മാമ്പൂക്കള്‍ പിന്നെയും പൂത്തു. എല്ലാവരും അവളുടെ മുലകള്‍ കണ്ടിരുന്നെങ്കിലും എല്ലാവരെയും വേര്‍തിരിച്ച ഇരുമ്പഴികള്കുള്ളില് നിന്നും അമര്‍ഷം കുമിഞ്ഞുകൂടിയ മുലകള്‍ പുറത്തേക്കിട്ട് സഹതപിച്ചു. എന്നിട്ട് പിന്നെയും ആരെയോക്കയോ തെറിവിളിച്ചു. പിന്നെയും കരഞ്ഞു. അവള് അവക്കായി തീര്‍ത്ത തടവറയില്‍ അവളുടെ മുലകളെ താലോലിച്ചും സ്നേഹിച്ചും ചുരുണ്ട്കിടന്നു.<br />
<br />
അവളുടെ മുലയുടെ വ്യാസത്തിന് കണക്കെ അവളുടെ ചിരികളുടെയും കരച്ചിലിന്റെയും അതിരുകള്‍ അവള് തിരിച്ചിട്ടു. അവള് പറയുന്നതുപോലെ ഇത്രയേറെ തുമ്പികളും ശലഭങ്ങളും വന്നിരുന്ന അവളുടെ മുലകള്‍ക്ക് എന്താണ് പറ്റിയത്? മാമ്പൂമണം നിറയുന്ന അവളുടെ വഴിത്താരകള്ക്കെന്താണ് പറ്റിയത്? കാണാക്കാഴ്ചകള്‍ക്ക് മേലെ കുന്നിന്പുറത്തെന്നും പൂത്തിരുന്ന മരത്തിനു എന്താണ് പറ്റിയത്?<br />
<br />
നാളെ പുതുമഴകള്‍ പെയ്തു തിമിര്‍ക്കുമ്പോള്‍ ഒരുപക്ഷേ അവളുടെ മുലകള്‍ വീണ്ടും വളരുമായിരിക്കും. പണ്ട് അവളറിയാതെയായിരുന്നു അത് വളര്‍ന്നിരുന്നത്. കുന്നിന്‍പുറത്തെ മരം ഭൂമിയുടെ ഉദരത്തിലേക്ക് വിത്തുതെറിപ്പിക്കുന്നതും ആരോടും പറയാതെയായിരുന്നു.<br />
<br />
പക്ഷെ മരക്കൊമ്പിലിരുന്നു പാലംകെട്ടുന്ന കിളികളും കീയാം ചിലക്കുന്ന കുരുവികളും ഉണങ്ങിയ ആ മുലകളില്‍ കാഷ്ടിച്ചു. ജീവന് വാര്‍ന്നുപോയ മാമ്പഴങ്ങളെ നോക്കി കിളികള്‍ നെടുവീര്‍പ്പിട്ടു.<br />
<br />
അപ്പോഴും ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നു തന്റെ മുലകളെ അവള് പ്രശംസിച്ചു. തത്ത്വശാസ്ത്രം പറഞു.<br />
<br />
"മുലകള്‍ മനുഷ്യരുടെ പവിത്രമായ തീന്മേശയാണ്..<br />
ഇടിഞ്ഞ മുലകള്‍ കുട്ടികള്‍ക്ക് ഉതിര്‍ന്നു കളിക്കാനുള്ള ചരിവുള്ള കുന്നുകളുമാണ്."</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com4tag:blogger.com,1999:blog-6741090347691254333.post-1085041754036407902013-06-02T22:23:00.000-07:002013-06-02T22:23:59.267-07:00സ്നേഹപ്രവാചകന്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs6GJLBy63QCtCvmtjltis04b8NrhehgGrL177ZPwB_ZTGzlJZkj043eb1wnTOOajfH45MvRg65b9T3jE1juLhD4mCZN8aTFBTh85hwUlerwApzxg4fdxpZcepkSd0gQwfPqLuz9UMOXRS/s1600/SnehaPravachakan.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs6GJLBy63QCtCvmtjltis04b8NrhehgGrL177ZPwB_ZTGzlJZkj043eb1wnTOOajfH45MvRg65b9T3jE1juLhD4mCZN8aTFBTh85hwUlerwApzxg4fdxpZcepkSd0gQwfPqLuz9UMOXRS/s400/SnehaPravachakan.png" width="281" /></a></div>
<div style="text-align: justify;">
<div style="text-align: left;">
അയാളവിടെ ഇരിപ്പുണ്ട്, പതിവായി ഇരിക്കുന്ന അതേബെഞ്ചില്‍. അധികമാരും ശ്രദ്ധിക്കാത്ത അതേമൂലയില്‍. ആ ഇരിപ്പിടം അവിടെ എങ്ങനെ വന്നുവെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. യാദൃശ്ചികമാവാം! ചിലപ്പോള്‍ ഒരു നിയോഗവും. </div>
<div style="text-align: left;">
<br /></div>
<div style="text-align: justify;">
എന്തുതന്നെയായാലും പൂക്കള്‍ പൊഴിച്ചുനില്‍ക്കുന്ന ആ പീച്ച്മരമോ ആ ബെഞ്ചോ ഒന്നുമല്ല അയാളാണ് ശ്രദ്ധാകേന്ദ്രം! തടാകത്തിനടുത്തെ ശില്പംപോലെ എന്നും, എപ്പോഴും അയാളുണ്ടാകും. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
എന്താണയാളുടെ പേര്? എനിക്കോര്‍മ്മയില്ല. അയാള്‍ പലപേരുകളും പറഞ്ഞിട്ടുണ്ടെങ്കിലും ഒരുപേരും അയാള്‍ക്ക് യോജിക്കില്ല. അല്ലെങ്കില്‍ അയാള്‍ക്ക് എല്ലാ പേരുകളും ചേരുന്നുണ്ടാവാം. പക്ഷെ എനിക്കയാളെ ഒരു പേരുമിട്ടുവിളിക്കാന്‍ താല്പര്യമില്ല, അതാണുവാസ്തവം.</div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: left;">
"ശൂ.. ശൂ.."</div>
<div style="text-align: left;">
നീട്ടി ശൂ വച്ചു. എന്നിട്ട് മിണ്ടാതെനിന്നു. അയാള്‍ ചുറ്റിലും എന്നെ പരതുന്നത് കാണാന്‍ എനിക്കിഷ്ടമാണ്.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"എവിടെയാ നീ?</div>
<div style="text-align: left;">
ഇവിടെ വന്നിരിക്കൂ"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
നിശ്ചലമെന്നുതോന്നിച്ച ആ കണ്ണുകള്‍ ഇപ്പോള്‍ ഇളകിമറിയുന്നൊരു സമുദ്രംപോലെ. ആ നീലക്കണ്ണുകളില്‍ വെളിച്ചമില്ല എന്നാണയാള്‍ പറയുന്നത്. ഞാനതു വിശ്വസിച്ചെന്നുനടിക്കും. കണ്ണുകളടച്ചുവെച്ച് മനസ്സിനെ ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണയാള്‍. അതിനെക്കുറിച്ചു ചോദിച്ചാല്‍ അയാള്പറയും കണ്ണുകള്‍ക്ക് തിമിരമാണെന്ന്. അങ്ങനെയുമാവാം.. ഈ നശിച്ചലോകത്തിലെ ദുരിതപൂർണ്ണമായ കാഴ്ചകള്‍ കാണാതിരിക്കുകയാണ് നല്ലത്. അതിനുവേണ്ടി ഇല്ലാത്ത തിമിരം ഉണ്ടാക്കുകയാവാം.</div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
കൈനീട്ടിയാല്‍ തൊടാന്‍പറ്റാത്തൊരു അകലം സൃഷ്ടിച്ച് ഞാനിരുന്നു. അയാളതില്‍ പരാതിപ്പെടുമെങ്കിലും അയാളാഗ്രഹിക്കുന്നതുമതാണ്. ഇടയിലെ അകലം ഇത്തിരി കുറഞ്ഞുവന്നാല്‍ പതിയെ നീങ്ങി ആ പഴയ അകലം അയാള്‍ സൃഷ്ടിച്ചെടുക്കും. ആരുടേയും ശ്രദ്ധയാകര്‍ഷിക്കാതെ. അകലങ്ങള്‍ സ്വയം സൃഷ്ടിച്ചിട്ട് അതേപ്പറ്റി പരിതപിക്കുന്ന വിചിത്രമനുഷ്യന്‍. എന്തിനോ തേങ്ങുന്ന, അകാരണമായി പരിതപിക്കുന്ന ഒരു ഹൃദയമുണ്ടയാള്‍ക്ക്. അതുതന്നെയാണ് തന്നിലേക്ക് അയാളെ വലിച്ചടുപ്പിച്ചതും, തന്നെ അയാളെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
അയാളുടെ നീലക്കണ്ണുകളില്‍ വെളിച്ചമില്ല. എന്നാല്‍ അയാള്‍ക്കൊരു ഊന്നുവടിയുടെ ആവശ്യകതയും ഇല്ല. തീരുമാനിച്ചുറപ്പിച്ച ചുവടുകളും നീക്കങ്ങളും കാഴ്ചയെവെല്ലുന്ന കേള്‍വിയുമായി തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പരസഹായമില്ലാതെ അയാള്‍ മെല്ലെ വേച്ചുവേച്ചു നടന്നുനീങ്ങുമ്പോള്‍ അയാള്‍ തനിക്ക് എന്തെല്ലാമോ ആണെന്ന് തോന്നാറുണ്ട്. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: left;">
"നീയന്നു പറയാമെന്ന് പറഞ്ഞ ആ കഥ പറയൂ"</div>
<div style="text-align: left;">
എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"ഏത്?</div>
<div style="text-align: left;">
സ്നേഹമെന്തെന്നു തിരിച്ചറിയാത്ത ആ സ്നേഹപ്രവാചകന്റെയോ?"</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"ഹ്മ്മ്.. അതെ!"</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"കഥകളൊക്കെയും കുട്ടികള്‍ക്കുള്ളതല്ലേ. നിങ്ങളാണെങ്കില്‍ കുട്ടിത്തം തീരെയില്ലാത്തൊരാളും!</div>
<div style="text-align: left;">
പിന്നെന്തിനാ നിങ്ങൾക്ക് കഥകള്‍? "</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"എനിക്ക് കേള്‍ക്കണം. നീ പറയൂ"</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"പറയാം"</div>
<div style="text-align: left;">
"പക്ഷെ ഒരു നിബന്ധനയുണ്ട്..."</div>
<div style="text-align: left;">
ഞാന്‍ പറയുന്നതിനനുസരിച്ച് അതെല്ലാം മനസ്സില്‍ സങ്കല്പ്പിക്കണം.</div>
<div style="text-align: left;">
എന്നാലേ കഥ രസകരമായി തോന്നുകയുള്ളു.."</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
"ശരി, നീ പറയൂ"</div>
<div style="text-align: left;">
ഞാന്‍ അതിനനുസരിച്ച് മനസ്സില്‍ സങ്കല്‍പ്പിച്ചോളാം"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ അക്ഷമനായിരിക്കുന്നു. ഒരാളുടെ പ്രവൃത്തികളില്‍നിന്നും അയാളുടെ ചിന്തകളുടെ ആഴമളക്കാനാവുമെന്ന് പറഞ്ഞതാരാണ്. അറിയില്ല! ഇയാളുടെ ഓരോ ചലനവും ഞാന്‍ പഠിക്കുന്നു. അതില്‍നിന്ന് അയാളുടെ ചിന്തകളെയും മനോവിചാരങ്ങളെയും പരതുന്നു. പലപ്പോഴും എനിക്കതിനു കഴിയാറുമുണ്ട്. എന്തായാലും ഞാന്‍ പറഞ്ഞുതുടങ്ങി. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന പെണ്‍കുട്ടിയുടെ കഥ. അവളുടെ ഏകാന്തത്തയിലേക്ക് അതിഥിയായെത്തുന്ന ഒരു അപരിചിതനെപ്പറ്റി. ആ അപരിചിതസുഹൃത്തിന്റെ വയലിന്‍നാദം അവളുടെ ചിത്രങ്ങളില്‍ ചായം പൂശുന്നതിനെപ്പറ്റി. അവരുടെ സൗഹൃദത്തെപ്പറ്റി. വിളിക്കപ്പെടാത്ത അതിഥിയായ് വന്നുകയറി അവിടെയെവിടെയോ മറഞ്ഞുനിന്ന പ്രണയത്തെപ്പറ്റി.. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അങ്ങനങ്ങനെ...</div>
<div style="text-align: justify;">
<br /></div>
<div style="text-align: center;">
* * *</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
അപ്രതീക്ഷിതമായി ചെവിയിലേക്കുവന്ന ആ മാസ്മരിക ശബ്ദത്തില്‍ ഒരുനിമിഷം അവള് പകച്ചുനിന്നു. അത്ര ശ്രുതിമധുരമായ സംഗീതം. എന്തോ അവളെ പിന്നിലോട്ടുവലിക്കുന്ന മാന്ത്രികമായ സംഗീതം. ഇല്ല, ഈ വഴികളും ഇവിടുത്തെ കാഴ്ചകളും എല്ലാം അവള്‍ക്കു സുപരിചിതമാണ്. ഈ സമയത്ത് അവളോട് ചിരിച്ചുകടന്നുപോകുന്ന ഈ കാറ്റിന്റെ ഗതിപോലും അവള്‍ക്കറിയാം. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു വിസ്മയത്തോടെ അവള് ആ സംഗീതം ശ്രവിച്ചു. പക്ഷെ ഈ ശ്രുതി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
കണ്ണടച്ചിരിക്കാന്‍ തോന്നി അവള്‍ക്ക്. മനസ്സില്‍ ഒരേസമയം മഴയും, തീയും പടരുന്നതായി തോന്നി. ആരോമീട്ടുന്ന ആ വീചികള്‍ പതിയെവീശുന്ന കാറ്റിനോടൊപ്പം അവളുടെ ചെമ്പിച്ച മുടിയഴകളെയും ഉലച്ചു. മനസ്സിന്റെ ഉള്ളിലെവിടെയോ തന്നെയാരോ നിശബ്ദമായി വിളിക്കുന്നപോലെ തോന്നി. ദൂരെ എവിടെയോ... അല്ല അടുത്തുണ്ട്.. വളരെയടുത്ത്... ദിശയറിയാതെവരുന്ന ഈ സുഖമുള്ള സംഗീതം എവിടെനിന്നാണ്? അവളൊരു സ്വപ്നത്തിലെന്നപോലെ.. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതെന്താ ഇങ്ങനെ!</div>
<div style="text-align: justify;">
മനസ്സില്‍ ചിറകുകള് മുളപ്പിച്ച് എന്നെയെങ്ങോട്ടോ കൊണ്ടുപോകുന്ന ഈ സംഗീതം എവിടുന്നാണെന്നു തിരിച്ചറിയാന്‍ അവള്‍ക്കു സാധിച്ചില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
കാലങ്ങള്‍ പിന്നോട്ടുപോയി അവള് വീണ്ടും ജനിച്ചുവീണു. ആ കുഞ്ഞിക്കാലുകള്‍ നിര്‍ത്താതെ എങ്ങോട്ടോ ഓടി. അയവുള്ള മേല്‍ക്കുപ്പായം പുല്കൊടികളെ തഴുകി മഞ്ഞുവീഴുന്ന പുല്‍ത്തകിടികള്‍ക്കു മുകളിലൂടെ അവളോടി.... അവളുടെ നനുത്ത കാല്പ്പാദങ്ങള് ഭൂമിയെ ഇക്കിളിപ്പെടുത്തി.... പിന്നെ ഓറഞ്ചുവെളിച്ചം വീഴ്ത്തി സൂര്യന് മറയുന്ന നേരത്ത് മണലാരണ്യങ്ങളിലൂടെയും വെളിച്ചം കടക്കാത്ത ഗുഹകളിലൂടെയും കണ്ണുമഞ്ഞളിച്ചും കണ്ണുകാണാതെയും അവളോടി.. ചെറിയ മഴനനയുന്ന പീച്ച്മരങ്ങളുടെ തണലിലൂടെ... നോക്കത്താദൂരത്തത്രയും മണല്‍ പരന്നുകിടക്കുന്ന മരുഭൂവിലൂടെ... ആരെയോ തിരഞ്ഞ് അവളോടി.. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
ഓടിക്കിതച്ച് അവള് ഒരു പഴയ കെട്ടിടത്തിന്റെ താഴേനിലയിലെ ഒരു കുടുസുമുറിയുടെ വാതിലിന്റെ അടുത്തെത്തി. അതില്‍ പത്തുപന്ത്രണ്ടുകുട്ടികള്‍ അവരുടെ വയലിന് ഷോള്‍ഡര്‍റെസ്റ്റില്‍ വെച്ച് നോട്ട്സ് നോക്കിയിരിക്കുന്നു. വാതിലിനുള്ളിലൂടെ എത്തിനോക്കിയപ്പോള്‍ അതാ അയാള്‍ വയലിന് വായിക്കുന്നു. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
നീണ്ടു കിടക്കുന്ന മുടിയും താടിയും. താടിയിലും മുടിയിലും അങ്ങിങ്ങായി നരവീണിരിക്കുന്നു. ആവശ്യത്തിലധികം നീളമുള്ളതും ഉള്ളുകൂടിയതുമായ താടിരോമങ്ങളുള്ള അയാള്‍ ഒരു തത്വജ്ഞാനിയെപ്പോലെ തോന്നിച്ചു. ആരെയും ശ്രദ്ധിക്കാതെ അയാള്‍ ആയാളുടെ വയലിന് സംഗീതത്തില്‍ മുഴുകിയിരുപ്പാണ്. ആ ചെറിയസ്ഥലത്ത് ആ സംഗീതംകൊണ്ടയാള്‍ ഒരു പ്രത്യേക അന്തരീക്ഷംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ആ കുട്ടികളുടെ മുഖങ്ങളില്‍ അവര്‍ പഠിക്കുന്ന സംഗീതത്തിന്റെ ഈണത്തിനനുസരിച്ച ദുഖാര്‍ദ്രഭാവം തങ്ങിനിന്നു. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ അവളെ ശ്രദ്ധിക്കാതെതന്നെ തന്റെ ശിക്ഷണം തുടര്‍ന്നു. തന്റെ സാമീപ്യം അയാളെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതുപോലെ ഭാവിച്ചതാണോ എന്നറിയാതെ അവള് വിഷമിച്ച് വാതിലിന്റെ അരികെ നിന്നു. തനിക്കെന്തെക്കെയോ അയാളോടു പറയാനുള്ളതുപോലെ തോന്നി അവള്‍ക്ക്. കുട്ടികള്‍ ആരവത്തോടെ വയലിന്‍പെട്ടികളും തൂക്കി ഓടാന്‍ തുടങ്ങിയപ്പോള്‍ അവളല്‍പ്പം പിന്നിലേക്കൊതുങ്ങിക്കൊടുത്തു. പുറത്തേക്കുവന്ന അയാളെനോക്കി അവളൊന്നു ചിരിച്ചുകാണിച്ചെങ്കിലും അയാളത് കാണാത്തപോലെ നടന്നകന്നു. അയാളുടെ നിഴലുകള്‍ കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ മനസ്സില്‍ ആ മധുരസംഗീതത്തെമീട്ടി അവളും തിരികെനടന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അവളുടെ മനസ്സുമുഴുവന്‍ ആ വയലിന്‍സംഗീതമായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞ മുറ്റത്ത് അലസമായി പാറിപ്പറക്കുന്ന തുമ്പികളെപ്പോലെ നൃത്തംവെക്കുയായിരുന്നു അവളുടെ മനസ്സും. അന്നുവൈകുന്നേരം അവളൊരു ചിത്രംവരച്ചു, വയലിന്‍വായിക്കുന്ന മുഖമില്ലാത്ത ഒരാളുടെ ചിത്രം. അയാളുടെ വയലിന്‍നാദത്തിനു കാതോര്‍ത്തുകൊണ്ട് അങ്ങുദൂരെ അകലെയായ് ഒരിരുരുണ്ടമുറിയിലെ ജനാലയ്ക്കപ്പുറത്തു നില്ക്കുന്ന ഒരു പെണ്‍കുട്ടിയേയും. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
തന്റെ മനസ്സിനെ ആകര്‍ഷിക്കാന്‍ മാത്രംപോന്ന വിഷാദവും, ആനന്ദവും ഒരുമിച്ചുണര്‍ത്തിയ ആ ശ്രുതികളെ നെഞ്ചോടുചേര്‍ത്ത് അന്നവള്‍ ഉറങ്ങി.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അടുത്ത സായാഹ്നത്തില്‍ അയാളും കുട്ടികളും വരുന്നതിനുമുന്‍പേ അവള് അവിടെയെത്തി. വാതിലിന്റെ ഓരത്ത് അയാളെയും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തുനിന്നു. കൂട്ടമായിവന്ന അയാളും കുട്ടികളും മുറിയിലേക്ക് കയറിയിരുന്ന് പെട്ടന്നു സംഗീതം തുടങ്ങി. അവള് ചിരികള്‍ സമ്മാനിച്ചുവെങ്കിലും അയാളവളെ അവഗണിച്ചു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ഉച്ചവെയിലൊഴുകിപ്പരന്ന ദിവസങ്ങള്‍ വന്നും പോയും കളിച്ചു. പക്ഷികള്‍ ചേക്കേറുന്ന പീച്ച്മരങ്ങളില്‍ പുതിയ പക്ഷികള്‍ കൂടുകൂട്ടാന്‍ വന്നു. നേരം ഇരുണ്ടുവരുന്ന നേരങ്ങളില്‍ വീണ്ടും പ്രതീക്ഷയോടെ അവളയാളെ നോക്കിയിരുന്നു. ഒരു സ്ഥിരം കാഴ്ചക്കാരി എന്നല്ലാതെ അവള്‍ക്കു തിരിച്ചൊന്നും അയാളുടെ അടുത്തുനിന്നു കിട്ടിയില്ല. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
പതിയെ അയാള്‍ അവള്‍ക്കു നോട്ടം കൊടുത്തു. ചിരികള്‍ കൈമാറി. നിഷ്കളങ്കമായി ചിരിക്കുന്ന അവളെ അയാള്‍ക്കും ഇഷ്ടമായി. അവള്‍ക്ക് വാതിലിന്റെ അരികില്‍നിന്ന് ആ മുറിയുടെ ഒഴിഞ്ഞമൂലയിലെ കസേരയില്‍ സ്ഥാനംകിട്ടി. അവളുടെ ചിത്രങ്ങളിലെ വയലിന്‍വായിക്കുന്നയാള്‍ക്ക് പതിയെ മുഖം തെളിഞ്ഞുവന്നു. ജനലക്കപ്പുറത്തെ പെണ്‍കുട്ടിയുടെ രൂപം മെല്ലെ മാഞ്ഞു. പ്രായഭേദമില്ലാതെ അവള് അയാളെ ഇഷ്ടപ്പെട്ടു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ചിരികള്‍ പതുക്കെ ചെറുഭാഷണങ്ങള്‍ക്കു വഴിമാറി. വയലിന്റെ നാദബ്രഹ്മത്തില്‍ അയാള്‍ സ്വപ്നഭൂമികളുടെയും ശൂന്യതകളുടെയും ഇടയിലൂടെ മറ്റൊരു കാല്പനികലോകത്തേക്ക് അവളെ കൊണ്ടുപോയി. അവള് ആവശ്യപ്പെടുമ്പോഴൊക്കെയും അയാള്‍ അവള്‍ക്കായി വയലിന്‍വായിച്ചു. അവരുടെ സൗഹൃദത്തിനുവേണ്ടി അയാളൊരു പ്രത്യേക ഈണം ചിട്ടപ്പെടുത്തി. അവളുടെ മനസ്സിനെ ഒരു പ്രത്യേക അനുഭൂതിയിലേക്കു കൊണ്ടുപോകുന്ന ഒരീണമായിരുന്നു അത്. അവളുടെ പ്രിയപ്പെട്ട ഈണം. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
എത്രപെട്ടെന്നാണെന്നു പറയാന്‍ പറ്റാത്തതരത്തില്‍ ആയാളും അവളും തമ്മില്‍ എന്തോ മുജ്ജന്മബന്ധമുള്ളപോലെ അടുത്തു. അവള്‍ക്കുവേണ്ടി എല്ലാദിവസങ്ങളിലും അയാളുടെ വയലിനില്‍നിന്ന് അവള്‍ക്കായുള്ള ആ ഈണം പുറത്തുവന്നു. അയാള്‍ തന്റെ അടഞ്ഞശബ്ദത്തില്‍ ഭ്രമാത്മകകല്‍പനകളെ വെല്ലുന്ന കഥകള്‍ അവള്‍ക്കു പറഞ്ഞുകൊടുത്തു. സമകാലീന വിഷയങ്ങളില്‍ അയാളുടെ സ്വമതാസക്തമായ ചിന്താഗതികളും, കലര്‍പ്പില്ലാത്ത ദാര്‍ശനികമായ ആശയങ്ങളും പങ്കുവെച്ചു. ഒരു ചെറിയ കുട്ടിയെന്നോണം അവളതെല്ലാം കേട്ട് മിഴിച്ചിരുന്നു. അയാളെന്നും അവളുടെ മുന്നിൽ അത്ഭുതങ്ങളുടെ ഒരക്ഷയപാത്രമായിരുന്നു അയാളുടെ ചെറിയ തമാശകള്‍ക്ക് ബട്ടണമര്‍ത്തിയാല്‍ ചിരിക്കുന്ന പാവക്കുട്ടിയെപ്പോലെ അവള് ചിരിച്ചു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
വെറുതെ ഇരിക്കുമ്പോള്‍ വയലിന്റെ തന്ത്രികളില്‍ വിരല്‍തൊട്ടു ശബ്ദമുണ്ടാക്കി. അവളുടെ കാന്‍വാസില്‍ വിരിഞ്ഞ പൂക്കളെ അവള് അയാള്‍ക്കു പരിചയപ്പെടുത്തി. അതിലെ വര്‍ണങ്ങളെയും ഇരുളില്‍ മറഞ്ഞു നില്ക്കുന്ന രൂപങ്ങളേയും അവരുടെ സ്വപ്നങ്ങളെയും കുറിച്ച് അവള് വാതോരാതെ സംസാരിച്ചു. അതെല്ലാം ഉത്സാഹത്തോടെ അയാള്‍ കേട്ടിരുന്നു. അതില്‍നിന്ന് അയാള്‍ ചില തമാശകളുണ്ടാക്കി അവളെ ചിരിപ്പിച്ചു. അവള് അതെല്ലാം കേട്ട് നിറങ്ങളെയും അവളുടെ സ്വപ്നങ്ങളെയും കൂട്ടിച്ചേര്‍ത്ത് ക്യാന്‍വാസില്‍ കവിതകളെഴുതി. പലപ്പോഴും ആ ക്യാന്‍വാസില്‍ തെളിഞ്ഞത് മുഖമില്ലാത്ത മനുഷ്യരായിരുന്നു. അതിലെ ഒരു ചിത്രത്തില്‍ ഹൃദയങ്ങള്‍ കൈമാറുന്ന ഇരുണ്ടരൂപങ്ങളുള്ള ചിത്രം അയാള്‍ക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അയാള്‍ ആ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ സന്തോഷത്തിന്റെയോ പേരറിയാത്ത ചില വികാരങ്ങളുടെയോ പ്രകമ്പനങ്ങള്‍ അവളുടെ മനസ്സില്‍നിന്ന് കണ്ണുകളിലേക്കു പ്രവഹിച്ച് അവയെ ആര്‍ദ്രമാക്കി.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ അവളുടെ ആരാണെന്നോ അയാള്‍ക്ക് അവള് എന്താണെന്നോ എന്നത് അവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ചിലനേരത്ത് അവര്‍ അച്ഛനും മകളും പോലെയായി. അയാളുടെ സ്വരങ്ങളില്‍ നിറയെ അവളോടുള്ള വാത്സല്യം നിറഞ്ഞുനിന്നു. ചിലനേരത്ത് ഒരു സഹോദരനെപ്പോലെ അവളോടുള്ള കരുതലും ഉത്കണ്ഠയും അയാള്‍ പ്രകടിപ്പിച്ചു. അതൊന്നുമല്ലാതെ ചില വൈകുന്നേരങ്ങളില്‍ തനിക്കായി ഒഴുക്കുന്ന ആ വ്യത്യസ്ത രാഗത്തിന്റെ അകമ്പടിയില്‍ ഒരു കാമുകനും കാമുകിയുമെന്നപോലെ അവര്‍ പരസ്പരം കണ്ണുകളില്‍ നോക്കിയിരുന്നു. ആനേരത്ത് അവര്‍ക്കുചുറ്റുമായി മഴപെയ്യും. അപ്പോള്‍ അയാള്‍ അവളോടു പാടാന്‍ പറയും. ഒരു നേര്‍ത്ത ചിരിയില്‍ അയാളുടെ കണ്ണുകളില്‍നോക്കി അവള് പാടും. ആ വായ്പ്പാട്ടിന്റെ ഈണത്തില്‍ അയാളുടെ വയലിനില്നിന്നും ആരെയും ആര്‍ദ്രമാക്കുന്ന സംഗീതം ഒഴുകും. അപ്പോള്‍ അവള്‍ക്കു തന്റെ മനസ്സിലെ ഇരുള് മൂടിയ ഗര്‍ത്തങ്ങളില്‍ പ്രകാശം പരക്കുന്നതായി അവള്‍ക്കനുഭവപ്പെടും. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
തനിക്കാരാണെന്നറിയാത്ത എന്തെന്നറിയാത്ത, എന്നാല്‍ തന്റെ എന്തെക്കെയോ ആയ അയാളെ എന്തുവിളിക്കണം എന്നറിയാതെ ബുദ്ധിമുട്ടിയ അവള് അയാളെ ഒടുവില്‍ "സ്നേഹപ്രവാചകന്" എന്നുവിളിച്ചു. അതെ, അവള്‍ക്കയായി സ്നേഹംമാത്രം പകര്ന്നുതരാന് അവതരിച്ച പ്രവാചകനായിരുന്നു അയാള്‍. സ്നേഹപ്രവാചകന് എന്നവിളി കേള്‍ക്കുമ്പോള്‍ അയാള്‍ അയാളുടെ വൃത്തിയുള്ള പല്ലുകള്‍ മോണയോടെ കാണിച്ചു ചിരിക്കും. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ദിനചര്യപോലെ എല്ലാ ദിവസങ്ങളിലും അവര്‍ കണ്ടുസംസാരിച്ചു. അവള് തന്റെ ചെറിയ കാര്യങ്ങള്‍പോലും അയാളുമായി പങ്കുവെച്ചു. സമയം ആരെയും കാത്തുനിന്നില്ല. അവള്‍ക്കു തുടര്‍പഠനത്തിനായി രണ്ടുവര്‍ഷത്തേക്ക് നഗരത്തിലേക്കു പോകാനുള്ള സമയമായി. അവള്‍ക്ക് പോകാന്‍ മനസ്സുവന്നില്ല. മാതാപിതാക്കളുടെ നിര്‍ബന്ധം. പോയേപറ്റൂ. അവള് പലതും പറഞ്ഞുനോക്കി അവര്‍ വഴങ്ങിയില്ല. സ്നേഹപ്രവാചകന്റെ മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാളും അതിനെ പ്രോത്സാഹിപ്പിച്ചു. രണ്ടുവര്‍ഷം പെട്ടെന്നുതീരും എന്നുംപറഞ്ഞ് അയാളും സാന്ത്വനപ്പെടുത്തി. അയാളെ കണ്ടപ്പോള്‍ വേറെ പലകാര്യങ്ങളും പറയണം എന്നു കരുതിയതാണ് പക്ഷേ മൗനങ്ങളെ പ്രദര്‍ശിപ്പിച്ച് അവളുടെ ചുണ്ടുകള്‍ അനങ്ങാതെ നിന്നു. അവസാനം അവള് പറഞ്ഞു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"നിങ്ങളെ കാണാത്ത ഈ ദിവസങ്ങളില്‍ എനിക്ക് നിങ്ങളെ നഷ്ടപ്പെട്ടുപോയപോലെ തോന്നും." </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അതുകേട്ടപ്പോള്‍ അയാള്‍ക്കവളെ നെഞ്ചിലോട്ടു ചേര്‍ത്ത് അവളെ തന്റെ ആത്മാവിനോടു ചേര്‍ത്തു കെട്ടിയിടാന്‍ തോന്നി. പക്ഷെ.. അയാള്‍ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും അയാള്‍ എന്തുമിണ്ടാനാണ്. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
സ്വയം സഹതപിച്ച് രണ്ടുവര്‍ഷം തീര്‍ക്കുകതന്നെ! അവള് തീരുമാനിച്ചു. വയലിന് കേള്‍ക്കാതെ, അയാളെക്കാണാതെ... അറിയില്ല. എന്നാലും പോവുകതന്നെ. വേറെ വഴികളൊന്നും മുന്നില്‍ കാണുന്നില്ല. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അങ്ങനെ അവള് അയാളോടു പറയാതെ ഒരുദിവസം നഗരത്തിലേക്കു പോയി. നഗരത്തിലെ ഹോസ്റ്റലില്‍ നാലുചുമരകള്‍ക്കിടയില്‍ അവള് വീര്‍പ്പുമുട്ടിക്കഴിഞ്ഞു. അവള്‍ക്ക് സ്വന്തമായതെല്ലാം പെട്ടെന്ന് അന്യമായായതുപോലെ തോന്നി. ആളൊഴിഞ്ഞ നരകത്തിലേക്ക് തന്നെ എല്ലാരും കൂടി വലിച്ചെറിഞ്ഞിരിക്കുന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ആരെയും സ്നേഹിക്കരുത്. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ആരെയും ഇഷ്ടപ്പെടരുത്. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അവള് സ്വയം എന്തൊക്കയോ പറഞ്ഞ് കാന്‍വാസില്‍ കുത്തിവരഞ്ഞു. ചിത്രങ്ങള്‍ പൂര്‍ണ്ണമാവാതെ കിടന്നു. ഓരോ ദിവസത്തെയും ഓരോ നേരത്തെയും ഭക്ഷണങ്ങള്‍ വച്ച് അവള് കണക്കുകൂട്ടി. ഇനിയും അഞ്ഞൂറോളം ഉച്ചഭക്ഷണ സമയങ്ങള്‍, മൂവായിരം ഗ്ലാസ് വെള്ളം കുടിക്കണം. അങ്ങനെ കുറേദിവസങ്ങള്‍ ഇനിയും. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
വയ്യ! അവള് പരിതപിച്ചു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
എന്നും അയാളുടെ ഓർമ്മകൾ തന്നിലുണർത്തുവാനായി അവള് ഒരു വയലിന് വാങ്ങി. അവള്‍ക്കത് വായിക്കാന്‍ അറിയില്ലായിരുന്നെങ്കിലും കിടക്കുമ്പോള്‍ കാണാനാവുന്ന വിധത്തില്‍ മുറിയിലെ കട്ടിലിനടുത്തുള്ള മേശയില്‍ ചാരിവെച്ചു. അതു നോക്കിക്കിടക്കുമ്പോള്‍ അവള് അയാളവള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ആ ഈണങ്ങളെ ഓര്‍ക്കും. അവര്‍ തമ്മില്‍ ഒരുമിച്ചിരുന്നു ചെലവഴിച്ച സമയങ്ങളെ ഓര്‍ക്കും. അതിലവള് മനശ്ശാന്തി കണ്ടെത്തി. നിശബ്ദത നട്ടുനനച്ചു പുലര്കാലങ്ങളില് അവള് നഗത്തിന്റെ തിരക്കൊഴിഞ്ഞ കാഴ്ചകളിലേക്ക് കണ്ണുപായിച്ചു. രാവുകളും പകലുകളും അവളെ ഒറ്റപ്പെടുത്തികൊണ്ടിരുന്നു.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
നിലാവുപൂത്ത രാത്രികള്‍ ദുര്‍ഘടമായ പാതകളായിരുന്നു. പ്രതിരോധത്തിന്റെ സ്വപ്നങ്ങില്‍ എങ്ങനയോ അറിയാതെ വയലിനും മുഖമില്ലാത്ത അയാളും കടന്നുകൂടും. സന്തോഷത്തോടെ അവള് ആ സ്വപ്നങ്ങളെ സ്വീകരിക്കുകയും അകാലത്തില്‍ ഞെട്ടിയുണരുമ്പോള്‍ അതൊരു നേര്‍ത്ത വിതുമ്പലായി മാറുകയും ചെയ്തു. സ്വപ്നങ്ങളില്‍ വയലിനില്‍നിന്നൊഴുകുന്ന ആ നാദം അവളുടെ മനസ്സിനെ കീറിമുറിച്ചു. രാത്രികളില്‍ മുഖത്ത് വിയര്‍പ്പില്‍ പറ്റിച്ചേര്‍ന്ന മുടിയിഴകളെ മാറ്റി തലയിണയില്‍ മുഖമമര്‍ത്തി അവള് കരഞ്ഞു. വരണ്ട കുന്നുകളും മണലും മാത്രമുള്ള സമതലങ്ങളില്‍ മുഖമില്ലാത്ത മനുഷ്യനെത്തേടി അവളലഞ്ഞു. വിജനമായ പാതകളില്‍ ആരയോ കാത്തിരുന്നു.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
ഒരുരാത്രി അവള് ആ വിചിത്രസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
അതേ വയലിന് ഈണങ്ങള്‍.. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
തനിക്കുവേണ്ടിയുള്ള ആ ഈണം. വയലിന്റെ തന്ത്രികളില്‍ ചലിക്കുന്ന അയാളുടെ കൈവിരലുകളും തന്ത്രികള്‍ മീട്ടുന്ന വില്ലും മാത്രമുള്ള ഒരു സ്വപ്നം. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ആ സ്വപനങ്ങളില്‍ പുകനിറഞ്ഞു. അവള്‍ക്കു ശ്വാസംമുട്ടി. ഉണര്‍ന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ ചുമരില്‍ ചാരിവെച്ച വയലിന് അവിടത്തന്നെ ഇരിക്കുന്നത് അവള് കണ്ടു. സ്വപ്നമാണെന്ന തിരിച്ചറിവില്‍ അവള് വീണ്ടും കരഞ്ഞു. കണ്ടുമടുക്കുന്ന ഈ സ്വപ്നങ്ങള്‍ പോലും തന്നെ വേട്ടയാടുന്നപോലെ അവള്‍ക്കു തോന്നി. ഹോസ്റ്റലിലെ മുറ്റമിടുങ്ങിയ സ്ഥലത്ത് കടത്തെയ്യങ്ങള്‍ തീവാരിയെറിഞ്ഞു. അകംപുകയുന്ന കണ്ടനാളങ്ങള്‍ വിളറി. സ്വപ്നത്തിലെ മുഖമില്ലാത്ത വിരുന്നുകാരന്റെ കൈകള്‍ അവളെ അലോസരപ്പെടുത്തി. ജീവവായു നിലച്ചപോലെ തോന്നി.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
സ്വപ്നത്തില്‍ നിറഞ്ഞൊഴുകിയ ചോരത്തുള്ളികള്‍..</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
മരണത്തിന്റെ തണുപ്പ് അവളെ മൂടുന്നപോലെ തോന്നി. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
രാത്രികള്‍ അവസാനിക്കുന്നില്ല, മുള്‍ച്ചെടികള്‍ പൊന്തിയ സ്വപ്നങ്ങളുടെ സംക്രമണത്തില്‍ അവളുടെ ചിന്തകള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവള് സ്വയം പറഞ്ഞു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"നീ നിന്റെ മറവികളില്‍ മുങ്ങാംകുഴിയിട്ടു തപ്പുക. മനപ്പൂര്‍വ്വം മറന്ന അറകളില്‍ വെച്ച വീര്യമുള്ള ഓര്‍മ്മകള്‍ ചിതലെടുക്കാതെ നിശബ്ദമായി അവിടെ കരയുന്നുണ്ടാവാം. അവയെ പാലൂട്ടുക, അവയെ താലോലിക്കുക. സ്വപ്നങ്ങളിലെ മുഖമില്ലാത്ത വിരുന്നുകാരന് മീട്ടുന്ന ആ ശ്രുതിലയസംഗീതത്തില്‍ പൊഴിഞ്ഞ മഴത്തുള്ളികളെ അസൂയപ്പെടുത്തിയ നിന്റെ പ്രണയത്തെ ഓര്‍ത്ത് നീ മരണത്തിലേക്ക് മടങ്ങിപ്പോവുക. നിര്‍വൃതിയടയുക!" </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അവള് അവളുടെ കൈഞരമ്പറുത്തു. കട്ടിലില്‍ മരണത്തെ പ്രതീക്ഷിച്ച് മലന്നുകിടന്നു. കയ്യില്‍ നിന്നും ഉറ്റിവീണ ചോരത്തുള്ളികളില്നിന്ന് അവളൊരു ചിത്രം വരച്ചുതുടങ്ങി. സ്വപങ്ങളിലെ വയലിനും വയലിനില്‍ ശ്രുതിമീട്ടുന്ന വിരലുകളും. മുഖമില്ലാത്ത അയാളും ഉള്ള ചിത്രം. ആ ചോരമണക്കുന്ന ചിത്രത്തില്‍ അയാളുടെ മുഖം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മരണം അവളെ കൊത്തിയെടുത്ത് പറന്നിരുന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അങ്ങകലെ നഗരത്തില്‍നിന്നും ഒരു രാത്രിക്കും രണ്ടു പകലുകള്‍ക്കും അപ്പുറത്ത് നാട്ടിന്‍പുറത്തെ ആ രാത്രിയില്‍ അയാള്‍ക്ക് ഉറക്കംവന്നില്ല. അയാള്‍ ആരോടെന്നില്ലാതെ ദേഷ്യപ്പെട്ടു. അവള് പോയതിനുശേഷം അയാള്‍ പഴയപോലെ ഉറങ്ങിയിരുന്നില്ല. അന്നെന്തോ എല്ലാ മോഹഭംഗങ്ങളും ചേര്‍ന്ന് കര്‍ക്കടകൂട്ടങ്ങള്‍ പോലെ പേമാരിയായി മനസ്സിലേക്കുവന്നു. എല്ലാംകൂടി മനസ്സിനെ വേട്ടയാടുന്നപോലെ അയാള്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും വെറുതെ ഉലാത്തി. നടന്നുനടന്ന് വയലിന് ക്ലാസ്സ്മുറിയുടെ ഒഴിഞ്ഞമൂലയിലെ കസേരയില്‍ ചെന്നിരുന്നു. വെറുതെ എന്തോ ഓര്‍ത്തിരുന്നുതേങ്ങി. കുറെ നേരത്തിനുശേഷം വീണ്ടും തിരിച്ചു വീട്ടിലേക്ക് നടന്നു. ഉറങ്ങാന്‍ കിടന്നുനോക്കി. ഇല്ല. ഉറക്കം കണ്ണിനോട് കനിവ് കാണിച്ചില്ല. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ വയലിന് എടുത്തു. അവളെ ഓര്‍ത്ത് അവള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ആ പ്രത്യേക ഈണത്തില്‍ അയാള്‍ വയലിന്‍വായിച്ചു. ഏറെനേരം തുടര്‍ച്ചയായി അതുതന്നെ തുടര്‍ന്നു. അതിനുശേഷം ശോകമൂകമായ കുറേ ഈണങ്ങള്‍ പിന്നെയും വായിച്ചു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
വൈക്കോല്‍ക്കൊടികള്‍ തണുപ്പിച്ചുനിര്‍ത്തിയ ആ നീലരാത്രിയിലൂടെ ആ ഈണങ്ങള്‍ ആരെയോ തേടി ആകാശത്തിലൂടെ അലഞ്ഞു. ഇരുട്ട് പകലിനെ പിരിഞ്ഞ സങ്കടം പറഞ്ഞു.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
മേഘങ്ങള്‍ കരഞ്ഞു.</div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: center;">
<div style="text-align: center;">
* * *</div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: left;">
"ശുഭം"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കഥ പറഞ്ഞുതീര്‍ന്നപ്പോഴേക്കും അയാളുടെ മുഖം എന്തോ നീറുന്ന പോലായി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ അയാളുടെ ഭാവനയില്‍ എല്ലാം ഞാന്‍ പറഞ്ഞപോലെ കണ്ടിരിക്കുന്നു. എനിക്കറിയാമായിരുന്നു ആ കഥയെ അയാള്‍ അയാളുടെ മനസ്സില്‍ എങ്ങനെ വരച്ചിടുമെന്ന്. ഞാനയാളുടെ മുഖത്ത് കണ്ണുനട്ടിരിക്കുകയായിരുന്നു ഓരോ ഭാവങ്ങളും ഒട്ടും ചോരാതെ ഒപ്പിയെടുക്കാനായി. അയാളുടെ ഓരോ മൂളലുകളിലേയും അര്ത്ഥവ്യത്യാസങ്ങള് ഞാന്‍ മനസ്സില്‍ കുറിച്ചുവച്ചു. എന്റെ കഥയിലെ കഥാപാത്രങ്ങളുടെ ബന്ധത്തെ സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ കടുംചുവപ്പുള്ള ചായങ്ങളും കൂട്ടി ചുവപ്പിച്ചു. നിഗൂഡതകളുടെ നിഴലില്‍ മൂകമായ ഒരു സന്ധ്യാപ്രതീതി സൃഷ്ടിച്ചു. എന്നിട്ട് സ്നേഹപ്രവാചകന്റെ ആ പ്രത്യേക ഈണത്തെ ഞാനയാള്‍ക്ക് കേള്‍പ്പിച്ചു കൊടുത്തു. </div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<div style="text-align: justify;">
ആ സന്ധ്യാനേരത്ത് പറക്കുന്ന പക്ഷികളോടൊപ്പം അയാളുടെ ചിന്തകളും പാറിപ്പറക്കുന്നതായ് ഞാന്‍ കണ്ടു. അയാള്‍ ആകുലനായി.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
"നീയത് വ്യക്തമായ് പറയൂ. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അവരുടെ സൗഹൃദം, </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അതേക്കുറിച്ച്"</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ക്ക് അറിയേണ്ടിയിരുന്നത് അതാണ്. അല്ലെങ്കിലും മനുഷ്യമനസ്സുകളുടെ സങ്കീര്‍ണതകളില്‍ മുങ്ങിത്തപ്പി പൊരുളുകള്‍ തേടാനാണ് അയാള്‍ക്ക് താല്പര്യം. മനുഷ്യരുടെ ചപലതകളും നിസ്സഹായതകളുമാണ് അയാളുടെ പ്രിയവിഷയങ്ങള്‍ . ഞാന്‍ അവരുടെ സൗഹൃദത്തെ ലഘൂകരിച്ചു പറഞ്ഞു.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"അതൊന്നുമില്ലെന്നേ. ആ പെണ്‍കുട്ടി നിനച്ചിരിക്കാത്ത ഒരു നേരത്ത് അയാളുടെ ജീവിതത്തിലേക്ക് കയറിച്ചെല്ലുന്നു. എന്നിട്ട് അയാളില്‍ ആകൃഷ്ടനാവുന്നു. ഒട്ടൊരു അധികാരതയോടെ അയാളും അവളെ സ്വീകരിക്കുന്നു. ആ ആധികാരികതയില്‍ അയാളോട് അവള്‍ക്കുവേണ്ടി വയലിന് വായിക്കാനാവശ്യപ്പെടുന്നു. അങ്ങനെയാണവരുടെ സൗഹൃദം ആരംഭിക്കുന്നത്"</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാളത് വിശ്വസിക്കാന്‍ ഒരുക്കമായിരുന്നില്ല.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
"പിന്നേ... ഒരു പരിചയവുമില്ലാത്തൊരാളോട് ആജ്ഞാപിക്കുകയല്ലേ..."</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
"അതേന്നേ, അവളങ്ങനെയായിരുന്നു. അതാണയാളെ ആകര്‍ഷിച്ചതും"</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ഞാന്‍ പിന്നെയും അതില്‍ത്തന്നെ ഉറച്ചുനിന്നു.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
"ഹം ശരി.. പിന്നെ"</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാളങ്ങനെയെ പറയൂ എന്നെനിക്കറിയാമായിരുന്നു. എന്നും എന്റെ ഇഷ്ടങ്ങൾക്കൊപ്പിച്ച് മൂളും.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാള്‍ക്കിഷ്ടമില്ലെങ്കില്‍ക്കൂടിയും. എന്നും ഇതേപോലെ എന്റെ വാശികള്‍ക്ക് കൂട്ടുനില്‍ക്കും</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"പിന്നെന്താ.. പിന്നീടവര്‍ സുഹൃത്തുക്കളായി. വെറുതെ നേരമ്പോക്കിനായുള്ള സൗഹൃദമല്ല. വെറുമൊരു സുഹൃത്ത് മാത്രവുമായിരുന്നില്ല അയാള്‍ . ഒരു സുഹൃത്തിനുമപ്പുറം വേറെ എന്തൊക്കയോ.." </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിന്നെന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അല്ലെങ്കിലും എനിക്കറിയില്ല! ഇല്ല എനിക്കറിയില്ല. ഞാന്‍തന്നെ എന്നോട് എന്തിനു യുദ്ധംചെയ്യണം?</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"സ്പെഷ്യല്‍ ഫ്രണ്ട്? </div>
<div style="text-align: left;">
കേവലം സൗഹൃദത്തിനപ്പുറം? </div>
<div style="text-align: left;">
നീയതൊന്നു തെളിച്ചു പറ."</div>
</div>
<div style="text-align: justify;">
<div style="text-align: left;">
അയാള്‍ വീണ്ടും അക്ഷമനായി.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ഇത്തരം ചോദ്യങ്ങള്‍ അയാള്‍ ചോദിക്കുമെന്നനിക്കുറപ്പുണ്ടായിരുന്നു. ഇനിയും ഈ കഥയും അതിന്റെ വ്യാപ്തിയും അവരുടെ ബന്ധങ്ങളും എല്ലാം പറഞ്ഞാല്‍ അതെന്നെത്തന്നെ എന്റെ ചിന്തകളെത്തന്നെ ചോദ്യംചെയ്യുമായിരുന്നു. എന്റെ ചില വട്ടുചിന്തകള്‍ ഉദ്ധരിച്ച് ഞാന്‍ ആ കഥയെ അപൂര്‍ണതയോടെ പൂര്‍ണ്ണമാക്കി.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"പൂര്‍ണ്ണതയില്‍ ഒന്നിനും ഭംഗിയില്ല. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
അപൂര്‍ണ്ണമായ ഈ ബന്ധത്തില്‍ നിങ്ങള്‍ക്ക് ഇനിയും ആവശ്യമുള്ള നിറങ്ങള്‍ ചാലിക്കാം.</div>
</div>
<div style="text-align: justify;">
<div style="text-align: left;">
പറയാതെ, അറിയാതെ അറിയുന്നതും, നിങ്ങള്‍ കാണാതെ കാണുന്നതും..</div>
</div>
<div style="text-align: justify;">
<div style="text-align: left;">
അതല്ലേ അതിന്റെ ഭംഗി. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
ഇനിയുള്ളതൊക്കെയും നിങ്ങളുടെ ഭാവനക്കനുസരിച്ച് മെനയാം".</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
അയാളതില്‍ സംതൃപ്തനായോ എന്നെനിക്കറിയില്ല. സത്യത്തിൽ ഇനിയെന്താണ് പറയേണ്ടതെന്നെനിക്കറിയില്ലായിരുന്നു. എനിക്കയാളെ ഒന്നിളക്കിയാല്‍ മാത്രം മതിയായിരുന്നു. അയാളുടെ ചിന്തകളില്‍ കുറച്ചുനേരം തങ്ങിനിന്നാല്‍ മാത്രം മതിയായിരുന്നു. ഞാനാ നീലക്കണ്ണുകളിലേക്കു നോക്കി ഏറെനേരം ഇരുന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ഈ മനുഷ്യനെന്താണാവശ്യം? അയാള്‍ ഒന്നും അവശ്യപ്പെടുകയോ പ്രകടിപ്പിക്കുകയോ ചെയ്യാറില്ലെങ്കിലും സ്നേഹിക്കപ്പെടാനുള്ള അതിയായ ആഗ്രഹം എന്നെപ്പോലെ അയാളിലും ഞാന്‍ കാണാറുണ്ട്.ഒന്നും ചോദിക്കാതെ എല്ലാം സ്വീകരിക്കാന്‍ വൈമുഖ്യത കാണിക്കാത്ത വിചിത്രമനുഷ്യന്‍. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
ഞങ്ങള്‍ക്കിടയില്‍ ഒരു മഴപെയ്യാന്‍ ഒരുമ്പെടുകയായിരുന്നോ?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അയാളുടെ ഭാവങ്ങള്‍ മാറിത്തുടങ്ങുന്നു. ഇനിയുള്ള അയാളുടെ ചിന്തകള്‍ എന്റെ മനസ്സിനെ ഗര്‍ഭം ധരിപ്പിച്ചേക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനിച്ച ഇയാള്‍ മരിക്കാതെ ആരെയോക്കയോ മൗനത്തിന്റെ ഭാഷയില്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇല്ല! ഇനി എനിക്കൊന്നും കൂടുതലായി പഠിക്കണ്ട! </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അയാളുടെ പൊയ്മുഖം അങ്ങിങ്ങ് അടരാന്‍ തുടങ്ങിയിരുന്നു. അത് ഉതിര്‍ന്നു വീഴുന്നതിനു മുന്‍പേ യാത്ര പോലും ചോദിക്കാതെ ഞാനെഴുന്നേറ്റ് ഇരുളിലേക്ക് നടന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
മേഘങ്ങള്‍ കറുക്കുന്ന മാനത്തിനു മുകളില്‍ നക്ഷത്രാലങ്കൃതമായ രാത്രിയില്‍, ശൂന്യതയില്‍ അങ്ങകലെ ധൂമകേതുക്കള്‍ കിന്നാരം പറയുന്ന ദൂരത്തിനുമപ്പുറം അപ്പോഴും എന്റെ മനസ്സ് അലയുകയായിരുന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: justify;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: justify;">
സ്നേഹം കൊതിക്കുന്ന നീലക്കണ്ണുകളുമായി അയാളെന്റെ മനസ്സില്‍ നിറഞ്ഞുനിന്നു.</div>
</div>
<div style="text-align: justify;">
<div style="text-align: justify;">
എന്റെ സ്നേഹപ്രവാചകന് .</div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: center;">
<div style="text-align: center;">
* * *</div>
</div>
<div style="text-align: justify;">
<br /></div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com16tag:blogger.com,1999:blog-6741090347691254333.post-75327653723625796372013-05-22T06:59:00.000-07:002013-05-22T22:54:35.072-07:00ഞാനും നീയും ബാക്കിയാവുന്നത്<div dir="ltr" style="text-align: left;" trbidi="on">
വീണ്ടും ഞാനവളെ കണ്ടുമുട്ടെണ്ടതായിരുന്നില്ല. കണ്ടിട്ട് ഒന്നും മിണ്ടാതെ പോവാനും തോന്നിയില്ല. അവളാകെ മാറിയിരിക്കുന്നു. ഇത്തിരി തടിചിട്ടുണ്ട്. പക്ഷെ പഴയതിലും ചന്തം കൂടിയിരിക്കുന്നു. തടിച്ച ഫ്രെയിം ഉള്ള കണ്ണടക്കുള്ളിലെ ചെറിയ കണ്ണുകള്‍. കാതില്‍ ജിമിക്കി പോലുള്ള ആ കമ്മലുകള്‍, ഇടതു ചെവിക്കടിയിലെ മറുക് പോലെയുള്ള ആ പാട്. പഴയപോലെ ചുണ്ടില്‍ നിറം തേച്ചിട്ടില്ല. അതുകൊണ്ടാണോ എന്തോ എനിക്കാ ചുണ്ടുകളില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. പുച്ഛം തുളുമ്പുന്ന ആ മുഖം മാത്രം മാറിയിട്ടില്ല. കണ്ണടയും ചുരുണ്ട മുടിയും ഒക്കെകൂടി അവളൊരു ബുദ്ധിജീവി പരുവമായിരിക്കുന്നു. കമ്പില്‍ സാരി ചുറ്റിയ പഴയ ആ മെലിഞ്ഞ പതിനെട്ടുകാരി പെണ്ണല്ല.<br />
<br />
"ഹൌ ആര് യൂ"<br />
<br />
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തില്‍ എന്തോ വല്ലാതായി.<br />
"ഐ ആം ഫൈന്‍. "<br />
<br />
അതുമാത്രം ഭാരം കൂടിയ ആ ചുണ്ടുകള്‍ കൂടുതല്‍ അനങ്ങിയില്ല. നിശബ്ദതയില്‍ അലിഞ്ഞു നിന്ന ആ വൈകുന്നേരത്തിനു തിളക്കമെകി അവളുടെ കണ്ണുകള്‍. ഏറെ നേരം ആ കണ്ണുകളിലേക്ക് നോക്കിനിക്കാന്‍ എനിക്ക് കഴിയുമായുരുന്നില്ല. ഒരു കൂട്ടം പറവകള്‍ പറന്നു നോക്കി പോയത് കണ്ടപ്പോള്‍ അവള് നെടുവീര്‍പ്പിടുന്നത് കണ്ടു. ഇടയ്ക്കിടെ ഞങ്ങള്‍ കുശലാന്വേഷണ കളി കളിച്ചു. ഇനിയുമേറെ ചോദിക്കാന്‍ ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ വീണ്ടും മൌനത്തിന്റെ സങ്കടങ്ങളിലേക്ക് പാഞ്ഞു പോയി.<br />
<br />
ഞാന്‍ പറഞ്ഞു.<br />
"ഐ മിസ്സ് യു."<br />
<br />
അവളുടെ കണ്ണ് നിറഞ്ഞോ എന്നറിയില്ല. അവള് മുഖം താഴ്ത്തിക്കളഞ്ഞു.<br />
<br />
"ശരിക്കും..<br />
നീ എന്റെ നഷടമാണ്.<br />
എന്റെ ജീവിതത്തിന്റെ തിരിക്കിനടയില്‍ ഞാനറിഞ്ഞു നഷ്ടപ്പെടുത്തിയ ഒന്ന്."<br />
<br />
മറുപടിയില്ലാത്ത തുറിച്ച നോട്ടങ്ങള്‍ മാത്രം!<br />
<br />
അവളുടെ മുഖത്ത് ദുഖമോ നിരാശയോ ഒന്നും തങ്ങി നിന്നില്ല. ആ പുച്ച ഭാവം തന്നെ. എന്റെ മനസ്സ് കരയുകയായിരുന്നു. ആ നനവിന്റെ ആര്‍ദ്രതയില്‍ ഞാന്‍ അവളോട് ഒരു ചെറിയ മൌനത്തിന്റെ അകമ്പടിയില്‍ പലതും പറഞ്ഞു.<br />
<br />
"ഞാന്‍ എന്നെ പൂട്ടിയിട്ട ഈ ഇരുണ്ട സ്ഥലത്ത് നിന്ന് നീയെന്നെ പുറത്തു കൊണ്ട് പോവുക. എന്റെ ചിന്തകള്‍പോലും തടഞ്ഞുവെക്കുന്ന ഈ അരണ്ട ചെരുവില്‍ നിന്ന് നീയെന്നെ ഉയര്‍ത്തെഴുനെല്‍പ്പിക്കുക. എവിടെ പോയാലും എന്റെ തലക്കുള്ളില്‍ കുമിഞ്ഞുകൂടുന്ന ഈ ശബ്ദങ്ങളെ നീ ആട്ടിയോടിക്കുക. എന്റെ മനസ്സിന് ചിറകുകള് നല്‍കുക."<br />
<br />
എന്റെ കൈകള്‍ ബലമായി പിടിച്ചുകൊണ്ടവള്‍ എന്നെ അവളിലേക്ക് അടുപ്പിച്ചു. അവളുടെ നീശ്വാസങ്ങള്‍ കേള്‍പ്പിച്ചുകൊണ്ട് പറഞ്ഞു.<br />
<br />
"നോക്കൂ.. പ്രണയത്തിന്റെ സുഖമുള്ള ഈ സമയങ്ങള്‍ ബാക്കിയാവുന്നില്ല. വിളയില്ലാത്ത എന്റെയീ മനസ്സെന്ന തരുശുനിലം നനക്കാന്‍ ഒരു മഴയായി നീ വെറുതെ വന്നെങ്കില്‍ എന്ന് ഞാനും കൊതിക്കുന്നു. പക്ഷെ.. ചിലര്‍ പരസ്പരം പ്രണയത്തില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പക്ഷെ ഒരുമിച്ചു ജീവിക്കാന്‍ വിധിക്കപെടാത്തവരും. അങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ് ഞാനും നീയും ബാക്കിയാവുന്നത്."<br />
<br />
അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള് ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4gLDZOJ33loHNUo3PX82xpN0Z32nr0-dG1tg8jkqKsa8QR-jlT7SP67GMArY2oXDD2zwDheGW_bznEropCqAlDUV3f9oto7hmYKZQvXgIz-our5duaFuRmIswUJL-BdE2z34Jyeq8M9ZJ/s1600/avicharitham.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4gLDZOJ33loHNUo3PX82xpN0Z32nr0-dG1tg8jkqKsa8QR-jlT7SP67GMArY2oXDD2zwDheGW_bznEropCqAlDUV3f9oto7hmYKZQvXgIz-our5duaFuRmIswUJL-BdE2z34Jyeq8M9ZJ/s320/avicharitham.png" width="240" /></a></div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-14352172235312508132013-01-28T21:55:00.000-08:002013-01-28T23:25:39.240-08:00ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍ !<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXCP-9RycM5QIUN_K5LIPtiaXn0RELWzkJ7mXHGRzfbb-40wMAzxNiTAnvzVAAZxOfJdEM1NWfz77_F5v9Dmspjfs3iNe6yE1sN7uqxdhCwEbfugBwplBXI110cPSGOVaNNYgHRihJ4S3t/s1600/godssignature.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXCP-9RycM5QIUN_K5LIPtiaXn0RELWzkJ7mXHGRzfbb-40wMAzxNiTAnvzVAAZxOfJdEM1NWfz77_F5v9Dmspjfs3iNe6yE1sN7uqxdhCwEbfugBwplBXI110cPSGOVaNNYgHRihJ4S3t/s640/godssignature.jpg" width="451" /></a></div>
<br />
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ആമുഖം</b><br />
-------------</div>
<div style="text-align: justify;">
ഇതൊരു ആഖ്യാനശൈലീ പരീക്ഷണകഥയാണ്. ഇതിലെ സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് കാലഗണനാപരമായി (chronological order) അല്ലാതെയാണ്. നോണ്‍ലിനിയര്‍ നരേറ്റിവ് ഘടനയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്ര വ്യക്തിജീവിതത്തിലെ പ്രത്യേകഘട്ടങ്ങള്‍ അധ്യായങ്ങളാക്കി തിരിച്ചാണ് എഴുതിയിരിക്കുന്നത്.<br />
<br />
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്. ഈ കഥയില്‍ പ്രതിപാതിച്ച സംഭവങ്ങള്‍ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്; കൂടെ സ്വല്പ്പം ഭാവനയും ചേര്‍ത്തു എഴുതിയത്.</div>
<br />
<b>
</b>
<br />
<div style="text-align: justify;">
<b><span style="font-size: large;"><br />ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍ !</span></b></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b><b>ഫാത്തിഹിന്റെ അന്വേഷണങ്ങള്‍</b></b><br />
------------------------------------------</div>
<div style="text-align: justify;">
പകലിന്റെ കനത്ത നിഴലുകളെ താങ്ങാനാവാതെ ഫാത്തിഹിന്റെ കണ്ണുകള്‍. ഒന്നും കാണുന്നില്ല. വയറ് കൊളുത്തി വലിക്കുന്ന വേദനമാത്രം. ഫാത്തിഹ് ചുമര് ചാരിപ്പിടിച്ച് ഏറെനേരം നിന്നു. വയറിനാണ് വേദന. വേദന വന്നാല്‍ കണ്ണുകാണില്ല. സൃഷ്ടിയുടെ പിഴവോ? അതോ അറ്റജീവനെ തുന്നിക്കൊളുത്തിവിട്ട ആ പഴയ ഡോക്ടറുടെ കരവിരുതോ? ഈ നാലുമാസം കൊണ്ട് ഫാത്തിഹ് സഹിച്ചത് ഓരോ വരവിലും വയറിന്റെ ആഴങ്ങളിലേക്ക് തിരുകിക്കയറുന്ന രാകിമിനുക്കിയെത്തുന്ന വേദനകളെയായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫാത്തിഹ് ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ് എന്നാണ് ഇന്നുകണ്ട ജോസഫ് ഡോക്ടറും പറഞ്ഞത്. എല്ലാ ജോസഫ് ഡോക്ടര്‍മാരും ഇതുതന്നയാണ് പറയുന്നത്. പണ്ടു സംഭവിച്ച അപകടത്തില്‍ ചതഞ്ഞുപോയ ഞരമ്പുകള്‍ തുന്നിച്ചേര്‍ത്ത രീതി ശാസ്ത്രീയമായല്ല. പക്ഷെ ആ ചതഞ്ഞ ഞരമ്പുകള്‍ തുന്നിച്ചേര്‍ക്കാതെ ജീവന് നിലനില്‍ക്കുകയുമില്ലായിരുന്നു. അതിശയോക്തിയോടെ ഡോക്ടര്‍ ഫാത്തിഹിനെ നോക്കിക്കാണുമ്പോള്‍ നിരാശയോടെ ഫാത്തിഹ് ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്വയം പഴിച്ചുനില്‍ക്കുന്ന ഫാത്തിഹിന്റെ കണ്ണിലേക്ക് കാഴ്ച വീണ്ടും പതിയെ മടങ്ങിവന്നു. വേദനയും മെല്ലെ ഏതോ ഇരുട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഊന്നുനടന്നു ബൈക്കിന്റെ അടുത്തു ചെന്നുനിന്നു. അപരിചിതരുടെ അവജ്ഞയോടുള്ള നോട്ടത്തിന് ഫാത്തിഹിനു പുച്ഛം നിറഞ്ഞ ചിരിമാത്രമായിരുന്നു ഉത്തരങ്ങള്‍. അവരുടെ കാഴ്ചയില്‍ ഫാത്തിഹൊരു കള്ളുകുടിയനായിരിക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്നിപ്പൊ മൂന്നാമത്തെ ആശുപത്രിയാണ്, ആശുപത്രികളല്ലാതെ ചെറിയ ക്ലിനിക്കുകളായും മറ്റും വേറെയും ആറു ജോസഫ് ഡോക്ടര്‍മാര്‍. മൊത്തം എഴുപതോളം ജോസഫ് ഡോക്ടര്‍മാരെ കണ്ടു. ഫാത്തിഹ് തിരയുന്ന ജോസഫ് ഡോക്ടര്‍ ഇവിടെയെവിടെയുമില്ല. തിരച്ചില്‍ മാത്രം ബാക്കി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉറക്കമില്ലാത്ത രാത്രികള്‍. വേദനയുടെ അനിശ്ചിതത്വത്തില്‍ പകച്ചു നിന്നുപോവുന്ന സ്വപ്നങ്ങള്‍. ആരുടെയോ അകന്നുപോകുന്ന കാലൊച്ചകള്‍. സെലിന്റെ കൂടെയുള്ള ബൈക്ക് യാത്രകള്‍. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>സെലിന് !</b><br />
------------</div>
<div style="text-align: justify;">
സെലിന്! അനാട്ടമി വിദ്യാര്‍ഥിനി. ഫാത്തിഹിന്റെ കോളേജ്മേറ്റ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സെലിന് ഫാത്തിഹിനെ ഈ നഗരത്തില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അവര്‍ക്ക് തമ്മില്‍ പറയാന്‍ ഏറെയൊന്നുമില്ലായിരുന്നെകിലും പെട്ടെന്നാണ് അടുത്തത്. ആര്‍ട്ട്ക്ലാസ്സിലെ ചിത്രങ്ങളിക്കിടയില്‍ നിന്ന രണ്ടു നിഴലുകള്‍പോലെ അവര്‍ കണ്ടതും പരിചയപ്പെട്ടതും എല്ലാം പെട്ടെന്നായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നെഞ്ചിടിപ്പിന്റെ നോട്ടങ്ങളും, അതിന്റെ സഹനത്തില്‍ നിന്നുയരുന്ന ഭാരമേറിയ വാക്കുകള്‍ക്കുമപ്പുറം ഇടറുന്ന മനസ്സുകളേക്കാള്‍ വിശാലമാണ് സൗഹൃദമെന്ന സഹജീവികളുടെ ലോകമെന്ന തിരിച്ചറിവില്‍ പലരും പ്രണയമുപേക്ഷിച്ചു സുഹൃത്തുക്കളായി. പക്ഷെ സെലിന് ഫാത്തിഹിന്റെ സുഹൃത്തുമാത്രമായി ഒതുങ്ങിക്കൂടാന്‍ കഴിയില്ലായിരുന്നു. ആ ദിവസങ്ങളില്‍ ഇരുള് കെട്ടടങ്ങുന്ന നേരത്ത് ഒരു വിഭ്രാന്തിയായി അവളിലേക്ക് പടര്‍ന്നുകയറിയ ഭാവസാന്ദ്രമായ തുടര്‍സ്വപ്നങ്ങളായിരുന്നു ഫാത്തിഹ്! </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രണയത്തിന്റെ കുളിരുള്ള മഴയില്‍ നനഞ്ഞുനിന്ന ഒരു ദിവസം സെലിന് മനസ്സുതുറന്നപ്പോള്‍ ഫാത്തിഹ് അവളെ തടഞ്ഞില്ല. അന്നുമുതല്‍ ഫാത്തിഹെന്ന തീരത്തെ അണയാതെ പുണരുന്ന അലകളായി മാറി സെലിന്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫോണില്‍ സെലിന്റെ നമ്പര്‍ തിരയുന്ന ഫാത്തിഹിനു കിട്ടിയത് വെറും ജോസഫുമാരെ ആയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സെലിന് ശാന്തതയോടെ ചോദിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്തായി?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്താവാന്‍?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"നിര്‍മലയിലെ ജോസഫ്?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അയാളല്ല."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അപ്പുറത്ത് മൗനം. സെലിനും മടുത്തു കാണും. നാലുമാസത്തോളം നിരവധി ജോസഫ് ഡോക്ടര്‍മാര്‍. മടിയൊന്നുമില്ലാതെ സെലിന് കൂടെയുണ്ട്! </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതുവരെ കയറാത്ത മറ്റൊരാശുപത്രി! അവിടെ ജോസഫ് എന്നൊരു ഡോക്ടറില്ല, ജോസഫ് എന്നുപേരുള്ള പേഷ്യന്റ് ഉണ്ട്, രണ്ടുദിവസം മുമ്പ് ആത്മഹത്യക്കുശ്രമിച്ച് കോമയില്‍ കിടക്കുന്ന ഒരു വൃദ്ധന്. അയാളുടെ ഭാര്യയെ ഇന്‍ഫര്‍മേഷന്‍ ഡസ്കില്‍ വെച്ചുകണ്ടു. അവര്‍ ഫാത്തിഹിനെ സൂക്ഷിച്ചുനോക്കി. ഫാത്തിഹിന് അവരെക്കണ്ടപ്പോള്‍ അലിവുതോന്നി. ജോസഫ് എന്നൊരു ഡോക്ടര്‍ അവിടെ ഇല്ലെന്ന് തീര്‍ത്തുപറഞ്ഞ നേഴ്സിനോട് പുച്ഛംതോന്നി. വെള്ളയണിഞ്ഞ മാലാഘമാരാണുപോലും, അവര്‍ക്ക് ലവലേശം ദയയില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫാത്തിഹിന്റെ മനസ്സില്‍ നിരാശതോന്നി. ഈ നഗരത്തില്‍ ജോസഫ് എന്നുപേരുള്ള മറ്റൊരു ഡോക്ടര്‍ ഇനിയില്ല. വയറുവേദനയല്ല പ്രശ്നം. പക്ഷെ താനിതുവരെ കാണാത്ത ആ ഡോക്ടര്‍, തന്റെ ജീവന് ഇപ്പോഴും പ്രകാശിപ്പിച്ചുനിര്‍ത്തുന്ന ഏതോ ഒരു ഘടകം, അയാളോടുള്ള നന്ദി മാത്രം. ചിലപ്പോള്‍ അയാള്‍ക്ക് തന്നെ ഈ വേദനയില്‍ നിന്നും രക്ഷപ്പെടുത്താനാകും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>അഹമ്മദും ഫാത്തിമയും</b><br />
------------------------------</div>
<div style="text-align: justify;">
ദിവസങ്ങള്‍ കൊഴിയുന്നു എന്നല്ലാതെ ജീവിതത്തില്‍ അഹമ്മദിനും ഫാത്തിമക്കും മാറ്റങ്ങളൊന്നുമില്ല. മക്കളും, മക്കളുടെ മക്കളുമൊക്കെയായി എല്ലാവരുമുണ്ട്. എന്നിട്ടും ആരുമില്ലാത്തപോലെ അഹമ്മദും, ഫാത്തിമയും. അവര്‍ ദൈവത്തിന്റെ കാരുണ്യത്തില്‍ കണ്ണുനനച്ചു കഴിഞ്ഞു. അഹമ്മദിന്റെ ചിന്തകളെ മുറിപ്പെടുത്തി സുലൈമാനിയുമായി എത്തുന്ന ഫത്തിമയുടെ നോട്ടങ്ങള്‍ക്ക് പകരമായി അഹമ്മദ് നിസ്സംഗത കലര്‍ന്ന ചിരി സൃഷ്ടിക്കും. ഖുര്‍ആനിലും ദുആകളിലും മുഴുകിയിരുന്ന് അവര്‍ക്കുമാത്രമായുള്ള അര്‍ത്ഥമില്ലാത്ത ജീവിതങ്ങളെ ജീവിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദിവസങ്ങള്‍ കൊഴിഞ്ഞുവീഴുന്നത് അവരറിയുന്നുണ്ടായിരുന്നില്ല. പാടത്തും, വരമ്പത്തുമായി അഹമ്മദും ഫാത്തിമയും പകലുകളില്‍ വിത്ത് വിതച്ചു, നനച്ചു കൊയ്ത്, ഉണ്ടും ഉറങ്ങിയും, വരണ്ട കാലാവസ്ഥകളില്‍ മൂകരായും ലക്ഷ്യമില്ലാതെ ജീവിച്ചു. വല്ലപ്പോഴും വിരുന്നുവരുന്ന മക്കളും അവരുടെ കുട്ടികളുമുണ്ടാക്കുന്ന ഒച്ചപ്പാടില്‍ അഹമ്മദും ഫത്തിമയും അതിയായി സന്തോഷിക്കും. അവര്‍ മടങ്ങിപോകുമ്പോള്‍ മരണവീടുപോലെ ഓരോ കോണുകളിലേക്ക് തലതിരിച്ചിരിന്നു ഓരോ ചിന്തകളില്‍ മുഴുകും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്നാകാശത്ത് മഗരിബിന്റെ ചുവന്നനിറത്തിന് കനംകുറയുന്ന നേരത്ത് അഹമ്മദും ഫാത്തിമയും നിസ്കരിച്ചു. ദിക്ക്റുകളുടേയും, ദുആകളുടേയും ഇടയിലുള്ള നിശബ്ദതയെ ബുദ്ധിമുട്ടിച്ച് ചെവികളെ നോവിക്കുന്ന കരച്ചിലായി ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലയില്‍ ഇടറിയ ശബ്ദം കേട്ടുപകച്ച അഹമ്മദ് ക്ഷമയോടെ ഫോണിലെ അപരിചിതമായ ആ ശബ്ദത്തോട് പ്രതികരിച്ചു. ഫാത്തിമ തെല്ലതിശയത്തോടെ അത് നോക്കിക്കൊണ്ട്നിന്നു. സംഭാഷണം കഴിഞ്ഞ ശേഷം അഹമ്മദ് ഉമ്മറത്തെ ചാരുപടിയില്‍ വന്നിരുന്നു. ഫാത്തിമ ചോദിച്ചത് അഹമ്മദ് കേട്ടില്ല. അഹമ്മദ് അപ്പോഴും ആ പരിചിതമായ ശബ്ദത്തിലേക്ക് കാതോര്‍ത്ത് കാലുംനീട്ടിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>അയാള്‍: ഏകാന്തതയിലേക്കുള്ള നടത്തം</b><br />
--------------------------------------------------</div>
<div style="text-align: justify;">
നീണ്ട പകലുകള്‍, യുഗങ്ങളായിത്തോന്നിപ്പിക്കുന്ന ഇരുട്ടുമൂടിയ രാത്രികള്‍, ലക്ഷ്യമില്ലാതെ അലയുന്ന ചിന്തകള്‍, മനസ്സിനെ കുത്തിനോവിക്കുന്ന ഓര്‍മകളില്‍ ജീവനില്ലാതെ ജീവിക്കുകയായിരുന്നു അയാള്‍. പ്രായത്തിന്റെ അലസതകള്‍ വേറെയും. അയാള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ടായിരുന്നു. നല്ലൊരു ജീവിതമുണ്ടായിരുന്നു. ആ ജീവിതത്തിനു നിറം പകരുന്ന കുഞ്ഞു ജീവനുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതായിരുന്നു അയാളുടെ ജീവിതത്തെ രണ്ടു കാലഘട്ടങ്ങളായിത്തിരിച്ച വൈഷമ്യം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭാര്യക്ക് ഗര്‍ഭധാരണശേഷിയുണ്ടായിരുന്നില്ല. അതുകൊണ്ടയാള്‍ ഭാര്യയെ ജീവിതത്തില്‍ നിന്നുതന്നെ ഒഴിവാക്കി. അവള് പോയതോടെ അയാള്‍ ഒറ്റപ്പെട്ടു. അയാള്‍ കുറ്റബോധത്തിലായിരുന്നു. മദ്യക്കുപ്പിയുടെ മൂടിത്തുമ്പത്തു കയറി കുപ്പിയുടെ ഉള്ളിലേക്ക് ചാടി ലഹരിയില്‍ മുങ്ങിമരിക്കുന്ന പുതിയ ജീവിതത്തില്‍ അയാള്‍ക്ക് നഷടപ്പെട്ടത് അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയത് അയാളുടെ ഭാര്യയെയായിരുന്നു. ബെറ്റീന തന്നെ മടുത്ത് ഇട്ടെറിഞ്ഞു പോയതല്ല. മറിച്ച്, താന്‍ ഓടിച്ചു വിട്ടവളാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"മക്കളില്ലാന്നു വെച്ച്?"</div>
<div style="text-align: justify;">
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ സൃഷ്ടിച്ച് അയാള്‍ വിറയോടെ മദ്യത്തിന്റെ കയ്പ്പില്‍ മുങ്ങി. ലഹരി അയാളെ ബാധിക്കില്ലായിരുന്നു. എന്നിട്ടും ലഹരി ബാധിച്ച ഒരുവനെപ്പോലെ ബെറ്റീനക്ക് വേണ്ടി കരഞ്ഞ്, മൂകമായി വിങ്ങിപ്പൊട്ടി. ഇരുട്ടുകളില്‍ കണ്ണുനീരോഴുക്കി. ബെറ്റീന ഭംഗിയോടെ തുടച്ചു സൂക്ഷിച്ചിരുന്ന മേശയും, വിരിപ്പും വൃത്തികേടായിക്കിടന്നു. ബെറ്റീയുണ്ടെങ്കില്‍ അയാള്‍ കരയുമായിരുന്നില്ല. അയാള്‍ തന്റെ ജീവിതത്തെ ശപിച്ച് കണ്ണീരൊഴുക്കുമായിരുന്നില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ഫാത്തിഹിന്റെ തുടരന്വേഷണങ്ങള്‍</b><br />
---------------------------------------------</div>
<div style="text-align: justify;">
ഫാത്തിഹ് തന്റെ വേദനകളെ മറന്ന് തനിക്ക് രണ്ടാം ജീവന് തന്ന ജോസഫെന്ന ഡോക്ടറെത്തേടി അലഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതുവരെ കയറാത്ത പുതിയ ആശുപത്രികള്‍, ചെറിയ ചെറിയ നഴ്സിംഗ് ക്ലിനിക്കുകള്‍. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാത്രിയില്‍ ഫാത്തിഹ് സെലിന്റെ പതിഞ്ഞ ശബ്ദത്തില്‍ അലിഞ്ഞുറങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫോണ്‍ ചെയ്യുമ്പോള്‍ ഫാത്തിഹിനെക്കൊണ്ട് അവള് അധികം സംസാരിപ്പിക്കാറില്ല. ഒരു കേള്‍വിക്കാരനായി ഫാത്തിഹിനെയിരുത്തും. അവളുടെ ദിവസത്തിലെ എല്ലാ സംഭവങ്ങളും വിവരിച്ചുകൊടുക്കും, ക്ലാസിലെയും വീട്ടിലെയും തമാശകള്‍ പറഞ്ഞ് അവനെ ഒരു ചുംബനത്തിന്റെ പതിഞ്ഞ ശബ്ദത്തില്‍ അവളുറക്കും. സ്വപ്നങ്ങളില്‍ അവള് അവന്റെ തോളില്‍ തലചായ്ച്ചുകിടക്കും. അവളുടെ മുടിയിഴകളില്‍ക്കോര്‍ത്ത മുത്തുകള്‍ അവന് എണ്ണംകൂട്ടി ചേര്‍ത്തുവെക്കും. അവരെ തഴുകുന്ന തണുത്ത കാറ്റില്‍ പറക്കുന്ന അവളുടെ നീളമുള്ള ചെമ്പന്‍മുടികളെ അവന് ഉമ്മവെക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വേദനകളില്‍ പുലരുന്ന ദിവസങ്ങളെ ഫാത്തിഹ് ശപിക്കും. ആര്‍ട്ട് ക്ലാസ്സ് കഴിഞ്ഞാല്‍ ഫാത്തിഹ് വീണ്ടും നഗരത്തിന്റെ തിരക്കിലേക്ക് കലരും. ഇതുവരെ കയറിനോക്കാത്ത ആശുപത്രികളില്‍ ജോസഫ് ഡോക്ടര്‍മാരെ തിരയും. നിരാശയോടെ തിരിച്ചുവരുന്ന ഫാത്തിഹിനെ നോക്കി സെലിന് ചിരിക്കാന്‍ ശ്രമിക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>അഹമ്മദും ഫാത്തിമ്മയും: ഓര്‍മ്മകള്‍</b><br />
----------------------------------------------</div>
<div style="text-align: justify;">
തന്റെ ചോരയെ ജീവനായി കണ്ടപ്പോള്‍ അഹമ്മദ് അറിയാതെ പറഞ്ഞു. "മാഷാ അല്ലാഹ്". അത് കേട്ടപ്പോള്‍ ഫാത്തിമയുടെ മുഖത്ത് നാണം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. </div>
<div style="text-align: justify;">
ഡോക്ടര്‍ ബെറ്റീന അഹമ്മദിനോട് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"നിങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമുള്ളവരാണ്. </div>
<div style="text-align: justify;">
ഏറെ ബുദ്ധിമുട്ടിയാണെങ്കിലും രണ്ടുപേരെയും ജീവനോടെ തിരിച്ചു കിട്ടി. </div>
<div style="text-align: justify;">
ഇവിടുള്ള സൗകര്യങ്ങള്‍ വച്ച് ഇതൊരു അത്ഭുതമാണ്. </div>
<div style="text-align: justify;">
നിങ്ങളുടെ മകനെ നോക്കൂ. </div>
<div style="text-align: justify;">
അവന്റെ മുഖത്തെ ഐശ്വര്യം നോക്കൂ."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അത്രക്കും ഓമനത്തമുള്ള കുട്ടിയായിരുന്നു അഹമ്മദിനും ഫാത്തിമക്കും പിറന്നത്. ആദ്യത്തെത് ഒരാണും, രണ്ടാമത്തേത് പെണ്ണുമായി രണ്ടു കുഞ്ഞുകള്‍ അവര്‍ക്കുണ്ട്. മൂന്നാമത്തെ കുഞ്ഞാണിത്. ആദ്യത്തെ കുട്ടികള്‍ക്കില്ലാത്ത എന്തോ ഒരു പ്രത്യേകത അവനുണ്ടായിരുന്നു. ആ പരിസരത്തുള്ള എല്ലാവരും വന്നു കുട്ടിയെ കണ്ടു, അവനെ കളിപ്പിച്ചു, ചിരിപ്പിച്ചു. അവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞിനെ അത്രയ്ക്ക് ഇഷ്ടമായി. ബെറ്റീനയായിരുന്നു കുഞ്ഞിനെ എപ്പോഴും വന്നുകണ്ടിരുന്നത്. അവര്‍ക്കെന്തോ ആ കുഞ്ഞിനെ അത്രക്കിഷ്ടപ്പെട്ടിരിക്കണം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവരവന്റെ ഓരോ ചലനങ്ങളെയും ഫാത്തിമക്ക് കാണിച്ചുകൊടുത്തു. ഫാത്തിമക്ക് പകരം അവര്‍ കുഞ്ഞിനെ പാട്ടുപാടിയുറക്കി. മണമുള്ള നീല നിറമുള്ള റബ്ബര്‍ഷീറ്റില്‍ കിടന്നുറങ്ങുന്ന അവന്റെ ഓമനത്തമുള്ള മുഖത്തുനോക്കി ബെറ്റീന ഇടയ്ക്കു ഫാത്തിമ കാണാതെ കണ്ണീര്‍പൊഴിക്കും. പഴക്കംചെന്ന ആ കൊച്ചുമുറിയിലാകെ അവന്റെ വിശന്നുള്ള കരച്ചില് നിറയുമ്പോള്‍ ഫാത്തിമ അവന്റെ വായിലേക്ക് അവളുടെ അമൃതപ്രവാഹത്തിന്റെ മൊട്ടു തിരുകിക്കയറ്റും. ചെറിയ ശബ്ദത്തില്‍ ആര്‍ത്തിയോടെ കുടിക്കുബോള്‍ അവന്റെ കാലുകള്‍ അടുത്തിരിക്കുന്ന ബെറ്റീനയുടെ ദേഹത്ത് തട്ടിക്കും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>സെലിന്: പ്രതീക്ഷയും നിസ്സഹായതയും</b><br />
-------------------------------------------------</div>
<div style="text-align: justify;">
സെലിനെ വിളിച്ചു. ജോസഫ് എന്ന് പേരുള്ള ഒരു പീഡിയാട്രിക്ക് ഡോക്ടറെക്കുറിച്ച് അവള് തന്നെയാണ് പറഞ്ഞത്. അവളുമൊന്നിച്ച് തനിച്ചു കുറച്ചു സമയം ചെലവഴിക്കണം എന്നതുകൂടി മനസ്സിലുണ്ടായിരുന്നു. ഇങ്ങനെയൊരു അവസരമാണെങ്കിലും സാരമില്ല. അതുമല്ല അവള്‍ക്ക് ബൈക്ക് യാത്ര ഹരമാണ്, തന്നെ ചുറ്റിപ്പിടിച്ച് ഇരുന്നോളും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കറുപ്പണിഞ്ഞ പാതകള്‍ വീശിയ തണുത്ത കാറ്റില്‍ സുഖം പിടിച്ചു സെലിന് ഫാത്തിഹിന്റെ പിന്നില്‍ ചാഞ്ഞിരുന്നു. വഴികളില്‍ കാണുന്ന എല്ലാ കാഴ്ചകളിലും അവനായിക്കരുതിവെച്ച ചിന്തകളെ അവള് പറഞ്ഞു കൊടുക്കും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചെറിയ ആശുപത്രി, ജോസഫ് എന്ന് പേരുള്ള ഡോക്ടര്‍ ഉണ്ടവിടെ. പക്ഷെ ഫാത്തിഹ് അവര്‍ അന്വേഷിക്കുന്ന ജോസഫ് ഡോക്ടര്‍ അയാളല്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തിരിച്ചു പോരുമ്പോള്‍ ഫാത്തിഹ് സെലിനെ കുറ്റം പറഞ്ഞു. ശരിക്കും അന്വേഷിച്ച് നോക്കാമായിരുന്നു. വെറുതെ ഇത്രയും സമയം കളയേണ്ട ആവശ്യമില്ലായിരുന്നു എന്നൊക്കെപ്പറഞ്ഞു. ബൈക്ക് ഓടിക്കുമ്പോള്‍ സെലിന് ചുറ്റിപ്പിടിക്കാന്‍ തുനിഞ്ഞപ്പോള്‍ ഈര്‍ഷ്യയോടെ മുന്നിലേക്ക് ആഞ്ഞിരുന്നു. ഇയാളല്ല അയാള്‍ എന്നൊക്കെപ്പറഞ്ഞു വെറുതെ എന്തൊക്കെയോ പിറുപിറുത്തു. സെലിനും സങ്കടമായി. വെറുതെ എന്തൊക്കെയോ പറഞ്ഞു ഫാത്തിഹ് സെലിനോട് തട്ടിക്കയറി. ആ തണുത്ത കാറ്റില്‍ സെലിന്റെ കണ്ണുനീര് പിന്നിലേക്കൊഴുകി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>അയാള്‍: പ്രതീക്ഷയുടെ നഷ്ടം</b><br />
------------------------------------</div>
<div style="text-align: justify;">
അയാള്‍ അയാളുടെ ഭാര്യയെ വിളിക്കാന്‍ ശ്രമിച്ചു. ബെറ്റീന ഇപ്പോള്‍ കാനഡയിലാണ്. ബെറ്റീനയുടെ ഒരകന്നബന്ധുവിന് അവിടെ ഒരു ആശുപത്രിയുണ്ട്, ഇപ്പൊള്‍ അവിടെ സീനിയറായി പ്രാക്ടീസ് ചെയ്യുന്നു. അന്നാ വഴക്കിനു ശേഷം ബെറ്റീന നേരെ അങ്ങോട്ടാണ് പോയത്. അതിനുശേഷം ബെറ്റീന അയാളെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചപ്പോള്‍ ബെറ്റീനക്കു പറയാന്‍ ഒന്നുമില്ലായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അയാള്‍ കരഞ്ഞുകെഞ്ചി തിരികെ വരാന്‍ പറഞ്ഞു, ബെറ്റീന ചുണ്ടനക്കിയില്ല, മിണ്ടിയില്ല. ബെറ്റീന ഒരറ്റത്ത് നിന്ന് കരയുന്നപോലെ തോന്നി അയാള്‍ക്ക്.മനസ്സിലെ അഴുക്കുകള്‍ എന്നന്നേക്കുമായി കഴുകിക്കളയുന്ന വിഷത്തുള്ളികള്‍ വീഴ്ത്തിയ പളുങ്കുപാത്രം, സ്വപ്നങ്ങളെ കൂട്ടക്കുരുതി കൊടുക്കാന്‍ വെമ്പുന്ന രാത്രി, ജനവാതിലില്‍ ആര്‍ത്തിയോടെ ഭൂമിയിലേക്ക് വീശുന്ന വിശക്കുന്ന മരണത്തിന്റെ മണമുള്ള കാറ്റ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പണ്ടു വന്‍കരകള്‍ അടര്‍ത്തപെട്ടമാത്രയില്‍ കരയും കടലും കരഞ്ഞ പോലെ അയാള്‍ കരഞ്ഞു. വിളറിവെളുത്ത മുഖവുമായി അയാള്‍ ബെറ്റീനയോട് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ബെറ്റീന.. എന്നെ മരണം വിളിക്കുന്നു. തണുപ്പുപെയ്യിക്കുന്ന സ്വര്‍ഗത്തിലെ മരത്തിന്റെ ചുവട്ടിലേക്കെനിക്ക് പോവണം. ഇനി കടലും, കാടും കൂടിക്കലര്‍ന്ന നമ്മുടെ പഴയ സ്വപ്നങ്ങളുടെ കാഴ്ചയില്‍ എന്റെ ചിരിയുയരില്ല. മരണത്തിന്റെ സ്വപ്നങ്ങള്‍ വഴികാട്ടുന്ന ഈ രാത്രിയില്‍ എനിക്കാരോടും പശ്ചാത്താപവുമില്ല. വഴിയില്‍ക്കാണുന്ന നിന്റെ ചിരിക്കാത്ത മുഖത്തോട് എനിക്കലിവുമില്ല, കാരുണ്യവുമില്ല. ഇത് ദൈവം എന്നിലേക്കഴിച്ചുവിടുന്ന മരണതാണ്ഡവം മാത്രമാണ്. അതിനുശേഷം ഞാനും നീയും എന്നില്ല. എന്നന്നേക്കുമായി പുലരുന്ന എന്റെ നിശബ്ദത മാത്രം."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ബെറ്റീനയുടെ ദുഖം</b><br />
------------------------</div>
<div style="text-align: justify;">
ഡോക്ടര്‍ ബെറ്റീനക്ക് ഗര്‍ഭധാരണശേഷിയില്ലായിരുന്നു, അവരുടെ ഭര്‍ത്താവും ആ ആശുപത്രിയിലെത്തന്നെ ഡോക്ടറാണ്. നഗരത്തില്‍നിന്നു വന്ന ആ ഡോക്ടര്‍ ദമ്പതിമാര്‍ നിരാശരായിരുന്നു. ആ നഗരത്തിലെ തിരക്കുകളും, അവരുടെ സങ്കടങ്ങള്‍ക്കും അറുതിവരട്ടെ എന്ന് തോന്നിയിട്ടാകണം ഈ ഗ്രാമത്തില്‍ വന്നത്. അല്ലെങ്കില്‍ ദൈവം ഫത്തിമയെയും കുഞ്ഞിനേയും രക്ഷിക്കാന്‍ വേണ്ടി പറഞ്ഞയച്ചതാവും. അങ്ങനെ മറ്റു പലരെയും രക്ഷിക്കാനുമാവും ഇവരുടെ നിയോഗം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജനാലയുടെ ഉള്ളിലേക്ക് കടന്നുവരുന്ന പച്ചവിരിച്ച പാടത്തിന്റെ മണമുള്ള തണുത്തകാറ്റില്‍ ബെറ്റീന പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ കൊച്ചുമുറിയുടെ ചുവരുകളില്‍ കുഞ്ഞുങ്ങളുണ്ടാവാത്ത ഒരമ്മയുടെ ചിത്രങ്ങള്‍ തെളിഞ്ഞിരുന്നു. പുറമ്പോക്കിലെവിടെയോ ആരോ ഉപേക്ഷിച്ച ഒരു ചെറിയ പൂച്ചക്കുട്ടിയെപ്പോലെ ശബ്ദമില്ലാതെ ബെറ്റീന കരയുമായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദൈവം അങ്ങനയാണ്, എല്ലാ സന്തോഷങ്ങളും ആര്‍ക്കും ഒരുമിച്ചു കൊടുക്കില്ല. ചിലരെ തിരഞ്ഞെടുത്തു സങ്കടപ്പെടുത്തും. തന്റെ കാര്യത്തില്‍ ദൈവം പലപ്പോഴും ക്രൂരനാണെന്ന് ബെറ്റീനക്ക് തോന്നിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അഹമ്മദിന്റെയും ഫാത്തിമയുടെയും കുഞ്ഞിനെ കാണുമ്പോള്‍ ബെറ്റീനയുടെ മുഖം പ്രസന്നമാവും. ഇടയ്ക്കു കുഞ്ഞിനെ ബെറ്റീന ഭര്‍ത്താവിന്റെ അടുത്തു കൊണ്ടുപോകും. പാലുകുടിക്കാന്‍ കരയുമ്പോള്‍ മാത്രമേ അവനെ തിരിച്ചു കൊണ്ടുകൊടുക്കൂ. വരുമ്പോള്‍ ചിലപ്പോള്‍ അമ്മക്കും കുഞ്ഞിനും പ്രത്യേകമായി എന്തെങ്കിലും കയ്യില്‍ കരുതിയിട്ടുണ്ടാകും, ഭക്ഷണം, ഉടുപ്പുകള്‍ അങ്ങനെ എന്തെങ്കിലും.ആദ്യമൊക്കെ ഫാത്തിമക്കതൊരു പ്രശ്നം പോലെ തോന്നിയിരുന്നില്ല. പിന്നീട് അത് ഒരുമാതിരി തോന്നി. ഫാത്തിമയെ ചിക്തിസിക്കുന്ന ഡോക്ടറായതുകൊണ്ട് അഹമ്മദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരവസരത്തിലാണ് ബെറ്റീനയും കൂടെ ഭര്‍ത്താവ് ജോസഫ് ഡോക്ടറും അഹമ്മദിനെയും ഫാത്തിമയെയും കാണാന്‍ വന്നത്. തികച്ചും ഔപചാരികമായ ഒരു സന്ദര്‍ശനം മാത്രമായിരുന്നില്ല അത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുഞ്ഞിനെ അവര്‍ ദത്തെടുത്തോട്ടെ എന്ന് ചോദിക്കാനായിരുന്നു വന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഇവനെ ഒരു രാജകുമാരനായി വളര്‍ത്തിക്കോളാം. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു കാണാം" എന്നുമൊക്കെ ബെറ്റീനയുടെ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഫാത്തിമ പച്ചകര്‍ട്ടനു പിറകില്‍ മറഞ്ഞു. അതിസങ്കീര്‍ണ്ണമായ പല കേസുകളിലും ഒരുപാടു സ്ത്രീകളെ അമ്മയെന്ന വര്‍ഗ്ഗത്തിലേക്ക് അവരുടെ രണ്ടാം ജീവനുകളെ ബെറ്റീന അതിവിദഗ്ധമായി പുറത്തെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ബെറ്റീന ആയാസപ്പെട്ടിരുന്നില്ല. പക്ഷെ അതൊന്നുമല്ലാത്ത ഒരു ബെറ്റീന അഹമ്മദിന്റെയും ഫാത്തിമയുടെയും ദയക്കുവേണ്ടി ചെറിയ കുട്ടിയെപ്പോലെ കരഞ്ഞു. കണ്ണ് നിറച്ച് അവരുടെ ഭര്‍ത്താവ് തലകുനിച്ചു നിന്നു. ബെറ്റീനയുടെ കരച്ചില് ഫാത്തിമയുടെ മനസ്സലിയിച്ചില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ഫാത്തിഹ് : രണ്ടാം ജന്മം</b><br />
------------------------------</div>
<div style="text-align: justify;">
അഹമ്മദ് കൃഷിക്കാരനാണ്, പാട്ടത്തിനെടുത്ത വയലുകളില്‍ അയാള്‍ നെല്ലും പച്ചക്കറികളും കൃഷി ചെയ്തു. ഫാത്തിമയും മൂന്നു കുട്ടികളും അഹമ്മദിനെ സഹായിച്ചുപോന്നു. ഇളയവന് മഹാവികൃതിയാണ് മൂന്നു വയസ്സേ ഒള്ളുവെങ്കിലും മൂത്ത രണ്ടുപെരെക്കാളും പ്രസരിപ്പ് അവനാണ്. ആരു പറഞ്ഞാലും അവന് കേള്‍ക്കില്ല. ഡോക്ടറമ്മ വന്നു പറഞ്ഞാല്‍ എല്ലാം കേള്‍ക്കും. ബെറ്റീനയെ അവന് ഡോക്ടറമ്മ എന്നാണ് വിളിച്ചിരുന്നത്. ഫാത്തിമ അവനെ വഴക്ക് പറയില്ല, അടിക്കില്ല. അഹമ്മദുമതെ, അവന്റെ വികൃതികളെ ചിരിയോടെ നോക്കിക്കാണും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഡോക്ടര്‍ ബെറ്റീനയും ഭര്‍ത്താവും ഇടയ്ക്ക് അവനെ കാണാന്‍ വരും. അപ്പോള്‍ കൊണ്ടുവരുന്ന ഉടുപ്പും, ചോക്കലേറ്റും കിട്ടിയാല്‍ അവന് ഫാത്തിമയേയും, അഹമ്മദിനെയും ഗൗനിക്കില്ല. ബെറ്റീനയും, ഭര്‍ത്താവും ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ന് അവനെക്കാണും. അവരുടെ ഓരോ വരവും ഫാത്തിമയുടെ നെഞ്ചുപൊള്ളിക്കും. ബെറ്റീനക്ക് അവനോടുള്ള സ്നേഹം കാണുമ്പോള്‍ ബെറ്റീനയുടെ ഭര്‍ത്താവ് അഹമ്മദിന്റെ മുഖത്ത് നോക്കും. അഹമ്മദ് നിസ്സഹായത തുളുമ്പുന്ന കണ്ണുകളില്‍ നിസ്സംഗത ഭാവിച്ചു നില്ക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരിക്കല്‍ നെല്ല് നിറച്ച ചാക്ക് അവന്റെ മേല്‍ വീണു, അവന്റെ ബോധം പോയി. പൊക്കിള്‍ക്കൊടിയില്‍ നിന്ന് രക്തം ചീറ്റാന്‍ തുടങ്ങി. ഫാത്തിമ ബോധം കെട്ടുവീണു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അവന് പിടച്ചില്‍ തുടങ്ങി, രക്തം വാര്‍ന്നുകിടക്കുന്ന അവനെ കണ്ടപ്പോള്‍ ബെറ്റീനയും തകര്‍ന്നു. ബെറ്റീനയുടെ ഭര്‍ത്താവ് വന്ന് അവനെ ഓപറേഷന് തിയേറ്ററിലേക്ക് കൊണ്ടുപോയി. ശാസ്ത്രക്രിയ കഴിഞ്ഞുവന്ന അയാളുടെ മുഖത്തേക്ക് അഹമ്മദ് ദയയോടെ നോക്കി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ടു മാസത്തോളം വീണ്ടും ആശുപത്രിവാസം, അവനെ പ്രസവിച്ചശേഷം ഫാത്തിമ പിന്നെ ആശുപത്രി കണ്ടിരുന്നില്ല. ഇതിപ്പോള്‍ വീണ്ടും പഴയ ആശുപത്രി, തനിക്കുപകരം അന്ന് പ്രസവിച്ചിട്ട മകനാണ് ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്നത്. ബെറ്റീനഡോക്ടര്‍ക്ക് പകരം അവരുടെ ഭര്‍ത്താവ് തന്റെ മകനെ രക്ഷിച്ചിരിക്കുന്നു. മരിച്ചു എന്നുകരുതിയ തന്റെ മകനെ തിരിച്ചു തന്നിരിക്കുന്നു. മകനെ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദിവസം, ജോസഫ് ഡോക്ടര്‍ അഹമ്മദിനെ വിളിച്ചു ഫാത്തിഹിന്റെ കാര്യം പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അവനെ സൂക്ഷിക്കണം, വയറിനുള്ളിലെ ചില ഞരമ്പുകള്‍ ചതഞ്ഞു പോയിട്ടുണ്ട്. വാരിയെല്ലുകള്‍ പൊട്ടിപ്പോയിട്ടുണ്ട്, വളരെയധികം ശ്രദ്ധിക്കണം." </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അഹമ്മദിന് എങ്ങനെ നന്ദിപറയണം എന്നറിയില്ലായിരുന്നു. കണ്ണുകള്‍ നിറച്ചു കൈകൂപ്പി അഹമ്മദ് നിന്നു. മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ജോസഫ് ഡോക്ടര്‍ അഹമ്മദിനോട് ചോദിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഫാത്തിഹിനെ ഞങ്ങള്‍ക്ക് തന്നൂടെ?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അഹമ്മദിന് മറുപടിയില്ലായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>അയാള്‍: രണ്ടാം ജന്മം</b><br />
--------------------------</div>
<div style="text-align: justify;">
മരണത്തിന്റെ വഴികളില്‍ സത്രങ്ങളില്ല. ഒളിച്ചു പാര്‍ക്കാന്‍ പൊന്തക്കാടുകളുമില്ല. ഞെരുങ്ങിയൊതുങ്ങി ഇരുട്ടിലേക്ക് മറയുന്ന മഹാമൗനത്തിന്റെ തുടക്കം മാത്രം. നിശ്വാസങ്ങളുടെ വേലിയേറ്റങ്ങള്ക്കിടയില് മൗനച്ചുഴികളില്‍പ്പെട്ട് പകച്ചുപോകുന്ന ഹൃദയത്തിന്റെ സങ്കടങ്ങള്‍ ആരും കാണാറില്ല. മൗനച്ചുഴികളില്‍പ്പെട്ട് മുങ്ങിനിവരുന്ന ജോസഫ് എന്ന നിരാലംബനായ ആ മനുഷ്യനെ ആരും കണ്ടിരുന്നില്ല! </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മരണത്തിലേക്കുള്ള എളുപ്പവഴിയില്‍ എവിടെയോ വഴിതെറ്റിയ അയാള്‍ അനക്കമില്ലാതെ കിടന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭര്‍ത്താവിന്റെ നെഞ്ചിലെ നിശ്വാസങ്ങളുടെ താളത്തെ നോക്കി ബെറ്റീന കരഞ്ഞു. തിരിച്ചു വരണമെന്ന് ബെറ്റീന ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചെന്നും കോമയില്‍ ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ബെറ്റീനക്ക് അതുവരെ താന്‍ പിടിച്ചുനിര്‍ത്തിയ തന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജോസഫിന് ഒരു കുഞ്ഞിനെക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ബെറ്റീനയെ വേദനിപ്പിച്ചിരുന്നു. അതെന്നും ദു:സ്വപ്നങ്ങളായി ബെറ്റീനയെ പിന്തുടര്ന്നിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അനക്കമില്ലാതെ കിടക്കുന്ന ജോസഫിന്റെ മുഖത്തുനോക്കി ബെറ്റീന വിതുമ്പി. പിന്നെ ജോസഫിന്റെ കനമേറിയ നിശ്വാസങ്ങള്‍ക്ക് ലംബമായി ബെറ്റീന അയാളുടെ നെഞ്ചിലേക്ക് വീണുകിടന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു ദിവസം ജോസഫ് കണ്ണുതുറന്നു. ബെറ്റീനയെ കണ്ടപ്പോള്‍ ജോസഫിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ മഴപെയ്തു. കണ്ണില്‍ കനല്‍കൂട്ടിയ ആ ദിവസങ്ങള്‍ക്കങ്ങനെ വിരാമമായി. </div>
<div style="text-align: justify;">
തിരക്കുള്ള തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖം നോക്കിയിരിക്കുന്ന നിസ്സഹായരായ രാത്രിയാത്രക്കാരെപ്പോലെ അവര്‍ പരസ്പരം നോക്കിയിരുന്നു. ചിലപ്പോള്‍ മാത്രം ചിരിച്ചു. പിന്നെ പ്രണയത്തിന്റെ ശരീരങ്ങളില്‍ നിന്നടര്‍ന്നുപോയ രണ്ടു ജീവനുകളുടെ മധുരമുള്ള വേദനയെ നെഞ്ചിലേറ്റി ഇരുവരും കൈകോര്‍ത്തുപിടിച്ചു. അപ്പോള്‍ ഓര്‍മ്മകള്‍ ആകാശത്തു നിന്ന് ഇറങ്ങിവന്നു. കുട്ടികള്‍ ഇല്ലായിരുന്നെങ്കിലും അവരുടെ ഇടയിലുണ്ടായിരുന്ന സ്നേഹത്തിന്റെ വിലങ്ങുകളില്‍ തീര്‍ത്ത ആ പഴയ ദിവസങ്ങളെ അവര്‍ തിരിച്ചു വിളിച്ചു. ഓര്‍മ്മകളില്‍ പഴയ കുഗ്രാമത്തിലെ ആശുപത്രിയും, നാട്ടുകാരും, അഹമ്മദും, ഫാത്തിമയും, ഫാത്തിഹും എല്ലാവരും വിരുന്നുവന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അഹമ്മദിന്റെയും, ഫാത്തിമയുടെയും പേര് കേട്ടപ്പോള്‍ ബെറ്റീനയുടെ ചാര നിറത്തിലുള്ള കണ്ണുകള്‍ കരഞ്ഞു. ആശുപത്രിയില്‍ വെച്ച് ഫാത്തിഹിന്റെ അത്രത്തോളം പ്രായം വന്നേക്കാവുന്ന ഒരു യുവാവിനെ കണ്ടകാര്യം ബെറ്റീന സ്മരിച്ചു. അവരെയൊക്കെ ഒന്നുകണ്ടാല്‍ തന്റെയും ബെറ്റീനയുടെയും ഒറ്റപ്പെടല്‍ മാറുമെന്ന് ജോസഫ് പറഞ്ഞപ്പോള്‍ ചുണ്ടുകള്‍ വളച്ച് ബെറ്റീന പുഞ്ചിരിപൊഴിച്ചു. ആ പുഞ്ചിരിയില്‍ ജോസഫിന് തന്റെ പഴയജീവിതം തിരികെ വന്നപോലെ തോന്നി. ജീവിതത്തിന്റെ മരത്തില്‍ നിന്നും അകന്നുപോയ പ്രണയത്തിന്റെ പക്ഷികള്‍ എവിടെയോ വച്ച് വീണ്ടും കണ്ടുമുട്ടിയപോലെ അവര്‍ ചില മൗനത്തിന്റെയിടയില്‍ മാത്രം പകച്ചുനിന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ഫാത്തിമ: പറയാന്‍ മറന്നത്</b><br />
-----------------------------------</div>
<div style="text-align: justify;">
വീട്ടിലെത്തിയ അഹമ്മദ് ചിന്താകുലനായിരുന്നു. ഇന്ന് ഫാത്തിഹ് ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെയും ജോസഫ് ഡോക്ടറുടെയും മഹത്വത്തിലാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജോസഫ് ഡോക്ടറുടെ മുഖത്തുള്ള നിരാശകളെ ഓടിപ്പായിപ്പിച്ചും, ഡോക്ടറമ്മയുടെ മനോഹരമായ ആ മുഖത്ത് ആശാവഹമായ പുഞ്ചിരിയെ തളച്ചിടാനും താനും ഫാത്തിമയും അന്ന് വിചാരിച്ചിരുന്നുവെങ്കില്‍ കഴിയുമായിരുന്നു. പക്ഷെ ഫാത്തിമക്ക് അതിനുകഴിയില്ലായിരുന്നു. അന്നവസാനമായി ജോസഫ് ഡോക്ടറെ കണ്ടദിവസം ഫാത്തിമയോട് ഡോക്ടര്‍ ആവശ്യപ്പെട്ട കാര്യം അഹമ്മദ് പറഞ്ഞു. അന്ന് ഫാത്തിമ തന്റെ നെഞ്ചിലൊട്ടി ഫാത്തിഹിനെ അത്ര പെട്ടെന്ന് തനിക്ക് മറക്കാന്‍ കഴിയുമെങ്കില്‍ കൂട്ടത്തില്‍ അവളെയും മറന്നുകളയാന്‍ പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഇക്കാ..</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആരാ വിളിച്ചത്? എന്തേലും ആപത്ത്?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഓര്‍മ്മയില്‍ നിന്നുണര്‍ന്ന അഹമ്മദ് ഫാത്തിമയെ തനിക്കരികില്‍ പിടിച്ചിരുത്തി. അഹമ്മദ് ചിരിയോടെ പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ആര്‍ക്കും ആപത്തൊന്നുമില്ല. ജോസഫ് ഡോക്ടര്‍ക്ക് നമ്മളെയും മക്കളെയും കാണണംപോലും, അവരിങ്ങോട്ടു വരുന്നൂന്ന്."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഏതു ഡോക്ടര്‍?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജോസഫ് ഡോക്ടറും, ഡോക്ടറമ്മയും, ഫാത്തിമയുടെ മനസ്സില്‍ ആ പഴയ നൊമ്പരങ്ങളുടെ ഓര്‍മ്മഭൂതങ്ങള്‍ പറന്നെത്തി. അവരുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അഹമ്മദിന്റെ മുട്ടിലേക്ക് മെല്ലെ തലചായ്ച്ച് ഫാത്തിമ തന്റെ മൗനത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫാത്തിമയുടെ ഓരോ മൗനങ്ങള്‍ക്കിടയിലും നീറിപ്പിടഞ്ഞു തളര്‍ന്നുകിടന്ന പറയാന്‍ മറന്ന കുറെ വാക്കുകളുണ്ടായിരുന്നു. കാലാന്തരങ്ങളില്‍ അവയില്‍ ചിലത് ഫാത്തിമയറിയാതെ അവരുടെ മനസ്സിന്റെ ഉയരങ്ങളില്‍ നാട്ടിയ കഴുമരങ്ങളില്‍ ജീവനറ്റ് ജീര്‍ണ്ണിച്ചു തൂങ്ങിക്കിടന്നു. പിന്നിടവ മറവികള്‍ക്കിടയിലെവിടെയോ മണ്മറഞ്ഞു. ഇപ്പൊളിതാ വീണ്ടും അവ ഈ വയസ്സാം കാലത്ത് എന്തോ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മൌനങ്ങളില് തളിര്‍ത്തു വന്നിരിക്കുന്നു. എന്തിനാണെന്നറിയാതെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>ഫാത്തിഹ്: മടക്കം</b><br />
-----------------------</div>
<div style="text-align: justify;">
സെലിന്റെ മാറിടത്തില്‍ മുഖമമര്‍ത്തി ഫാത്തിഹ് അവളിലേക്ക് ചുരുങ്ങിക്കിടന്നു. അവള് അവനിലേക്ക് വളര്‍ന്നുകിടന്നു. പരിഭവത്തിന്റെ മഴക്കാറുകള്‍ മാറി. വീണ്ടും പ്രണയത്തിന്റെ ഋതുക്കള്‍ അതിഥികളായിയെത്തി. ശരീരങ്ങള്‍ ഒട്ടിക്കിടന്നു, കട്ടിലുകള്‍ പ്രണയഭൂമിയിലേക്ക് വേരുപൂഴ്ത്തി. ഒരാവേശമായി അവരിരുവരും പുണര്‍ന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫാത്തിഹ് തന്റെ വേദനകള്‍ മറന്നു. സെലിനെ കൂട്ടിവരാന്‍ ബാപ്പ പറഞ്ഞിരിക്കുന്നു. നാട്ടിലേക്കു ബൈക്കില്‍ ഒരു യാത്ര. സെലിനും സന്തോഷം മാത്രം. ദരിദ്രമായ തന്റെ ഗ്രാമത്തിലേക്കുള്ള വഴികളില്‍ പച്ചകൂടിക്കലര്‍ന്ന മിഴിവാര്‍ന്ന കാഴ്ചകളുണ്ട്. കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുണ്ട്. സെലിന് എല്ലാം ഇഷ്ടപ്പെടും. സെലിന്റെ ഉള്ളിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കൂടി ഫാത്തിഹ് ഉറങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>അയാള്‍: മടക്കം</b><br />
--------------------</div>
<div style="text-align: justify;">
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കീഴ്പ്പെടുത്താത്ത വളക്കൂറുള്ള നനവാര്‍ന്ന മണ്ണുള്ള ഗ്രാമം. ഗ്രാമത്തിന്റെ വെയിലിലും മഴയിലും ഹൃദയം തുറന്നുവച്ച കുറച്ചു വര്‍ഷങ്ങള്‍. ബെറ്റീന ആദ്യമായി കാണുന്നപോലെ ആ സ്ഥലമെല്ലാം നോക്കിക്കൊണ്ടിരുന്നു. പഴയതും പുതിയതുമായ വ്യത്യാസങ്ങളെ മനസ്സില്‍ താരതമ്യം ചെയ്തും അതുപറഞ്ഞും ജോസഫ് ബെറ്റീനയോട് ഒട്ടിയിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ടാറുചെയ്യാത്ത റോഡില്‍ വണ്ടി കുലുങ്ങിച്ചിരിച്ചു പോയി. ദൂരെ ആരോ കൈകാണിക്കുന്നു. അടുത്തെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടി. ദേഹത്ത് മുഴുവന്‍ പാടത്തെ അഴുക്കുണ്ട്. ബൈക്ക് മറിഞ്ഞ് അവളുടെ കൂടെയുള്ള യുവാവ് പാടത്ത് വീണുകിടപ്പുണ്ട്. ബോധമില്ല. ഡ്രൈവറും ബെറ്റീനയും യുവതിയും ചേര്‍ന്ന് യുവാവിനെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി. ജോസഫ് ഡ്രൈവറോട് ആശുപത്രിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. യുവതി കരയുകയായിരുന്നു. ബെറ്റീന അവളെ സ്വാന്തനിപ്പിച്ചു. ജോസഫിന്റെ മടിയില്‍ ചോരവാര്‍ത്തു ഫാത്തിഹ് കിടന്നു, ജോസഫ് ഫാത്തിഹിന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ജോസഫിന്റെ ചിരി കണ്ടമാത്രയില്‍ ഫാത്തിഹ് എന്തല്ലാമോ പിറുപിറുത്തു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യുവാവിനെ ബെറ്റീനയും യുവതിയും ചേര്‍ന്ന് കാഷ്വാലിറ്റി ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഡോക്ടര്‍ ജോസഫിനെ കണ്ടപ്പോള്‍ പഴയ പരിചയം പുതുക്കി. പരിക്കുകള്‍ അധികമൊന്നുമില്ല, പക്ഷെ ഫാത്തിഹിന്റെ നിഗൂഡമായ രോഗങ്ങളും അവന് അന്വേഷിക്കുന്ന ജോസഫ് ഡോക്ടറെയും പറ്റി സെലിന് ബെറ്റീനക്ക് വിവരിച്ചു കൊടുത്തു. ബെറ്റീന ഓടിവന്നു ജോസഫിനെ വിളിച്ചുകൊണ്ടുവന്നു കാര്യം പറഞ്ഞു. ജോസഫ് കാഷ്വാലിറ്റി ഡോക്ടറെക്കണ്ടു കാര്യം പറഞ്ഞു. ഫാത്തിഹിനെ പരിശോധിച്ച്. ഓപറേഷന് തിയെറ്ററിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശസ്ത്രക്രിയ കഴിഞ്ഞു വാതില്‍ തുറന്നപ്പോള്‍ കണ്ട മുഖങ്ങള്‍ ജോസഫിനെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ആശുപത്രിയില്‍ ഇതേ മുഖങ്ങള്‍ തനിക്കുവേണ്ടി കാത്തിരുന്നിരുന്നു. അഹമ്മദ് ഓടിവന്നു ജോസഫിനെ കെട്ടിപ്പിടിച്ചു. ഫാത്തിമ ബെറ്റീനയുടെ തോളില്‍ കിടക്കുകയായിരുന്നു. സെലിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു. ജോസഫ് എല്ലാവരേയും സമാധാനിപ്പിച്ചു. ഫാത്തിഹ് സുഖമായിരിക്കുന്നു എന്നറിയിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<b>സെലിന് ചിരിക്കുന്നു</b><br />
-------------------------</div>
<div style="text-align: justify;">
ഫാത്തിഹിന്റെ അടുത്തിരുന്ന ജോസഫും ബെറ്റീനയും ഫാത്തിഹിനെ നോക്കിയിരുന്നു. ഡോക്ടറമ്മയുടെ ചാരനിറത്തിലുള്ള കണ്ണുകള്‍ വീണ്ടും നിറഞ്ഞിരുന്നു. സെലിന് അക്ഷമയായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുറച്ചു സമയങ്ങള്‍ക്കുശേഷം ചെറിയ അനക്കത്തോടെ ഫാത്തിഹ് കണ്ണ്മിഴിച്ചു. തന്റെ അടുത്തിരിക്കുന്ന അപരിചിതരെക്കണ്ട് ഫാത്തിഹ് ജോസഫിനോട് ചോദിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"നിങ്ങളുടെ പേര് ജോസഫ് എന്നാണോ"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അതെ".</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫാത്തിഹ് അതിശയത്തോടെ ചോദിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അന്നെന്റെ ജീവന് കൂട്ടിത്തുന്നിയ അതേ ജോസഫ്?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അതെ".</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സന്തോഷം കൊണ്ട് സെലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: center;">
* * *<br />
<br />
<br />
<br />
<div style="text-align: justify;">
<b>About the Story "ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍ !"</b><br />
മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നടന്ന ഒരു കഥയാണിത്, അഹമ്മദും ഭാര്യ ഫാത്തിമക്കും ജനിച്ച മൂന്നാമത്തെ കുഞ്ഞായിരുന്നു ഫാത്തിഹ്. മദ്രാസില്‍(ചെന്നൈ) നിന്നും ആ ഉള്‍ഗ്രാമത്തിലേക്ക് പറിച്ചുനടപപ്പെട്ട ഡോക്ടര്‍ ദമ്പതിമാരായിരുന്നു ജോസഫും, ബെറ്റീനയും. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന അവര്‍ക്ക് സ്വാന്തനമായി തോന്നിയത് ഫാത്തിഹ് എന്ന കുസൃതി ചെക്കനായിരുന്നു. ഫാത്തിഹിനെ ദത്തെടുക്കാന്‍ അഹമ്മദിനെയും ഭാര്യയെയും സമീപിച്ച അവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. അഹമ്മദിനും ഭാര്യക്കും അതിനു സമ്മതമല്ലയിരുന്നു. ഏറെക്കാലം നിരാശരായി ജീവിച്ച ഡോക്ടര്‍ ദമ്പതിമാര്‍ കലഹിച്ചു പിരിഞ്ഞു പോവുകയും, തുടര്‍ന്നു ജോസഫ് ഡോക്ടര്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്തു. യുവാവായ ഫാത്തിഹിന് പിന്നീട് ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് ഞരമ്പിനു വലിവ് സംഭവിക്കുകയും രോഗാവസ്ഥയിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് നടക്കുന്ന ആകസ്മികമായ സംഭവങ്ങള്‍ ചുരുക്കി ഒരു കഥാരൂപത്തില്‍ പറയാന്‍ ശ്രമിച്ചതാണ് "ദൈവത്തിന്റെ കയ്യൊപ്പുള്ളവര്‍". </div>
</div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com6tag:blogger.com,1999:blog-6741090347691254333.post-77973962796033118372012-12-25T23:24:00.001-08:002012-12-26T02:56:38.537-08:00ക്രിസ്മസ് രാവ് ! <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtrCW2_1M3ZysCzWTvzSwlt-eyM12WC-OU-MMuHaGmfd3x-TVC6suWDMl19w1FTBOGeiO9k8Lm-mZvm8ofOu81VpDGJ5DpltNgKsOvMdnm73BNxFHqlHpV8WQDNIpljprZvHgiaEtryjNW/s1600/crismas-eveFBPostTmp.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtrCW2_1M3ZysCzWTvzSwlt-eyM12WC-OU-MMuHaGmfd3x-TVC6suWDMl19w1FTBOGeiO9k8Lm-mZvm8ofOu81VpDGJ5DpltNgKsOvMdnm73BNxFHqlHpV8WQDNIpljprZvHgiaEtryjNW/s470/crismas-eveFBPostTmp.png" /></a></div>
<br />
<div style="text-align: justify;">
ക്രിസ്തുമസ് തലേന്നന്നാള്‍! ബോറടിക്കുന്ന മറ്റൊരു വൈകുന്നേരം! അല്ലാതെ വേറൊരു പ്രത്യേകതയൊന്നുമില്ല പ്രത്യേകിച്ച് പണിയുമില്ല. അപ്പൊ ചാറ്റ് തന്നെ ചാറ്റ്. കിളികള്‍ മാറി മറിഞ്ഞുകളിക്കുന്ന ചാറ്റ്. വൈറ്റ്റാബിറ്റുമായി ചാറ്റ് ചെയ്യുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്. ടുട്ടുവാണ്! അവനു വേറെ പണിയില്ല. ദിവസം ഒരമ്പത് തവണ വിളിച്ചോളും. ആവശ്യത്തിനും അനാവശ്യത്തിനും. ചുമ്മാ ഏതേലും കിളി കൊത്തുന്നുണ്ടോന്നുള്ള സംശയമാവുമിപ്പോ! ഈ ചാറ്റ് തീര്‍ത്തിട്ടുട്ടെടുക്കാമെന്നു കരുതി. അവളാണേല്‍ വിടാനുള്ള പരിപാടിയുമില്ല!</div>
<br />
എങ്ങനെ ഊരും?<br />
<br />
me: ഞാന്‍ പോവ്വാ, എനിക്കിത്തിരി ജോലിയുണ്ട്.<br />
വൈറ്റ് റാബിറ്റ്: O, rely!<br />
me: ഹ്മം.<br />
വൈറ്റ് റാബിറ്റ്: y so sudden. goin somewhere?<br />
me: അതെ! ഫ്രണ്ട് വിളിക്കുന്നു.<br />
വൈറ്റ് റാബിറ്റ്: cya.<br />
me: മെറി ക്രിസ്മസ് & കിസ്സെസ്സ്<br />
വൈറ്റ് റാബിറ്റ്: who cares. f**k ya.<br />
me: ങേ! പിണങ്ങിയോ?<br />
<br />
തനി പാലക്കാട്ടുകാരി! ജാഡ!<br />
<div style="text-align: justify;">
മലയാളം അറിയും, പറയൂല്ല. എപ്പഴും ഒലക്കേലെ ഇംഗ്ലീഷ് മാത്രം. പേരിതുവരെ പറഞ്ഞിട്ടില്ല; വേണേ വൈറ്റ് റാബിറ്റ് എന്നു വിളിച്ചോളാന്‍. മൊബൈല്‍ നമ്പര്‍ തന്നിട്ടുണ്ട്. സംസാരിക്കാനുള്ള മൂഡില്ല. ഈ ബില്‍ഡിങ്ങില്‍ത്തന്നെ ഉള്ളതാ, എന്നെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്നൊക്കെപ്പറയുന്നു. അവള്‍ക്കു ചുമ്മാ സംസാരിച്ചാമതി. ഒരുമാതിരി intellectual flirting ടൈപ്പ്.</div>
<br />
അവള് പച്ചലൈറ്റ് കെടുത്തി.അവള് പോയതെതായാലും നന്നായി.<br />
<br />
അവള് പോയപ്പോഴേക്കും ടുട്ടുവിന്റെ രണ്ടാമത്തെ റിങ്ങും തീര്‍ന്നിരുന്നു.<br />
തിരിച്ചു വിളിച്ചു.<br />
<br />
കട്ടിയില്‍ തന്നാര്‍ന്നു ചോദ്യങ്ങള്‍!<br />
<br />
: "എടാ ഊളേ! എവിടായിരുന്നു?"<br />
<br />
"ഓ! ഒരു ചാറ്റ് അത് തീരട്ടേന്നു കരുതിയിരുന്നതാ! അല്ലെങ്കി അനക്കിപ്പോ മലമറിക്കനൊന്നും ഇല്ലാല്ലോ?"<br />
<br />
: "ആരായിരുന്നു? സിന്ത്യ? ഫാത്തിമ?"<br />
<br />
"വൈറ്റ് റാബിറ്റ്"<br />
<br />
: "ങേ! അതാരാ. പുതിയതാണല്ലെ?"<br />
<br />
"ഹും. പുതിയ അവതാരമാ!"<br />
<br />
: "എന്താ വിഷയം. metaphysics? cosmic life? മാങ്ങാത്തൊലി!"<br />
<br />
"ഇതതൊന്നുമല്ല, ചുമ്മാ വളവളാന്ന്. അവള്‍ക്ക് പ്രത്യേക അജണ്ടയൊന്നുമില്ല"<br />
<br />
: "ഓ. അത് വിട്! ഇന്ന് കെവിന്റെ വക ഓസിനു കള്ളുണ്ട്!"<br />
<br />
"ങേ.. അതിനു നാളെയല്ലേ ക്രിസ്തുമസ്!"<br />
<br />
: "ഇന്നുമുണ്ട്!"<br />
<br />
"അപ്പൊ അവന്റെ നോമ്പോ?"<br />
<br />
<div style="text-align: justify;">
: "അതൊന്നും എനിക്കറിയില്ല, സുഭാഷിനെ വിട്ട് സാധനം മേടിക്കാന്‍ അവന് പറഞ്ഞിട്ടുണ്ട്! നീ വാ, ബീഫ് ഫ്രൈ ഉണ്ടാക്കണം. ലാലുവും, അലനും ഉണ്ടാവും. നീ വരുമ്പോ ലാലുവിനെക്കൂടി പൊക്കിക്കോ. ഇനി ചാറ്റ്, കോപ്പ് എന്നും പറഞ്ഞിരിക്കാതെ.! അവന് നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാന്ന്.. "</div>
<br />
"വോക്കെ! പക്ഷെ?"<br />
<br />
: "എന്ത് പക്ഷെ?"<br />
<br />
"ഈ നേരത്ത് ഫ്രഷ് ബീഫ് എവിടന്നു കിട്ടും! ഫ്രോസന്‍ മതിയോ?"<br />
<br />
: "ഡാ പൂനമല്ലി ഹൈറോഡില്‍ സംഗീതയുടെ അടുത്ത് നമ്മടെ അച്ചായന്റെ സ്റ്റാളുണ്ട് അവിടെ കിട്ടൂന്നാ അലന് പറഞ്ഞത്. നീ രണ്ടുമൂന്നു കിലോ വാങ്ങിക്കോ, നാളെക്കും കൂടെ നോക്കി വാങ്ങ്."<br />
<br />
"ഓ ശരി! അടിയന്"<br />
<br />
: "ഹു. ഹു. ഹു."<br />
<div style="text-align: center;">
<br />
* * *</div>
<br />
ലാലു! <span style="text-align: justify;">അവന് മടിയനാണ്, അവന്റെ റൂമില്‍ ചെന്നപ്പോഴേ പകുതി ബിയറും വച്ച് ഇരിക്കുവാ. ഇതെന്നതാന്നു ചോദിച്ചപ്പൊ ഓഫീസിലെ അക്കൗണ്ടന്റ് അവനെ ചെറുതായി സല്‍ക്കരിച്ചുപോലും. ടീവിയില്‍ അതാ Tomorrow Never Dies! എത്രാമത്തെ തവണയാണോ എന്തോ. എനിക്കാണേ ഇമ്മാതിരി സൂപ്പര്‍സ്റ്റീഷ്യസ് പടങ്ങളോട് വെറുപ്പാണ്. ലാലു ഒരു ബോണ്ട് + ജോണ്സണ് ആരാധകനാണ്. ഒന്നും രണ്ടും പറഞ്ഞാല്‍ ബോണ്ട് തന്നെ ബോണ്ട്. മൂര്‍, ബ്രോസ്നന്, ഡാനിയേല്‍ ക്രൈഗ് നാവടങ്ങൂല. ജോണ്സണ് മാഷുടെ ഏതേലും ഒരു പാട്ട് എപ്പോഴും ചുണ്ടത്തുകാണും. പ്രേമിക്കുന്ന പെണ്‍കുട്ട്യോളൊക്കെ പെട്ടെന്ന് കല്യാണം കഴിഞ്ഞു പോണതോണ്ട് ഇടയ്ക്കിടയ്ക്ക് സെന്റിയടിക്കും, അതുമാത്രമേ ഒരു രോഗമായൊള്ളൂ. എന്നെ കണ്ടതും ഒരഞ്ചു മിനിറ്റ് ഇതാവരുന്നൂന്നും പറഞ്ഞ് ബാത്ത്റൂമില്‍ കയറി. ഞാന്‍ ബോണ്ട് പടവും കണ്ടിരുന്നു.</span><br />
<br />
ബൈക്കിന്റെ പിന്നില്‍ കയറുമ്പോള്‍ ഞാന്‍ പറഞ്ഞു.<br />
<br />
"എടാ ഹെല്‍മെറ്റ്"<br />
<br />
"ഏയ് അതൊന്നും വേണ്ട. ഇപ്പൊ അടിച്ച ബിയറിന്റെ കിക്ക് വിയര്‍ക്കും.<br />
ഈ തണുത്ത കാറ്റ് മുഖത്തടിക്കുമ്പൊ ന്റെ കിച്ചൂ ബിയറിന്റെ കിക്കങ്ങനെ കൂടിക്കൂടി വരും."<br />
<br />
"ഉവ്വ!"<br />
ഞാന്‍ വേറൊന്നും പറഞ്ഞില്ല!<br />
<br />
പേപ്പര്‍ നക്ഷത്രങ്ങള്‍ ജ്വലിച്ചു നില്ക്കുന്ന വീഥികള്‍. തണുത്ത കാറ്റും. ലാലു പറഞ്ഞപോലെ ഒരു ബിയര്‍ അടിച്ചാ ആ കാറ്റിനൊപ്പം പറക്കാം. ലാലു ഒരു പാട്ടും മൂളി അങ്ങനെയിരുന്നു.<br />
<br />
ടുട്ടു അടുക്കളയിലാ, അലനും എത്തിയിട്ടുണ്ട്. കെവിനും, സുഭാഷും എത്തിയിട്ടില്ല.<br />
അവര്‍ വൈകുംപോലും. ബഗ് ഫിക്സിംങ്ങാവും. മാങ്ങാത്തൊലി!<br />
<br />
<div style="text-align: justify;">
അലന് ചുമരുംചാരി പ്രേമിക്കുന്നുണ്ട്. അവന് ഫോണ്‍ ചെവീന്നെടുക്കില്ല. കാമുകി ഡെന്‍ഡിസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. അവര്‍ സൊള്ളുന്നത് കണ്ടാല്‍ നമ്മക്ക് തോന്നും അലനാണ് അവളെ പഠിപ്പിക്കുന്നെതെന്ന്. അവന് ആ ഫോണ്‍ താഴെവച്ച് ഞാനിതുവരെ കണ്ടിട്ടില്ല. ടോയിലെറ്റില്‍ പോവുമ്പോഴും അവര്‍ സൊള്ളികൊണ്ടിരിക്കും. ഇതിനുമ്മാത്രം പറയാന്‍ എന്താ ഉള്ളതെന്നു ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. <br />
<br />
ഞാനും പ്രേമിക്കും. ചാറ്റി മാത്രം. ഫോണ്‍ ഒക്കെ വെറുപ്പിക്കലാ. പിന്നെ ഇതേ പോലാവും. "പറയടാ" "പറയടാ". പറയടാ പറയടാന്നു പറഞ്ഞു സമയം കൊല്ലേണ്ടി വരും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അടുക്കളയില്‍ ടുട്ടു ഓംലെറ്റ് ഉണ്ടാക്കുന്നു. ബീഫിന് വേണ്ടി ഉള്ളി കൊത്തിയരിഞ്ഞു മസാലയെല്ലാം റെഡിയാക്കിവെച്ചിട്ടുണ്ട്. മസാലകൂട്ടി കൂക്കറില്‍ വച്ച് വേവിച്ചു ഫ്രൈ ചെയ്താല്‍ മാത്രംമതി. കള്ളുകുടിയാണെങ്കി ഞാനുണ്ടാക്കുന്ന ബീഫ് ഫ്രൈ, ടുട്ടുവിന്റെ ഓംലെറ്റ്. ഇങ്ങനൊക്കാണ് പതിവ്. ടുട്ടു കുടിക്കില്ല. ടച്ചിങ്ങ്സ് തിന്ന് ഒരു പെപ്സിയും കുടിച്ചിരുന്നോളും. എന്നാലും വെള്ളമടിച്ച എഫെക്റ്റ്സ് തരും. എല്ലാ ചര്‍ച്ചക്കും വാദിക്കാനും വധിക്കാനും ഉണ്ടാവും. ആരേലും വാളുവെച്ചാല്‍ അതു തുടക്കാനും വൃത്തിയാക്കാനും, വിഭ്രാന്തി സൃഷ്ടിച്ചു കരയുന്നവരെ ആശ്വസിപ്പിക്കാനും. ടുട്ടു ഒരനുഗ്രഹമാണ്. കള്ളുകുടിയന്മാരുടെ ഗ്രൂപ്പ് ഡ്രൈവര്‍, കൂക്ക്. എല്ലാവര്ക്കും നല്ല കാര്യം.</div>
<br />
സുഭാഷ് വന്നു.<br />
<div style="text-align: justify;">
ഓ ആശ്വാസം! സ്ഥിരം ബ്രാന്‍ഡല്ലാ. അതിന്റെ എല്ലാ ഫ്ലേവറും കുടിച്ചുമടുത്തു. ഇത് സ്വയമ്പന്‍ സാധനം തന്നെ. സുഭാഷ് കൂട്ടത്തില്‍ പ്രായമുള്ള ആളാണ് പക്വതയുള്ളവന്‍. ഒരു മകളുണ്ട്. കുടുംബവുമായി കുറേയായി ചെന്നൈയില്‍ താമസമാക്കിയിട്ട്. കെവിന്റെ കൂടെ ക്രിക്കറ്റ് കളിച്ചുള്ള പരിചയം, അതിപ്പം വെള്ളമടിയില്‍ തുടങ്ങി ആത്മബന്ധങ്ങളില്‍ ചെന്നെത്തി നില്ക്കുന്നു. നല്ലോണം ബാറ്റ് ചെയ്യും. <br /><br />സമയം ഒന്‍പതായി. <br />
<br />
കെവിന് ഇതുവരെ വന്നില്ല. മാസത്തില്‍ ഒരുതവണ അമേരിക്കേപ്പോയി വരുന്ന ടീമാ. NYPD ക്ക് വേണ്ടി ചെയ്യുന്ന പ്രൊജക്ടിന്റെ ലീഡ്. നാട്ടിലുള്ളപ്പോള്‍ മിക്കവാറും വൈകിയാ വരവ്.</div>
<br />
ഞാന്‍ വിളിച്ചുനോക്കി! അവനിറങ്ങിയിട്ടുണ്ട്.<br />
<br />
<div style="text-align: justify;">
ബീഫ് ഫ്രൈ റെഡി, ഗ്ലാസും കഴുകി മേശപ്പുറത്ത് വെച്ച് ലാലു FTV തുറന്നുവെച്ചിരിക്കുന്നു. ബോണ്ടിന്റെ പടം ഇല്ലാഞ്ഞിട്ടാവും. കണ്ണും പൊളിച്ച് ടുട്ടും കൂടെയുണ്ട്. സൈസ് ഒക്കെ കൃത്യമായി പറയുന്നുണ്ട്. "36, 38". സുഭാഷ് തിരുത്തിക്കൊടുക്കുന്നു. അലന് ഫോണ്‍ വെച്ചിട്ടില്ല. ഇടയ്ക്കു വന്നു ബീഫ് നുള്ളിത്തിന്ന് എന്നെ രസിപ്പിക്കുന്നുണ്ട്.</div>
<br />
കെവിന് വന്നു. സലീമും ഉണ്ട് കൂടെ.<br />
<div style="text-align: justify;">
അപ്രതീക്ഷിതനായിരുന്നു സലിം. സലിം സാനു, നിനച്ചിരിക്കാതെ ഓസിന് ഇന്ന് കള്ളുകുടി ലോട്ടറിയടിച്ചപോലാണ് അവന്. കുമാര്‍ സാനുവിന്റെ കടുത്ത ആരാധകന്. ഇമ്മാതിരി പാര്‍ട്ടിക്ക് കൊഴുപ്പുകൂട്ടാന്‍ കെവിന് ഇതുപോലെ ആരെയെങ്കിലും ഇറക്കുമതി ചെയ്യാറുണ്ട്. സലിം ജനസമ്മതനാണ്, ലാലുവിന് കമ്പനിയായി. ഇന്ന് പാട്ടും ഡാന്‍സും ഒക്കെയായി കൊഴുക്കും എന്നര്‍ത്ഥം.</div>
<br />
<div style="text-align: justify;">
കെവിന് തളര്‍ന്നിട്ടാണോ എന്തോ. അവന്റെ മുഖത്ത് സന്തോഷമില്ല. എന്തോ ഉള്ളിലടക്കി നടക്കുന്ന പോലെ. നോമ്പൊഴിവാക്കി കള്ളുകുടിക്കാന്‍ മാത്രം എന്താണാവോ? വല്ല പെണ്ണും പറ്റിച്ചോ? ഏയ്.. അങ്ങനെ വരില്ല! അവനതിലൊന്നും താല്പര്യമില്ല. പിന്നെന്താണാവോ? ക്രിസ്മസിന്റെ അന്നേ കുപ്പി തൊടൂ എന്നൊക്കെ വാശിപിടിച്ചവനാ. അലനും നാട്ടില്‍ പോകുന്നില്ലെന്നു പറഞ്ഞപ്പൊ എല്ലാര്ക്കും സന്തോഷമായി. ക്രിസ്മസിന്റെ അന്ന് സുഭാഷിന്റെ വീട്ടില്‍ ലഞ്ച്, പിന്നെ ന്യൂഇയര്‍ വരെ നിര്‍ത്താതെ കള്ളുകുടി. അതാണ് പ്ലാന്‍. പക്ഷെ കെവിന്റെ മുഖത്ത് പ്രസന്നത അത്ര പോര. കെവിനും എത്തിയതോടെ സുഭാഷ് കൃത്യമായി മദ്യം ഗ്ലാസുകളില്‍ പകര്‍ത്തി. <br />
<br />
അലന് തല്ക്കാലം ഫോണ്‍ ഇന്‍ പരിപാടി നിര്‍ത്തി.</div>
<br />
<div style="text-align: justify;">
ഗ്ലാസ്സുകള്‍ കൂട്ടിമുട്ടി, ദൈവത്തിന്റെ തന്നെ അവിഹിതത്തിന്റെ സൃഷ്ടിപ്പില്‍ ദൈവത്തിനു മദ്യം നേദിക്കുന്ന സൃഷ്ടികള്‍. ഒന്നായി, രണ്ടായി. ആ വലിയ കുപ്പിയിലെ മുക്കാല്‍ ഭാഗത്തോളം മദ്യം തീര്‍ന്നു. സലിം പാട്ട് തുടങ്ങി. ലാലു താളം പിടിക്കാന്‍ തുടങ്ങി. അലന് ഇടയ്ക്കു ഫോണ്‍ റിങ്ങും. അവന് കട്ട് ചെയ്തു വെറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.</div>
<br />
<div style="text-align: justify;">
സുഭാഷ് അങ്ങനെ ഗ്യാങ്ങ് റേപ് തുടങ്ങിവച്ചു, ലാലു ദിവംഗതനായി. സമൂഹൂത്തിന്റെ ചിന്താഗതി മാറണം, സമൂഹത്തെ പ്രബുദ്ധരാക്കണം, നമ്മള് നന്നാവണം, കുടുംബം നന്നാവണം. ലാലു തീക്ഷ്ണമായിത്തന്നെ കത്തിക്കയറി. സദാചാര പോലീസുകാര്‍ നാടിന്റെ ശാപമാണ് എന്നൊക്കെയായി. ടുട്ടുവും ഏതാണ്ട് അതേപോലൊക്കെ തന്നായിരുന്നു. ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് മരണശിക്ഷ വിധിക്കണം, സൗദി അറേബ്യയിലെപ്പോലെ ശിക്ഷ നടപ്പാക്കണം എന്നൊക്കെ. സുഭാഷും ഏതാണ്ടോക്കയോ പറഞ്ഞു. സ്ത്രീകളെ അറിയണം, സഹജീവികളെ അറിയണം എന്നൊക്കെ.</div>
<br />
അതിനിടക്ക് ബീഫ്ഫ്രൈ എടുത്തു നാക്കിലെടുത്തുവെച്ച് എന്നെ നോക്കി .. കൊള്ളാടാ.. ഇന്ന് മൊത്തത്തില്‍ കൊളമായിട്ടുണ്ടെന്നു പറഞ്ഞു.<br />
<br />
കെവിന് ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവന് വേറെയെവിടെയോ ആണെന്നപോലെ തോന്നി.<br />
<br />
<div style="text-align: justify;">
എങ്ങനെ ഗ്യാങ്ങ് റേപ് നടന്നു, സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നതായിരുന്നു എന്റെ നിരീക്ഷണം. സംഭവത്തിന്റെ മൂലകാരണം എന്താണെന്നുള്ള അന്വേഷണം പോലെ ഞാന്‍ അവലോകനം നടത്തി. അര്‍ദ്ധരാത്രി പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ഒന്നിച്ചുയാത്ര ചെയ്യുന്നതും സെക്കന്‍ഡ്ഷോയ്ക്ക് പോയതും എന്നെ സംബന്ധിച്ച് അവര്‍ അവര്‍ക്ക് വരുത്തിവെച്ച ദുരന്തം എന്ന രീതിയില്‍ ഞാനവതരിപ്പിച്ചു. ടുട്ടുവിന്റെ പ്രതികരണം അപ്പൊ വന്നു. അവരെന്തിന് പോയാലും വന്നാലും അവര്‍ ആക്രമിക്കപ്പെടാന്‍ ഒരു ജനാധിപത്യരാജ്യത്ത് അവകാശമില്ല എന്നായിരുന്നു.</div>
<div style="text-align: justify;">
കൂടുതലും വളര്‍ത്തു ദോഷത്തെ ഞാന്‍ കുറ്റം പറഞ്ഞു. അലന് അവരെ ഒരാളെ കൊന്നിട്ട് മരിച്ചാ മതി എന്നുള്ള അഭിപ്രായമാണ്. നമ്മള്‍ക്കും വികാരവും വിചാരവും എല്ലാം ഉണ്ട് എന്നിട്ടും ഇമ്മാതിരി ചെറ്റകള് മൃഗങ്ങളെപ്പോലെ പെരുമാറുന്നത് അസഹനീയമാണെന്ന് അവന് വാദിച്ചു. അലന് അവരെ കൊല്ലണം അല്ലങ്കില്‍ അതുപോലുള്ള ഏതേലും മൃഗജന്മങ്ങളെ കൊന്നിട്ട് ശ്വാസം പോയാമതി എന്ന്.</div>
<br />
<div style="text-align: justify;">
കെവിന് വേറേതോ ചിന്തയില്‍ മിണ്ടാട്ടമില്ലാതെ അഭിപ്രായമില്ലാതെ ഗ്ലാസും പിടിച്ചിരുന്നു. അല്ലെങ്കിലും ഇങ്ങനത്തെ കാര്യങ്ങളില്‍ അവന് അഭിപ്രായമില്ല. ആ ഒച്ചപ്പാടിലും ബഹളത്തിലും അവന്റെ നിശബ്ദത ഞങ്ങളെ അസ്വസ്ഥരാക്കി. പക്ഷെ, വീണ്ടും ഗ്ലാസ്സുകള്‍ മുട്ടി, മദ്യത്തുള്ളികള്‍ ഓശാനപാടി. സംവാദങ്ങള്‍ തുടര്‍ന്നു. വിഷയങ്ങള്‍ മാറിവന്നു. അലന് വീണ്ടും ഫോണിലായി. സലീമിനുവരെ ദേഷ്യം വന്നു. എനിക്കും നന്നായി കയര്‍ത്തു</div>
<br />
വന്നു.<br />
<br />
ടുട്ടു ആക്രോശിച്ചു!<br />
"ഒന്ന് നിര്ത്തു മൈ അലാ "<br />
<br />
കെവിന് ഒന്നു മയത്തില്‍ നോക്കിയതേ ഒള്ളൂ. അലന് ഫോണ്‍ വെച്ച് വന്നു.<br />
ഓ.. ഞാന്‍ അവള്‍ക്ക് ബാവുട്ടിയുടെ നാമത്തില്‍ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.<br />
<br />
ടുട്ടു വിട്ടു കൊടുത്തില്ല<br />
"നീ എപ്പൊ കണ്ടു?"<br />
<br />
"ഞാന്‍ കണ്ടില്ല!"<br />
<br />
ടുട്ടു എന്ന മോഹന്‍ലാല്‍ ഫാന്‍:<br />
"സംഗമത്തില്‍ കര്‍മ്മയോദ്ധ ഉണ്ട്, ബാവുട്ടി ഇതുവരെ വന്നില്ല.<br />
പിന്നെ നീയെങ്ങനെ കഥ പറയും?"<br />
<br />
<br />
അലന് എന്ന മമ്മൂട്ടി ഫാന്‍:<br />
"ഞാന്‍ ചുമ്മാ പുളുവടിക്കാര്‍ന്നു.<br />
എന്തായാലും ഇക്കാ റോക്സ്!"<br />
<br />
ടുട്ടുവിനു രസിച്ചില്ല!<br />
"ഓ തന്നെ"<br />
<br />
അലന് മമ്മൂട്ടി ഫാനാണ്. ഒരൂഹത്തില്‍ റിവ്യൂ ഒക്കെ വായിച്ച് ഗായത്രിക്ക് കഥപറഞ്ഞു കൊടുത്തുകാണും. എനിക്ക് ചിരി വന്നു.<br />
<br />
<div style="text-align: justify;">
അങ്ങനെ അതൊരു ഒടുക്കത്തെ ഫാന്‍ ഫൈറ്റായി പിന്നെ. ഫാന്‍ ഫൈറ്റും സാമുദായിക ചേരിതിരിവും, മതധ്രുവീകരണവും സിനിമയും. വിഭാഗീയത മതസ്പര്‍ദ്ധ എന്നുവേണ്ട എല്ലാ രീതിയിലുമുള്ള കൂലങ്കുഷമായ ചര്‍ച്ച. ഇതിലും ലാലു തന്നാണ് കത്തിനിന്നത്. മലപ്പുറവും മമ്മുട്ടിയും, മമ്മുട്ടിയും കമ്മ്യൂണിസവും, മുസ്ലീങ്ങളും കമ്മ്യൂണിസവും. പഴയകാലത്ത് കോണിക്ക് വോട്ടു ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന ധാരണ മലപ്പുറത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞുവെച്ചു. സത്യത്തില്‍ ചേരിതിരിവ് തന്നെയാണ് നടക്കുന്നത്. മതവും ഫാന്‍ ഫൈറ്റും വരും കാലങ്ങളില്‍ വര്‍ഗ്ഗീയവിഷത്തിന്റെ വിത്ത് വിതക്കുമെന്ന സുഭാഷിന്റെ കണ്ടത്തല്‍ എല്ലാവരിലും ഒരു ഞെട്ടല്‍ ഉളവാക്കി. അലന് അതൊന്നും കേള്‍ക്കാതെ ടുട്ടുവിനെ ചൊടിപ്പിക്കാന്‍ ഇക്കാ റോക്സ് ഇക്കാ റോക്ക്സ് എന്ന് ഇടയ്ക്കിടെ പറഞ്ഞു. ഇതിലും കെവിന് പ്രത്യേക മമതയില്ല. അവനെ ഫാന്‍ ഫൈറ്റും ബഹളവും ഒന്നും ബാധിച്ചില്ല. അവന് വീണ്ടുമൊഴിച്ചും ഗ്ലാസ് മൊത്തിയും നിശബ്ദനായി കൂട്ടത്തില്‍ കൂടാതെയിരുന്നു. അവനെ എന്തോ അലട്ടുന്നുണ്ട്. ഒന്നുകില്‍ ജോലി, അല്ലെങ്കില്‍ വീട്ടിലെ എന്തോ. എന്താണെന്ന് പലവട്ടം ചോദിച്ചിട്ടും മിണ്ടുന്നില്ല.</div>
<br />
അവന് തരുന്ന പാര്‍ട്ടി, എന്നിട്ട് അവന് മിണ്ടാതെ ഇരിക്കാ.<br />
<br />
<div style="text-align: justify;">
നായന് കലണ്ടര്‍ തീര്‍ന്നിട്ടും ലോകം ഇന്നും അവസാനിച്ചില്ല, ഇനി വല്ല മേനോന് കലണ്ടര്‍ വാങ്ങിനോക്കണം എന്നു പറഞ്ഞ് സലിം ഡാന്‍സ് തുടങ്ങിയതും കെവിന് കരയുന്ന പോലായി. കൊച്ചു കുട്ടികളെപ്പോലെ കെവിന് കരഞ്ഞു. ടുട്ടു ചെന്ന് എന്താടാ എന്നു ചോദിച്ചിട്ടും കെവിന് ഒന്നും പറഞ്ഞില്ല. ടുട്ടു ടിഷ്യൂ എടുത്തുചെന്ന് അവന്റെ മുഖമൊക്കെ തുടച്ചുകൊടുത്തു. അവന് കൈവിട്ടപോലായി. ഞാന്‍ ചെന്നതും അവന് എന്റെ തോളിലേക്ക് വീണു.</div>
<br />
<div style="text-align: justify;">
ഞാന്‍ അവനെ കൂട്ടി ബാല്‍ക്കണിയിലേക്ക് പോയി. എന്താടാന്ന ചോദ്യത്തിന് മറുപടിയില്ല. ഞാനും മിണ്ടിയില്ല. കുറച്ചു സമയം കഴിഞ്ഞു അവന് വീണ്ടും തേങ്ങുന്നതുകണ്ടപ്പോള്‍, എനിക്കും വല്യ സങ്കടമായി. എന്റെയും കണ്ണ് നിറഞ്ഞോഴുകി. പാട്ടും ബഹളവും ഡാന്‍സും എല്ലാം നിന്നു. പെട്ടെന്ന് ആ അന്തരീക്ഷം മൂകമയമായി.</div>
<br />
<div style="text-align: justify;">
ടുട്ടുവിനെ ഒഴിവാക്കി ഞാന്‍ കെവിനെയും കൊണ്ട് ഒറ്റക്കിരുന്നു. കുറെ നേരത്തെ മൗനത്തിനുശേഷം അവന് മനസ്സ് തുറന്നു. ഞാന്‍ അതൊക്കെ കേട്ട് അനങ്ങാതെയിരുന്നു. അതുകേട്ടപ്പോള്‍ എന്റെ കരച്ചില് നിന്നു. ചിരിക്കണോ എന്നായി. ചെറിയ കാര്യങ്ങള്‍ക്ക് അറിയില്ല ചെറുതോ, വലുതോ എന്ന്. എന്നാലും അവനെ ആശ്വസിപ്പിച്ചു എല്ലാവരുടെയും ഇടയിലേക്ക് ചെന്നപ്പോള്‍, അവര്‍ക്കെല്ലാം അറിയണം എന്തായിരുന്നു. ഞാന്‍ പറഞ്ഞു അവനു തലവേദനയാണെന്ന്. അപ്പോഴേക്കും അലന് റൊമാന്റിക് മൂഡില്‍ വന്നിരുന്നു. ഗായത്രിയെ സ്നേഹിക്കുന്ന ആ നിഷ്കളങ്ക മനസ്സിന്റെ സന്തോഷം. ലാലു തന്റെ അവസാന കാമുകിയുടെ ഓര്‍മകളിലേക്ക് ഇരുട്ടിനെ ആവാഹിച്ചിരുന്നു.</div>
<br />
<div style="text-align: justify;">
ഞാന്‍ കെവിനെ കൊണ്ടു കിടത്തി. സുഭാഷ് അവസാനത്തെ തുള്ളിയും സേവിച്ചു ആ രാത്രിയിലെ ഇരുട്ടിലേക്ക് വണ്ടിയോടിച്ചു പോയി. സലിമും, ലാലുവും സോഫയില്‍ സെറ്റിലായി. അലന് അവളെ ഉറക്കാനുള്ള പരിപാടിയില്ല. എനിക്കുറക്കം വരുന്നുമില്ല. എന്റെ മനസ്സില്‍ മുഴുവന്‍ കെവിന്റെ വിഷമങ്ങളായിരുന്നു. എനിക്കതിശയമായിരുന്നു അവന്റെ വ്യത്യസ്തമായ ഈ ദുഖം. അലന്റെ ദുഖങ്ങളെയും എന്റെ ചിന്തകളെയും നിശബ്ദതിയിലേക്ക് നയിച്ച് ആ രാത്രി പുലരാന്‍ വെമ്പി.<br />
<br /></div>
<div style="text-align: justify;">
<div style="text-align: center;">
* * *</div>
</div>
<div style="text-align: justify;">
<br />
ഞാന്‍ ക്രിക്കറ്റ് കളിക്കില്ല, ഇവരോടപ്പമിരുന്നു കളി കാണും. സുഭാഷും കെവിനും അലനുമൊക്കെ നല്ല കളിക്കാരാ. അതുകൊണ്ട് ഞാനും അവരുടെ കൂടെ പോവും കളിക്കാതെ കളി കണ്ടിരിക്കും. അതുകൊണ്ടുതന്നെ ക്രിക്കറ്റും ക്രിക്കറ്റിന്റെ വാര്‍ത്തകളും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നില്ല. സച്ചിന് ഒരു പ്രതിഭാസമാണെന്ന് അറിയാം. പക്ഷെ സച്ചിന് തന്റെ പ്രതിഭയുടെ തിളക്കത്തില്‍ നമ്മുടെ മനസ്സിന്റെയുള്ളില്‍ സൃഷ്ടിച്ച അന്ധമായ ആ ആരാധനയുടെ തിളക്കം ഞാനിന്നു കണ്ടു. സച്ചിന്റെ വിരമിക്കല്‍ വാര്‍ത്തയല്ലാതെ കെവിന്റെ വിഷമം വേറൊന്നുമായിരുന്നില്ല. അവനു സഹിക്കാന്‍ പറ്റുന്നില്ലാന്ന്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ അവന് ഉറക്കം കിട്ടുന്നില്ലപോലും. ശരിക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ല. ഇത്രയ്ക്കു മനസ്സ് വിഷമിക്കാന്‍ മാത്രം സച്ചിന് അവന്റെ മനസ്സില്‍ എന്തായിരുന്നു. അന്ധമായ ആരാധനയുടെ വേലിയേറ്റം? അറിയില്ല!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുട്ടിക്കാലത്ത് കളിച്ചുവളരുന്ന കുഞ്ഞുമനസ്സുകളില്‍ കയറിക്കൂടിയ നന്മയുടെ ഭൂതമായിരിക്കാം സച്ചിന്. വളരുന്ന നാളുകളില്‍ എന്നും കൂട്ടിനുള്ള, നമ്മളോടൊപ്പം വളര്‍ന്ന ഒരു കുറിയ ഭൂതം. ബാറ്റുകൊണ്ട് മായാജാലം കാണിക്കുന്ന ഓമനത്തമുള്ള ഭൂതം, സ്വന്തം വ്യക്ത്വിത്വം കൊണ്ടും പ്രതിഭകൊണ്ടും മനസ്സിനെ എന്നും വിസ്മയിപ്പിക്കുന്ന ഭൂതം. ഇത്രയുംകാലം ഈ ഒരായുസ്സിന് വേണ്ടി മുഴുക്കെ ആ ബാറ്റില്‍ നിന്ന് അനേകം റണ്‍ ഒഴുക്കി, എണ്ണം പറഞ്ഞ് ഇന്ത്യയെന്ന മഹാരാജ്യത്തെ ഒന്നടങ്കം ഒന്നമതാക്കി ലോകത്തിന്റെ നെറുകയില്‍ നിര്‍ത്തിയ ഇന്ത്യാക്കാരുടെ മാത്രമായ സച്ചിന് എന്ന ഭൂതം. കെവിന്റെ മനസ്സിന്റെ ആഴങ്ങളിലും വേരുപിടിപ്പിച്ചിട്ടുണ്ടാവും. അവന് ശ്വാസമടക്കിപ്പിടിച്ചു ലക്ഷോപലക്ഷം ആരാധകരുടെ കൂടെ ഇതൊക്കെക്കണ്ട് ആഹ്ലാദഭരിതരായി കണ്ണുനിറച്ചിട്ടുണ്ടാവാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സച്ചിനിപ്പൊ എനിക്കൊരു വിസ്മയമാണ്. കെവിന് പലതും പറഞ്ഞു. അവന് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് സച്ചിനെ കണ്ടാണ്, സച്ചിന്റെ ശൈലി, സച്ചിന്റെ സ്വഭാവം, സച്ചിന്റെ നിഷ്കളങ്കത അങ്ങനെ ഓരോന്ന്. കെവിനെ കളികാണാനും, അവനു കളി പഠിക്കാനും അതിനെ സ്നേഹിക്കാനും പ്രേരിപ്പിച്ച ഒരു ഘടകം മാത്രമായിരുന്നില്ല സച്ചിന്. തുടര്‍ന്ന് ജീവിക്കേണ്ടുന്ന ഇന്നിംഗ്സിലേക്കുള്ള ഒരു റോള്‍ മോഡല്‍? സച്ചിന് മരിച്ചിട്ടില്ല, വണ്‍ഡേ മാച്ചസില്‍ നിന്ന് വിരമിക്കുന്നു എന്നുമാത്രമാണ് പറഞ്ഞത്, എന്നിട്ടും കെവിന്റെ മനസ്സിനെ ഉലക്കാന്‍ മാത്രം സച്ചിന്റെ വ്യക്തിപ്രഭാവത്തിനു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം ഏത് ആരാധകനെയും തളര്‍ത്തുന്നതാവാം. ഇടക്കെപ്പോഴോ ഞാനും സച്ചിനെ ശ്രദ്ധിച്ചിരുന്നു പക്ഷെ ആ വ്യതിത്വത്തെ മനസ്സിലാക്കിയിരുന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കെവിന് ഉറങ്ങുന്നു, നിസ്വാര്‍ത്ഥമായ ആ ശ്വാസവേഗങ്ങളില്‍ മിടിക്കുന്ന നെഞ്ചിലിപ്പോഴും സച്ചിന് ബാറ്റ് ചെയ്യുന്നുണ്ടാവും, സെഞ്ച്വറികളടിച്ചുകൂട്ടുന്നുണ്ടാവും, ക്യാച്ചുകളെടുക്കുന്നുണ്ടാവും, ഗാലറിയില്‍ ഇന്ത്യാക്കാര്‍ മുഴുവന്‍ സച്ചിന് സച്ചിന് സച്ചിന് എന്ന് ആര്‍ത്തു വിളിക്കുന്നുണ്ടാവും! അപ്പോഴും എന്റെ മനസ്സില്‍ കെവിന് ബാല്‍ക്കണിയില്‍ വച്ച് തേങ്ങിത്തെങ്ങി പറഞ്ഞാ വാക്കുകള്‍ മനസ്സില്‍ ചിരി പടര്‍ത്തി.</div>
<br />
"ന്നാലും"<br />
"ന്നാലും"<br />
"സച്ചിന് വിരമിക്കെണ്ടിയിരുന്നില്ലാ."</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com2tag:blogger.com,1999:blog-6741090347691254333.post-20088748629089814282012-12-11T00:17:00.000-08:002012-12-12T06:59:21.475-08:00അനുരാഗമയി.<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPaaH75BfZGP2ZemulwDPcEtymhWD7OP494MKCrSHhs7MhKzSLhyMdGTxU8BYwsl_eSzYU0AtnU-kR8eXOLAYVbUWMcn55ITCtkiDOg4KPyhYqzSii6V5kDpBWsziIAqucHRbvVikNn0FE/s1600/anuragamayi.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPaaH75BfZGP2ZemulwDPcEtymhWD7OP494MKCrSHhs7MhKzSLhyMdGTxU8BYwsl_eSzYU0AtnU-kR8eXOLAYVbUWMcn55ITCtkiDOg4KPyhYqzSii6V5kDpBWsziIAqucHRbvVikNn0FE/s475/anuragamayi.png" /></a></div>
<br />
ഞാന്‍ ചെല്ലുമ്പോഴേക്കും എല്ലാവരും എത്തിക്കഴിഞ്ഞിരിക്കുന്നു.<br />
<br />
ചിരികളും സംഭാഷണങ്ങളും ഇടമുറിയാതെ ചിതറി വീഴുന്നു. ശബ്ദമുഖരിതമായ ഓര്‍മ്മകള്‍ പറന്നു നടക്കുന്നു. കോണ്‍ക്രീറ്റ് റൂഫിന്റെ മേല്‍ഭാഗത്ത് തട്ടി ചിന്നിച്ചിതറുന്ന ചിരികള്‍, പൊട്ടിച്ചിരികള്‍!<br />
<br />
ഉച്ചത്തിലുള്ളതും പതുങ്ങിയതുമായ സന്തോഷത്തിന്റെ, നൊമ്പരത്തിന്റെ, നോവിന്റെ, ഒറ്റപ്പെടലിന്റെ ഓര്‍മയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിരികള്‍! കൂട്ടംകൂട്ടമായി ചിലര്‍, നിന്നും ഇരുന്നും. ചിലര്‍ കസേരകള്‍ വട്ടംകൂട്ടി തലതിരിച്ചും കിതച്ചും അങ്ങനെ. പത്തുനൂറു പേരുണ്ട്, പല ഹൗസുകളിലായി, പല ഗ്യാങ്ങുകളിലായി പഴയ തുണകള്‍.<br />
<br />
ഒരു പ്ലസ്ടുക്കാരിയായി, പഴയ രേണുവായി ഒന്നുമറിയാത്തൊരു കുട്ടിയായി ആ സംഭ്രമത്തിന്റെ തണുപ്പുള്ള പരിചിതത്തിന്റെ അപരിചിതത്വത്തിലേക്ക് ഞാന്‍ നടന്നുകയറി. ഹാളില്‍ കയറിയതോടെ എല്ലാ കണ്ണുകളും എന്റെ ദേഹത്തുടക്കിനിന്നു. തെല്ലൊന്നു നിശബ്ദത പരത്തിയശേഷം അവര്‍ വീണ്ടും ചിരികളിലേക്കും തുടന്നുള്ള അവരുടെ സംഭാഷണങ്ങളിലേക്കും മടങ്ങിപ്പോയി. എന്നിലൂടെ കടന്നുവന്ന ആ നിശ്ശബ്ദതയെയും, എന്നെ ഇടംകണ്ണിട്ടു നോക്കുന്നവരെയും ആലോസരപ്പെടുത്താതെ, നിലത്തുപാകിയ ചുവന്ന ടെറാകോട്ടാ ടൈലുകളെയും നോവിക്കാതെ ഞാന്‍ നടന്നു.<br />
<br />
എങ്ങോട്ട് നടക്കണം?<br />
<br />
അറിയില്ലായിരുന്നു!<br />
<br />
എനിക്ക് പലരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ദിവ്യ, മഞ്ജുള, മായ, കീര്‍ത്തന, വീണയും രമ്യയും എല്ലാവരുമുണ്ട്.<br />
<br />
ജനനി എവിടെ?<br />
<br />
എട്ടുവര്‍ഷം! നീണ്ട എട്ടു വര്‍ഷം. എന്തായിരിക്കും ഈ ദീര്‍ഘമായ ഇടവേളക്കു ശേഷം എല്ലാവര്ക്കും പരസ്പരം കാണാന്‍ തോന്നിയത്? അലുമിനി മീറ്റ് എന്ന് കേട്ടപ്പോഴെ പുച്ഛം തോന്നിയതാണ്. പോവില്ലെന്നും കരുതിയതാണ്. ഒരടയാളംപോലും ബാക്കിവെക്കാതെ കത്തിയെരിഞ്ഞു തീരേണ്ട ആ പഴയഒറ്റപ്പെടലിന്റെ ദു:ഖാര്‍ദ്രമായ ഓര്‍മ്മകളെ ആര്‍ക്കാണ് താലോലിക്കാനിത്രയിഷ്ടം?<br />
<br />
എന്റെ ആത്മാവിന്റെ ഉള്ളിലെരിയുന്ന വിങ്ങല്‍ ആരും തിരിച്ചറിയില്ല, എന്റെ സങ്കടങ്ങളെയും, ദു:ഖങ്ങളെയും! ഉള്ളിലെ എന്നെയും ആര്‍ക്കും അറിയില്ലായിരുന്നു. ജനനിക്കൊഴികെ! ആ പ്രായത്തില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി പരന്ന ശരീരം മാത്രമുണ്ടായിരുന്ന എന്നെ ആരും കണ്ടിരുന്നില്ല! ഒരുപക്ഷെ ജനനി മാത്രം? ഇപ്പൊഴെനിക്കു ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള മുലകളും, ചന്തികളും വളര്‍ന്നുവന്നിട്ടുണ്ട്. <br />
<br />
എന്നെയാര്‍ക്കും തിരിച്ചറിയില്ലായിരിക്കും. എനിക്കവരെയും! എട്ടു വര്‍ഷംകൊണ്ട് എല്ലാവരും മാറിയിരിക്കുന്നു. ഞാനും വല്ലാതെ മാറിയിട്ടുണ്ട്. എല്ലാം തികഞ്ഞ ഒരു പെണ്ണായിരിക്കുന്നു. ആറുവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തില്‍ എനിക്ക് അറിയാവുന്നവരും എന്നെ അറിയാവുന്നവരും വളരെ ചുരുക്കം.<br />
<br />
<br />
അതിലെതന്നെ ആര്‍ക്കൊക്കെ എന്നെ അറിയാം. വീണ? രമ്യ? ജനനി?<br />
<br />
എനിക്കെല്ലാവരെയും കാണണം!<br />
എനിക്കെന്റെ ജനനിയെ കാണണം.!<br />
<br />
വീണയുടെ അടുത്തേക്ക് നടന്നു, കണ്ടതും അവളൊന്നു പകച്ചു. സ്വയംവലിച്ചെറിഞ്ഞ ആ പുച്ഛച്ചിരിയില്‍ അവള്‍ക്കെന്നെ മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. ഒരു ചെറിയ നിശബ്ദതക്ക് ശേഷം "എടീ" വിളി. രമ്യയുടെ വക നുള്ള്. വീണയുടെ മുഖത്ത് സന്തോഷം. ഞാന്‍ വീണ്ടും പുച്ഛച്ചിരി വരുത്തി.<br />
<br />
"വാ" ന്നു പറഞ്ഞു വീണ എന്നെ കൂട്ടികൊണ്ടുപോയി. മൂന്നു കസേരകള്‍ തിരിച്ചിട്ട് എന്നെ ഇരുത്തി. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ചിരികളും, എല്ലാവരുടെയും മാറ്റങ്ങളെ ശ്രദ്ധിച്ചും കുറ്റം പറഞ്ഞും. ഉത്സാഹഭരിതമായ ആ കൂടിക്കാഴ്ചയില്‍ അവര്‍ അതീവസന്തോഷവതികളായിരിക്കുന്നു. ഞാനോ?<br />
<br />
മറ്റുള്ളവരുടെ വിശേഷങ്ങള്‍!. നദിയ കല്യാണം കഴിഞ്ഞു ഗര്‍ഭിണിയായതും ടീന ആത്മഹത്യ ചെയ്തതും എനിക്ക് പുതിയ വാര്‍ത്തകളായിരുന്നു. പിന്നെ മറ്റുപല ഗോസ്സിപ്പുകളും. "വീണ" മാറിയിട്ടില്ല. ഇപ്പോഴും അതേ വായാടിയായ ആ വെളുത്ത പെണ്‍കുട്ടി തന്നെ. ഏതോ ഒരു നോവലിലെ ഒരു കഥാപാത്രത്തിന്റെ നീണ്ട ഡയലോഗ് പോലെ അവളങ്ങനെ തുടര്‍ന്നു.<br />
<br />
ഞാന്‍ തിരയുകയാണ്.<br />
എന്റെ ജനനിയെ.<br />
ആ അന്തരീക്ഷത്തില്‍ അവളുടെ മണമുണ്ട്.<br />
എനിക്കറിയാം ഈ കൂട്ടങ്ങളില്‍ എവിടെയോ ഒറ്റയ്ക്ക് അവളുണ്ട്!<br />
<br />
രമ്യയാണ് ജനനിയെ കൂട്ടിക്കൊണ്ടുവന്നത്. അവളെക്കണ്ടതും മനസ്സിന്റെ ഇരുട്ടിലെവിടെയോ ഉറവപൊട്ടി. ഇടനെഞ്ചില്‍ കുതിച്ചുചാടുന്ന ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ ശബ്ദമെനിക്ക് കേള്‍ക്കാം. അവള്‍ക്കെന്റെ മുഖത്തു നോക്കാന്‍ ധൈര്യമില്ലയിരുന്നു. അവളെന്റെ മുന്നില്‍ എന്തോ ചോദിച്ചു വന്നു നിക്കുന്നപോലെ. അന്നാദ്യം കണ്ട ദിവസം മിണ്ടിയപ്പോള്‍ എന്നപോലെത്തന്നെ. <br />
<br />
ആ നീല നീളന്‍ പൈജാമയിട്ട പഴയ എട്ടാംക്ലാസ്സുകാരി ജനനി. കനംകുറഞ്ഞ ഫ്രെയിമുള്ള കണ്ണടയും ഇത്തിരി പൊക്കവുമല്ലാതെ അവള്‍ക്കു വലിയ മാറ്റങ്ങളൊന്നുമില്ല. വല്ലാണ്ട് നീണ്ടു പോയിരിക്കുന്നു. മുഖത്ത് എന്നത്തെയും പോലെ വിഷാദവും നിസ്സംഗതയും കൂടിച്ചേര്‍ന്ന ആ ഭാവം. കണ്ണുകള്‍ വറ്റി വരണ്ടു പോയിരിക്കുന്നു. കീഴ്ച്ചുണ്ടിലെ ആ കറുത്ത പാട് ഇപ്പോഴുമുണ്ട്. മുടി ഒതുക്കത്തോടെ പിന്നിലേക്ക് കെട്ടിവച്ചിരിക്കുന്നു. സത്യത്തില്‍ എന്റെ ശ്വാസം നിലച്ചുപോയി. അവള്‍ക്കു ഭാവവത്യാസം ഒന്നുമില്ല. പഴയ ആ അലിവു തോന്നിക്കുന്ന നോട്ടവും ചിരിയും മാത്രം.<br />
<br />
ഈ നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് അര്‍ഥം തോന്നിക്കുംവിധം എന്നെ എന്തോ ആക്കി മാറ്റിയവള്‍ അതാ മുന്നില്‍ നില്ക്കുന്നു.<br />
<br />
"ജനനീ"<br />
എന്റെ തൊണ്ടക്ക് കയറു വീണിരുന്നു. ശബ്ദം പുറത്തു വരുന്നില്ല.<br />
എന്റെ നെഞ്ചിന്റെയുള്ളിലെ പാറക്കെട്ടുകളില്‍ ആ പേര് അലയടിച്ചു കിടന്നു.<br />
<br />
<div style="text-align: center;">
* * *</div>
<br />
പതിനൊന്നു വയസ്സ്! സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ വകതിരിവില്ലാത്ത പ്രായം. ആ പ്രായത്തില്‍ എന്നെ മൂടിയ വിഷാദമറയില്‍ ഞാന്‍ തന്നയാണ് ഭാരതീയ വിദ്യാഭവന്റെ ബോര്‍ഡിംഗ് സ്കൂള്‍ സ്കോളര്‍ഷിപ്പിന് മുന്‍കൈയ്യെടുത്തു പരീക്ഷയെഴുതിയത്. ഒരിക്കലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോള്‍ പിന്നെ പോവാതെ തരമില്ലായിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയിലാണ് സ്കൂള്‍ ഓപ്ഷന് കിട്ടിയത്. അന്നതൊരു വാശിയും ഒളിച്ചോട്ടവും പോലെ തോന്നി. അച്ഛനുമമ്മയും എതിര്‍ത്തിട്ടു പോലും അവരെ വിട്ട് ആ പ്രായത്തില്‍ വീടുവിട്ടു പോവാന്‍ ഞാന്‍ തയ്യാറായി. എല്ലാമറിഞ്ഞിട്ടും വാശിപിടിച്ച മനസ്സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം. <br /><br />ഹോസ്റ്റലിലെ ആദ്യ ദിവസങ്ങള്‍ പുതിയൊരനുഭവമായിരുന്നു. ഞാനായെടുത്ത തീരുമാനത്തെ സാധൂകരിക്കും വിധം മനോബലത്തോട് കൂടിയുള്ള ആദ്യത്തെ ഏകാന്ത ദിവസങ്ങള്‍. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് ഞാന്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരുന്നു. രാത്രിയുടെ നിലങ്ങളില്‍ കിമഴ്ന്നുകിടക്കുന്ന ഇരുട്ടിനെപ്പേടിച്ചു കരഞ്ഞ ദിവസങ്ങള്‍. വീട്ടിലെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദും, ചേട്ടന്റെ സ്നേഹവും എല്ലാം എനിക്ക് മനസ്സിലാക്കിത്തന്ന ദിവസങ്ങള്‍.<br />
<br />
സ്കൂളില്‍ ഓരോ ഹൗസായി തരംതിരിച്ചായിരുന്നു ക്ലാസും താമസവുമെല്ലാം. എല്ലാ കുട്ടികള്‍ക്കും അതാത് ഹൗസിലെ കൂട്ടുക്കാരാണ് കൂടെയുണ്ടാവുക. മിക്കവാറും ഓരോ ഗ്യാങ്ങായി കുട്ടികള്‍ തിരിയും. അതില്‍ത്തന്നെ ഒരാള്‍ക്ക് ഒരു തുണയുണ്ടാകും. പഠനത്തിലും മറ്റു ദിനചര്യകളിലും പരസ്പരം സഹായിക്കുന്ന ഒരു തുണ. എന്റെ കാര്യത്തില്‍ ഗ്യാങ്ങുണ്ടായില്ല. അത് രണ്ടാളിലായി ഒതുങ്ങി. വീണയും രമ്യയും എന്റെ ഹൗസില്‍ തന്നെയായിരുന്നു. ഞാനും വീണയും ആഴ്ചകള്‍ കൊണ്ട് നല്ലൊരു സൗഹൃദം സ്ഥാപിച്ചിരുന്നു. ചിലനേരങ്ങളില്‍ ഒപ്പമിരുന്നു അര്‍ത്ഥമില്ലാത്ത മൗനത്തിലേക്ക് മടങ്ങും. എന്നിട്ടൊരു ചെറുചിരിയോടെ ദു:ഖങ്ങളെ മറക്കും. നല്ല കുട്ടികളായി നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു ക്ലാസിലും ഹോസ്റ്റലിലും കഴിഞ്ഞു.<br />
<br />
വീട്ടിലേക്ക് ആത്മഹത്യക്കുറിപ്പുകള്‍ പോലെ കത്തുകളെഴുതിയും, സ്വയം ചിന്നിച്ചിതറി വിളര്‍ന്ന കായ്കള്‍ വിരിയിക്കുന്ന ചെറിയ ഫലവൃക്ഷങ്ങളെപ്പോലെ അനക്കമില്ലാതെ വളര്‍ന്നും കരഞ്ഞും വര്‍ഷങ്ങള്‍ മുമ്പോട്ടു പോയി. രണ്ടു വര്‍ഷം വീണയും ഞാനും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. നാഷണല്‍ ഇന്റഗ്രേഷന്റെ ഭാഗമായുള്ള മൈഗ്രേഷന്‍ സ്കോളര്‍ഷിപ്പ് കിട്ടി വീണ മഹാരാഷ്ട്രയിലേക്ക് പെട്ടി കെട്ടുമ്പോള്‍ ഞാന്‍ കരയാതെ കരയുകയായിരുന്നു.<br />
<br />
ജനാലപ്പഴുതിലൂടെ അവള് ബാഗും താങ്ങി നടന്നകലുന്നത് കണ്ടപ്പോള്‍ ഇനി എന്തിനിവിടെ എന്ന് തോന്നി. അവള് പോകുമ്പോള്‍ നൂലറ്റുപോയ പട്ടത്തെപ്പോലെ ഞാന്‍ ഹോസ്റ്റലില്‍ പറന്നലഞ്ഞു.<br />
<br />
ആ സമയത്തു തന്നെയാണ് എനിക്ക് വയസ്സറിയിച്ചത്. ഒരാളെ കൂട്ടിന് എനിക്കേറ്റവും ആവശ്യമായ സമയത്തുതന്നെ ഞാന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥ. എന്നെ ഒറ്റക്കാക്കിപ്പോയ വീണയോട് എനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനന്ന്. ആ വര്‍ഷത്തെ ദിവസങ്ങള്‍ക്ക് മുടന്തു വന്നപോലെയായിരുന്നു. മഴ ചീഞ്ഞുമണത്ത മാസങ്ങള്‍, തണുപ്പ് കുളിരുകോരിയിട്ടു പനിപിടിച്ച മാസങ്ങള്‍, ചൂടില്‍ ഉരികിയൊലിച്ചു വിയര്‍ത്ത മാസങ്ങള്‍ എല്ലാം വേച്ചു വേച്ച് എന്നെ പുച്ഛിച്ചു കടന്നു പോയി. തണലിന്റെ വിഭ്രമങ്ങള്‍നുസരിച്ചു ഞാന്‍ ദിവസവും സ്ഥലം മാറി ഇരുന്നു. ഒറ്റയ്ക്ക് നടന്നു, ഒറ്റയ്ക്ക് കിടന്നു. ആ വര്‍ഷം എങ്ങനെയോ തീര്‍ന്നു.<br />
<br />
അങ്ങനെ അടുത്ത വര്‍ഷത്തെ പുതിയ അഡ്മിഷന് വന്നു. വീണയുടെ ബെഡ്ഡില്‍ ഇരുണ്ടനിറമുള്ള, മെലിഞ്ഞ ഒരു കുട്ടി. ചുണ്ടില്‍ കറുത്ത പാടുള്ള, വിഷാദഛായയുള്ള ആ കുട്ടിയെക്കണ്ടപ്പോള്‍ പുച്ഛം തോന്നി.<br />
<br />
"ജനനി" അതായിരുന്നു അവളുടെ പേര്. വീണയോടുള്ള ദേഷ്യവും വെറുപ്പും അവളോടും തോന്നി. ആദ്യദിവസങ്ങളില്‍ സംശയം ചോദിച്ചും നോട്ട് ചോദിച്ചും വന്നപ്പോള്‍ പുച്ഛഭാവത്തോടെ തിരിച്ചയച്ചു. എന്റെ സ്വഭാവം കാരണം അവള് പത്തു ബെഡ് അപ്പുറമുള്ള രമ്യയുമായി കൂട്ടായി. അതുംകൂടി കണ്ടപ്പോള്‍ ദേഷ്യം ഇരട്ടിയായി. അവരുടെ ഇടയില്‍ ഞാനൊരു മൂന്നാമത്തെ ആളായി. പകലുകളില്‍ ഒരന്യയെപ്പോലെ ഞാന്‍ അവരുടെ ഇടയില്‍ നടന്നു.<br />
<br />
കാണുമ്പോഴൊക്കെ വിഷാദത്തിന്റെ അലിവാര്‍ന്ന ചിരിയില്‍ അവളെന്റെ ദേഷ്യങ്ങളും അലിയിച്ചു. പിന്നീടെപ്പോഴോ ഞാനവളെ കാര്യമായി ശ്രദ്ധിച്ചുതുടങ്ങി. പരസപരം ക്ലാസ്സിലെ സംശയങ്ങള്‍ തീര്‍ത്തു. നോട്ട്സ് കൈമാറി. വീണക്കു പകരമായി അവള് സ്വയം മാറുകയായിരുന്നു. എന്നും നിസ്സംഗതയോടെ ചിരിച്ചുകാണിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ എനിക്കവളോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. പിന്നെ പെട്ടന്നായിരുന്നു ജനനി എനിക്ക് പ്രിയപ്പെട്ടവളായിത്തീര്‍ന്നത്. ചിലസമയങ്ങളില്‍ വീണ പോലും എന്നെ ഇങ്ങനെ മനസ്സിലാക്കിയിട്ടില്ല എന്നുതോന്നി. പകല്‍ മുഴുവന്‍ രമ്യയുടെ കൂടെയും രാത്രികളില്‍ എന്റെ കൂടെയും എന്ന നിലയിലേക്ക് ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.<br />
<br />
കൂടെക്കൂടെ പകലുകളില്‍ രമ്യ അവളുടെ കൂടെ നടക്കുന്നതില്‍ എനിക്കെന്തോ നഷ്ടബോധം തോന്നി. അവളുടെ സ്നേഹം എനിക്കു മാത്രമേ ആകാവൂ എന്ന പോലെവരെയായി. അടുത്തു ഞാനുണ്ടായിട്ടും പകല്‍ അവള് രമ്യയുടെ കൂടെ നടന്നു. രമ്യ അവളുടെ നല്ല സുഹൃത്തായിരുന്നതു കൊണ്ടാവാം അവളെ പൂര്‍ണ്ണമായും അവഗണിക്കാന്‍ അവള്‍ക്കുമായില്ല.<br />
<br />
എന്റെ ഇഷ്ടങ്ങളെ അറിഞ്ഞും, എന്നെ അറിഞ്ഞും എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കിയ ജനനിയെ ഞാന്‍ ഒരാരധനയോടെ നോക്കിക്കണ്ടു. എന്നെ ഇത്രത്തോളം മനസ്സിലാക്കുന്ന ആദ്യത്തെയാളായിരിക്കും അവള്. എനിക്കും അവളുടെ മനസ്സിന്റെ തുടിപ്പുകള്‍ അറിയാമായിരുന്നു. അവളുടെ ഇഷ്ടങ്ങളെ, നിശ്വാസങ്ങളെ , സങ്കടങ്ങളെ എല്ലാം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്കുമെന്നെ ഇഷ്ടമായിരുന്നു, ജീവനായിരുന്നു.<br />
<br />
ലൈറ്റണഞ്ഞാല്‍ ഒരു കട്ടിലിന്റെ രണ്ടാത്തായി ഞങ്ങള്‍ കിടക്കും. സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞും, ക്ലാസ്സിലെ ഗോസിപ്പുകള്‍ പറഞ്ഞും, ചിരിച്ചും അവളറിയാതെ ഉറങ്ങും. അവളുറങ്ങുമ്പോള്‍ അവളുടെ മുഖത്തെ നിഷകളങ്കത ഞാനാസ്വധിച്ചു. ശ്വാസക്രമങ്ങളുടെ വേലിയേറ്റത്തില്‍ അവളുടെ നെഞ്ച് പൊങ്ങുന്നതും താഴുന്നതും ഞാന്‍ നോക്കിക്കണ്ടു. അവളുടെ ഭംഗിയുള്ള വിരലുകള്‍, നഖങ്ങള്‍ ഞാന്‍ മെല്ലെ തൊട്ടുനോക്കും. അവളോട് തമാശയോടെ കൊഞ്ചും തിടുക്കപ്പെട്ട് പരിഭവിക്കും, അതിലേറെ തിടുക്കത്തില്‍ ഞാനവളുടെ ചുണ്ടുകളിലെ പരിഭവം മായ്ക്കും. ഒരു വിറയലോടെ അവളെന്റെ ചൂടിലേക്ക് ചുരുങ്ങും. ആ നിമിഷങ്ങളില്‍ ജനനി എന്റെ നെഞ്ചിന്റെ തുടിതാളമായ് മാറും. ഇരുട്ടിന്റെ കൂര്‍ത്തശരങ്ങളെ പേടിച്ച് അവളെന്നെ പുണരും.<br />
<br />
പുതപ്പിനടിയിലെ അവളുടെ കൊലുസിട്ട ചിരികളില്‍ ഞങ്ങള്‍ ഭൂതങ്ങളുടെ കഥകള്‍ ഉണ്ടാക്കും. അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു! എനിക്കും! ഭൂതങ്ങളെ പേടിച്ചു ഞങ്ങള്‍ അന്യോന്യം പുണരും. പുലരും വരെ ചൂടുപറ്റിക്കിടക്കും. ഭൂതങ്ങളും ഞങ്ങള്‍ ഉണ്ടാക്കുന്ന അവരുടെ കഥയും എനിക്കൊരനുഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ രാത്രികളില്‍ എന്റെ കിടക്കയും വിരിപ്പും ഞാന്‍ ജനനി വന്നശേഷം മറന്നിരുന്നു. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് പേര് "മെയ്ഡ് ഫോര്‍ ഈച്ച് അദര്‍" എന്നായിരുന്നു. മറ്റുള്ളവര്‍ അതുവിളിക്കുമ്പോള്‍ അതുകേള്‍ക്കുമ്പോള്‍ എനിക്കെന്തോ അറിയാത്ത ആത്മരതി തോന്നും. എന്നുമവളുടെ ഗന്ധത്തിന്റെ സാന്ദ്രതയില്‍ ലയിച്ച് ഞാനും പതിയെ ഉറങ്ങും.<br />
<br />
വര്‍ഷങ്ങള്‍ വീണുടഞ്ഞു. വീണ നാഷണല്‍ ഇന്റഗ്രേഷന്‍ ഇയര്‍ മുഴുവനാക്കി തിരിച്ചുവന്നു. സത്യത്തില്‍ എന്നില്‍ വീണയുടെ ഓര്‍മ്മകള്‍ മരിച്ചിരുന്നു. തിരിച്ചുവന്നപ്പോള്‍ അവളാകെ മാറിയിരുന്നു. പുതിയ സുഹൃത്തുക്കള്‍ പുതിയ ഭാവങ്ങള്‍. ഞങ്ങള്‍ പഴയ ആത്മസുഹൃത്തുകളാണെന്നു വരുത്തിത്തീര്‍ക്കാന്‍ വെറുതെ ശ്രമിച്ചു. എന്തോ അതൊന്നും നടന്നില്ല. എനിക്ക് ജനനിയായിരുന്നു എല്ലാം. വീണ അടുത്തുവരുമ്പോള്‍ ജനനിയുടെ നെഞ്ചിടിച്ചുള്ള നോട്ടങ്ങള്‍ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തും. അവള് സങ്കടപ്പെടുന്നത് അതെനിക്ക് സഹിക്കില്ലായിരുന്നു. ജനനി എന്റെ നെഞ്ചിനു പുറത്തും അകത്തും പൂത്തുലഞ്ഞു നിന്നു. വീണ പതിയെ അതറിഞ്ഞു സ്വയം മാറിനിന്നുതന്നു. പതിയെ രമ്യയുടെ ഗ്യാങ്ങില്‍ അവളും ചേര്‍ന്നു. പകലുകളില്‍ വീണ്ടും ഞാനൊറ്റപ്പെട്ടു.<br />
<br />
ജനനി അവളില്ലാതെ ഞാന്‍ പൂര്‍ണ്ണമാവില്ലായിരുന്നു. ചുണ്ടുകള്‍ ചേര്‍ത്തുവെച്ച രാത്രിയുടെ നിശബ്ദതയുടെ പാട്ടുകള്‍ ഞങ്ങളുടെ സ്വപ്നങ്ങളില്‍ വന്നു നിറഞ്ഞിരുന്നു. പരീക്ഷാ സമയങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും പുറംചാരി ഞങ്ങള്‍ പഠിച്ചു. തണുത്ത കൈത്തലങ്ങള്‍ കോര്‍ത്തുപിടിച്ചു ഞങ്ങള്‍ രാത്രിയുടെ ചില്ലകളില്‍ ഇണചേര്‍ന്നു പകലിനെ കാത്തിരിന്നു. കിതച്ചെത്തുന്ന പകലുകളില്‍ എന്നെയുപേക്ഷിച്ചവള്‍ വീണയുടെകൂടെ നടന്നു പോവും. ഞാനതുനോക്കി വീണ്ടും രാത്രിയുടെ തണുപ്പിനെ പ്രതീക്ഷിച്ച് ഒറ്റയ്ക്ക് നടക്കും.<br />
<br />
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരനുരാഗത്തിന്റെ ഋതുക്കള്‍ മാറി വിരിഞ്ഞു.<br />
വര്‍ഷങ്ങളും മാറിക്കിടന്നു. ഞാനും അവളും മാത്രം മാറിക്കിടന്നില്ല.<br />
<br />
പക്ഷെ ഞങ്ങള്‍ക്ക് പിരിയാന്‍ സമയമായിരുന്നു. ഒരുമിച്ചുള്ള നാലുവര്‍ഷം അവസാനിക്കുന്നത് എന്നെ വേദനിപ്പിച്ചു. ഇനി വീട്ടിലേക്കു മടങ്ങണം. തുടര്‍ന്ന് അവിടെനിന്ന് ഏതെങ്കിലും ഒരു കോളേജില്‍ എന്‍ജിനീയറിംഗിനോ അതോ വേറേതെങ്കിലും കോഴ്സിനു ചേരണം. അവസാന ദിവസങ്ങളില്‍ എനിക്കറിയില്ലായിരുന്നു ജനിനിയോട് എന്തു മിണ്ടണം എന്തു പറയണം എന്നല്ലാം. മുഖത്തോടു മുഖംനോക്കി കിടക്കുമ്പോള്‍ അവളുടെ കണ്ണുനിറയും. എന്റെ മനസ്സ് കരയും. ഒന്നും ചോദിക്കാതെ, ഒന്നും മിണ്ടാതെ, ഒന്നും പറയാതെ അവള് പോയി. പ്രതീക്ഷിച്ചിരുന്ന ആ നിസ്സംഗതയിലേക്ക് നോക്കി ഞാന്‍ കണ്ണടച്ച് വിതുമ്പിക്കരഞ്ഞു.<br />
<br />
ജനനിയില്ലാത്ത രാത്രികള്‍. എനിക്കവളെ വേണമായിരുന്നു. ഹോസ്റ്റലിന്റെ ഇരുട്ടടഞ്ഞ മുറിയിലൊരു തുണയായിട്ടല്ല. ജീവിതത്തിന്റെതന്നെ ഭാഗമായിട്ട്. എനിക്ക് മുഴുവനായിട്ട് അവളെ വേണമായിരുന്നു. എന്റെ നിരാശയില്‍ വിരിഞ്ഞ ലോകത്തെ ഞാന്‍തന്നെ അകത്തുനിന്ന് പൂട്ടി. അവളുടെ ഓര്‍മകളെ സൃഷ്ടിച്ച് രാത്രികള്‍ കഴിച്ചുകൂട്ടി. അവളുടെ മണമുള്ള നോട്ടിലെ കുറിപ്പുകള്‍, ഭംഗിയുള്ള എഴുത്ത് എല്ലാം ഞാനെന്റെകൂടെ കിടത്തി. ആഴ്ചയില്‍ രണ്ടുതവണ വിളിക്കും. അവള് സന്തോഷവതിയായി അഭിനയിച്ചു കാണിച്ചു. ഞാന്‍, എനിക്ക് കഴിയുന്നില്ലാന്നു പറഞ്ഞപ്പോള്‍ അവള് ഖിന്നയായി. ഞങ്ങളുടെ ഇടയില്‍ സംസാരിക്കാന്‍ ഒന്നുമില്ലായിരുന്നു. ഫോണ്‍ എടുത്തു മിണ്ടാതെ നില്ക്കും. അവള്‍ക്കെന്തോ പറയണം. പക്ഷെ തൊണ്ടയില്‍ കുടുങ്ങിയ വേര്‍പാടിന്റെ മൗനത്തിലും അവളുടെ നിശ്വാസങ്ങളുടെ ശബ്ദങ്ങളിലും എന്റെ ഇടനെഞ്ചു പൊട്ടിക്കരഞ്ഞു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ ബുദ്ധിമുട്ടി ഞങ്ങള്‍ രണ്ടുപേരും ഓരോ അറ്റത്തുമിരുന്നു.<br />
<br />
പിന്നെയോരിക്കല്‍ മിണ്ടാതെ പറയാതെ അവളെങ്ങോ മാഞ്ഞുപോയിമറഞ്ഞു. അറിഞ്ഞോ അറിയാതയോ ഒന്നും ബാക്കിവെക്കാതെ ഒരു തണുത്ത മറവിയിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി. എന്നോ വീണ പറഞ്ഞറിഞ്ഞു അവള് ഡല്‍ഹിയിലെ ഗൂഡ്ഗാവില്‍ ഏതോ എഞ്ചിനീയറിംഗ് കോളേജിലാണെന്ന്. നമ്പരും അഡ്രസ്സും ഒന്നുമില്ല. കീര്‍ത്തന ഒരിക്കല്‍ ട്രെയിനില്‍ വെച്ച് കണ്ടുപോലും.<br />
<br />
നെഞ്ചിലൊരു വേദന മാത്രം ബാക്കിവെച്ച് ഞാനും ആ മറവിയുടെ ഉറക്കത്തിലേക്ക് ആണ്ടുപോയി. പല രാത്രികളില്‍ പല സമയങ്ങളില്‍ അവളെ ഞാന്‍ കണ്ടിരുന്നു. ഇരുട്ടില്‍ കല്ല് മറയ്ക്കുന്ന വിദൂരതയിലെവിടെയോ ഏങ്ങിക്കരയുന്ന പെണ്‍കുട്ടിയായി ഞാനവളെ കണ്ടു. അവളെ സ്വപ്നം കാണുമ്പോള്‍ ആ സുഖമുള്ള വേദന എന്നെയുണര്‍ത്തും. ഒരു തലയിണയായി അവളെപ്പുണര്‍ന്നു ഞാനുറങ്ങും.<br />
<br />
<div style="text-align: center;">
* * *</div>
<br />
വരാന്തയിലെ ഒരറ്റത്ത് ഞാനവളുടെ കൈ കോര്‍ത്തു പിടിച്ചു നിന്നു. എനിക്കവളെ കെട്ടിപ്പിടിച്ച് ഒത്തിരി കരയണം എന്നുണ്ടായിരുന്നു. വിഷാദത്തിന്റെ അലിവാര്‍ന്ന ചിരിപെയ്യുന്ന ആ മുഖത്തു നോക്കി ഞാനേറെനേരം നിന്നു. ഈ മീറ്റ് ഒന്നു കഴിഞ്ഞിരുന്നെങ്കില്‍ ഇവളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടിപ്പോവാമായിരുന്നു. വീണയോടും രമ്യയോടും കള്ളം പറഞ്ഞു ഞങ്ങള്‍ മുങ്ങി. അവര്‍ രണ്ടുപേരും ആക്കിച്ചിരിച്ചു. എനിക്കതൊന്നും ഒന്നുമല്ലായിരുന്നു.<br />
<br />
വയനാട്ടില്‍ ബീച്ചില്ല. മലകളും, കുന്നുകളും മാത്രം. തണുപ്പിനെ തടഞ്ഞു നിര്‍ത്തി മഞ്ഞുപെയ്യിക്കുന്ന മലകള്‍. എവിടെ പോകും? തല്ക്കാലം ഒരു കോഫി. അതിലൊതുക്കി. ആ കോഫിയുടെ ഇടയില്‍ ഞങ്ങളെ അകറ്റിനിര്‍ത്തിയ എട്ടുവര്‍ഷം വീണ്ടും പിറന്നുവീണു.<br />
<br />
അവള് ചിരിക്കാന്‍ തുടങ്ങി. എന്റെ മനസ്സില്‍ മഴപെയ്യാനും. മീറ്റ് കഴിഞ്ഞു എന്റെ കൂടെവരണം. ജനനി സമ്മതിച്ചു. അവള് സമ്മതിച്ചില്ലെങ്കിലും അവളെ ഞാന്‍ തൂക്കിയെടുത്തു കൊണ്ടുപോവും. ഒപ്പംവന്ന കീര്‍ത്തനയെ അവള് രമ്യയുടെ കൂടെയയച്ചു.<br />
<br />
ജനനി കാറില്‍ കയറി. അവളുടെ കലവീണ ചുണ്ടുകള്‍! എനിക്ക് കാത്തിരിക്കാനാവില്ലായിരുന്നു. അവള് കുതറി മാറി. പിന്നെ അവളായിത്തന്നെ ആ മലകളുടെ ഇടയിലെവിടെയോ തങ്ങിനിറഞ്ഞ ദുരൂഹ മധുരങ്ങളിലേക്കെന്നെ കൂട്ടികൊണ്ടുപോയി.<br />
<br />
ചുരമിറങ്ങുമ്പോള്‍ അവളെന്റെ തോളത്തു തലചായ്ച്ചു കിടന്നു. ഒരു ചെറിയ കുട്ടിയെ പോലെ. വളവും തിരിവും തിരഞ്ഞ റോഡില്‍ എവിടെയോ വെച്ച് ഞങ്ങള്‍ ഭൂതത്തിന്റെ കഥപറഞ്ഞു.<br />
<br />
അവള്‍ക്കു ഭൂതങ്ങളെ പേടിയായിരുന്നു!<br />
<br />
എനിക്കും!</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com29tag:blogger.com,1999:blog-6741090347691254333.post-19956353775885992832012-11-26T22:39:00.000-08:002012-11-26T23:17:05.363-08:00എനിക്ക് ഭ്രാന്താണ് !<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr3DW73LXgaL430VyTD7b43dz-e66bKNsfgYpnTZZO8DUuht1vi_knEIvwdOnj6wGfLOKofVO-bYEWgfVHBNwomFpC7f6yYCtnjlEi6XtGY9fStymuOQAjckOUTLJ2EgaLjSdyiuNxAzNE/s1600/FBPostTmp.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="138" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr3DW73LXgaL430VyTD7b43dz-e66bKNsfgYpnTZZO8DUuht1vi_knEIvwdOnj6wGfLOKofVO-bYEWgfVHBNwomFpC7f6yYCtnjlEi6XtGY9fStymuOQAjckOUTLJ2EgaLjSdyiuNxAzNE/s400/FBPostTmp.png" width="400" /></a></div>
<br />
എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. അതെ, അതുകൊണ്ടല്ലേ ഞാന്‍ മൂന്നു പേരെ കൊന്നത്. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. എനിക്കിപ്പോ ഭര്‍ത്താവില്ല, അരികിലെന്റെ മോളില്ല. എന്റെ സ്വന്തമായ വീട്ടുകാരും. ആരുമില്ല!<br />
<br />
അതുകൊണ്ടുതന്നെ എനിക്ക് ഭ്രാന്താണ്. ഡോക്ടര്‍ പറയുന്നു. എന്റെയീ ഏകാന്തത പറയുന്നു. നാട്ടുകാര്‍ എല്ലാവരും പറയുന്നു എനിക്ക് ഭ്രാന്താണ്. അവരെ കൊന്നതുകൊണ്ടാവണം എനിക്ക് ഭ്രാന്തായത്. ആ അസുരവിത്ത് ചെക്കനാണെന്നെ ഭ്രാന്തിയാക്കിയത്. അവനെന്റെ മോളെ!. ഇത്തിരിപ്പോന്ന എന്റെ മോളെ. അവന് ജീവനോടെ ഇരുന്നാല്‍ എന്റെ മോളെയവന് കൊല്ലും. അവളെ ഉപദ്രവിക്കും. അതുകൊണ്ടാ ഞാന്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചത്. അവന് എന്തു കാണിച്ചാലും അതിനൊക്കെ അവന്റെ കൂടെനില്‍ക്കുന്ന വയസ്സായ രണ്ടുപേരെയുംകൂടി ഞാന്‍ കൊന്നു. അപ്പൊളെനിക്ക് ഭ്രാന്ത് തന്നെ.<br />
<br />
* * *<br />
<br />
അന്ന് കുളിക്കാന്‍ വൈകി. എല്ലാം നേരെത്തെ ആയിരുന്നിട്ടും എന്തോ വൈകി. വീടു വൃത്തിയാക്കി, അടുക്കളയിലെ പണിയൊക്കെ ഒതുക്കിക്കഴിഞ്ഞു, എല്ലാവരെയും ഊട്ടി, പാത്രം കഴുകി. ആ നേരത്താണ് മോള് ഉണര്‍ന്നത്. അവള്‍ക്കു പാലുകൊടുത്ത് ഓരോന്ന് ആലോചിച്ചു സമയം പോയി. ചേട്ടന് പോയിട്ട് ഒരു വര്‍ഷം തികഞ്ഞില്ല ഇതുവരെ. ഇനിയും എത്രനാള്‍ കാത്തിരിക്കണം ഒന്ന് അടുത്തു കിട്ടാന്‍. പക്ഷെ ഇപ്പൊ മോളുണ്ടായതുകൊണ്ട് സമയം പോണതറിയില്ല. അവളാണ് എല്ലാം. അവളുടെ കണ്ണുകളില്‍ എനിക്കവരെ കാണാം. പിന്നെ ദിവസവും വിളിക്കുന്നതുകൊണ്ടാവും പഴയ വിരഹത്തിന്റെ മണിക്കൂറുകള്‍ ഇപ്പൊഴില്ല. മോളുടെ കളിചിരിയും കരച്ചിലും<br />
<br />
നോക്കിയിരുന്നാല്‍ ദിവസം അങ്ങനെ പോവും. ഇന്നുമതെ നേരം പെട്ടെന്ന് പോയി. ആ ചെക്കന് വരുമ്പോഴേക്കും കുളിച്ചുവരണം, അപ്പോഴേക്കും അമ്മ ഉണരും. അമ്മക്ക് ചായ വേണം. അച്ഛന് സര്‍ക്കീട്ട് കഴിഞ്ഞു വരും. അപ്പോഴേക്കും കുളിക്കട്ടെ. കുളിക്കുമ്പോഴും ഒരു മനസ്സമാധനമില്ല, ആ നരുന്തു ചെക്കന്.. അവനായതുകൊണ്ടാണ്. അവന് സ്കൂളില്‍ നിന്ന് വരാന്‍ സമയമായി. പതിമൂന്നു വയസ്സേയുള്ളൂ. എന്നിട്ടും അവന്റെ കയ്യിലിരുപ്പ് ഒരു വൃത്തികെട്ട മനുഷ്യന്റെ ചെയ്തികളോളം വരും. ഈയടുത്താ അവന്റെ പുസ്തകപ്പെട്ടിയില്‍ കാണാന്‍ കൊള്ളരുതാത്ത പടങ്ങളൊക്കെയുള്ള ഒരു ബുക്ക് കിട്ടിയത്. ഒരു വൃത്തികെട്ട പുസ്തകം. ആണും പെണ്ണും കാണിക്കുന്ന നെറികേടുകള്‍ പടമാക്കി വെച്ച പുസ്തകം. ചിത്രകഥ പോലുള്ള ബുക്ക്. എവിടുന്നു കിട്ടുന്നോ എന്തോ ഇതൊക്കെ. അവനിതിനോക്കെയാണോ സ്കൂളില്‍ പോവുന്നത്? അവനൊരിക്കെ മോളെ എന്തോ ചെയ്തിരുന്നു. അവള് കരഞ്ഞ ശബ്ദം കേട്ട് ഞാന്‍ വന്നപ്പോഴേക്കും അവന് ഓടിപ്പോയി. അവന് അവളുടെ ഉടുപ്പിന്റെ അടിയിലൂടെ അവളെ ഉള്ളില്‍ വിരലുകൊണ്ട് തൊട്ടിട്ടുണ്ടായിരുന്നു. അന്നുമുതല്‍ നെഞ്ചില്‍ തീയാണ്. അന്നുമുതല്‍ ഉറക്കം മുറുകുന്നില്ല. സ്വപ്നങ്ങളില്‍ മോള് കരയുന്നു. ഉടുപ്പില്ലാതെ അവള് എവിടെയോ വലിച്ചെറിഞ്ഞ പോലെ കിടക്കുന്ന സ്വപ്നങ്ങള്‍ എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.<br />
<br />
അവന്റെ പോക്ക് ശരിയല്ലാന്നു പറഞ്ഞപ്പൊ അമ്മ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ഇവിടെ വന്ന അന്നു മുതലേ അമ്മക്ക് തുടങ്ങിയതാ എന്നോട്, എന്നെ ഒട്ടും ഇഷ്ടമല്ല. അമ്മായിഅമ്മപ്പോരൊന്നും ഇല്ലെങ്കിലും കല്യാണശേഷം ഞാന്‍ അവരുടെ മകനെ തട്ടിയെടുത്തു എന്നപോലെ പെരുമാറുന്നു. അച്ഛനും അതുപോലെയാണ് തന്നയാണ് പെരുമാറുക. പിന്നെ ഇവന്.. ഭര്‍ത്താവിന്റെ അനിയനാണ് പോലും. ഇങ്ങനൊരു അനിയനോ? എനിക്കങ്ങനെ തോന്നുന്നില്ല. ഞാനൊരിക്കെ അവരോടു സൂചിപ്പിച്ചിരുന്നു. അപ്പൊ എന്നോട് പറയ്യാ.. സൂക്ഷിക്കാന്‍.. അവര്‍ എങ്ങനെ അമ്മയോട് ഇതു പറയും എന്ന്. സ്വന്തം മകളെ സ്വന്തം അനിയന് ഉപദ്രവിക്കുക. എങ്ങനെ പറയും ഒരമ്മയോട് ഇതെല്ലാം എന്ന്. സ്വന്തം അനിയനെ കുറിച്ച് അവര്‍ ഇവിടില്ലാത്തപ്പോ ഞാന്‍ അവനെപ്പറ്റി കുറ്റം പറയുകയാണെന്നെല്ലേ പറയൂ. ഞാനിതൊക്കെ ആരോട് പറയും.<br />
<br />
കയ്യിലും, കാലിലും കരി ഒട്ടിയിരിക്കുന്നു, ഉരച്ചിട്ടും സോപ്പ് തേച്ചിട്ടും ഒന്നും പോവുന്നില്ല. എണ്ണക്കരിയാണ്. കാലു മുഴുവന്‍ വൃത്തികേടായിക്കിടക്കുന്നു. അല്ലേലും അദ്ദേഹത്തിനു ആവലാതിയാണ്. പഴയപോലെ ശരീരം ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോ അവര്‍ പറഞ്ഞതാ. എന്റെ വിരലുകളുടെ ഭംഗി പോയിരിക്കുന്നു, പെണ്ണുകാണാന്‍ വന്ന ആ പഴയ രൂപമില്ല എന്നൊക്കെ. പിന്നെ... ഇവിടെ പൂക്കടയിലാണല്ലോ ഞാന്‍ ജോലിക്ക് നിക്കുന്നത്. വീട്ടിലെ പണിയല്ലേ. അടുപ്പത്താ പണി, കരിയും പുകയും എല്ലാം ഉണ്ടാവും. എല്ലായ്പ്പോഴും സുന്ദരിയായിരിക്കാന്‍ പറ്റുമോ? അപ്പൊ പിന്നെ ഇങ്ങനൊക്കെ തന്നെ ആവും.<br />
<br />
കുളിക്കട്ടെ. മോള് ഒറ്റക്കാ.. അമ്മ! ഉറക്കത്തില്‍ ദേഹത്ത് ഉലക്ക വീണാലും അറിയാത്തതാ. പിന്നാ...<br />
<br />
മോള് കരയുന്നുണ്ടോ?<br />
<br />
ടാപ്പ് പൂട്ടി, വെള്ളം ഉറ്റുന്നു..<br />
<br />
ഇല്ല.. ഉള്ളതും വാരിപ്പുതച്ച് ചെന്നുനോക്കി. ഇല്ല.. അവള് കളിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ മൂത്രമൊഴിച്ചിരിക്കുന്നു. ഉടുപ്പൊക്കെ നനഞ്ഞിരിക്കുന്നു, ഉറങ്ങി എണീറ്റതല്ലേയുള്ളൂ. ഇപ്പൊ പാലും കുടിച്ചിരിക്കുന്നു. കുളിച്ചിട്ടു ഉടുപ്പ് മാറ്റണം, നിലം വൃത്തിയായി തുടക്കാം. നല്ല പതുപ്പുള്ള ഒരു കളിപ്പാട്ടം കിട്ടിയാമതി അത് കടിച്ചും എറിഞ്ഞും അവള് ഇരുന്നോളും, ശല്യമില്ല. അവള്‍ക്കാരെയും വേണ്ട അവളുടെ ലോകത്ത്. ഇടയ്ക്കു ഞാന്‍ വന്നു നോക്കിയാ മതി.<br />
<br />
കരി ശരിക്കും പോണില്ല.. ഇത്രയൊക്കെ മതി.. പെട്ടെന്ന് കുളിക്കാം, ഇനി അവര്‍ വരുമ്പോഴേക്കും ശരിക്കും സുന്ദരിയാവണം. എന്റെ ഭംഗിയുള്ള വിരലുകള്‍, ചുണ്ടുകള്‍, പഴയ ആ രൂപം. കണ്ണാടിയില്‍ ഞാന്‍ സുന്ദരിയാണ്. കണ്ണാടിയില്‍ മാത്രമല്ല. എന്നെക്കാണാന്‍ ഭംഗിയുണ്ട്. എന്റെ മോള്‍ക്കും എന്റെ ഭംഗി കിട്ടിയിട്ടുണ്ട്. എന്റെ നിറം, മുഖം മൂക്ക്, എല്ലാം അതേപോലെത്തന്നെയുണ്ട്. പക്ഷെ ആ കണ്ണുകള്‍. അത് അവരുടേതാണ്. എന്തുഭംഗിയാണ് അവളുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ നോക്കിയിരുന്നാല്‍ എനിക്ക് കാണാം...<br />
<br />
മോള് കരയുന്നുണ്ടോ?<br />
<br />
ടാപ്പ് പൂട്ടി, വെള്ളം ഉറ്റുന്നു..<br />
<br />
ഉണ്ട്! ഇപ്പൊ ശരിക്കും കരയുന്നുണ്ട്. തല തോര്‍ത്തിക്കെട്ടി... ബ്രായും, പാന്റിയും ഒക്കെ മറന്നു.. നൈറ്റി മാത്രം ഇട്ട് ഓടി. അവള് കരയുന്നു. എന്റെ മുറിയിലില്ല. പിന്നെ എവിടുന്നാ കരയുന്നേ? അവളെവിടെ? എന്റെ തലകറങ്ങുന്നപോലെ തോന്നി. നേരെ ചെന്നത് ആ ചെക്കന്റെ മുറിയിലാ.. അവന് ആ നരുന്തു ചെക്കന്.. അവനവിടെ ഇല്ല! എത്തിയിട്ടില്ല... സമാധാനം..<br />
<br />
ഇവിടെങ്ങും ഇല്ലല്ലോ.. ഇനി അടുക്കളയില്‍ വല്ലോം തട്ടി മറിച്ച്.. ആവോ.. ഈ കുട്ടി എവിടെപ്പോയതാ.. എന്റെ നെഞ്ചുരുകുന്നു.. മോളേ.. അടുക്കളയിലും ഇല്ല.<br />
<br />
ഒരു നേരത്തേക്ക് കരച്ചില് നിന്നു. അമ്മ കിടക്കണ മുറിയിലും ഇല്ല. . പിന്നെയും കരച്ചില് കേള്‍ക്കാം.. ഇനി ആ സ്റ്റോര്‍ മുറിയില്‍.. നേരെ അങ്ങോട്ട് പോയതും. അവിടെമാകെ ഇരുട്ടാണ്. മോളേ ന്നു വിളിച്ചതും അവള് മുട്ടിലിഴഞ്ഞ് കാലില്‍ കെട്ടിപ്പിടിച്ചു. അവളാകെ പേടിച്ചിട്ടുണ്ട്. അവളുടെ ഉടുപ്പില്‍ ചോരയുണ്ട്. ശരിക്കും ചോര. എനിക്ക് തലകറങ്ങി<br />
<br />
എനിക്കറിയാമായിരുന്നു. ഞാന്‍ നേരെ ചെന്നു ആ ചെക്കന്റെ മുറിയില്‍, അവനവിടെയുണ്ട്.. അവിടെ അവന് ഷര്‍ട്ടൊക്കെ അഴിച്ചു കാറ്റുകൊണ്ട് മലര്‍ന്നുകിടക്കുന്നു.<br />
<br />
അമ്മേ..<br />
ആരും കേട്ടില്ല..<br />
<br />
അമ്മ ഉറങ്ങുകയാവും.<br />
<br />
അമ്മേ..<br />
ആരും കേട്ടില്ല..<br />
ഞാന്‍ കരഞ്ഞു. മോളും കരഞ്ഞു.<br />
<br />
* * *<br />
<br />
മുറിയില്‍ ഞാനിരുന്നു കരഞ്ഞു, എന്റെ മോളും കരയുന്നു.<br />
<br />
എനിക്കെന്റെ വീട്ടില്‍ പോണം, ഇനി ഇവിടെ നിക്കാന്‍ കഴിയില്ല. മോള് കരച്ചില് നിര്‍ത്തി, അവളാകെ പേടിച്ചിരിക്കുന്നു. അവളുടെ മുഖത്ത് അമര്‍ത്തിപ്പിടിച്ചതിന്റെ പാടുണ്ട്. അതെല്ലാം അമ്മക്ക് കാണിച്ചു കൊടുത്തു.<br />
<br />
അമ്മ പറഞ്ഞു<br />
"അവള് വല്ലോടത്തും അറിയാതെ ഇരിന്നിട്ടുണ്ടാവും, വല്ല വിറകോ മറ്റോ കൊണ്ട് കോറിയതാവാവും" ന്നു.<br />
<br />
സര്‍ക്കീട്ട് കഴിഞ്ഞ് അച്ഛന് വന്നപ്പൊ എന്റെ കരച്ചില് കണ്ടു, അമ്മ എന്തോ കുശുക്കുന്നതും കേട്ടു. അച്ഛന് പുറത്തുപോയി ഒരു മിട്ടായി എന്തോ വാങ്ങിക്കൊണ്ട് വന്നു മോളെ കാണിച്ചുകൊടുത്തു. മിട്ടായി അവള് വാങ്ങി. അവള് അച്ഛന്റെ അടുത്തു പോയില്ല.<br />
<br />
കരഞ്ഞു ക്ഷീണിച്ച മോളുറങ്ങി. എന്റെ മുറിയില്‍ വിളിക്ക് തെളിഞ്ഞില്ല. എന്റെ മനസ്സില്‍ ഇരുട്ടായിരുന്നു. എന്റെ മോള് ഉറങ്ങുന്നു. ഉറക്കത്തില്‍ അവള് ഇടയ്ക്കിടെ ഞെട്ടുന്നുണ്ട്. എന്റെ നെഞ്ചിനുള്ളില്‍ കരച്ചില് കൂടി.<br />
തുണിയില്ലാതെ അവള് എവിടെയോ ചപ്പുചവറുകള്‍ക്ക് മേലെ വലിച്ചെറിഞ്ഞപോലെ കിടക്കുന്ന സ്വപ്നങ്ങളിലെ കാഴ്ചകള്‍ എന്നെ വീണ്ടും പേടിപ്പിച്ചു. അവളുടെ നെറ്റിയില്‍ തലോടി അങ്ങനെ ഇരുന്നു. അവള്‍ക്കു പനിക്കുന്നു. ഇടയ്ക്കു വിയര്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ട് പോണം.<br />
<br />
അമ്മേ..<br />
ആരും കേട്ടില്ല..<br />
<br />
അച്ഛാ<br />
ആരും കേട്ടില്ല..<br />
<br />
മോള് പനിച്ചു വിറക്കുന്നുണ്ട്.<br />
<br />
മോളെ ഒരു കമ്പിളി ഇട്ടു പുതപ്പിച്ചു, നെഞ്ചത്ത് ഒട്ടിച്ചുവച്ചു. അവളുറങ്ങുന്നു. ഇടയ്ക്കു ഞെട്ടുന്നുണ്ട്.<br />
<br />
ആ ചെക്കന്റെ വൃത്തികെട്ട മുഖം എന്റെ മുന്നില്‍ വന്നു ചിരിക്കുന്നു. മഞ്ഞപിടിച്ച പല്ലുകള്‍ കാണിച്ചു അവന് വീണ്ടും വീണ്ടും.. ഞാന്‍ കണ്ണടച്ചു. കമ്പിളി എടുത്തു ഞാനും മൂടി. ഇരുട്ട് മൂടി എല്ലായിടത്തും. മോളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം മാത്രം. മോളേം എടുത്തു ഓടിപ്പോവാം. ആരും വേണ്ട!<br />
<br />
<br />
* * *<br />
<br />
അടുക്കളയില്‍പ്പോയി വെട്ടുകത്തി എടുത്തു. എന്റെ ഭ്രാന്ത് തുടങ്ങുന്നത് ഈ നിമിഷം മുതലാണ്.<br />
<br />
അച്ഛനോടു പറഞ്ഞു..<br />
"അച്ഛാ മോളെ ആശുപത്രില്‍ കൊണ്ട് പോണം അവന് മോളെ ഉപദ്രവിച്ചിട്ടുണ്ട്."<br />
<br />
: "വല്ല തടിയും തട്ടി മുറിഞ്ഞതാവും മോളേ.."<br />
: "രണ്ടു ദിവസം കഴിഞ്ഞാ ആ മുറിവ് മാറിക്കൊള്ളും.."<br />
: "ഇതിനൊന്നും ആശുപത്രില്‍ പോവണ്ട."<br />
<br />
<br />
"അതെ അച്ഛാ! വല്ല തടിയും തട്ടി മുറിഞ്ഞതാവും."<br />
എനിക്ക് ചിരി വന്നു. ഭ്രാന്തിന്റെ ചിരി.<br />
<br />
അമ്മ ഉമ്മറത്തുണ്ട്<br />
അമ്മയോട് പറഞ്ഞു.<br />
<br />
"അമ്മെ ഞാന്‍ നാളെ എന്റെ വീട്ടില്‍ പോവും. പിന്നെ ഞാന്‍ ഇങ്ങോട്ട് വരില്ല."<br />
<br />
അമ്മക്ക് ദേഷ്യം.<br />
<br />
: "അതെന്താ?... ഇവിടാരാ ഉള്ളത്? രണ്ടാഴ്ച കഴിഞ്ഞിട്ടു പോയി രണ്ടുദിവസം നിന്നിട്ട് പോര്."<br />
<br />
"ആയിക്കോട്ടെ അമ്മെ.. അങ്ങനെ മതി രണ്ടാഴ്ച കഴിഞ്ഞു പോവാം.."<br />
<br />
<br />
അമ്മ ചിരിച്ചു. പല്ലുകാട്ടി ചിരിച്ചു. ആ ചിരികണ്ടപ്പോള്‍ ഞാനും ചിരിച്ചു. ഭ്രാന്തിന്റെ ചിരി.<br />
<br />
* * * *<br />
<br />
"അനിയാ, നീ കഴിച്ചോ?"<br />
<br />
മിണ്ടാട്ടമില്ല. അവന് പഠിക്കുന്ന തിരക്കിലാ. നല്ല പഠിച്ചു മാര്‍ക്ക് വാങ്ങുന്ന കുട്ടി. നല്ല പുസ്തകങ്ങള്‍, നല്ല പ്രവൃത്തി പരിചയം.<br />
<br />
"അനിയാ നീ കഴിക്കുന്നില്ലേ?"<br />
<br />
: "എനിക്കൊന്നും വേണ്ട.."<br />
<br />
"അതെന്താ വേണ്ടാത്തെ?"<br />
<br />
ഒരു വെട്ടിനില്ലായിരുന്നു അവന്റെ മെലിഞ്ഞ കഴുത്ത്. ഒന്നൂടെ വെട്ടി, പക്ഷെ കഴുത്തു വീണില്ല, ചുമരില്‍ ചോരചിന്തി ഒലിച്ചു. അറ്റു വീഴാറായ തലയില്‍ നിന്ന് ഒഴുകിയ ചോര പുസ്തകത്തെ മൊത്തത്തില്‍ കുതിര്‍ത്തു.<br />
<br />
അടുത്തത് അമ്മയായിരുന്നു. അമ്മയുടെ ഊഴത്തിനുവേണ്ടി അമ്മ ഉമ്മറത്തുനിന്നു പതുങ്ങി വന്നു നോക്കകുകയായിരുന്നു. മകന്റെ തല കൊയ്യുമ്പൊ അമ്മ മെല്ലെ ഒന്നലറി, മോള് ഉറക്കം ഉണര്‍ന്നു കാണണം. ശബ്ദം കേട്ട് അമ്മയും പതുങ്ങി വന്നതാവണം. പുന്നാര മകന്റെ തല തുള്ളുന്നത് കണ്ട് അമ്മ പല്ലുകാണിച്ചു ചിരിച്ചിട്ടുണ്ടാവുമോ? അമ്മയുടെ തടിച്ച ദേഹത്ത് വെട്ടാന്‍ നല്ല രസം തോന്നി. പക്ഷെ പെട്ടന്ന് അനക്കം നിന്നു.<br />
<br />
മോള് കരയുന്നു.<br />
<br />
അമ്മ പിടയുമ്പോള്‍ അതാ ഓടിക്കിതച്ച് അച്ഛനും പിന്നാലെ. പക്ഷെ അച്ഛന് മെയ്ക്കകരുത്തുണ്ട്, അത് കാണിക്കാന്‍ തടുത്തു. അതുകൊണ്ട് അച്ഛന്റെ കൈ ആദ്യം താഴെവീണു.. പിന്നെയാണ് തല വീണത്. എന്റെ ആര്‍ത്തി തീരുന്നതുവരെ എന്റെ മോളെ ഞാന്‍ അവരില്‍നിന്ന് വെട്ടി രക്ഷിച്ചു. ഞാന്‍ എത്ര പെട്ടന്നാ മൂന്നുപേരെ കൊന്നത്. എന്റെ മുഖത്ത് ചോര തെറിച്ചിരുന്നു. ആരുടെയോ.<br />
അനിയന് ചെക്കന്റെ? അമ്മയുടെ? അതോ അച്ഛന്റെ?<br />
<br />
മോള് കരയുന്നുണ്ട്, ഓടിച്ചെന്ന് പാലുകൊടുത്തു. എന്റെ മുഖം കണ്ടതും അവള് ചിരിച്ചു. എന്റെ മുഖത്ത് ഒട്ടിപ്പിടിച്ച ചോരപ്പാടുകളില്‍ അവള് പാലുകുടിക്കുന്നതിനിടയിലും ഇടയ്ക്കു തൊട്ടു. അവളുടെ സ്വത്യന്ത്രത്തോടെയുള്ള ചിരിയും കളിയും. ഇനി അവള്‍ക്ക് ആരെയും പേടിക്കണ്ട. ഇനി അവളെ ഉപദ്രവിക്കാന്‍ ആരും വരില്ല. എന്നെ വഴക്കുപറയാനും ആരുമില്ല. അവള്‍ക്കു സ്വസ്ഥമായി കളിക്കാം. എനിക്ക് സ്വസ്ഥമായി കുളിക്കാം, കരിതട്ടാതെ പാത്രം കഴുകാം. അവര്‍ വരുമ്പോഴേക്കും ശരീരം ശ്രദ്ധിച്ച് സുന്ദരിയാവാം.<br />
<br />
* * *<br />
<br />
അപ്പൊ എനിക്ക് ഭ്രാന്തല്ലേ. മൂന്നു പേരെ കൊന്നിരിക്കുന്നു. എനിക്ക് ഭ്രാന്താവണം. ഭ്രാന്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആരെയും കൊല്ലില്ലായിരുന്നു. അല്ലേ.. എനിക്ക് ഭ്രാന്താണ്. ഭ്രാന്ത്. ഭര്‍ത്താവിന്റെ കുടുംബത്തെ മുഴുവന്‍ വെട്ടിക്കൊന്ന ഭ്രാന്തി. ഭര്‍ത്താവിന്റെ അനിയന്കുട്ടിയെ, അമ്മായിഅപ്പനെ, അമ്മായിഅമ്മയെ ക്രൂരമായി വെട്ടിക്കൊന്ന ഭ്രാന്തി. എനിക്ക് ചിരി വരുന്നു. കണ്ടോ ഞാന്‍ ചിരിക്കുന്നു. എനിക്ക് ഭ്രാന്ത് തന്നെ.</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com11tag:blogger.com,1999:blog-6741090347691254333.post-91197423443448933382012-11-08T00:49:00.000-08:002013-01-21T00:57:34.975-08:00സൈക്കോസിസ് !<div dir="ltr" style="text-align: left;" trbidi="on">
<br />
ഇരുട്ടാണ് സര്‍വത്ര ഇരുട്ട്, ഒന്നും കാണുന്നില്ല. ഞാന്‍ തന്നെ ഉണ്ടോ എന്നറിയാന്‍ തൊട്ടുനോക്കേണ്ടി വരും. അപ്പോഴാണ്...<br />
<br />
ശൂ.. ശൂ..<br />
<br />
ആരോ വിളിക്കുന്നു. ആരാ ഈ നേരത്ത് ശൂശൂ വെക്കുന്നത്. എന്റെ മുറിയില്‍ ഞാന്‍ മാത്രമല്ല അപ്പൊഴുള്ളത്.. വാതിലോക്കെ അടച്ചതാണല്ലോ? പിന്നെയാരാ. കള്ളനോ മറ്റോ? ഹേയ്...<br />
<br />
ആരാ?<br />
<br />
ഞാനാ..<br />
<br />
ഞാനോ?<br />
<br />
അതെ ഞാന്‍!<br />
<br />
എന്റെ വായീന്നു ശബ്ദം പുറത്തു വന്നില്ല. ഇനി ഞാന്‍ വല്ല സ്വപ്നവും കാണുന്നുണ്ടോ?<br />
ഹലോ? എന്താ വേണ്ടത്. എന്താ?<br />
<br />
ചുമ്മാ..<br />
<br />
നിങ്ങളാരാ? എന്താ വേണ്ടത്!<br />
<br />
നീ ഒന്നുമറിയാത്ത പോലെ?<br />
<br />
WTF??<br />
<br />
ചിരിക്കുന്നു.<br />
<br />
നിങ്ങള്‍ എന്തിനാ ചിരിക്കുന്നത്?<br />
<br />
വെറുതെ.<br />
<br />
ചിരിയൊന്നു നിര്‍ത്താമോ?<br />
<br />
ചിരി ഒന്നുകൂടി ഉച്ചത്തിലായി. ചിരിയുടെ ചങ്ങലകള്‍ ആ ശബ്ദത്തില്‍ കിലുങ്ങി. ആ മുറിയിലാകെ പ്രതിധ്വനി തീര്‍ത്ത് ആ ചിരി എന്നെ നടുക്കി.<br />
<br />
അപ്പുറത്തെ ഫ്ലാറ്റിലൊക്കെ ആളുള്ളതാ, will ya stop it?<br />
<br />
സാവധാനം ആ ശബ്ദം അങ്ങനെ അലിഞ്ഞ് ഇല്ലാണ്ടാവുന്നു.<br />
ചിരി നിന്നു. ഏറെ നേരത്തെ മൌനം. നിശബ്ദത മാത്രം<br />
<br />
നിങ്ങള്‍ പോയോ?<br />
<br />
ഞാനെവിടെ പോവാനാ!<br />
<br />
നിങ്ങള്‍ക്കെന്താ വേണ്ടത്?<br />
<br />
ഒന്നും വേണ്ട!<br />
<br />
WTF, പിന്നെന്തിനാ ഇങ്ങോട്ട് വന്നെ?<br />
<br />
നിന്നോട് സംസാരിക്കാന്‍.<br />
<br />
എന്നോട്! എന്നോടെന്തിനാ സംസരിക്കുന്നെ?.<br />
<br />
നിശബ്ദത...<br />
മൌനം..<br />
ഏറെ നേരത്തെ മൌനം.<br />
<br />
നിങ്ങള്‍ പോയോ? പറഞ്ഞോളു.. ഞാന്‍ കേട്ടോളാം..<br />
<br />
നിശബ്ദത..<br />
മൌനം മാത്രം.. ഇയാളിത് എവിടാ?<br />
സമയം പോകുന്നു, ഇപ്പൊ ഒന്നും കേള്‍ക്കുന്നില്ല. അയാള്‍ പോയോ?<br />
<br />
ഇല്ല!<br />
<br />
ഞാന്‍ നിങ്ങളോട് ചോദിച്ചില്ലല്ലോ?<br />
<br />
ഇല്ലെങ്കിലും എനിക്ക് നിന്നെ കേള്‍ക്കാം..<br />
<br />
നിശബ്ദത. ആരോ കരയുന്നു.. മെല്ലെ തേങ്ങുന്നു. അയാള്‍ കരയുകയാണോ? ഞാനിതെവിടെയാ? എനിക്ക് ദേഷ്യം വരുന്നു.<br />
<br />
ഹലോ? നിങ്ങള്‍ കരയുകയാണോ?<br />
ഉത്തരമില്ല. സമയം പോകുന്നു. തേങ്ങല്‍ മാത്രം കേള്‍ക്കാം. ആദ്യം ചിരിച്ചു ഇപ്പൊ ദേ കരയുന്നു. പക്ഷെ.. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരികുന്നു. പക്ഷെ ഞാന്‍ കരഞ്ഞിട്ടില്ലല്ലോ? പിന്നെങ്ങനാ..<br />
<br />
WTF? നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്തിനാ എന്റെ കണ്ണുകള്‍ നിറഞ്ഞത്?<br />
<br />
തേങ്ങല്‍ നിന്നു.. ഇപ്പോള്‍ നിശബ്ദത മാത്രം.<br />
എനിക്കൊന്നും മനസ്സിലാവുന്നില്ല. അയാള്‍ ചിരിക്കുന്നു, കരയുന്നു.<br />
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. ചിലപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഇയാളാരാ എന്നോട് സംസരിക്കുന്നെ? അയാള്‍ കരയുമ്പോള്‍<br />
<br />
എന്റെ കണ്ണ് നിറയുന്നു...<br />
<br />
എനിക്ക് നീ മാത്രമേയുള്ളൂ സംസാരിക്കാന്‍!<br />
<br />
നിങ്ങള്‍ കരഞ്ഞപ്പോള്‍ എന്റെ കണ്ണെങ്ങനെ നിറഞ്ഞു?<br />
<br />
നീയാ കരഞ്ഞത്, നിന്റെ ഉള്ളം. നീ കരയും ഞാനാ ഉരുകുന്നത്.<br />
<br />
എന്ത്? ഞാന്‍ നിങ്ങളെ എങ്ങനെ അറിയും?<br />
<br />
നീ തന്നയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീ!<br />
[ചിരിക്കുന്നു]<br />
<br />
WTF..<br />
<br />
[വീണ്ടും ചിരിക്കുന്നു] <br />
<br />
ഞാന്‍ എന്നോട് തന്നെ സംസരിക്കുകയാണോ? ഈ പച്ചക്ക്? എന്തൊക്കെയാ ഇത് ദൈവമേ?<br />
<br />
ഇതില്‍ ഏതാണ് ശരിക്കുമുള്ള ഞാന്‍?<br />
<br />
ജാഡ കാണിക്കുന്ന, എപ്പോഴും What The Fuck മാത്രം പറയുന്ന നീ!<br />
അതാണ് നിന്റെ മുഖംമൂടി.<br />
ഉള്ളിന്റെ ഉള്ളിലെ നീ തനി മലയാളിയാണ്. നല്ല ഭാഷ, നല്ല സ്വരം, ഭാവ്യം!<br />
<br />
അപ്പൊ ഞാനും ഇയാളും ഒന്നാണ് എന്നാണോ? are we the same?<br />
<br />
ഉച്ചത്തില്‍ ചിരിക്കുന്നു.<br />
<br />
മെല്ലെ ചിരിക്കൂ.. എന്തിനാ ഇങ്ങനെ ചിരിക്കുന്നത്? ഇടയ്ക്കു കരയുന്നത് എല്ലാം?<br />
<br />
നിനക്കറിയില്ലേ എന്തിനാന്ന്?<br />
<br />
ഇല്ലാ?<br />
<br />
നിനക്കറിയാം, എനിക്കും. പക്ഷെ നിനക്ക് അതൊന്നും വല്ല്യ കാര്യമല്ല.<br />
<br />
എന്ത്?<br />
<br />
നീ പലപ്പോഴും ഒരു ഭീരുവാണ്, വേഷങ്ങളെ സ്വീകരിച്ച് ആടുമ്പോള് നീ ഓര്‍ക്കുന്നില്ല, ഒരു ദിവസം അവയെല്ലാം ഒരു തീമഴയായി നിന്നില്‍ പെയ്തിറങ്ങുമെന്ന്. നീ നിന്റെ ജീവിതത്തെ വെറുക്കുന്നു. വ്യതിരക്തമായ ചില നശ്വരസന്ദര്‍ഭങ്ങളെ സൃഷ്ടിച്ചു നീ എങ്ങോട്ടോ ഒളിച്ചോടാന്‍ ശ്രമിക്കുന്നു. സ്നേഹിക്കപ്പെടാനും സന്തോഷിക്കപ്പെടാനും വേണ്ടി നീ പലരെയും ഉപയോഗിക്കുന്നു. അതിന്റെ ആത്മരതിയില്‍ പലരെയും വഞ്ചിക്കുന്നു. നീ സ്നേഹിക്കുന്ന, സ്നേഹം നടിക്കുന്ന സ്ത്രീകളെക്കുറിച്ചോര്ക്കുമ്പോള് നീ കരയുന്നു.. നിന്റെ അവസ്ഥയോര്‍ത്തു നീ ചിരിക്കുന്നു, ഒരു ഭ്രാന്തനെപ്പോലെ. അവസാനം നിന്റെയാ പുച്ഛച്ചിരിയില്‍ എല്ലാത്തിനെയും നീ പരിഹസിക്കും. എന്നിട്ട് ആരുമറിയാതെ കരയും. എന്നിട്ട് ഒന്നുമറിയാത്ത പോലെ!<br />
<br />
ആര്? ആരെ സ്നേഹിക്കുന്നു എന്നാ!<br />
<br />
ഞാന്‍ തന്നെ പറയണോ?<br />
<br />
വേണ്ട! എനിക്ക് അവരോടൊന്നും പ്രത്യേക മമതയില്ല! ഞാന്‍ ആരെയും സ്നേഹിക്കുന്നിമില്ല. ഞാന്‍ അവരെ സ്നേഹിക്കുന്നു എന്ന് എന്ത് കാര്യത്തിലാണ് നിങ്ങള്‍ പറയുന്നത്?<br />
<br />
<br />
ഞാനവരെ സ്നേഹിക്കുന്നു.<br />
<br />
അതിനു ഞാനും അവരെ സ്നേഹിക്കണം എന്നാണോ?<br />
<br />
നീയും അവരെ സ്നേഹിക്കുന്നു. ഞാന്‍ സ്നേഹിക്കുന്നപോലെ. കാരണം നമ്മള് ഒന്നാണ്.<br />
<br />
WTF!<br />
<br />
ചിരിക്കുന്നു.<br />
നോക്കൂ. ആ കര്ട്ടന് നീക്കി നോക്കൂ. നിലാവ് തൂവി ഇറങ്ങി വരും.<br />
ആ നിലാവത്ത് അവരും അവരുടെ സ്നേഹവും അതിലൂടെ ഇറങ്ങി വരും.<br />
<br />
ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ എത്രപേരെ ഒരേ സമയം സ്നേഹിക്കണം.<br />
<br />
നീ ഒരേസമയം പല സ്ത്രീകളെയും സ്നേഹിക്കുന്നു.<br />
<br />
അതൊക്കെ ചുമ്മാതാ.. ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല!<br />
<br />
നീ ആരെയും സ്നേഹിക്കുന്നില്ല! സമ്മതിച്ചു.<br />
വിരോധമില്ലെങ്കില്‍ ഞാന്‍ അവരെക്കൂടി വിളിക്കാം?<br />
<br />
ആരെ?<br />
<br />
നീ സ്നേഹിക്കുന്നില്ലാ എന്ന് പറയുന്നരെ?<br />
<br />
ചുമ്മാ! എന്തൊക്കെയാ നിങ്ങളീ പറയുന്നത്?<br />
<br />
ചുമ്മാ..<br />
<br />
[സുനന്ദ ]<br />
നിങ്ങളെ എനിക്ക് വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല, സ്നേഹിക്കാതെയും.<br />
<br />
എല്ലാ പകലുകളിലും നിങ്ങളെ ഞാന്‍ വെറുക്കുന്നു, പക്ഷെ എന്നും രാത്രികളില്‍ ആ വെറുപ്പ് ഒരു രാപ്പനിയായി എന്റെ ദേഹത്ത് ചൂടായി പടരുന്നു, അപ്പോഴെല്ലാം നിങ്ങളില്ലാതെ എനിക്ക് കഴിയില്ലാ എന്ന് തോന്നിപ്പോകും. അത് രാത്രിയില്‍ കനത്ത ഇരുട്ടിന്റെ മാറ് പൊട്ടുമാറ് വിളിച്ചു പറയാന്‍ തോന്നും. എല്ലായ്പ്പോഴും അതൊരു കരച്ചിലായി മാത്രം മാറും. എന്റെ വിങ്ങിയുള്ള കരച്ചില് ചില ചീവിടുകളെ തോല്പ്പിക്കുമായിരിക്കും.<br />
<br />
സുനന്ദ! അവളെങ്ങനെ ഇവിടെ വന്നു?<br />
<br />
അവള് മാത്രമല്ല. ലതികയും തമീനയും ഉണ്ട്!<br />
<br />
[ലതിക ]<br />
സ്നേഹിച്ചാല്‍ വെറുക്കേണ്ടി വരുമോ? അതോ വെറുത്തു സ്നേഹിക്കാന്‍ കഴിയുമോ? അതോ നിങ്ങളെ എനിക്ക് സ്നേഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണോ? നഷ്ടപ്പെട്ടുപോയ, ഒരു കണ്ണിയില്ലാതെ എന്റെ മാറില്‍നിന്നടര്‍ന്നുപോയ ഒരു മാല സൃഷ്ടിച്ച ശൂന്യതപോലെ തോന്നുന്നു. നിങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നു. നിങ്ങള്‍ അതിനുമാത്രം എനിക്കെന്താണ് തന്നത്. ഈ ദുര്‍ബലമായ വൈകാരികതകളോ? ഈ സ്നേഹം എല്ലാവര്ക്കും തരാന്‍ കഴിയില്ലേ? എനിക്ക് ചുറ്റും എന്നെ പുണരാന്‍ കൊതിക്കുന്ന അനേകം മനസ്സുകളുണ്ട്, കണ്ണുകളുണ്ട്. അവരുടെ മിഴിമുനകളില്‍ അവരെന്നോട് സ്നേഹം യാചിക്കുമ്പോള്‍ എനിക്ക് ഒട്ടും അലിവ് തോന്നാറില്ല. പക്ഷെ അവരില്‍ നിന്നും നിങ്ങള്‍ക്ക് എന്ത് പ്രത്യേകതയാണുള്ളത്?<br />
<br />
ഇനി തമീനയെ കേള്‍ക്കൂ<br />
<br />
[തമീന ]<br />
നിങ്ങള്‍ മറന്നുവെച്ചുപോയ ഈ പ്രണയത്തെ നിങ്ങളെന്തേ ഓര്‍ക്കാത്തൂ. നിങ്ങക്ക് സ്ത്രീശാപം കിട്ടും, കൂട്ടിലിട്ട പക്ഷിയെപ്പോലെ നിങ്ങള്‍ ജീവിച്ചു നരകിക്കും. നിങ്ങള്‍ തത്വചിന്തകനാണ്, സാഹിത്യകാരനാണ്, നിങ്ങളെപ്പോലുള്ള മഹാന്മാരെ ഞാന്‍ അന്നേ തിരിച്ചറിയേണ്ടാതായിരുന്നു. എത്ര പെട്ടെന്നാണ് നിങ്ങള്‍ എന്നെ നിങ്ങളുടേതുമാത്രമാക്കി മാറ്റിയത്, നിങ്ങള്‍ ഒരു നോട്ടം കൊണ്ട് എന്റെ കിടപ്പറ വരെ തുറന്നെടുത്തിരിക്കുന്നു. നിങ്ങള്‍ നടക്കുന്ന വഴികളില്‍ പ്രണയം കാത്തിരിക്കുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇത്രപെട്ടെന്ന് എല്ലാവരെയും മയക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്. നിങ്ങളുടെ മധുരമൊഴികള് തന്നയോ? അതോ എന്റെ കണ്ണുകളെ അടപ്പിക്കുന്ന നിങ്ങളുടെ ചിരിയോ? നിങ്ങള്‍ നിങ്ങളുടെ നീണ്ട കൂര്‍ത്ത വിരലുകള്‍ എന്റെ ചുരുള്‍മുടികകള്‍ക്കിടയിലൂടെ തലച്ചോറിലിറക്കി എന്ത് മായജാലമാണ് കാണിച്ചത്. ഒരു വൈദ്യുതചാലകം കണക്കെ ഈ പൊട്ടത്തിപ്പെണ്ണിന്റെ മനസ്സിലുള്ളത് മുഴുവന്‍ നിങ്ങളറിഞ്ഞില്ലേ?<br />
<br />
തമീനാ..<br />
<br />
അവരാരും ഇവിടില്ല!<br />
<br />
പിന്നെ ഞാന്‍ എങ്ങനെ അവരെ കേട്ടൂ.<br />
<br />
എന്നിലൂടെ!<br />
<br />
WTF! നമ്മള് എന്താ ഇന്സെപ്ഷന് കളിക്കുവാന്നോ? ഞാന്‍ സംസാരിക്കുന്നു. എന്റെതന്നെ വേറെ നിങ്ങള്‍ സംസാരിക്കുന്നു.നിങ്ങള്‍ മറ്റു പലരുമായി സംസാരിക്കുന്നു. എന്താ ഇത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.<br />
<br />
നിങ്ങള്‍ക്ക് തമീനയെ അറിയില്ലേ?<br />
<br />
അറിയാം... തമീനയെ മാത്രമല്ല സുനന്ദയേയും, ലതികയേയും എല്ലാവരെയും അറിയം.<br />
<br />
നീ തന്നെയാണ് ഞാന്‍, നിന്റെ ഉള്ളിലെ ഉപബോധമാണ് ഞാന്‍.<br />
നീ കരയുമ്പോഴാണ് ഞാനും കരയുന്നത്, നിന്നിലെ ഉപബോധം...<br />
ഞാന്‍ അവരെ എല്ലാവരെയും സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അവരെ സ്നേഹിക്കുന്നു.<br />
<br />
ഉം! നമ്മള് ഒന്നാണ് എന്നാണോ? ഞാന്‍ എന്നോട് തന്നെ സംസാരിക്കുന്നു എന്നാണോ?<br />
<br />
അതെ!<br />
<br />
WTF?<br />
ഇനി ഞാന്‍ മിണ്ടുന്നില്ല!<br />
<br />
എന്നാ ഞാനും പോവുന്നു.<br />
എനിക്ക് ഒറ്റയ്ക്ക് സംസാരിക്കാന്‍ അറിയില്ല! ഞാന്‍ പോണൂ..<br />
<br />
ഉം!<br />
<br />
ഞാന്‍ മിണ്ടിയില്ല! സമയം അരിച്ചു നീങ്ങി. ശബ്ദങ്ങള്‍ ഒന്നുമില്ല. നിശബ്ദത മാത്രം. ഇരുട്ടിനെ പേടിപ്പിച്ചുനിര്‍ത്തുന്ന നിശബ്ദത. അല്ലങ്കില്‍ ഇരുട്ട് ശബ്ദങ്ങളെ പേടിപ്പിച്ചു നിര്‍ത്തുന്നു. ഞാന്‍ സ്വയം സംസാരിക്കുക! എങ്ങനെയത് സംഭവിക്കും. അപ്പോള്‍ ലതിക, തമീന, സുനന്ദ ഇവരൊക്കെ. ഉപബോധം പോലും. ഇത് ഞാന്‍ ചിന്തകള്‍ കാടുമൂടിയ അവസ്ഥാന്തരങ്ങളെ പുച്ചിച്ചു ചിരിക്കുന്നതാവാം, പക്ഷെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തി ഞാന്‍ ആരെയും സ്നേഹിച്ചിട്ടില്ല, സ്നേഹിക്കാന്‍ എനിക്കറിയില്ല, എനിക്ക് ചുറ്റും എന്റെ പുറമേ നടക്കുന്ന കഥകളും കഥാപാത്രങ്ങളും മാത്രമാണ്. എനിക്ക് സ്നേഹിക്കാന്‍ അറിയില്ല, ചുറ്റുപാടും ഞാന്‍ കാണുന്ന കഥകളും അതിലെ വൈവിധ്യമാര്‍ന്ന ചില സന്ദര്‍ഭങ്ങളെയും മാത്രമാണ് ഞാന്‍ താലോലിക്കുന്നത്, എനിക്കനുഭവമില്ലാത്ത സ്നേഹം, ഞാനത് മനസ്സില്‍ സൃഷ്ടിച്ചെടുക്കുന്നു, ഓരോ ഊഹപോഹങ്ങള്‍... സ്വപ്നങ്ങളാണ് എന്നെ ജീവിപ്പിക്കുന്നത്, അതിലെ ആശയങ്ങളെ വികസിപ്പിച്ചു ഞാന്‍ നടത്തുന്ന ചില നാടകങ്ങളിലാണ് ഞാന്‍ ജീവിക്കുന്നത്, തികച്ചും നാടകീയമായ അവസ്ഥകള്‍ സൃഷ്ടിച്ചു ഞാന്‍ എന്നെ സന്തോഷിപ്പിക്കുന്നു. അല്ലാതെ ഞാന്‍ ആരെയും സ്നേഹിക്കുന്നില്ല. അതാണ് സത്യം. അതു മാത്രമാണ് സത്യം.<br />
<br />
ഞാനിവിടെ ഉണ്ട്!<br />
<br />
അപ്പൊ നിങ്ങള്‍ പോയില്ലേ?<br />
<br />
ഞാന്‍ എങ്ങനെ പോകും. ഞാനും നീയും ഒന്നാണ്.<br />
നീ പൂര്‍ണ്ണമായും ഉപബോധത്തിലേക്ക് ലയിച്ചാല്‍ നമ്മള് ഉറങ്ങും.<br />
<br />
എന്നാല്‍ നമ്മുക്കൊരുമിച്ചു പോകാം? <br />
<br />
ആയികൊട്ടെ! പക്ഷെ ഒന്നോര്‍ക്കണം..<br />
ഞാന്‍ എപ്പോഴും ഇവിടെത്തന്നെ ഉണ്ട്! നിന്റെയുള്ളില്‍!<br />
<br />
ഞാന്‍ ഉറങ്ങി!<br />
<br />
ഞാനും! [ചിരിക്കുന്നു]<br />
<br />
എനിക്കിപ്പൊ മരിക്കണം!<br />
<br />
അപ്പൊ ഉറങ്ങുന്നില്ലേ? <br />
<br />
ഇല്ല ഉറക്കം വരുന്നില്ല!<br />
<br />
എന്താ ഇത്ര പെട്ടെന്ന് മരിക്കണം എന്ന്!<br />
<br />
ഇപ്പൊ അങ്ങനെ തോന്നുന്നു.<br />
<br />
എങ്ങനെ മരിക്കും?<br />
<br />
വേദനയില്ലാതെ മരിക്കണം.<br />
<br />
വേദനയില്ലാതെ മരിച്ചാല്‍ നീ അറിയില്ല നിങ്ങള്‍ മരിക്കുകയാണോ എന്നത്?<br />
നീ ഉറങ്ങുകയാണ് ചെയ്യുക. പിന്നെ എപ്പോഴോ മരിക്കും.<br />
<br />
പിന്നെ എങ്ങനെ മരിക്കണമെന്നാണ്?<br />
<br />
വേദനയറിഞ്ഞു മരിക്കണം.<br />
നരകത്തിലേക്കുള്ള പാത മുഴുവന്‍ വേദനയറിഞ്ഞു മരിക്കണം.<br />
രണ്ടു കത്തികള്‍ ഹൃദയത്തിലേക്ക് തുളച്ചു കയറുന്ന പോലെ വേദന അറിയണം.<br />
കത്തിമുന ഹൃദയത്തിന്റെ മൃദുവായ അറ്റങ്ങളെ തിരയുന്നതുപോലെ തോന്നണം.<br />
മരണത്തെ ആസ്വദിക്കണം.<br />
<br />
ഞാന്‍ രണ്ടുമൂന്നു തവണ ആലോചിച്ചിട്ടുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ സ്പീഡ് കൂട്ടും... ഒരു heavy crash! ഒരിക്കല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടാനും നോക്കി. പക്ഷെ എനിക്ക് പേടിയാണ് ചാടാന്‍. താഴെ പാര്‍ക്ക് ചെയ്ത കാറിന്റെ മേലെയിങ്ങനെ ചോരയുറ്റി ചിതറിക്കിടക്കുന്ന എന്റെ ശരീരം. ഓര്‍ക്കാന്‍കൂടി പേടിയാവുന്നു. എനിക്കതിനുള്ള ധൈര്യമില്ല, എനിക്ക് പേടിയാണ്. ചാടിയാല്‍ ആദ്യം എന്റെ നെഞ്ചാവും കാറില്‍ തട്ടുക, പിന്നെ തല, പിന്നെ എന്റെ തുടകള്‍.. എല്ലുപൊട്ടി ചോരയൊലിക്കുന്ന എന്റെ കാലുകള്‍. എനിക്ക് പേടിയാണ്... എനിക്ക് ധൈര്യമില്ല!<br />
<br />
ചിന്തകളുടെ അമിതഭാരം..<br />
യാഥാര്ത്യങ്ങളുടെ ഉള്‍വിളി..<br />
മനസ്സില്‍ എന്നും മരണം എന്ന ചിന്തമാത്രമേയുള്ളോ നിനക്ക്?..<br />
എന്തിനാ ഈ ഒളിച്ചോട്ടം?<br />
<br />
എന്തുചെയ്യാം.. ഈ ജീവിതം! എനിക്കൊന്നിലും ഇമ്പം തോന്നുന്നില്ല. പുതുതായി ഞാന്‍ ഒന്നും കാണുന്നില്ല. എല്ലായിടത്തും വിരക്തി. എല്ലായിടത്തും അരക്ഷിതാവസ്ഥ. വേറെയൊരു രക്ഷാമാര്‍ഗം ഞാന്‍ കാണുന്നില്ല. മരണത്തിന്റെ കാണാക്കയങ്ങളില്‍ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇരുട്ട് മാത്രം.. ഞാനെന്ന ബോധത്തെ ഇട്ടുമൂടാനുള്ള ഇരുട്ട് മാത്രം. വെളിച്ചമാണ് ജീവിതം എന്നു ശഠിക്കുന്ന ജീവിതത്തെ എനിക്ക് പുച്ഛമാണ്.. മനുഷ്യന്റെ ത്വര, ആഗ്രഹം... ആഗ്രഹത്തെ അടക്കി വെക്കാന്‍ ആവുന്നില്ല.. ഇപ്പൊനോക്കൂ.. നിങ്ങളായി ഞാന്‍ എന്നോട് തന്നെ സംസരിക്കുന്നതു ഞാനോ അതോ എന്റെ ദുരാത്മാവോ അതുപോലും എനിക്കറിയില്ല!<br />
<br />
അങ്ങനെയാണെങ്കില്‍ ജീവിത വിരക്തി ആനന്ദമാക്കുന്ന മരണത്തെ നീ പുതയ്ക്കുക.<br />
ആരോരുമറിയാതെ നീ ഇരുളില്‍ അലിഞ്ഞു ചേരുക.. ഒരു തണുത്ത മറവിയായി.<br />
നീ മരണത്തെ വെറും ഒരു സ്നേഹവായ്യ്പ്പുകൊണ്ട് തകര്‍ക്കരുത്,<br />
മരണം ഒരു യാത്രയാണ് ദൂരം കൂടുതലുള്ള യാത്ര!<br />
അതുകൊണ്ട് ഇപ്പൊ നീ ഉറങ്ങുക! സ്വപ്നങ്ങളെ പുണരുക.<br />
<br />
നിങ്ങള്‍ ഭംഗിയായി സംസാരിക്കുന്നു.<br />
തത്ക്കാലം ഞാന്‍ എന്റെ ബ്ലാങ്കറ്റ് പുതയ്ക്കട്ടെ! ഉറക്കം വരുന്നു.<br />
<br />
നിങ്ങളല്ല, നീ.. നമ്മള്!<br />
<br />
ഞാന്‍ ഉറങ്ങി!<br />
<br />
ഉറപ്പാണോ?<br />
<br />
ഉം!<br />
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-35794547707828285012012-09-08T00:52:00.000-07:002013-01-21T01:00:35.737-08:00ഹരിണിയുടെ സ്വപ്നങ്ങള്‍ !<div dir="ltr" style="text-align: left;" trbidi="on">
<br />
സ്വപ്നങ്ങളുടെ ആവനാഴിയിലെ ഓരോ വില്ലുകളും മേഘകെട്ടുകള്‍ക്കിടയിലൂടെ തുളഞ്ഞു പോവുന്ന നേരം, ചത്ത മെസ്സേജുകളെയും മെയിലുകളെയും ഉള്ളിലാക്കി വിങ്ങുന്ന ചൂടില്‍ എല്ലാം മറന്നു കിടന്നുറങ്ങുകയായിരുന്ന മൊബൈല്‍ഫോന്‍ നിലവിളിച്ചു.<br />
<br />
ഹരിണിയാണ്, പാതിരാത്രിക്ക് എന്താണാവോ!<br />
<br />
ഉറക്കച്ചടവില്‍ തന്നെ ഹലോ വച്ചു.<br />
<br />
എന്താ ഹരിണി?<br />
<br />
ഉറങ്ങിയോ?<br />
<br />
ഇല്ല, കാബറെ കളിച്ചിരിക്കുകയാണ്!<br />
<br />
ങേ!<br />
<br />
ഉറങ്ങാതെ പിന്നെ! ഈ നട്ട പാതിരാക്ക് എന്താ?<br />
<br />
അല്ല, ഞാന്‍ വെറുതെ...<br />
ഉറക്കം വരുന്നില്ല അതോണ്ടാ!<br />
<br />
ഉം!<br />
<br />
അതേയ് നമ്മുക്ക് ഈ നിലാ വെളിച്ചത്തില്‍ ചുമ്മാ നടക്കാന്‍ പോയാലോ?<br />
നിങ്ങള്‍ ബൈക്ക് എടുത്തു വരുമോ?<br />
<br />
നാളെ ആഗസ്റ്റ് രണ്ടു. ആഗസ്റ്റ് രണ്ടിനു ഏപ്രില്‍ ഫൂള്‍ ഒന്നുമില്ലല്ലോ?<br />
<br />
ഞാന്‍ കാര്യത്തിലാ,<br />
ഈ നിലാവത്തിങ്ങനെ ഇറങ്ങി നടക്കാന്‍ തോന്നണു!<br />
<br />
നിനക്ക് അശോകിനെ കെട്ടിപിടിച്ചോ, കെട്ടിമറിഞ്ഞോ കിടന്നുറങ്ങിക്കൂടെ പെണ്ണെ? ചുമ്മാ നാട്ടപാതിരാക്ക് ഓരോ പ്രാന്തും പറഞ്ഞു വിളിച്ചോളും.<br />
<br />
അങ്ങേത്തലയില്‍ ഒരു നിശബ്ദത, എന്റെ ഉറക്കം വരുന്ന കണ്ണുകളും ഉറക്കത്തെ പിടിച്ചു നിര്‍ത്തുന്ന മനസ്സും തമ്മില്‍ സമരം നടത്തുന്നതിടയില്‍ ആ നിശബ്ദതയങ്ങനെ കാടുപിടിച്ചു കിടന്നു. പലപ്പോഴും എന്റെ കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ മനസ്സിനു ഉറങ്ങണം, മനസ്സ് തുറക്കുമ്പോള്‍ കണ്ണിനു ഉറങ്ങണം. ഇതിപ്പോ!<br />
<br />
ഹരിണീ.. [നീട്ടി വിളിച്ചു]<br />
<br />
അശോക് ഉറങ്ങി, കൂര്‍ക്കം വലിച്ചുറങ്ങുന്നു.. നിങ്ങള്‍ കേള്‍ക്കുന്നില്ലേ.<br />
<br />
ആ വേറിട്ട ശബ്ദത്തില്‍ എന്തോ നിരാശകലര്‍ന്ന പോലെ തോന്നി. നിരാശയില്‍ തണുത്ത നിശ്വാസങ്ങളും പതുക്കെ ചലിക്കുന്ന അവളുടെ ചുണ്ടുകളും കൂട്ടിയിടിച്ചാല്‍ ഉണ്ടായെക്കുന്ന വിസ്ഫോടനങ്ങള്‍ എന്റെ മനസ്സിനെ നോവിപ്പിച്ചു. എന്റെ ഉറക്കം വരുന്ന കണ്ണുകള്‍ സമരം നിര്‍ത്തി.<br />
<br />
ഉം. ഞാനും ഒന്ന് മൂളി.<br />
<br />
നിങ്ങള്‍ക്ക് ഉറക്കം വരുന്നുന്നെനിക്കറിയാം , എന്നാലും ഞാന്‍ ബുദ്ധിമുട്ടിക്കും.<br />
<br />
ഹി, ഹി.. എന്റെ ചിരി.<br />
ഹരിണി പറ. എന്റെയുറക്കം പോയി.<br />
<br />
ശരിക്കും?<br />
<br />
ഉം. എന്റെ മൂളല്‍.<br />
<br />
സത്യത്തില്‍ ഞാനൊരു സ്വപ്നം കണ്ടെണീറ്റതാ.. ഒരു ഉള്‍വിളിയുള്ള സ്വപ്നം. ഇങ്ങനൊന്നും കാണാത്തതാ. പിന്നെ ഉറക്കം വന്നില്ല. അതാ.<br />
<br />
ഈ സ്വപ്നത്തിനു ഈ നേരത്ത് തന്നെ തല വെക്കണം ന്നു നിനക്ക് നല്ല നിര്‍ബന്ധം ഉണ്ടോ?<br />
<br />
ഉം. ഉണ്ട്!<br />
<br />
ശരി, എന്നാ പറ.<br />
<br />
ഇല്ല, നിങ്ങള്‍ പോയി കിടന്നോ, ഞാനും ഉറങ്ങാ!<br />
സോറി!<br />
<br />
ദേഷ്യം? പരിഭവം? ഇതിലേതാ.. നീ പറ ഹരിണി. ഞാന്‍ കേള്‍ക്കാം<br />
<br />
സത്യം?<br />
<br />
ഉം. എന്റെ മൂളല്‍.<br />
<br />
ദിനോസോറുകള്‍ റോഡിലൂടെ ഓടുകയായിരുന്നു, നമ്മടെ ടൈടല്‍ പാര്‍ക്കിലെ ബില്‍ഡിംഗ്ന്റെ ഒക്കെ ഇടയിലൂടെ, ബാങ്ക് റോഡിലെ ബില്‍ഡിംഗ് ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു, അതിന്റെയൊക്കെ ഇടയിലൂടെ ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. ദിനോസോറുകളും, ആഫ്രിക്കന്‍ ആനകളും ഓടുന്നതിന്റെ ഇടയിലൂടെ ഞാന്‍...<br />
<br />
നിര്‍ത്ത്, നിര്‍ത്ത്, ഇതെന്തു ഹോളിവുഡ് സ്വപ്നമോ?<br />
<br />
ഞാനൊന്ന് പറയട്ടെ മുഴുവന്‍ കേള്ക്കു.<br />
<br />
ഒകെ, പറയൂ.<br />
<br />
നിങ്ങളും ഉണ്ട് ഇതീ.<br />
<br />
എന്നാ കാര്യായിട്ട് തന്നെ പറ, ഞാന്‍ കേട്ടോളാം.<br />
<br />
അവള് വീണ്ടും ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി...<br />
<br />
ഞാന്‍ ഓടുകയാണ്. എങ്ങോട്ടന്നില്ലാതെ. എവിടേക്കെന്നില്ലാതെ. വീണ്ടും ഓടുന്നു. ഇടിഞ്ഞു വീഴുന്ന നഗരങ്ങള്‍ കഴിഞ്ഞു, കൊയ്ത്തു നിര്‍ത്തി വീട്ടിലേക്കു മടങ്ങുന്ന ചെറിയ ചിന്തകള്‍ പേറുന്ന മനുഷ്യര്‍ ജീവിക്കുന്ന ചെറിയ ഗ്രാമങ്ങള്‍ താണ്ടി ഓടി. ഓടി തീരത്ത കാടുകളായി പിന്നെ, അത് കഴിഞ്ഞപ്പോള്‍ കയറാന്‍ ബുദ്ധിമുട്ടുള്ള കല്ലിന് കൂട്ടങ്ങള്‍ മുളച്ച മലകളായി, എന്നിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയില്ല, ഓടി ഓടി അവസാനം ഞാന്‍ ഒരു പരന്ന ഭൂപ്രദേശത്തു എത്തി. അവിടെ നീല വിരിച്ച തടാകവും അതിനടുത്തു ഒരു വടിയും കുത്തി പിടിച്ചു നിങ്ങളും.<br />
<br />
നീണ്ട നിര വീണ, ചെമ്പിച്ച താടിയൊക്കെ വച്ച് നിങ്ങള്‍, നിങ്ങളൊരു ബ്രൌണ്‍ നിറമുള്ള കമ്പിളി പുതപ്പ് പോലെ ഉള്ള എന്തോ ചുറ്റിയിരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും തണുക്കുന്ന പോലെ തോന്നി. നിങ്ങടെ മുഖത്ത് ചിരിയായിരുന്നു അപ്പോഴും. എല്ലാരേയും മയക്കി നിര്‍ത്തുന്ന ആ നിഗൂഢതയുള്ള വന്യമായ ചിരി. നിങ്ങള്‍ എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ ചുണ്ട് വലിഞ്ഞു ചിരിച്ചു നിന്നു. കുറെ നേരം ഞാന്‍ നിങ്ങളെ നോക്കി നിന്നിരുന്നോ, അറിയില്ല. എന്തായാലും തൊണ്ട വരണ്ട എനിക്ക് കൈ കുമ്പിളില്‍ വെള്ളം കോരി തന്നു നിങ്ങള്‍ എന്നെ വീണ്ടും അത്ഭുതപെടുത്തി. ഒന്നും പറയാതെ നിങ്ങള്‍ നടന്നപ്പോള്‍ ഞാന്‍ നിങ്ങളെ പിന്തുടര്ന്നു. ഒന്നും മിണ്ടാതെ നടക്കുന്ന നിങ്ങളോട് ഞാന്‍ ഭ്രാന്തമായി സംസാരിക്കയായിരുന്നു. ഇതേ പോലെ മൂളിയും ചിരിച്ചും നിങ്ങള്‍ അതൊക്കെ കേട്ട് എന്നെ ദൂരെ ഒരു കുന്നിന് ചെരുവിന്റെ അടുത്തുള്ള കൂരയിലേക്ക്കൊണ്ട് പോയി.<br />
<br />
അത്രയും പറഞ്ഞു അവള് നിര്‍ത്തി, അവളിപ്പോള്‍ തുടരും എന്ന് കരുതി ഞാനിരുന്നു. പിന്നെ ഒന്നും കേള്‍ക്കാത്തപ്പോള്‍ അക്ഷമനായി.<br />
<br />
എന്നിട്ട്?<br />
<br />
അത്രേ ഒള്ളൂ.<br />
ഇന്നിത്ര മതി ഇനി നിങ്ങള്‍ പോയി കിടന്നുറങ്ങിക്കോളൂ.<br />
<br />
എനിക്ക് ദേഷ്യം വന്നു.<br />
<br />
ഇതൊരു മാതരി മറ്റേ ഏര്‍പ്പാടായി.<br />
നാട്ടപാതിരാക്ക് വിളിച്ചുണര്‍ത്തി ദിനോസോറും, ടൈടല്‍ പാര്‍ക്കും, നിനക്ക് വേറെ പണിയില്ലേ ഹരിണി. അവിടെ വെച്ചു നിന്നെ ഞാന്‍ ബാലസംഘം ചെയ്തന്നോ,അല്ലെങ്കി ഞാന്‍ നിന്നെ സ്നേഹിച്ചു ന്നോ വല്ലോം പറയണ്ടേ. ഹിഹി.<br />
<br />
അവള് മൗനത്തിലേക്ക് തിരിച്ചു പോയി, എന്റെ ഉറക്കവും പോയി,ഞാനൊരു ഡേവിഡ്ഓഫിനു തിരികൊളുത്തി ഊതി വിട്ടു. ഇതെനിക്ക് അവള് സ്വപ്നം കണ്ട പോലെ തോന്നിയില്ല, അവളുടെ സ്വപ്ന ഗര്‍ഭത്തില്‍ നിന്ന് ഒരു ചെറിയ ആശയ സ്വപ്നത്തെ ചോരയോടെ പുറത്തെടുത്തു മസാല കൂട്ടുന്നത് പോലെ എന്നെയും കൂട്ടി ചെറിയ ഹൈക്കൂ കഥ പറഞ്ഞ പോലെ തോന്നി. അവളുടെ സിഗ്മണ്ട്ഫ്രോയ്ഡ് അനാലിസിസ് സിണ്ട്രോം എപ്പോഴും ഇങ്ങനെയാണ്, ക്ഷീണിച്ച പകലിന്റെ നിറത്തില്‍ പോലും ഇതേ പോലെ സങ്കല്പ്പിക്കാന് കഴിയാത്ത സെല്‍ ബേസ്ഡ് ഡ്രീംസ് കാണും. എന്നിട്ട് അതിനെ കീറി മുറിച്ചു ഗവേഷണം നടത്തും. അതിനു നിരത്തുന്ന വര്‍ണ്ണങ്ങളും വര്‍ണ്ണനകളും, അവളൊരു ജീനിയസാണ്. സ്വപ്നങ്ങളുടെ ജീനിയസ്!<br />
<br />
ഹരിണിയും അശോകും ലിവിംഗ് ടുഗതറാണ്. കോളേജില്‍ വച്ചുള്ള പരിചയം മുതല്‍ അവര്‍ കാമ്പസ് ഇന്റര്‍വ്യൂലൂടെ കിട്ടിയ ജോലിയിലും താമസത്തിലും ഒരുമിച്ചു തന്നെ. അവരുടെ ഇടയില്‍ പ്രണയമാണോ കാമാമാണോ അതോ വേറെയെന്തെലുമാണോ എന്ന്ഇത് വരെ ചോദിച്ചിട്ടില്ല. തികച്ചും പോസിറ്റിവ് ആയിട്ടുള്ള ഒരാളാണ് ഹരിണി. പ്രൊജക്റ്റ് ആയാലും പേര്‍സണല്‍ ആയാലും. അശോകിന്റെയും എന്റെയും കൂടെ ഒരുമിച്ചു എല്ലായിടത്തും ഞങ്ങളുടെ ബാലസ്വഭാവമായ എല്ലാ തമാശകളിലും പങ്കുചേരുന്നവള്‍.<br />
<br />
സ്വപ്നങ്ങള്‍ കാണാനും അവയെ അപഗ്രഥിച്ച് നിരൂപിക്കാനും ഇഷ്ടപെടുന്ന ഒരു വ്യക്തി. കാണാനിത്തിരി ചന്തം കുറവാണെങ്കിലും ഔട്ട്ഫിറ്റും വ്യക്തിത്വവും കൊണ്ട് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ ഒരു മനുഷ്യജീവി. പുതിയ പ്രൊജക്റ്റില്‍ രണ്ടു പുതിയ കാമ്പസ് റിക്രൂട്ട് വരുന്നുന്നു പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അടുത്ത സുഹൃത്തുക്കളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാത്തിനും എനിക്ക് പറ്റിയ ജാഡയില്ലത്ത, എന്റെ വൃത്തികെട്ട തമാശകള്‍ ആസ്വദിക്കുന്ന രണ്ടു പേര്.<br />
<br />
ഹരിണിയുടെ ഇത്തവണത്തെ മൌനം വല്ലാതെ നീണ്ടു പോയി. എന്റെ ആ ബലാല്‍സംഘം ചെയ്തു എന്നുള്ള ചോദ്യം അബദ്ധമായോ? ഏയ്, ഇല്ല അതൊന്നും അവള്‍ക്കു പുത്തരിയല്ല.<br />
<br />
ഹരിണി. ഞാന്‍ പതിയെ വിളിച്ചു.<br />
ഇയാളുറങ്ങിയോ? എന്നെ സ്വപ്നം കേള്‍ക്കാന്‍ വിട്ടു നീയിതെവിടെപ്പോയി?<br />
<br />
ഉം. ഞാനിവിടുണ്ട്!<br />
<br />
കഴിഞ്ഞോ? ദിനോസോറും, ആനകളും?<br />
<br />
ഇല്ലാ, ബാക്കി പറയട്ടെ?<br />
<br />
എന്തോന്ന് ചോദിക്കാന്‍, നീ പറ പെണ്ണെ!<br />
<br />
പിന്നെ അവള് പറഞ്ഞു. ഒരന്നൊന്നര പറച്ചില്! എന്റെ കട്ടയും ബോര്‍ഡും മടക്കിയ പറച്ചില്!<br />
<br />
ഓക്കേ, എന്നെ ആ കൂരയിലേക്ക് കൊണ്ട് പോയി. കീറത്തുണി തണല്‍ വിരിച്ച ആ കൂരയിലെ ഒരു കയറു കട്ടിലില്‍ കാണിച്ചു തന്നു. ഞാന്‍ കിടന്നിരുന്നോ? പക്ഷെ ഞാന്‍ ഉറങ്ങി പോയിരുന്നു. രാത്രിയായിരിക്കുന്നു, ഇരുട്ടിന്റെ നേരിയ കനം മാത്രം. നിലാവുണ്ട്. കീറത്തുണിക്കിടയിലൂടെ പകുതി തെളിഞ്ഞ ആകാശം കാണാം.ഞാന്‍ കിടക്കുന്ന കട്ടിലിന്റെ താഴെ നിങ്ങള്‍ കൂര്‍ക്കം വലിച്ചു ചുരുണ്ട് കിടക്കുന്നു. ഞാന്‍ കുറെയധികം സമയം എന്തോ ആലോചിച്ചു ഇരുന്നു. പിന്നെ പെട്ടെന്ന് എണീറ്റ് നിങ്ങളുടെ അടുത്തു വന്നു കിടന്നു. കീറത്തുണിക്കിടയിലൂടെ കാണുന്ന തെളിഞ്ഞ ആകാശത്തു വലിയ നക്ഷത്രങ്ങള്‍ പാഞ്ഞു പോയി, ഇടയ്ക്കു നിങ്ങളുടെ കൂര്‍ക്കം വലിയുടെ താളങ്ങള്‍ താരതമ്യപെടുത്തി. ചരിഞ്ഞു കിടക്കുന്ന നിങ്ങളുടെ നിഷകളങ്കമായ മുഖം ഞാന്‍ ഇടക്കിടക്കു നോക്കി. ആപ്പോഴും എന്റെ മനസ്സില്‍ ഭ്രാന്തമായി എന്തോ കിടന്നു മറിയുകയായിരുന്നു,<br />
<br />
ഉറങ്ങുന്ന നിങ്ങളെ വിളിച്ചുണര്‍ത്തി ഞാന്‍ പെട്ടെന്നു ചോദിച്ചു.<br />
<br />
"എനിക്ക് ഇത്തിരി സ്നേഹം വേണം"<br />
<br />
പകുതി എണീറ്റിരുന്നു നിങ്ങള്‍ ഒരറ്റത്തെക്ക് കൈ ചൂണ്ടി കാണിച്ചു. കയറു കട്ടിലിന്റെ അടുത്തായി ഉയരത്തില്‍ വെള്ളം നിറച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്ന മണ്‍കലം. പക്ഷെ ഞാന്‍ ഭ്രാന്തമായി എന്തോ പുലമ്പുകയായിരുന്നു.<br />
<br />
"വെള്ളമല്ല! എനിക്ക് സ്നേഹം വേണം "<br />
<br />
നിങ്ങളെന്റെ മുഖത്തേക്ക് നിസ്സംഗതതയോടെ നോക്കിയിരുന്നു.<br />
<br />
"എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, ഈ നിലാവ് തൂവിയ രാത്രി മുതല്‍ എന്റെ എല്ലാ രാത്രികളും നിങ്ങള്‍ക്ക് വേണ്ടി തുറന്നിടണം, ഇതു വരെ കൂമ്പാത്ത ഈ മുലകള്‍ക്കിടയിലെ ഇരുട്ടില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി ഒളിപ്പിക്കാം, ഡേവിഡ്ഓഫിന്റെ മണമുള്ള നിങ്ങളുടെ നിശ്വസങ്ങളെ എനിക്ക് താലോലിക്കണം, കൈതപ്പൂമണത്തില്‍ ഇഴയുന്ന എന്റെ മുടിചാര്‍ത്തിലെ ഓളങ്ങളില്‍ നിങ്ങളെ ഞാന്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കാം. എന്റെ ചുണ്ടുകളുടെ ഇടയില്‍ വീര്‍പ്പു മുട്ടുന്ന സ്വകാര്യങ്ങള്‍ നിങ്ങള്‍ക്കായി എന്നും പറഞ്ഞുതരാം, എന്റെ സ്വപ്നങ്ങളെ മുഴുവന്‍ നിങ്ങള്‍ക്ക് സ്വന്തമായി തരാം, എന്റെ രാത്രികള്‍ നിങ്ങള്‍ക്കായി ഞാന്‍ തുറന്നിടാം, എനിക്കിപ്പോ നിങ്ങളെ സ്നേഹിക്കണം, എനിക്ക് സ്നേഹം വേണം, സ്നേഹം..."<br />
<br />
ഇതെല്ലം കേട്ട നിങ്ങള്‍ എന്റെ വായ പൊത്തി, നമ്മള് ഭാവമാറ്റമില്ലാതെ മുഖത്തോട് മുഖം നോക്കിയിരുന്നു, കുറച്ചു കഴിഞ്ഞു ആ രാത്രിയിലേക്ക് മുഴുവനെന്നോണം ഉറക്കത്തിലേക്ക് എന്നെ അമര്‍ത്തി കിടത്തിയുറക്കി. അപ്പോഴും രണ്ടു മൂന്നു നക്ഷത്രങ്ങള്‍ ആകാശത്തിലൂടെ പാഞ്ഞു പോയിരുന്നു. പിന്നെ മൊത്തം മിന്നി മറഞ്ഞ ചില കാഴ്ചകള്‍. ഇരുട്ട് മൂടിയ എന്റെ ദേഹത്ത് കൈ വച്ച് നിങ്ങളെന്നെ കെട്ടിപിടിച്ചു കിടന്നു.<br />
<br />
കഴിഞ്ഞു. ഇത്രേ ഒള്ളൂ.<br />
<br />
ഉം. ഇത് പോരെ? ഇതീ കൂടുതല്‍ ഇനി എന്ത് വേണം?<br />
<br />
[അവള് ചിരിക്കുന്നു] ഇതെല്ലാം കൂടെ ആയപ്പോള്‍ എനിക്കെന്തോ പോലെ തോന്നി. അതാ ഈ നേരത്ത് തന്നെ വിളിച്ചത്. ഇത് സ്വപ്നമാണോ അതോ എന്റെ മനസ്സിന്റെ തന്നെ വേറിട്ട ഭാവങ്ങളാണോ എന്നെനിക്കറിയില്ല. എനിക്ക് എന്തോ മാറ്റം വന്നിട്ടുണ്ട് ഈയിടയായി.ഇതോരു സ്വപ്നമായി മാത്രം ഒതുങ്ങുന്നില്ല, പുറമെയുള്ള ഞാന്‍ അവസാനിക്കുന്നിടത്തു നിന്നും ഉള്ളിലെ ഞാനെന്ന സ്ഥായി ഭാവം തുടങ്ങുന്ന വികാരങ്ങളെ ചൂഷണം ചെയ്യാന്‍ മാത്രം പോന്നവയാണ് ഇതിലെ കാഴ്ചകളും എന്റെ സംസാരങ്ങളും. ഇത് നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ എനിക്ക് മനസ്സില്‍ കുറ്റബോധം തോന്നും, നാളെ നിങ്ങളെ കാണുമ്പോള്‍ എനിക്കറിയില്ല, നിങ്ങളോട് എനിക്ക് സംസാരിക്കാന്‍ തോന്നില്ലായിരിക്കാം. അതാ ഈ നേരത്ത് തന്നെ നിങ്ങളെ വിളിച്ചു പറഞ്ഞത്. ക്ഷമിക്കണം.<br />
<br />
അവള് ഫുള്‍ സ്റ്റോപ്പിട്ട് നിര്‍ത്തി, ഞാന്‍ ആകെ വിഷന്ണ്ണ്‍നായിപ്പോയി . എന്ത് പറയണം, എങ്ങനെ പറയണം. സത്യത്തില്‍ ഞാന്‍ ചൂളിപ്പോയി. അവളുടെ ഇമ്മാതിരി ഒരു സ്വപ്നം ആദ്യമായിട്ടാണ്. ദിനോസോറുകളും ആഫ്രിക്കന്‍ ആനകളുമായി തുടങ്ങി ഓടിയ അവള് സ്വപ്നത്തിനു പുറത്തു എന്റെ വായ മൂടിപൊത്തിയപോലെയായി. പല സ്ത്രീകളെയും കാന്തികമായി മോഹിപ്പിച്ചു അവരുടെ മനസ്സില്‍ ആത്മവഞ്ചനയുടെ ദുഖങ്ങള്‍ കുത്തി നിറക്കുന്ന ഒരു കഴിവ് എനിക്കുണ്ട്, പക്ഷെ ഇതിവള് എനിക്കിട്ടു പണിതന്ന പോലെയായി. ഇങ്ങനെയൊരു സ്വപ്നത്തിന്റെ ചതി ഇവളില്‍ നിന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.<br />
<br />
നല്ല സ്വപ്നം ഹരിണീ, ഇത്രയും നാള് കേള്‍ക്കാത്ത പുതുമയുള്ള സ്വപനം. നിന്റെ പ്രേമ ഭാവങ്ങള്‍ മുഴുവന്‍ നിഴലിക്കുന്ന സ്വപ്നം. സത്യത്തില്‍ ഏതൊരു കാമുകനും ആഗ്രഹിക്കാന്‍ പോന്നവണ്ണം റൊമാന്‍സ് കുത്തിയോഴുകുന്ന കാഴ്ചകള്‍. സത്യത്തില്‍ ഞാന്‍ തരിച്ചിരുന്നു പോയി. ദിനോസോറും, ആനകളും, പ്രണയവും ഒക്കെയുള്ള ഒരു വത്യസ്ത സ്വപ്നം. എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.<br />
<br />
വേണമെങ്കില്‍ നിങ്ങളെ മാറ്റി അശോകിന്റെ പേര് വച്ച് പറയാമായിരുന്നു. പക്ഷെ അതിന്റെ ഫീല്‍ നഷ്ടപെടും ന്നു കരുതി. നാളെ ആയാ എന്തോ ചിലപ്പോ ഞാന്‍ കണ്ടത് കണ്ട പോലെ പറയില്ല. നിങ്ങള്‍ അറിയണം എന്ന് തോന്നി. അതാ ഈ രാത്രിയില്‍ തന്നെ പറഞ്ഞത്.<br />
<br />
ഉം. നന്നായിരിക്കുന്നു.<br />
<br />
എന്നാ, നിങ്ങള്‍ പോയി കിടന്നോളിന്‍, കുറെ സമയം എനിക്ക് വേണ്ടി ഉറക്കമൊഴിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ ഉറങ്ങട്ടെ! ഗുഡ് നൈറ്റ്!<br />
<br />
അപ്പോള്‍ നടക്കാന്‍ പോണ്ടേ? ഞാന്‍ ബൈക്ക് എടുത്തു വരാം.<br />
<br />
[ചിരിക്കുന്നു] ഇന്ന് വേണ്ട! ഇന്ന് നമ്മള് നടക്കാന്‍ പോയാല്‍ നിങ്ങള്‍ ബുദ്ധി മുട്ടും, ഇന്ന് ഞാന്‍ അശോകിന്റെ ഹരിണിയല്ലാന്നു തോന്നുന്നു.<br />
നമ്മുക്ക് വേറെഒരുദിവസം പ്ലാന്‍ ചെയ്തു ഇറങ്ങാം, അശോകിനെയും കൂട്ടാം.<br />
<br />
ഉം,ഓക്കേ, ന്നാ ചെല്ല്, സ്ലീപ് ടൈററ്, ഗുഡ് നയിറ്റ്!<br />
<br />
അവള് ഫോണ്‍ കട്ട് ചെയ്തു, അവളോട് ഇനിയും കൂടുതല്‍ നേരം സംസാരിചിരിക്കാന്‍ തോന്നി, അവള് അവളുടെ സ്വപ്നങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ ഞാനൊരിക്കലും എന്റെ സ്വപ്നങ്ങളിലെ മേഘകെട്ടുകളെയോ, ദൈവത്തിന്റെ പഞ്ഞിപോലുള്ള കാരുണ്യത്തിന്റെ മറുകുകളോ പരാമര്‍ശിച്ചിട്ടില്ല. മിക്കവാറും അവളുടെ സ്വപ്നങ്ങളിലെ വന്യത കലര്‍ന്ന കാഴ്ചകളും, ഇത് വരെ എനിക്ക് തോന്നാത്ത ആശയങ്ങളും ആസ്വദിച്ചിരിക്കും. പക്ഷെ ഈ സ്വപ്നം ഇത് എന്നെ പൂര്‍ണ്ണമായും എരിച്ചിരിക്കുന്നു. ഇതിലെ അവളുടെ നായകനോ അശോകിന്റെ പ്രതിനായകാനോ ഞാനാണ്. ഒറ്റപെട്ട ദിവസങ്ങളില്‍ എപ്പോഴെന്കിലും മനസ്സിന്റെ ഏതെങ്കിലും ഞാനവളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവും!<br />
<br />
സത്യത്തില്‍ കാത്തിരിന്നിരുന്നോ?<br />
വേണ്ട! എന്തിനു ഞാന്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടണം.<br />
<br />
ഞാന്‍ മറ്റൊരു ഡേവിഡ്ഓഫിനു തിരികൊളുത്തി പുകയൂതി വിട്ടു, കഴിഞ്ഞ ബര്‍ത്ത്ഡേക്ക് അവള് സമ്മാനിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ബുക്ക് ഷെല്‍ഫില്‍ എവിടെയോ ഉണ്ട്. ഇനി അത് തിരഞ്ഞു തപ്പിതടഞ്ഞു വീഴാം. ഇന്നത്തെ ഉറക്കത്തെ മറക്കാം.<br />
<br />
അന്നത്തെ നിലാവ് തൂവിയ മാനത്ത് ഇത്തിരി വലിയ നക്ഷത്രങ്ങള്‍ അപ്പോഴും പാഞ്ഞു പോയി കളിച്ചു.<br />
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-14325577570896348702012-08-22T00:53:00.000-07:002013-01-21T01:01:30.808-08:00കഥയില്ലാത്തവരുടെ കഥകള്‍ !<div dir="ltr" style="text-align: left;" trbidi="on">
<br />
മേഘങ്ങള്‍ക്കിടയിലൂടെ ബൈക്കോടിക്കുമ്പോള്‍ എന്റെ എകാഗ്രതക്കുമേല്‍ ചാരിവെച്ചിരുന്ന അവളുടെ അമ്മിഞ്ഞയുടെ ഭാരംകൊണ്ട് ഞാന്‍ വളഞ്ഞിരുന്നു. അവളെന്നെ പിന്നില്‍നിന്ന് ഒട്ടിയമര്‍ന്നു ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.<br />
<br />
അവളുടെ താടിയെല്ല് എന്റെ തോളില്‍ അമര്‍ത്തിയും എടുത്തും എന്തോ പേരിടാത്ത ആത്മസുഖം അനുഭവിക്കുന്നതായി തോന്നി.<br />
<br />
മേഘക്കെട്ടുകള്‍ക്കിടയിലൂടെ താഴെക്കാണുന്ന അവലോസ് പാടങ്ങളും, തേക്കിന് കാടുകളും കണ്ടപ്പോള്‍ ഞാനിത്തിരി റൊമാന്റിക് ആയി. ഞാന്‍ അവളോട് അവളുടെ മനസ്സിളക്കാന്‍ ചോദിച്ചു.<br />
<br />
"നിനക്കറിയ്യോ എനിക്ക് നിന്നോട് എത്ര സ്നേഹം ഉണ്ടെന്ന്?"<br />
<br />
"ഉം"<br />
<br />
തിരിച്ചൊരു മൂളല്‍ മാത്രം. അതെനിക്കറിയാമായിരുന്നു, ആ മൂളല്‍ മാത്രെമേ ഉണ്ടാവൂ എന്ന്. പിന്നെ അവളെന്നോട് പറഞ്ഞു.<br />
<br />
"നിനക്കറിയില്ലേ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലാന്ന്"<br />
<br />
ഞാന്‍ ചിരിച്ചു. അവളൊന്നുകൂടി അമ്മിഞ്ഞ പുറകിലമര്‍ത്തി എന്നെ ചുറ്റിപ്പിടിച്ചിരുന്നു. ഞാന്‍ ഒന്നൂകൂടി വളഞ്ഞ് ഇരുന്നു. താടിയെല്ല് അമര്‍ത്തിയും എടുത്തും അങ്ങനെ. ബൈക്ക് മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും അങ്ങനെ എങ്ങോട്ടോക്കെയോ പോയി.<br />
<br />
----------------------<br />
<br />
സമയം പോയതറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ അവളെന്റെ നെഞ്ചില്‍ തലവെച്ച് ഉറങ്ങുന്നു.<br />
<br />
അവളെ തട്ടിയെണീപ്പിച്ചു.<br />
<br />
"അതെ! ഇപ്പൊ ഇറങ്ങിയില്ലേല്‍ എനിക്കെന്റെ KLM മിസ്സ് ആവും."<br />
<br />
മനസ്സിലാമനസ്സോടെ അവളെണീറ്റു. പിന്നെ ധൃതിയില്‍ എയര്‍പോര്‍ട്ടിലെക്ക്.<br />
<br />
ബോര്‍ഡിംഗ് വാങ്ങി വന്നപ്പോഴേക്കും അവള് അക്ഷമയായി കാത്തിരിക്കുന്നുണ്ടായിരുന്നു.<br />
<br />
"ഇയാള്‍ക്കിപ്പത്തന്നെ പോണോ, ഒരു പത്തു മണിക്കൂര്‍ കഴിഞ്ഞു പോയാപ്പോരെ?"<br />
<br />
എനിക്ക് ചിരി വന്നു. ഒരു നിമിഷം നിര്‍ത്തി അവള് തുടര്‍ന്നു.<br />
<br />
"ഐ മീന്‍ നെക്സ്റ്റ് ഫ്ലൈറ്റിനു പോയാപ്പപ്പോരെന്ന് "<br />
<br />
"നെക്സ്റ്റ് ഫ്ലൈറ്റിനു പോയാല്‍ എനിക്കെന്റെ പെരുന്നാള്‍ മിസ്സാവും"<br />
<br />
അവളെന്തെലും പറയുന്നതിനുമുമ്പ് ഞാനവളുടെ ഇരുകവിളത്തും അമര്‍ത്തി ഉമ്മവെച്ചു. അവള്‍ക്കതില്‍ സന്തോഷമോ ദുഖമോ എന്നല്ല പ്രത്യക ഭാവ വത്യാസമൊന്നും ഉണ്ടായിരുന്നില്ല.<br />
<br />
"തിരിച്ചൊരു ഉമ്മകിട്ടാനുള്ള വല്ല വകുപ്പുമുണ്ടോ? നീയിതെന്നും വാങ്ങാന്നല്ലാതെ എന്നെലും തിരിച്ചു തന്നിട്ടുണ്ടോ? "<br />
<br />
"എനിക്കിതിന്റെയൊന്നും അവശ്യമില്ലല്ലോ, ഞാനൊന്നും ഇയാളോട് ചോദിച്ചിട്ടും ഇല്ല, പിന്നെന്താ! "<br />
<br />
ഞാനും മൌനം അവലംബിച്ചു. ഇതുതന്നയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. കൂടുതലൊന്നും അവള് മിണ്ടില്ല, പറയില്ല, സമ്മതിക്കില്ല. എല്ലാം ഞാന്‍ പറയണം, കൊടുക്കണം. അവള് ചുമ്മാ ആത്മരതിയില്‍ മുങ്ങിക്കളിച്ച് അങ്ങനെയിരിക്കും.<br />
<br />
"ഇനി ഇയാള്‍ ഒന്നരമാസം കഴിഞ്ഞേ വരൂ അല്ലെ?"<br />
<br />
"ഉം" ഞാന്‍ മൂളി.<br />
<br />
"ഇനി വരുമ്പോ എനിക്കൊരു കഥ പറഞ്ഞു തരണം, ഇതുവരെ വേറെ ആരോടും പറയാത്ത കഥ, സ്വപ്നങ്ങളുടെയും മേഘങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവരുടെ കഥ! കഥയില്ലാത്തവരുടെ കഥകള്‍ "<br />
<br />
"ഉം" ഞാന്‍ പിന്നേം മൂളി.<br />
<br />
ഞാന്‍ കഥ പറയാറുണ്ട്. എന്റെതന്നെ കഥകള്‍, ഉള്ളതും ഇല്ലാത്തതും വെച്ചുള്ള കഥകള്‍. പക്ഷെ ഇവളോട് ഞാനൊരിക്കലും ഒരു കഥയും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവളെങ്ങനെ ഇതെല്ലാം. എന്നെ അടുത്തറിയുന്ന ആരേലും പറഞ്ഞു കാണുമോ, എനിക്ക് അതിന്റെ പിന്നാലെ പോവാന്‍ സമയമില്ലായിരുന്നു. എത്രയും പെട്ടെന്ന് നാട്ടിലെത്തുക എന്നതായിരുന്നു മനസ്സില്‍. ചിന്തകള്‍ക്ക് വേലികെട്ടി വരുമ്പോഴേക്കും എന്റെ ബോര്‍ഡിംഗ് അനൌണ്സ്മെന്റ് വന്നു.<br />
<br />
"ഞാന്‍ പോവട്ടെ" എന്ന് പറഞ്ഞതെ ഒള്ളൂ.<br />
<br />
തിരിച്ചു നടന്നു അവള് ആക്കൂട്ടത്തില്‍ മറഞ്ഞിരുന്നു. ഉച്ചത്തില്‍ പേര് വിളിച്ചാലും അവള് അവള് കേള്‍ക്കില്ല. ഇനി കേട്ടാലും അവള് തിരിഞു നോക്കുകയോ കൈവീശുകയോ ചെയ്യില്ല. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ അവളെ വിളിക്കാന്‍ തോന്നി, വിളിച്ചില്ല. എളുപ്പത്തില്‍ ഒരു SMS അയച്ചു.<br />
<br />
"will miss U, as i said i dont know... kisses"<br />
<br />
അതിനു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല, കാരണം അതിനു മറുപടിയില്ല. എനിക്ക് സന്ദേഹങ്ങളും ഇല്ല! ഈ സൌഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ഒരു വന്യതയുണ്ട് അതായിരുന്നു അവള്. അവളെ മൌനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും നിഴലിക്കുന്ന നിസ്സംഗഭാവങ്ങളില്‍ എന്തോ ഉണ്ട്, ഞാന്‍ എന്നെ തേടുന്ന വഴികളില്‍ മറന്നു വെച്ച എന്തോ ഒന്ന്.<br />
<br />
as i said, i dont know what is that!<br />
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-62699150913230439042012-08-08T03:39:00.001-07:002012-11-28T06:39:28.506-08:00മറന്നുപോയി<div dir="ltr" style="text-align: left;" trbidi="on">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL1Oqu3-fKi0TwL2vPhJ1vxt9sJxJuOzvaKgRNk59a7xiGJyo1XRb5JRfRFQfaYCsJ_RLORQprA5RbplSmxIGvJF3jInmpysJO6-feT25_KZrjiTpxdctJi4J9Cr7PR1jzsvFtsasfb6X9/s1600/5058247520_4d1df78806.jpg" imageanchor="1" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL1Oqu3-fKi0TwL2vPhJ1vxt9sJxJuOzvaKgRNk59a7xiGJyo1XRb5JRfRFQfaYCsJ_RLORQprA5RbplSmxIGvJF3jInmpysJO6-feT25_KZrjiTpxdctJi4J9Cr7PR1jzsvFtsasfb6X9/s200/5058247520_4d1df78806.jpg" width="146" /></a><br />
<br />
നിങ്ങള്‍ എല്ലാവരെയും മറന്നിരിക്കുന്നു!<br />
നിങ്ങള്‍ സ്നേഹിച്ചിരുന്നു എന്നു പറഞ്ഞവരെ!<br />
നിങ്ങള്‍ സത്യമായി സ്നേഹിച്ചവരെയും..<br />
നിങ്ങളെ സത്യമായി സ്നേഹിച്ചവരെയും..<br />
<br />
എന്റെ അറിവില്‍ എന്നെയായിരുന്നു അവസാനം നിങ്ങള്‍ മറന്നത്. മതിയാംവണ്ണം നിങ്ങള്‍ എന്നെയും മറന്നു തുടങ്ങുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്നു കണ്ടതെല്ലാം നിങ്ങളുടെ നിഴലുകളെയായിരുന്നു. നിങ്ങളുടെ ചുണ്ടുകള്‍ വേര്‍പെടുന്ന നേരം ഞാന്‍ മരിച്ചിരുന്നു.<br />
<br /></div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com1tag:blogger.com,1999:blog-6741090347691254333.post-41555429019170594732012-06-20T02:20:00.002-07:002012-06-20T02:22:11.568-07:00നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNFiN_4JsGrebiEmmKIiYgXYT9iTLTs-ncY7ZnY7Sv2t-D1w2bpRAXpHQeGZNmIKSdY98MiH60dDf_DyialUKFwfe68uO-LTqoqsF4Y0yD6-A34rx28srhcEboWGenqYiTp8f5RIR1QjA-/s1600/soulmate3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="298" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNFiN_4JsGrebiEmmKIiYgXYT9iTLTs-ncY7ZnY7Sv2t-D1w2bpRAXpHQeGZNmIKSdY98MiH60dDf_DyialUKFwfe68uO-LTqoqsF4Y0yD6-A34rx28srhcEboWGenqYiTp8f5RIR1QjA-/s320/soulmate3.jpg" width="320" /></a></div>
ആത്മമിത്രം, അത് ആണുമാവം പെണ്ണും ആവാം. ആത്മമിത്രത്തെ കണ്ടെത്തിയാല്‍ ശരാശരി മനുഷ്യര്‍ക്ക് അവരോടോന്നിച്ചു ജീവിക്കാന്‍ തോന്നും. എല്ലാവര്ക്കും അതുതന്നെയാണ് വേണ്ടതും, പക്ഷെ അങ്ങനെയല്ല വേണ്ടത്. ആത്മമിത്രം പലപ്പോഴും നമ്മളെത്തന്നെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരാണ്. നമ്മളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരും, പ്രായോഗിഗ കാലഘട്ടങ്ങളില്‍ ഏതു കാര്യത്തിലും നമ്മളെ അവര്‍ അനുനിമിഷം പിന്തുടരുകയും ചെയ്യുന്നു. അത് സന്തോഷത്തില്‍ നമ്മളെ ആത്മാവിലെക്ക് ഇറക്കുകയും , ദുഖത്തില്‍ നമ്മള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്യുന്നു.<br />
<br />
ഒരു ആത്മമിത്രം നമ്മള് ജീവിതത്തില്‍ കണ്ടെത്തുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിയാവാം, പക്ഷെ അവരുമായി ജീവിതം പങ്കിടുക എന്നത് വിഡ്ഢിത്തരം മാത്രമാണ്. നമ്മള് ആത്മമിത്രങ്ങളെ കണ്ടെത്തുന്നത് നമ്മളിലെ നന്മയെയേയും, സന്തോഷത്തേയും നമ്മള്‍ക്കറിയാത്ത നമ്മളിലെ ഭാവങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടിമാത്രമാണ്. ഒരുപക്ഷെ നമ്മള് നമ്മളെ തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും അവര്‍ നമ്മെ വിട്ടുപോയേക്കാം. നമ്മുടെ ബന്ധത്തിന്റെ ഗാഡതയെ നിലനിര്‍ത്തി ആത്മ മിത്രവുമായി ലിംഗഭേദമനുസരിച്ചു ശാരീരിക ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാറുണ്ട്. അത് നമ്മളിലെ മാനസികാവസ്ഥയും സദാചാരപരമായ ചിന്തകളെയും മാത്രം ബന്ധപ്പെടുത്തിയുള്ളതാണ്.<br />
<br />
ഒരു ഗതിയില്‍ ആത്മമിത്രങ്ങളുടെ പ്രയോജനം (ഉദ്ദിഷ്ടകാര്യം/പര്‍പ്പസ്) എന്നത് നമ്മളുടെ മനസ്സിനെ ഉണര്‍ത്തുകയും, നമ്മിലെ അഹംഭാവത്തെ ശിതിലീകരിക്കുയും, നമ്മിലെ വിഘ്നങ്ങളെയും ചാപല്യങ്ങളെയും വെളിവാക്കിത്തരികയും, നമ്മളുടെ മനസ്സിലേക്ക് പുതിയ വെളിച്ചത്തെ പ്രധാനം ചെയ്യുകയും, ഒരു ഘട്ടത്തില്‍ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുകയും അതില്‍ നിന്ന് നമ്മളെ കരകയറാന്‍ സഹായിക്കുകയും, നമ്മളിലെ അധ്യാത്മിക ബോധത്തെ കൃത്യപ്രക്ഷേപണ നിലയിലാക്കുകയും ചെയ്യുകയും എന്നതുമാണ്.<br />
<br />
നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?<br />
അത് സുഹൃത്താവാം, കാമുകനോ കാമുകിയോ ആവാം, അധ്യാപകനാവാം, നിങ്ങളുടെ സഹപാഠിയാവാം. പല കാലങ്ങളിലും ഒരു ദൈവനിയോഗം പോലെ അവര്‍ വരുന്നു. ദൈവമായിട്ടു തന്നെ. അത് തിരിച്ചറിയേണ്ടത് നമ്മളുടെ ബാധ്യതയാണ്.<br />
<div>
<br /></div>
</div>Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com1tag:blogger.com,1999:blog-6741090347691254333.post-66428959435406729122012-05-31T03:23:00.001-07:002012-05-31T04:38:20.178-07:00നീലാംബരി !<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilSGPW1RDjMmAiJDJfOIkVj7JHagiG9erJHaZ3Ofy1ECBOm41-hLJGrkfpDPk5p-GCr0nnpqzsEJO9bZDgXsva7ofaq1Z3nHDpuDNGOm1MYboqGUJk9M69kn6y17295XTAH5fu6Vmnbl4i/s1600/arabian+eyes.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="316" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilSGPW1RDjMmAiJDJfOIkVj7JHagiG9erJHaZ3Ofy1ECBOm41-hLJGrkfpDPk5p-GCr0nnpqzsEJO9bZDgXsva7ofaq1Z3nHDpuDNGOm1MYboqGUJk9M69kn6y17295XTAH5fu6Vmnbl4i/s400/arabian+eyes.jpg" width="400" /></a></div>
<div class="separator" style="clear: both; text-align: left;">
</div>
<div class="separator" style="clear: both;">
മൗനങ്ങളുടെ യാത്രയായിരുന്നു അത്, ഞാനും അവളും തമ്മിലുള്ള അന്തരങ്ങള്‍ വിളിച്ചോതുന്ന ആ സമയങ്ങളില്‍ പറയാന്‍ മറന്ന വാക്കുകളെ പരതിനടക്കുന്ന മനസ്സിന്റെ വിസ്തീര്‍ണ്ണം കൂടിവരികയായിരുന്നു. പക്ഷെ മാനാഞ്ചിറയുടെ മതിലുകള്‍ എന്റെ മനസ്സിനെ തടഞ്ഞുവെച്ചു. വീണ്ടും അവളുടെ മുഖത്തുതന്നെ എന്റെ നോട്ടങ്ങളെ ഞാന്‍ നങ്കൂരമിട്ടു. അവളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ പറയതിരിക്കാന്‍ തോന്നിയില്ല. വലിയ കണ്ണുകള്‍. തുളഞ്ഞുകയറുന്ന നോട്ടം.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഒന്ന് പറയട്ടെ, ഭവതിയുടെ കണ്ണുകള്‍ വീണ്ടും എന്റെ അസ്ഥിത്വത്തെ ചൂഴ്ന്നെടുക്കുന്നു."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
അവള്‍ക്കതൊരു പരിഹാസ്യമായി തോന്നി, അവജ്ഞയോടെ അവളുടെ മറുചോദ്യം.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"മുനിവരാ, എന്റെ കണ്ണുകളെയും ചുണ്ടുകളെയും വര്‍ണ്ണിച്ച് ഒരു ഫ്രീ സെക്സ് സങ്കടിപ്പിക്കാനുള്ള പരിപാടിയാണോ?"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഫ്രീ സെക്സ്, ഉഭയസമ്മതത്തിന്റെ രതിമുറിയില്‍ തീരുന്ന ഉച്ച്വാസങ്ങള്‍ക്ക് മേലെ ബാഷ്പീകരിക്കുന്ന കാമം, ചിലനേരത്ത് "കാമം" "സെക്സ്" എന്നൊക്കെ പറയുമ്പോള്‍ എനിക്ക് മനംപിരട്ടും, പക്ഷെ എന്നെ ചഞ്ചലപ്പെടുത്താന്‍ മാത്രം അവള്‍ക്കയില്ല, അവളുടെ വാക്കുകള്‍ക്കും. പാര്‍ശ്വവല്‍ക്കരിച്ച വാക്കുകള്‍ കേട്ടാല്‍ പ്രകോപിതനാകുന്ന ഒരു തലത്തിലല്ല ഇപ്പോഴെന്റെ മനസ്സുള്ളത്. എന്നാല്‍ അതിന്റെ മറുഭാഗം ചിന്തിക്കുമ്പോള്‍ മനസ്സില്‍ മുറിവേറ്റപോലെ തോന്നി. എന്റെ മുഖത്ത് അതു പ്രതിഫലിക്കില്ല, കാരണം, ഇവളുടെ ഇടഞ്ഞ ചോദ്യങ്ങള്‍ക്ക് ഇടഞ്ഞ ഉത്തരങ്ങള്‍ നല്കി എനിക്ക് പണ്ടേ പഴക്കമുണ്ടായിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഞാന്‍ ഭവതിയുടെ കണ്ണുകളെ മാത്രമാണ് പരാമര്‍ശിച്ചത്."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
അവള് എന്നെ ഉള്‍കൊള്ളുന്നില്ല എന്നുമാത്രമാണ് എനിക്ക് തോന്നിയത്. അവള് പിന്നെയും എന്തിന്റെയോ പിന്നാലെ പാഞ്ഞു എന്നെ സംശയിക്കുന്ന ചോദ്യങ്ങള്‍ തുടര്‍ന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഈ കരിവാരിത്തേച്ച കണ്ണുകളും ചായം പൂശാത്ത ചുണ്ടുകളും കൂര്‍പ്പിച്ചു നിര്‍ത്തിയ മുലകളും മാത്രമാണല്ലേ എന്റെ സിംബോളിക് സെക്സ് അപ്പീല്‍."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഒരുകാലാത്തു അവളുടെ കണ്ണുകള്‍ മാത്രമായിരുന്നു എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കിയിരുന്നത്, കാലക്രമേണ അവള് പൂര്‍ണ്ണമായും എന്നെ ആവാഹിക്കുകയായിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ചിലനേരത്ത് അവളുടെ കൊഞ്ചല് കാണുമ്പോള്‍ തോന്നും ഇവളിങ്ങനെ അഭിനയിക്കുകയാണോന്ന്. ഒരേ സമയം കുട്ടിയായും പക്വത വന്ന കാമുകിയായും എങ്ങനെ മാറാന്‍ കഴിയുന്നു എന്നൊക്കെ. ഇപ്പോള്‍ അവള് പൂര്‍ണ്ണമായും ഒരു മുതിര്‍ന്ന സ്ത്രീ തന്നെയാണ്. ഈ ട്രാന്‍സ്ഫോര്‍മേഷനാണ് എനിക്കിവളില്‍ വീണ്ടും മോഹമുദിപ്പിക്കുന്നത് എന്ന് ചിലപ്പോള്‍ തോന്നി പോകും, ആ കരിവാരിത്തേച്ച കണ്ണുകളാണ് എന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍ വന്ന് ഇവളെക്കൊണ്ട് പെയിന്റ് അടിപ്പിക്കുന്നത്.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഭവതി പിന്നെയും എന്തോ അതുമാത്രം സംസാരിക്കുന്നു. ഞാന്‍ മനസ്സാ അതൊന്നും ആഗ്രഹിച്ചിട്ടില്ല."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
അവള് മുന്‍ധാരണകള്‍ വെച്ചു സംസാരിക്കുന്ന പോലെ തോന്നി, മനസ്സുകൊണ്ട് ഒരു നൂറ്റാണ്ടിന്റെ പരിചയമുണ്ടായിട്ടും അവള്‍ക്കിപ്പോ ഞാന്‍ പേരറിയാത്ത അപരിചിതന്. വ്യക്തിത്വമില്ലാത്ത പകുതി മുഖമൊളിപ്പിച്ച പ്രണയത്തിന്റെ ഗൂര്‍ഖ. പക്ഷെ ഇന്നവള്‍ അപകര്‍ഷതാബോധത്തിന്റെയോ സ്ത്രൈണത തീണ്ടുന്ന ലജ്ജയോ ഇല്ലാത്ത മുഖത്ത് കരിവാരിത്തേച്ചു മുടി നീട്ടി വളര്‍ത്തിയ ലോകത്തിന്റെ സ്നേഹകന്യക.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"മുനിവരാ, താങ്കള്‍ക്കെന്നെ വീണ്ടും പ്രണയിച്ചുകൂടേ?."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
മാസ്മരികമായ നോട്ടത്തോടെയുള്ള ആ ചോദ്യം എന്റെ കാലുകളെ മാനാഞ്ചിറയുടെ പുല്‍തകിടികള്‍ക്കിടയിലൂടെ ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക് വേരാഴ്ത്തി. ആ ചോദ്യം ഒരു ചതിയുടെ ചോദ്യം പോലെ തോന്നി. മനസ്സിന്റെ ജനാലകള്‍ തുറന്നു ഞാന്‍ ആ ചോദ്യത്തെ സ്വീകരിച്ചു. എന്നെ വഞ്ചിക്കാനുള്ള ഈ ചോദ്യം. ഞാന്‍ വഞ്ചിക്കപ്പെടുന്ന ഈ ചോദ്യം. എന്റെ മാനസികനിലയെ മുഴുവനായി തകിടംമറിക്കുന്ന മുറിപ്പെടുത്തുന്ന ചോദ്യം. ഞാനൊരു വിഡ്ഢിയെപ്പോലെ അവളെനോക്കിയിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഭവതി വീണ്ടും വിഷയങ്ങള്‍ വളച്ചുകെട്ടി കൊണ്ടുപോകുന്നു."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"മുനിവരാ, തീര്‍ച്ചയായിട്ടും അല്ല, അങ്ങിപ്പോള്‍ വിവാഹിതനാണ്, എനിക്കും ഉണ്ട് ഭര്‍ത്താവും കുഞ്ഞും, താങ്കള്‍ക്ക് എന്നെ പ്രണയിക്കാനുള്ള ധൈര്യമുണ്ടോ?"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
പഴയപോലെ വീണ്ടും അവളുടെ ചോക്ലേറ്റു നിറമുള്ള പൊന്തിയ നന്ഗ്നമായ മാറിലേക്ക് വീഴാന്‍ തോന്നി. പക്ഷെ എന്റെ മനസിനെയും ആത്മാവിനെയും ഞാന്‍ ചങ്ങലക്കിട്ടിരുന്നു. എന്റെ പ്രണയത്തിന്റെ മുഖത്ത് കാമമാണ് ഇപ്പോഴും തിളക്കുന്നത്. ഇനിയൊരിക്കല്‍ക്കൂടി കുറ്റബോധം തോന്നാനും, നെഞ്ചു നീറ്റാനും, എഴുതാനും.... ഒന്നിനും വയ്യ!! എന്നാല്‍ കൂടി.. വേണ്ട..</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഭവതീ, ഞാന്‍ വീണ്ടും ഒരു പ്രണയത്തില്‍ അകപ്പെടാനുള്ള മാനസികാവസ്ഥയില്‍ അല്ല. ഞാന്‍ എന്നെ സ്വയം തളയ്ക്കുകയാണ്"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
എന്റെ ഉത്തരങ്ങള്‍ക്ക് ശക്തിപോരായിരുന്നു. എന്റെ ഉത്തരങ്ങള്‍ ആളില്ലാത്ത പട്ടംപോലെ ആകാശത്ത് അലയുന്നു, അവള്‍ക്കു കേള്‍വിശക്തി നഷ്ടപ്പെട്ടിരിക്കുന്നു, ശരീരം നിര്‍ജ്ജലീകരണം വന്നപോലെ, ചങ്ങല പൊട്ടിയ ഭ്രാന്തന്റെ സങ്കടം നിറഞ്ഞു നിസ്സഹായമായി നില്ക്കുന്നു. ഒരു വിചിത്രമായ അനുഭവത്തില്‍ അകപ്പെട്ടെന്നപോലെ, അവളെന്നെ സഹതാപം കാംഷിക്കുന്ന പോലെ നോക്കി. അപ്പോള്‍ അവള് വീണ്ടും എന്റെ നീലാംബരിയാവുകയായിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"പ്രണയം, അത് വേണ്ട.. ഈ ഒരു രാത്രിയെങ്കിലും തന്നൂടെ? എനിക്ക് വേണ്ടി... അങ്ങയുടെ ആ പഴയ..."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
------------------------ </div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഇത് വരെ കണ്ടുപിടിക്കപെടാത്ത ഒരു ദ്വീപിന്റെ സുന്ദരമായ മുഖം പോലെ നിഷ്കളങ്കമായി അവള് അനങ്ങാതെ കിടന്നു, അവളുടെ മുഖത്തെ ചായങ്ങള്‍ എന്റെ വിയര്‍പ്പില്‍ ഇളകിയിരിക്കുന്നു, മനസ്സ് വിശന്നു കാത്തുനില്ക്കുന്ന അവളുടെ കല്ലിച്ച മുലകള്‍ക്ക് മേലെ ഞാന്‍ മുഖം താഴ്ത്തിക്കിടന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"മുനിവരാ,
അങ്ങെന്നെ ഒന്നുകൂടി ദൃഡമായി പുണരുക,
അങ്ങെയുടെ മുഖം എന്റെ മാറില്‍ പൂഴ്ത്തിവെക്കൂ. എന്നെ വീണ്ടും വീണ്ടും അടുപ്പിക്കുക, ഞാന്‍ അങ്ങയെ പൂര്‍ണ്ണമായും എന്റെ നെഞ്ചിനുള്ളിലാക്കട്ടെ.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഞാനവളെ വീണ്ടും ഗാഡമായി അണച്ചുപിടിച്ചു. അതിലവള് സ്വതന്ത്രയായ പോലെ തോന്നി.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"മുനിവരാ, താങ്കളുടെ സംസാരത്തില്‍ മറ്റുള്ളവരെ മയക്കുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടോ? "</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
അവള് വീണ്ടും ആ പഴയ പൊട്ടിപ്പെണ്ണാവുകയായിരുന്നു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"എല്ലാവരും ഇത് ചോദിക്കാറുണ്ട്, ഞാന്‍ എന്നും എന്റെ സ്വാഭാവികതയിലൂന്നി സംസാരിക്കുന്നു. എന്നിട്ടും, ഞാന്‍ അവരോടാരോടും പഞ്ചാരമയത്തില്‍ സംസാരിക്കാറില്ല, എന്റെ സ്ഥയീഭാവത്തില്‍ എന്റെ മനസ്സില്‍ തോന്നുന്നത് സത്യസന്ധമായി സംസാരിക്കുന്നു എന്നല്ലാതെ അതിന് എന്തു പ്രത്യേകതയാണുള്ളത്. "</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"
അങ്ങെയുടെ പുതിയ കാമുകിമാരാണോ ഇങ്ങനെ പറയാറുള്ളത്.?"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഞാന്‍ ചിരിച്ചു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"എനിക്കറിയാം, അങ്ങെന്നെ അങ്ങയുടെ അവസാനത്തെയും എന്നത്തെയും കാമുകിയക്കാമോ?"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഗന്ധര്വന്മാര്ക്ക് അങ്ങനെ ലിഖിത നിയമങ്ങള്‍ ഒന്നുമില്ല."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
അവളും ചിരിച്ചു.</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"നീ മനസിലാക്കുക എന്നെ സംബന്ധിച്ച് അതൊരു കാര്യവുമല്ല എന്ന്."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"അതെനിക്കറിയാം, എന്നിരുന്നാലും ഇത് എന്നും ഓര്‍മ്മയിലിരിക്കട്ടെ. എന്നോട് സത്യം ചെയ്യുക, ഇനി നിങ്ങള്‍ എന്നെ പ്രണയിക്കുകയില്ലാ എന്ന്?"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"പക്ഷെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നേക്കാളേറെ"</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ എന്നെ പ്രണയിക്കരുത് എന്ന്."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
"പക്ഷെ.."</div>
<div class="separator" style="clear: both;">
<br /></div>
<div class="separator" style="clear: both;">
എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു. എന്റെ മുഖത്ത് ഒരു മനുഷ്യന്റെ എല്ലാ പൂര്‍ണതയും നിറഞ്ഞു നിന്നു. അവളുടെ ശരീരത്തിലെ സ്ത്രൈണമായ എല്ലാ നിരാശയും അവളുടെ മുഖത്ത് നിറഞ്ഞിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നിരുന്നാലും കുറെ ദേശങ്ങള്‍ക്കിപ്പുറം പിരിഞ്ഞ നദി വീണ്ടും കണ്ടുമുട്ടിയതു പ്രഖ്യാപിച്ചതിന്റെ ആഹ്ളാദത്തിമിര്‍പ്പില്‍ ഞാന്‍ അവളുടെ നഗനമായ മാറില്‍ മുഖമമര്‍ത്തിക്കിടന്നു.</div>
<br />
<br /></div>Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-11895550579657619682012-05-23T01:42:00.001-07:002012-06-20T02:22:29.758-07:00ചോദ്യങ്ങള്‍ ! ഉത്തരങ്ങളും.<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRs8oBmZ-tFFaFo5BwUo-C3l-y-HxX7A7uUGHlQHHVbBQNHPsHFj_ecFb_OoP3PWjRwTOvaWECXTSAXJyQSgbODSG8U-nra1Fyu-HpksWvvviJ4hjaEQGtDqjGMu4WhhfeQD4eDCsbdNvC/s1600/The_Dilemma.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRs8oBmZ-tFFaFo5BwUo-C3l-y-HxX7A7uUGHlQHHVbBQNHPsHFj_ecFb_OoP3PWjRwTOvaWECXTSAXJyQSgbODSG8U-nra1Fyu-HpksWvvviJ4hjaEQGtDqjGMu4WhhfeQD4eDCsbdNvC/s320/The_Dilemma.JPG" width="257" /></a></div>
ബസ്സിറങ്ങി നടക്കുമ്പോള്‍ അവള് ചോദിക്കുകയായിരുന്നു.<br />
<br />
"ഞാന്‍ നിങ്ങളുടെ ആരാ?"<br />
<br />
അതിനു പ്രത്യേകിച്ച് മറുപടി എനിക്ക് ഉണ്ടായിരുന്നില്ല. അവളുടെ തടിച്ച ദേഹത്ത് വെള്ളസാരിയുടുത്തതിന്റെ അഭംഗി ആസ്വദിക്കുകയായിരുന്നു ഞാനപ്പോഴും. വാഹനങ്ങള്‍ ഞങ്ങളെ പാഞ്ഞു എങ്ങോട്ടോ പോവുന്നു. നടക്കുമ്പോള്‍ എന്റെ മുഖത്ത് നോക്കാതെ അവളിങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതം തോന്നിയില്ല. അല്ലെങ്കിലും ഞാന്‍ അവളുടെ ആരാ. കൂട്ടുകാരന്? കാമുകന്? അതോ അവിഹിതം നടത്താന്‍ ആഗ്രഹിക്കുന്ന പലതും നടിക്കുന്ന വെറും ഒരു അപരിചിതന്. ഞാനിവളെ എന്തായിക്കാണുന്നു എന്നത് ഇപ്പഴും എനിക്കൊരു പിടുത്തമില്ല. അങ്ങനത്തെ എന്നോടാണ് ഇവള് ഇമ്മാതിരി ചോദ്യം ചോദിക്കുന്നത്.<br />
<br />
ഇപ്പ്രാവശ്യം എന്റെ മുഖത്ത് നോക്കി അവള് ചോദിച്ചു.<br />
<br />
"എന്താ ഉത്തരമില്ലേ?"<br />
<br />
എന്റെ ഉത്തരം ഒരു മറുചോദ്യമായിരുന്നു.<br />
<br />
"ഞാന്‍ നിന്റെ ആരാവണം?"<br />
<br />
അത് കേട്ടപ്പോ പിന്നെ അവളും മിണ്ടാതെ അങ്ങനെ നടന്നു.<br />
<br />
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുറേ നടന്നപ്പോള്‍ എനിക്ക് മടുപ്പ് തോന്നി, ഞാനൊരു വില്‍സ് എടുത്തു കത്തിച്ചു. അവളെന്റെ മുഖത്തേക്ക് ഈര്‍ഷ്യയോടെ നോക്കി. അവള് കുറച്ച് അകലം നീങ്ങി നടക്കാന്‍ തുടങ്ങി.<br />
<br />
പുക പുകഞ്ഞു.<br />
ഞാനത് ആസ്വദിച്ചു.<br />
<br />
"നിങ്ങള്‍ എന്നെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?"<br />
<br />
അവളുടെ മുഖത്തെ അവഞ്ഞ്ജ മാറിയിരുന്നില്ല. അതുകേട്ടപ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി, ആത്മാര്‍ഥമായി ഓര്ക്കാന്മാത്രം അവളെന്താണ് എനിക്ക് തന്നിട്ടുള്ളത്. ചുമ്മാ ജോലിയുടെ നേരമ്പോക്കില്‍ അവളുതിര്‍ക്കുന്ന മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുമ്പോള് ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കല്‍ ഇവളെന്റെ കൊല്ലിക്കുപിടിക്കുന്ന ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുമെന്ന്. ഇവള്‍ക്ക് ഇടയ്ക്കു വട്ടാണ്.<br />
<br />
"ഓര്‍ക്കാന്‍ മാത്രം നീയെനിക്ക് എന്ത് ഓര്‍മകളാണ് തന്നിട്ടുള്ളത്?"<br />
<br />
അവളുടെ മുഖം ഖിന്നമായി.<br />
വേണ്ടായിരുന്നു എന്ന് തോന്നി.<br />
അവളെവിടെയോ ഒറ്റപ്പെടുന്നു എന്നെനിക്കറിയാം, പക്ഷെ അവളൊരിക്കലും എന്നോട് മനസ്സ് തുറന്നു സംസാരിക്കാറില്ല. അവളുടെ ഭ്രാന്തിന് എന്തെങ്കിലും പുലമ്പും, ഞാനതിന് എന്റെ ഭ്രാന്തിന്റെ അറിവിലുള്ള ഉത്തരങ്ങള്‍ അവള്‍ക്കും നല്‍കും, ചിലപ്പോ ഞങ്ങള്‍ പരസ്പരം തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി അപവാദം പറഞ്ഞും അസഭ്യം പറഞ്ഞും കരിവാരിത്തേച്ചു കളിക്കും. എന്നിട്ട് ചിരിക്കും. അപ്പോള്‍ എനിക്കവളോട് പറയാന്‍ പറ്റാത്ത ഒരിഷ്ടം തോന്നാറുണ്ട്. അതെന്താണ് എന്നാലോചിച്ചാല്‍ ചിലപ്പോ ഞാന്‍ വെട്ടിലാകും. അതുകൊണ്ട് അതിനെ ഞാന്‍ അധികം താലോലിക്കാറില്ല. മനപ്പൂര്‍വ്വം അതിനെ മറക്കും. എല്ലാം കഴിഞ്ഞാലും അവളൊരു ദുഃഖസ്മൃതിയിലേക്ക് ആണ്ട് പോവുന്നത് കാണാം. അതെന്റെ മനസ്സിനെ വല്ലാതെ ആകര്‍ഷിക്കും. അന്നവള്‍ പറഞ്ഞത് പോലെ അത് ചിലപ്പോള്‍ സഹതാപമായിരിക്കാം.<br />
<br />
"ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കില്ല"<br />
<br />
"അതെന്തേ?"<br />
<br />
"നിങ്ങള്‍ വാക്കിന് വ്യവസ്ഥയില്ലാത്ത നീചനാണ്"<br />
<br />
അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു.<br />
<br />
നിറഞ്ഞ കണ്ണുകള്‍ വിടര്‍ത്തി അവള് പിന്നെയും.<br />
<br />
"അല്ലെങ്കിലും ചുമ്മാ ഇരിക്കുമ്പോ എന്നെ ഓര്‍ത്തൂടെ"<br />
<br />
ചുണ്ടില്‍ എരിയുന്ന പുകയോട് എനിക്കാര്‍ത്തിയയിരുന്നു, അവളുടെ എതിര്‍ഭാഗത്തേക്ക് പുകയൂതി ഞാന്‍ പറഞ്ഞു.<br />
<br />
"ഇതിനു ഞാന്‍ എന്ത് മറുപടി പറയും, ഒന്നുകില്‍ നീ പറയൂ, എന്നെ സ്നേഹിക്കൂ, എന്നെ കാമിക്കൂ എന്നെല്ലാം."<br />
<br />
അവളുതെ അവജ്ഞയോടെയുള്ള മറുപടിയായിരുന്നു.<br />
<br />
"പറയില്ല"<br />
<br />
എനിക്ക് ദേഷ്യം വന്നു<br />
<br />
"പറയാതെ കേള്‍ക്കാന്‍ ഞാന്‍ ദൈവമല്ല"<br />
<br />
അവള് എന്നെ അതിലേറെ ദേഷ്യത്തോടെ നോക്കി.<br />
<br />
"അപ്പൊ അല്ലെ?"<br />
<br />
പിന്നെ ഞാന്‍ ശാന്തനായി.<br />
<br />
"അല്ല, ചിലതൊക്കെ അറിഞ്ഞാലും അറിയാത്ത പോലെ ഇരിക്കണം, നമ്മളൊക്കെ നിസ്സഹായരായ വെറും മനുഷ്യരാണ്."<br />
<br />
ആ ശാന്തതയില്‍ അവളൊരു പാവം മാലാഖയായി.<br />
<br />
"നിങ്ങള്‍ക്ക് എല്ലാമറിയാം, എന്നിട്ടും അറിയാത്തപോലെ നടിക്കുന്നു, അതല്ലേ സത്യം. അതുപോലെ നിങ്ങള്‍ക്ക് പ്രണയമില്ല, അതുപോലെ ഭാവിക്കുന്നു. നിങ്ങള്‍ക്ക് പ്രണയിക്കാന്‍ അറിയില്ല. അതും സത്യമാണ്"<br />
<br />
ഇവള് എന്നെ വെറുമൊരു ശരാശരിക്കാരനായി കാണുന്നു. അല്ലെങ്കിലും എല്ലാ പെണ്‍കുട്ടികളും അണ്ടിയോട് അടുക്കുമ്പോ ഇമ്മാതിരി സ്വഭാവം കാണിക്കും, ഇതിനൊക്കെ ഞാന്‍ അതേപോലെ മറുപടി പറയണം.<br />
<br />
"എന്റെ പ്രണയം നീ താങ്ങില്ല, അതാണ് സത്യം"<br />
<br />
അവളുടെ നിസ്സംഗത തളം കെട്ടിയ മുഖത്ത് സങ്കടത്തിന്റെ തിരയടിക്കുന്നതിന്റെ തുടക്കം.<br />
<br />
"അപ്പൊ നമ്മുക്കിടയില്‍ നമ്മളറിയാതെ എന്തോ നടക്കുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുമോ?"<br />
<br />
ഞാന്‍ അവളെ വെറുതെ വിടാന്‍ തീരുമാനിച്ചു.<br />
<br />
"അറിയില്ല"<br />
<br />
പക്ഷെ അവള് അതിനു ഒരുക്കമല്ലായിരുന്നു. അവളെന്റെ നേര്‍ക്ക് ആഞ്ഞടിക്കുകയാണ്.<br />
<br />
"അറിയില്ല, എന്നല്ല.. അറിയാത്തപോലെ നടിക്കുന്നു എന്ന് പറ"<br />
<br />
എനിക്കെന്നെ കൈവിടുന്നപോലെ തോന്നി. അറിയാതെ എന്റെ മനസ്സ് ലഹരിയില്‍ വഴുതുന്ന നാക്ക് പോലെ പുളഞ്ഞു.<br />
<br />
"നിനക്ക് ഭ്രാന്താണ്, എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കറിയാം, എന്നിട്ടും എന്തിനാ നീ എന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്."<br />
<br />
ആ ഡയലോഗ് അബദ്ധമായോ എന്നെനിക്കയില്ല. എന്നാലും ഞാനറിയെതെ അത് പറയുകയായിരുന്നു. അതിലെനിക്ക് നഷ്ടബോധം ഒന്നും തോന്നുന്നില്ല. കാരണം മുന്‍പേ പറഞ്ഞ പോലെ എന്റെ മനസ്സില്‍ ഉടക്കിനില്‍ക്കുന്ന ഈ ഭാവം ഒരിക്കല്‍ പുറത്തു വന്നേ മതിയാകൂ. പരിധിക്കുള്ളില്‍ നിന്ന് അവളെ സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും മാത്രമേ എനിക്കാവൂ. സ്വാര്‍ത്ഥത തീര്‍ക്കുന്ന ബാഹ്യാവസ്ഥയില്‍ എന്റെ സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുക മാത്രമേ എനിക്ക് വഴിയുള്ളൂ.<br />
<br />
അവളിപ്പോ മഹാത്മഗാന്ധിക്ക് പഠിക്കുന്ന പോലെ ശാന്തതയെ എഗാഗ്രമാക്കി പറഞ്ഞു.<br />
<br />
"ഞാനിതു മാത്രമാണ് പ്രതീക്ഷിക്കുന്നത്, വേറെ ഒന്നും ഒരു അപരനായ നിങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, ഒറ്റക്കിരിക്കുമ്പോള്‍ ആശ്വസിക്കാന്‍, നിങ്ങളെ ഓര്‍ക്കുമ്പോ സന്തോഷം മാത്രം തോന്നാന്‍ എനിക്കിതൊക്കെ കേട്ടാല്‍ മതി, എന്റെ വാശിയും നാട്യങ്ങളും നിങ്ങള്‍ മനസിലാക്കുന്നു, എന്നെ അറിയുന്നു എന്ന് ഞാനറിയുമ്പോള്‍ തോന്നുന്ന ആത്മാഭിമാനമില്ലാത്ത വൃത്തികെട്ട മനസ്സിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്."<br />
<br />
അതുകേട്ട ്പോള്‍ എനിക്കവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നി.<br />
<br />
അതേസമയം എന്റെ അപരത്വത്തിന്റെ വിഷാദം എന്നെ തളര്‍ത്തി. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന പുതുമയുടെ ചൊല്ല് എന്റെ മനസ്സില്‍ വൈരുധ്യം നിറച്ചു. സ്വയം വഞ്ചിക്കുന്ന ഈ നേരങ്ങളില്‍ സത്യത്തില്‍ എനിക്കെന്ത് സന്തോഷമാണ് നല്‍കുന്നത്. ഈ വികാരത്തിന്റെ ആത്മാര്‍ത്ഥക്ക് എന്ത് പരിവേഷം കൊടുക്കും. ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. അതിനൊന്നും ഈ സമയങ്ങള്‍ക്ക് ഇടയില്ല. ജീവിതം തന്നെ മനസ്സിനെ വഞ്ചിക്കുന്ന ഓരോ നാടകങ്ങളാണ്.<br />
<br />
അതില്‍ നല്ല വേഷമണിയുക, കയ്യടി വാങ്ങുക.<br />
<br />
പിന്നെ മദ്യപിക്കുക, അതില്‍ ഉന്മാദിക്കുക.<br />
<br />
ഞങ്ങള്‍ രണ്ടും ഉള്ളില്‍ സന്തോഷം നിറച്ചു എവിടെയോ മറഞ്ഞ അന്തസത്തയെ മറന്നു കൊണ്ട് ആ രാത്രിയിലേക്ക് നടത്തം തുടര്‍ന്നു.</div>Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com1tag:blogger.com,1999:blog-6741090347691254333.post-77423901050927432502012-05-03T04:30:00.001-07:002012-05-03T06:39:06.396-07:00നിഷേധം<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
"പ്രിയേ.. നീയെവിടെയാണ്?.."<br />
<br />
"ഞാനിവിടെ കിടക്കുന്നു. അങ്ങറിയുന്നില്ലേ? "<br />
<br />
"ഇല്ല! ഞാനീ ഇരുട്ടത്ത് നിന്നെ എങ്ങനെ കാണാനാണ്?"<br />
<br />
"ഞാന്‍ ചാണകം മെഴുകിയ ഈ തറയില്‍ ഇങ്ങനെ കിടക്കുകയാണ്."<br />
<br />
"നീ നഗ്നയാണോ പ്രിയേ?"<br />
<br />
"അതെ, പ്രാണനാഥാ"<br />
<br />
"എന്നാല്‍ നീ നിന്റെ നഗ്നശരീരം എന്നെ കാണിക്കൂ പ്രിയേ"<br />
<br />
"അങ്ങ് അന്ധനാണ് എന്നത് അങ്ങേക്ക് നിശ്ചയമില്ലേ?"<br />
<br />
"ക്ഷമിക്കൂ പ്രിയേ, നീ വീണ്ടും ഉറങ്ങിക്കൊള്ളുക, ഞാന്‍ വീണ്ടും നിന്നോട് അനാദരവ് കാണിച്ചിരിക്കുന്നു."<br />
<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMJqVJWAw-xP9dwllZJt9Il4xg_PZvvs2amPo_nbkFRAQw3u-A93LgSbHHrTAQgoUgQdOdGO-Rr2RJxrUCbvgGL3V7nK_sQVS28X5rykoYS4r8Ky-Ru_p2QrNR-VDTrppU5h9PTQnyaPth/s1600/dnial.jpg" imageanchor="1" style="clear: left; display: inline !important; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMJqVJWAw-xP9dwllZJt9Il4xg_PZvvs2amPo_nbkFRAQw3u-A93LgSbHHrTAQgoUgQdOdGO-Rr2RJxrUCbvgGL3V7nK_sQVS28X5rykoYS4r8Ky-Ru_p2QrNR-VDTrppU5h9PTQnyaPth/s320/dnial.jpg" width="200" /></a><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMJqVJWAw-xP9dwllZJt9Il4xg_PZvvs2amPo_nbkFRAQw3u-A93LgSbHHrTAQgoUgQdOdGO-Rr2RJxrUCbvgGL3V7nK_sQVS28X5rykoYS4r8Ky-Ru_p2QrNR-VDTrppU5h9PTQnyaPth/s1600/dnial.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /><br /></a></div>
</div>Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-57436512806762505562012-04-15T06:44:00.001-07:002013-01-21T01:02:50.913-08:00വയറുവേദന<div dir="ltr" style="text-align: left;" trbidi="on">
അവളെണീറ്റു ടീച്ചറെ ശൂ ശൂ വിളിച്ചു. കയ്യിലെ ചെറുവിരല്‍ പൊക്കിക്കാണിച്ചു. മുള്ളാനുള്ള അവളുടെ ആശങ്ക. അതാവാം അവള് വിരല്‍ പൊക്കിക്കാണിച്ചത്. ടീച്ചര്‍ അടുന്നു വന്നു കുശുകുശു സ്വകാര്യം പറഞ്ഞു. അവളെ സമാശ്വാസിപ്പിച്ചുകൊണ്ട് സഹഅധ്യാപകരുടെ അടുത്തേക്ക് പോയി. മറ്റുള്ളവരൊക്കെ അടക്കം പറഞ്ഞു ചിരിച്ചു. വളഞ്ഞും പുളഞ്ഞും നീങ്ങുന്ന ബസ്സ് കുറച്ചു ദൂരം ചെന്നുനിന്നു. ഒരു ടീച്ചര്‍ അവളെയും കൊണ്ടിറങ്ങി. ഓരത്തുകൂടെ നടന്ന് ഒരു ചെറിയ മറപറ്റാന്‍ നടന്നു പോകുമ്പോഴും അവളെന്നെ നോക്കി ദഹിപ്പിച്ചു.<br />
<br />
ഇത്തവണ അവളുടെ മുഖം കണ്ടപ്പോള്‍ എന്തോ പാവം തോന്നി. കാര്യം കഴിഞ്ഞ് അവള് സീറ്റില്‍ തിരിച്ചിരുന്നു. മുഖം താഴ്ത്തി മുന്സീറ്റിന്റെ പിന്നില്‍ മുഖംവെച്ച് കിടന്നു.<br />
<br />
സ്കൂളിലെ അവസാന വര്‍ഷം. എല്ലാവരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഞാനും ഈ ടൂറിനു തയ്യാറായത്. കൂട്ടം കൂടിയുള്ള യാത്രകള്‍ എപ്പോഴും എനിക്ക് വിരസമായ അനുഭങ്ങള്‍ മാത്രമാണ്. പിന്നെ കാഴ്ചകള്‍ മാത്രമാണ് ഭക്ഷണം. കാഴ്ചകള്‍ക്കുള്ളിലെ ചോദ്യങ്ങള്‍ ചോദിച്ചും അവയ്ക്കുത്തരം തേടി ചിന്തകളെ പായിപ്പിച്ചും ഞാന്‍ ദൂരങ്ങള്‍ തള്ളി നീക്കും.<br />
<br />
ബസ് നിന്നു. രാത്രി ഭക്ഷണത്തിനു വേണ്ടി നിര്‍ത്തിയതാണ്. എന്റെ ഭക്ഷണം പഴവും വെള്ളവും പിന്നെ പിന്നിലേക്കോടുന്ന കാഴ്ചകളും മാത്രം. ദിവ്യ തലകുനിച്ചു കിടപ്പാണ്. ഞാന്‍ ബൂത്തില്‍ക്കയറി വീട്ടിലേക്കു ഫോണ്‍ ചെയ്യാമെന്നു കരുതി. അവളെ കടന്നു പോവുമ്പോള്‍ അവളെന്റെ കയ്യില്‍ പിടിച്ചു.<br />
<br />
"ഇത്തിരി നേരം ഇവിടെ ഇരിക്കാമോ?"<br />
<br />
അപ്രതീക്ഷിതമായ ഈ ചോദ്യം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. അവളുടെ മുഖത്തെ ദയനീയത കൂടി വന്നിരിക്കുന്നു. ഞാനവളുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നു.<br />
<br />
"എന്തേ സുഖമില്ലേ?" എന്ന എന്റെ ചോദ്യത്തിന് മുഖമുയര്‍ത്താതെ തലയാട്ടി.<br />
<br />
"കഴിക്കാന്‍ ഞാന്‍ വാങ്ങിക്കൊണ്ടുവരട്ടെ? അല്ലെങ്കില്‍ എന്റെ കയ്യില്‍ പഴമുണ്ട് വേണോ?"<br />
<br />
അതിനും ഉത്തരമില്ല.<br />
<br />
ഞാന്‍ എണീറ്റു പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. പിന്നെ ഞാനും ക്ഷമയോടെ ഇരുന്നു.<br />
<br />
ഇത്ര അടുത്തായി ഒരു പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ആദ്യമായാണ് ഇരിക്കുന്നത്. തടിച്ച ഫ്രെയിമുള്ള കുഞ്ഞിക്കണ്ണടയില്‍ തിളങ്ങുന്ന കണ്ണുകള്‍. ഇരുനിറമുള്ള മുഖം. നീണ്ട മൂക്കിനു കീഴെ വരപോലെ കനം കുറഞ്ഞ ചുണ്ടുകള്‍. പൊങ്ങി നില്ക്കുന്ന ചുരുണ്ട മുടിയുള്ള അവള് എപ്പോഴും റോസും ചുവന്നതുമായ ഹെയര്‍ബാന്‍ഡ് ഇട്ടിട്ടുണ്ടാവും. ഹെയര്‍ബാന്‍ഡ് മറഞ്ഞ ഭാഗത്ത് താഴ്ന്നു നില്ക്കുന്ന മുടിയും അതിനു ശേഷം ഉയര്‍ന്നു നില്ക്കുന്ന മുടിയും. ഒരു പ്രത്യേകതയുള്ള ലുക്ക് ആണ്. ഒരു ബുദ്ധിജീവി ലുക്ക് എന്ന് പറയുന്നതാവും ശരി. നിഗൂഡതകള്‍ ഏറെ നിറഞ്ഞ മുഖവും നോട്ടവും എന്നെ അവളിലേക്ക് ആകര്‍ഷിച്ചിരുന്നോ എന്നത് സംശയമാണ്. അതുകൊണ്ടാണോ അവളുടെ നോട്ടം എനിക്ക് താങ്ങാന്‍ കഴിയാത്തത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.<br />
<br />
അപ്രതീക്ഷിതമായി അവളെന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വെച്ച് അമര്‍ത്തി. ആ ജാള്യതയില്‍ ഞാന്‍ എണീറ്റ് പുറത്തേക്ക് പോവാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും എന്റെ കൈ പിടിച്ച് അമര്‍ത്തി ഇരുത്തി. വീണ്ടും എന്റെ കയ്യെടുത്തു അവളുടെ അടി വയറ്റില്‍ വച്ച് അമര്‍ത്തി.<br />
<br />
"എനിക്ക് വയറു വേദനിക്കുന്നു. ഒന്ന് അമര്‍ത്തി തരുവോ. ഇങ്ങനെ അമര്‍ത്തിയാല്‍ കുറേ ആശ്വാസമുണ്ടാവും. അതാ. പ്ലീസ്."<br />
<br />
അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.<br />
<br />
അവളോട് മറുത്തൊന്നും പറയാന്‍ തോന്നിയില്ല. അവള് തന്നെ എന്റെ കൈ പിടിച്ച് അവളുടെ വയറ്റത്ത് അമര്‍ത്തി. അവളുടെ പിന്കഴുത്തില് നനുനനുത്ത സ്വര്‍ണ രോമങ്ങള്‍, അവളുടെ മണം തേനിന്റെ മണമായിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുനീര് വീണ് അവളുടെ ചുരിദാര്‍ നനയുന്നു. ഇടയ്ക്കിടെ ഞരങ്ങി ശ്വാസമെടുക്കുന്നു. അവള്‍ക്കു നല്ല വേദനയുണ്ടെന്നു മനസ്സിലായി. എന്തേലും കഴിച്ചത് ശരിയായിട്ടുണ്ടാവില്ല എന്നൊക്കെക്കരുതി. പഴവും വെള്ളവും മാത്രം കഴിച്ചാമതി എന്നുള്ള അമ്മയുടെ ഗുണദോഷം നല്ലതാണെന്ന് എനിക്ക് തോന്നി. അതവളോടും ഉപദേശിച്ചു. അവളതിന് ഒന്ന് ചിരിച്ചു.<br />
<br />
സമയം കടന്നു പോയി. വേദന ഒന്നു പോയന്നു തോന്നിയപ്പോഴാവണം തലതിരിച്ച് എന്നെ നോക്കി.<br />
<br />
"എനിക്കിത്തിരി ചൂടുവെള്ളം വേണം, കൊണ്ടുതരുമോ?"<br />
<br />
ചൂടുവെള്ളവും ഒരു ഡയറി മില്‍ക്കും വാങ്ങിക്കൊണ്ടു വന്നു. വെള്ളം കുടിച്ച ശേഷം ചോക്ലേറ്റ് കൊടുത്തപ്പോ അവളൊന്നുകൂടി ചിരിച്ചു. ആ ചിരി ഞാന്‍ ഈ ജന്മത്തില് മറക്കില്ല എന്ന് മനസ്സില്‍ പറഞ്ഞു. പുറത്തു നിന്ന് വരുന്ന കാറ്റില്‍ അവളുടെ സ്നേഹംകൂടി എന്റെ നെഞ്ചില്‍ തട്ടിച്ചു. ദിവസങ്ങള്‍ അവളുടെ വയറു വേദനയിലും മടുപ്പിക്കുന്ന യാത്രയിലും ചോര്‍ന്നു പോയി. ഞാന്‍ അവളുടെ ആ വയറുവേദനയില്‍ കിട്ടിയ സ്നേഹത്തിന്റെ ചൂട് മനസ്സില്‍ സൂക്ഷിച്ചു.<br />
<br />
സ്കൂളിലെ അവസാന ദിവസങ്ങളിലൊന്നില്‍ അവളെനിക്ക് ഒരു പെട്ടി മാക്കിന്റോഷ് ചോക്ലറ്റ് തന്നു.<br />
ഞാന്‍ ചോദിച്ചു "ഇപ്പഴും വയറു വേദനയുണ്ടോ?" എന്ന്.<br />
<br />
ഒരു ചെറു ചിരിയോടെ അവള് തലയാട്ടി. "എല്ലാ മാസവും ഉണ്ടാവും" എന്നു പറഞ്ഞു.<br />
<br />
അതിന്റെ പിന്നിലെ കാരണം ചോദിക്കാനും, അവളുടെ നോവിന് കുറവുണ്ടോ എന്നുമെല്ലാം അറിയണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെയുള്ളിലെ അന്നത്തെ സ്നേഹത്തിന് പേടിയായിരുന്നു ഇതൊക്കെ ചോദിക്കാന്‍. അത്രയ്ക്ക് ഉല്‍ക്കടമായ നോട്ടങ്ങളായിരുന്നു ആ തടിച്ച ഫ്രെയിമുള്ള കണ്ണടയില്‍ക്കൂടി അവളുടെ കണ്ണുകള്‍ സംവേധിച്ചിരുന്നത്.<br />
<div>
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6e8SGHGlCEFa1UeVvF2aHORl5Od1hZ0yk-c17DNW-UET5ty1VRmh0rVSXoWEIPQczDWdBtbyp-nlSUf6OXVkWQ3y5mgdWSRsU3JGGtzCy5WNztGesSB1O6KVIgM2Obkrx7BzkRikqjg-x/s1600/stomach-ache.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6e8SGHGlCEFa1UeVvF2aHORl5Od1hZ0yk-c17DNW-UET5ty1VRmh0rVSXoWEIPQczDWdBtbyp-nlSUf6OXVkWQ3y5mgdWSRsU3JGGtzCy5WNztGesSB1O6KVIgM2Obkrx7BzkRikqjg-x/s200/stomach-ache.jpg" width="196" /></a>
<br />
<br /></div>
</div>
Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com2tag:blogger.com,1999:blog-6741090347691254333.post-72950624015132197342012-04-15T02:26:00.001-07:002012-04-15T02:43:02.563-07:00സ്നേഹബാഹുല്യം (രണ്ടാം എട്)<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXkfi03riEvUngU1jIHcrftfol3lomJCrmRpW6bmR1EFbNULfdG3y4HYUysYXs331D85EM9OtO0VA9XBwGvQv3WrfDeSMTeuD-hhaWzWc8A66KBLsgjwWEqsObZHnY0kNVElsDGq1MEE4r/s1600/GAL-PT-004.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="320" width="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXkfi03riEvUngU1jIHcrftfol3lomJCrmRpW6bmR1EFbNULfdG3y4HYUysYXs331D85EM9OtO0VA9XBwGvQv3WrfDeSMTeuD-hhaWzWc8A66KBLsgjwWEqsObZHnY0kNVElsDGq1MEE4r/s320/GAL-PT-004.jpg" /></a></div>
പ്രിയേ.. ഇന്ന് നീയെനിക്ക് സ്നേഹത്തിന്റെ പ്രതീകമായ ഈവനിംഗ് ചായ കൂടി തന്നില്ല. എന്നെ മറന്നു നീ നിന്റെ ചിന്തകള്‍ക്ക് ഇരകളെ തേടിക്കൊടുക്കുകയായിരുന്നോ? പതിവിലും ഇരുട്ടുള്ള മുറിയില്‍ നീ വെളിച്ചം പ്രകാശിപ്പിക്കാത്തതെന്താണ്.
<br>
<br>
പ്രിയനേ.. അങ്ങെന്നോട് ക്ഷമിക്കണം, ഞാനൊരു മനോവിചാരത്തിലായിരുന്നു. എന്റെ മനസ്സിനെ ഇന്ന് ഇരുട്ട് വിഴുങ്ങുകയായിരുന്നു. ഞാന്‍ ഇന്നലെ കണ്ട ഒരു അപ്രിയ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഞാനിന്നലെ ഒരു സ്വപ്നം കാണുകയും ആ സ്വപ്നത്തില്‍ ഞാന്‍ അങ്ങയുടെ മാതാവിനെ കൊല്ലുന്നതായും കണ്ടു. ആ സ്വപ്നം തീര്‍ന്നതിനു ശേഷം അങ്ങെന്നെ പ്രാപിച്ചപ്പോള്‍ ഞാന്‍ ആ സ്വപ്നത്തെക്കുറിച്ച് അങ്ങയോട് പറയുകയുണ്ടായി. എന്നാല്‍ അങ്ങ് അത് ചെവിക്കൊള്ളാതെ സുരതത്തില്‍ മുഴുകുകയായിരുന്നു. അതിനു ശേഷം നിങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അഞ്ചാം മന്ത്രി പിറന്നതിനെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്താധീനനാവുകയും ചെയ്തു. ഒരു ഉള്‍ക്കിടിലത്തോടെ ഞാനതു കേട്ട് കിടക്കുകയും സുരതത്തിന്റെ ക്ഷീണത്തില്‍ പൊടുന്നനെ ഉറക്കത്തിലേക്ക് വീഴുകയുമാണ് ഉണ്ടായത്.
<br>
<br>
പ്രിയേ.. ഞാന്‍ രാജ്യത്തിന്റെ അഞ്ചാം മന്ത്രിയുടെ പിറവിയില്‍ സന്തോഷിക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? വര്‍ഗീയ രാഷ്ട്രീയ സമവാക്യങ്ങളെ പരിഛെദനം നടത്തുന്ന സമസ്യകള്‍ക്ക് വേണ്ടി എന്റെ ചുവന്ന ഹൃദയം എഴുതിയെടുത്ത ഒരു പുതിയ രാഷ്ട്രീയ നാടകത്തിന്റെ ഡയലോഗുകള്‍ തിരയുകയായിരുന്നു. അതിലെ ഗ്രൂപ്പ് കളിയും അറപ്പുളവാക്കുന്ന പ്രസ്താവനകളും അതിന്റെ രംഗ സീമകളും ഒരു പുതിയ ദിവസത്തിന്റെ വാര്‍ത്താചരടില്‍ കൂട്ടിയെടുത്തു ഞാന്‍ ജല്പനം നടത്തുകയായിരുന്നു.
<br>
<br>
പ്രിയേ.. നമ്മുടെ മകന് എവിടെയാണ്, അവന് ഉറങ്ങിയോ?
<br>
<br>
പ്രിയനേ.. അവന് ഉറങ്ങിയിരിക്കുന്നു, അവനിപ്പോള്‍ IPLന്റെ ആലസ്യത്തിലാണ്, IPL അവനെ തീര്‍ത്തും നിരാശനാക്കിയിരിക്കുന്നു. ടൂര്‍ണമെന്റില്‍ സിക്സറുകള്‍ ഊര്‍ന്നിറങ്ങുമ്പോള്‍ അവന് അവന്റെ പുതിയ പ്രൊജക്റ്റ് തീസീസുകള് പോലും മറന്നു പോകുന്നു. ദു പ്ലസിസിന്റെ 71 ഉം ഗെയെലിന്റെ 64 ഉം വിശകലനം ചെയ്യുന്നതിനിടയ്ക്ക് കോഹ്ലി എറിഞ്ഞ 6 പന്തുകളില്‍ മോര്‍ക്കല്‍ 28 അടിച്ചു എന്നവന് വിശ്വസിക്കുന്നില്ല. ദുര്‍മ്മന്ത്രവാദത്തിന്റെ മാന്ത്രിക വിദ്യയില്‍ പല ടീമുകളും പരാജയപ്പെടുന്നു എന്നവന് വിശ്വസിക്കുന്നു. ബംഗ്ലൂര് തോറ്റതുകൊണ്ട് ഈ താഴ്വര തന്നെ തോറ്റു എന്നാണവന് പറയുന്നത്. തോല്‍വിയുടെ ക്ഷീണം കാരണം അവനു ഭക്ഷണംകൂടെ ഇറങ്ങുന്നില്ല എന്ന് പറയുന്നു.
<br>
<br>
പ്രിയനേ.. ഞാന്‍ അങ്ങയോട് ഒരു ആവശ്യം ഉന്നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. നമ്മുക്ക് ഒരു വേലക്കാരിയെ വാങ്ങിയാലോ?. ഈ അടുക്കളയുടെ ചൂടില്‍ എന്റെ മുഖകാന്തി നഷ്ടപ്പെടുന്നു. മണ്‍പാത്രങ്ങള്‍ കരി കൂട്ടി കഴുകുമ്പോള്‍ ആ കരി എന്റെ ദേഹത്ത് ഒട്ടിപ്പിടിക്കയും എന്റെ നിറം മങ്ങുകയും ചെയ്യുന്നു. എന്റെ നിറം മങ്ങിയാല്‍ അങ്ങേക്ക് എന്നോടുള്ള അഭിവാഞ്ജ കുറയുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
<br>
<br>
പ്രിയനേ.. ഈ ഇരുട്ടില്‍ തെളിയുന്ന നിഴലിനെ എനിക്ക് ഭയമാകുന്നു. നിങ്ങളുടെ കാമുകിമാരുടെ സ്ഥിതിവിവരണ കണക്കുകള്‍ എന്റെ പച്ചക്കറി ലിസ്റ്റില്‍ വരുന്ന അടുക്കുകളെക്കാള്‍ കൂടുതലാണ്. പ്രായം കൂടും തോറും എന്റെ ശമനം തേടാനുള്ള ആസക്തി കൂടിക്കൂടി വരുന്നു. അങ്ങേക്ക് എന്നോടുള്ള ആസക്തി കുറയുന്നത് എന്റെ പിടിപ്പു കേടായി ഞാന്‍ കരുതുന്നു.
<br>
<br>
പ്രിയേ.. എന്തിനു നീയിങ്ങനെ ചിന്തിച്ചു കൂട്ടുന്നു, ഞാന്‍ ഒരിക്കലും വേറെ ഒരു ശരീരത്തെ പ്രാപിക്കില്ല, എന്റെ ബോധത്തെ വഞ്ചിക്കാം എന്നായിരുന്നെകില്‍ എനിക്ക് പല കാമുകിമാരെയും പുലരാമായിരുന്നു.
<br>
<br>
പ്രിയനേ.. അങ്ങയുടെ ഓഫിസിലെ മലയാളം സംസാരിക്കാത്ത അങ്ങയുടെ കാമുകിമാര്‍ ഇന്ന് പുതിയ ഭക്ഷണപാചകവിധികള്‍ ഒന്നും തന്നില്ലേ? അല്ലങ്കില്‍ നിങ്ങള്‍ എന്നെ പ്രാപിക്കുന്നതിനു മുന്‍പ് എന്റെ മനസ്സ് മടുപ്പിക്കാന്‍ ഈ ജാതി തമാശകള്‍ എന്നോട് പറയാറുണ്ടല്ലോ?
<br>
<br>
പ്രിയേ.. നീയെന്നെ വളരെയേറെ തെറ്റിദ്ധരിക്കുന്നു. അവരുടെ ക്ഷുദ്രപ്രയോഗങ്ങളില്‍ വഴങ്ങി പ്രേമചാപല്യം കാണിക്കുക എന്നത് എന്റെ ദാമ്പത്യ ധര്‍മ്മശാസ്ത്രത്തില്‍ പറയുന്നില്ല. ശൃംഗാരഭാവം നടിച്ച് അവര്‍ ഒന്നും സാധിച്ചെടുക്കുന്നില്ല. പകരം അവര്‍ പുതിയ ജീവിത രീതികളുടെ ആര്‍ത്തവം ഒഴുക്കുന്ന പ്രവാചകരാണ്. അവരുടെ പൊട്ടിയൊലിക്കുന്ന ആര്‍ത്തവ രക്തത്തിന് സാമ്രാജ്യത്വ വികാരത്തിന്റെ മണമാണ്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വെറും ലാഭം മാത്രം ലക്ഷ്യമിടുന്ന, ഉത്പാദനത്തില്‍ നേരിട്ടു പങ്കെടുക്കാതെയും, ഒന്നോ അധികമോ, മറ്റു കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനത്തില്‍ അതിന്റെ മേധാവി സാമ്രാജ്യത്വപ്രേരണാപ്രേമം നടിക്കുന്നത് സ്വാഭാവികമാണ്.
<br>
<br>
പ്രിയനേ.. അങ്ങ് വഹിക്കുന്ന ഔദ്യോകികതയും അതിന്റെ കറുത്ത മേല്ക്കുപ്പയവും പറയുന്ന നീതിശാസ്ത്രത്തെ മനസിലാക്കാന്‍ പ്രാപ്തമായ മനസ്സും അതിന്റെ കണക്കുകൂട്ടലുകളും എനിക്കില്ല. എന്റെ ഏഴാംക്ലാസ് പാഠപുസ്തകത്തിലോ മറ്റോ ഇതിന്റെ വിസ്തൃതവിവരണം ഞാന്‍ മന:പ്പാഠമാക്കിയിട്ടില്ല. എനിക്കറിയുന്നത് നിങ്ങളെ പൂജിക്കലും നിങ്ങളാല്‍ പൂജിക്കപെടലും മാത്രമാണ്. അതില്‍ സന്തുഷ്ടയവാനാണ് ഈയുള്ളവള്‍ക്ക് താല്പര്യം.
<br>
<br>
പ്രിയേ.. നീ വീട്ടു ജോലികളിലും മറ്റും മാത്രം ശ്രദ്ധിക്കുക. കാടുകയറി വരുന്ന നിന്റെ ചിന്തകളെ അടിമപ്പെടുത്താതെ നീ ഉറങ്ങുക. ഇതെല്ലാം ഒരു പുതിയ ക്ലോക്കിലെ പഴയ സമയത്തിന്റെ മാറ്റങ്ങളാണ്. ഘടികാരസൂചിയുടെ ദിശയില്‍ നമ്മള് സഞ്ചരിക്കുമ്പോള്‍ അക്കങ്ങള്‍ മാറ്റമില്ലാതെ നില്ക്കും. ചലിക്കുന്ന നമ്മുടെ മനസ്സില്‍ സംശയങ്ങള്‍ തെന്നി മാറുന്നത് ആരുടേയും കുറ്റമല്ല. അതുകൊണ്ട് നീയുറങ്ങുക. പുതിയ സ്വപ്നങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുക. എന്നെ ഉദ്ധീപിപ്പിക്കുക. നിന്റെ ഉറക്കത്തിനുശേഷം എനിക്കും ഉറങ്ങേണ്ടതുണ്ട്. അതുകൊണ്ട് നീ കൂര്‍ക്കം വലിച്ചുറങ്ങുക.
<br>
<br>Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-63748348233624009292012-04-10T00:00:00.002-07:002012-04-10T03:53:31.897-07:00സ്വപ്നബാഹുല്യം<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaZRyv-jKtF08sEPgYGS5hNM-JJemisZnL9Z59kzxMauaGXIJJv8Kyp4dvHrqVwIFCJlgp5hg434eLhuKPiO53zb6YjJa35mGvE5BlHpHTCfyP-cjuUQJbItSvewBzOHmy1vjzrnDwgw3p/s1600/surrealism-woman-dreaming-row-boat-in-hair-beautiful-painting-art.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="221" width="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaZRyv-jKtF08sEPgYGS5hNM-JJemisZnL9Z59kzxMauaGXIJJv8Kyp4dvHrqVwIFCJlgp5hg434eLhuKPiO53zb6YjJa35mGvE5BlHpHTCfyP-cjuUQJbItSvewBzOHmy1vjzrnDwgw3p/s320/surrealism-woman-dreaming-row-boat-in-hair-beautiful-painting-art.jpg" /></a></div><br />
<br />
അങ്ങ് ചുംബിച്ചപ്പോള്‍ എന്റെ മുലകള്‍ വിടരുന്നത് കണ്ടോ? എന്റെ കണ്ണുകള്‍ ത്രസിക്കുന്നത് കണ്ടോ? എന്റെ ബെല്ലി ബട്ടണ്‍ ചുറ്റുമുള്ള രോമങ്ങള്‍ക്ക് രോമാഞ്ചം വരുന്നത് ഞാനറിയുന്നു. അങ്ങ് എന്നെ ശരിക്കും ചുംബിക്കുന്നുണ്ടോ?<br />
<br />
പ്രിയംവദദേ, ഞാന്‍ നിന്നെ ഒന്ന് സ്പര്‍ശിച്ചിട്ടു പോലുമില്ല. പിന്നെ എങ്ങനെയാണ് നിനക്ക് ഉത്തേജനം സംഭവിക്കുന്നത്. ഞാനറിയാതെ എന്റെ സ്വപ്നങ്ങള്‍ പോലും എന്നെ വഞ്ചിക്കാറില്ല. നിന്നെ ചുംബിക്കാനാഗ്രഹിച്ച എന്റെ ചുണ്ടുകള്‍ക്ക് ഇന്ന് കാന്‍സര്‍ വന്നിരിക്കുന്നു.<br />
<br />
അങ്ങ് പറയുന്നത് ശരിയാവാം, ഒരു പക്ഷെ അങ്ങയുടെ സ്വപ്നങ്ങള്‍ എന്നെ ദൃഡമായി ചുബിച്ചിട്ടുണ്ടാകും, പക്ഷെ അങ്ങയുടെ ഈ നോട്ടം. അങ്ങെന്നെ ഇങ്ങനെ നോക്കരുത്, കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി എന്നെ ആരും ഇങ്ങനെ നോക്കിയിട്ടില്ല. അന്ന് നിങ്ങളുടെ നോട്ടത്തിന് ഇത്ര ശക്തിയില്ലായിരുന്നു. ഇങ്ങനെ നോക്കിയാല്‍ എന്റെ ജ്ഞാനത്തിനു രതിമൂര്‍ച്ച വന്നു പോകും.<br />
<br />
പ്രിയംവദേ, ഞാന്‍ നിന്റെ നെറ്റി മാത്രമേ കാണുന്നൊള്ളൂ. നീ എന്റെ ഭാര്യയെക്കാളും ഉയരം കുറവാണ്. എനിക്ക് നിന്നെ ശക്തമായി ഒന്നു കാണാന്‍കൂടി കഴിയുന്നില്ല. എന്റെ ഭാര്യ നിന്നെക്കാളും ഉയരമുണ്ട്, അത് കൊണ്ട് അവള് ഇങ്ങനെയൊന്നും സംസാരിക്കാറില്ല. പിന്നെ നീ എന്തിനാണ് എന്നെ ഒരു കാമക്കഴുകനാക്കുന്നത്.<br />
<br />
അങ്ങന്നെ ശക്തമായി നോക്കുന്നത് എനിക്ക് അറിയാന്‍ കഴിയും. അങ്ങ് വെറുതെ കളവു പറയരുത്. അങ്ങയുടെ ഭാര്യയും ഞാനും ഉയരത്തില്‍ വത്യാസമൊന്നുമില്ല. പക്ഷെ നിങ്ങള്‍ ഗര്‍ഭം ധരിപ്പിച്ച് അവള് പ്രസവിച്ച കുട്ടികള്‍ക്ക് എന്റെ കിറ്റ്കാറ്റ് നിറവും എന്റെ ഉയരവും മാത്രമേ ഒള്ളൂ.<br />
<br />
പ്രിയംവദേ, അതിനു വേണ്ടി പ്രത്യേകമായ കാരണങ്ങളും ന്യായികരണവും എനിക്ക് പറയാനില്ല. അവളുമായി രമിക്കുമ്പോഴും നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അവളുടെ മുഖത്ത് നിന്റെ ഭാവങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു . ഒരു പക്ഷെ നിനക്ക് വേണ്ടി കാത്തു വച്ച രേതസ്സുകള്‍ എന്റെ പുരുഷത്വത്തെ ചതിച്ചതാകാം.<br />
<br />
അങ്ങ് എന്നത്തെയും പോലെ ഇന്നും വല്ലാതെ തമാശിക്കുന്നു. ഇതില്‍ എന്നില്‍ ചിരി വരുത്താനുള്ള ഹ്യൂമറിന്റെ ഘടകം തൂലോം കുറവാണ്. പക്ഷെ ഇത് ഞാന്‍ ആസ്വദിക്കുന്നു.<br />
<br />
പ്രിയംവദേ, നിന്നില്‍ ചിന്തകള്‍ വിടര്‍ത്തുന്ന എന്റെ തമാശകള്‍ ചെന്നെത്തുന്നത് വര്‍ഷങ്ങള്‍ക്കു മുന്പിലെ നിന്റെ കൂര്‍ത്ത മുലകളില്‍ ആണ്.<br />
<br />
കര്‍മയോഗി..., അരുത്, അങ്ങ് എന്റെ മുലകളില്‍ സ്പര്‍ശിക്കരുത്, ഞാന്‍ ചത്തു പോകും, എന്റെ അംഗനവാടിയില്‍ പോകുന്ന കുഞ്ഞുങ്ങള്‍ അനാഥരാവും, പറമ്പുകളില്‍ വിസര്‍ജിച്ചു വരുന്ന അവരുടെ ചന്തികള്‍ കഴുകിക്കൊടുക്കാന്‍ ആരുണ്ടാവും. അംഗനവാടിയിലെ മറ്റു കുട്ടികള്‍ അവരെ വെറുമൊരു വിസര്‍ജ്യ ജീവികളായി അകറ്റി നിര്‍ത്തുന്നത് എനിക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. പിന്നെ എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിനു കഞ്ഞിയും ഉണക്കമീന്‍ ഓവനില്‍ ഗ്രില്‍ ചെയ്തതും കൊടുക്കാന്‍ ആരുണ്ടാകും?<br />
<br />
പ്രിയംവദേ, എല്ലാം നിന്റെ തോന്നലുകലാണ്. എന്റെ ഈ നരക്കുന്ന മുടികള്‍ക്കിടയിലെ ചില കറുത്ത മുടികള്‍ക്ക് യൌവ്വനം ഉണ്ടാവാം പക്ഷെ, പക്ഷെ നിന്നെ സ്പര്‍ശിക്കാന്‍ മാത്രമുള്ള ചങ്കൂറ്റം അന്നും ഇന്നും എന്റെ മനസ്സിനില്ല.<br />
<br />
കര്‍മയോഗി, ചിലപ്പോള്‍ എന്റെ തോന്നലുകളാവാം. ഞാനൊരു കന്യകയായിരുന്നപ്പോള്‍ അങ്ങ് എന്റെ മുലകളില്‍ ഒന്ന് സ്പര്‍ശിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ അതിന്റെ ഹാംഗ്ഓവര്‍ ആയിരിക്കാം. പക്ഷെ എന്റെ ആര്‍ത്തവം വറ്റി നിലക്കുമ്പോള്‍ എന്റെ മക്കള്‍ വലുതായി ഡോക്ടറും എഞ്ചിനീയറുമൊക്കെ ആവുമ്പോള്‍ നിങ്ങള്‍ എന്നെ പ്രാപിക്കണം. അന്ന് ബോംബേ ഡെനിം വിരിച്ച ശയ്യകളില്‍ എനിക്ക് ഉച്ചത്തില്‍ അട്ടഹസിക്കണം. പക്ഷെ എനിക്കെന്റെ ശാരീരിക ഫിറ്റ്നസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ ഭയക്കുന്നു.<br />
<br />
അങ്ങയുടെ മണം ഇന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു . ഇന്ന് അങ്ങ് സേവിച്ചത് താഴ്ന്ന തരം മദ്യമാണോ?<br />
<br />
പ്രിയംവദേ, ഞാന്‍ മദ്യപിച്ചിട്ടില്ല. നിന്റെ മനസ്സ് മാജിക് ഇല്യൂഷനിലാണ്. പ്രതീകങ്ങളിലൂടെ ഉപബോധമനസ്സിന്റെ വ്യാപാരങ്ങളെ അവതരിപ്പിക്കുന്ന നിന്റെയീ സമ്പ്രദായത്തില്‍ ഞാന്‍ എന്നും തോണി തുഴയുന്നുണ്ടാവും.<br />
<br />
അല്ല അങ്ങ് മദ്യപിച്ചിരിക്കുന്നു, എന്നിരുന്നാലും ഇതിന്റെ ഗന്ധം എന്നെക്കൂടി മദോന്മത്തയാക്കുന്നു. എന്റെ ഭര്‍ത്താവ് മദ്യപിക്കില്ല. പക്ഷെ അദ്ദേഹം ഒന്നു മദ്യപിപിച്ചു വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. എന്റെ മൂക്കിലെ മദ്യത്തിന്റെ മണത്തിന് അങ്ങയുടെ കൂടി മണമാണ്.<br />
<br />
പ്രിയംവദേ, ഞാന്‍ യാത്രയാവുന്നു. നിന്റെ ആര്‍ത്തവം നിലക്കുന്ന ഇമെയില്‍ കിട്ടുന്ന അന്ന് ഞാന്‍ വരാം. എല്ലാമുന്‍ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞ് ഉപബോധതലത്തെ ചിത്രീകരിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ആ വരവില്‍ നിന്റെ പുതിയ കന്യകാത്വത്തെ ഞാനന്ന് വെടിവെച്ചിടാം.<br />
<br />
അങ്ങ് യാത്രയാവുകയാണോ, എന്നാല്‍ ഞാനും ഉറങ്ങട്ടെ, മാക്സോ മോസ്കിറ്റോ കോയിലിന്റെ മാന്ത്രികതയില്‍ എന്റെ ഭര്‍ത്താവും കുഞ്ഞുങ്ങളും ഇപ്പോഴും ഉറങ്ങുകയായിരിക്കും. അങ്ങ് വരുന്ന എന്റെ ഈ സ്വപങ്ങളെക്കുറിച്ച് അവര്‍ക്കാര്‍ക്കും അറിയില്ല. അവര്‍ അറിയുകയുമില്ല.Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com2tag:blogger.com,1999:blog-6741090347691254333.post-56950596170177523712012-04-08T03:01:00.002-07:002012-04-08T03:13:40.740-07:00പെണ്ണെഴുത്ത്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzaupu3ssQlITfIZCmeOVwgD4USS7d9ZvEeQ-LTUqsq7DS-zqtULEuZ9px51os-9fKkPitEkJM6zw6Chb9xZ1kZ3TWANxUbCqWlXdQ6dkVpd0NawrEho0o1H_-Z2TNFJoimj2EMSVEuhgG/s1600/tumblr_lx239gwhcS1qj03zlo1_500.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="320" width="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzaupu3ssQlITfIZCmeOVwgD4USS7d9ZvEeQ-LTUqsq7DS-zqtULEuZ9px51os-9fKkPitEkJM6zw6Chb9xZ1kZ3TWANxUbCqWlXdQ6dkVpd0NawrEho0o1H_-Z2TNFJoimj2EMSVEuhgG/s320/tumblr_lx239gwhcS1qj03zlo1_500.jpg" /></a></div><br />
<br />
<br />
ഞാനാരാണ് ഞാനെന്തിനു പെണ്ണായി ജനിച്ചു എന്നൊരു ചിന്ത ജീവിതത്തില്‍ ഒരു നിമിഷത്തേക്ക് മനസ്സില്‍ ഒരു പെണ്മനസ്സില് തോന്നിയിട്ടുന്ടെന്കില്‍ അവള് ആരെ കുറ്റം പറയും. ജനിപ്പിച്ച അച്ഛനെയും അമ്മയെയും, അല്ലെങ്കില്‍ അവള് ജീവിക്കുന്ന ഈ പൊതു സാമൂഹിക ആവാസ വ്യവസ്ഥിതിയെയോ? അതോ അവളുടെ ഫെമിനിസ്റ്റ് ധാരണയില്‍ അവരുടെ സ്വത്യന്ത്രം നിരാകരിക്കുന്ന അവരെ പുച്ചിക്കുന്ന പുരുഷന്മാരെയോ? അതോ അവള് പെണ്ണായതിന്റെ പേരില്‍ സ്വയം ശപിക്കുമോ?.. <br />
<br />
സ്വയം ഒരു തിരിച്ചരിവുണ്ടാകുന്നത് വരെ ജീവിത യാത്രയില്‍ ലിംഗഭേധമില്ലാത്ത മനുഷ്യന് വെല്ലുവിലകളെ നേരിടാന്‍ വൈകാരികമായ തീരുമാനങ്ങളെ തിരസ്കരിച്ചു പലപ്പോഴും അനുവര്‍ത്തിയായിട്ടുള്ള ഘടകങ്ങളെ ആശ്രയിക്കേണ്ടി വരും. അത് ഒരു ജീവിത ക്രമമാണ്, എപ്പഴും പുരുഷന് ഉയര്‍ന്നു നില്ക്കുന്നു എന്നല്ല അതിന്റെ അര്‍ഥം, ആണും പെണ്ണും സമന്മാരാണ്.<br />
<br />
പക്ഷെ സ്ത്രീകള്‍ എപ്പോഴും താഴെ തട്ടിലുള്ളവരാനെന്നുള്ള വാദം ഊര്‍ജപെടുത്തുന്നത് സ്ത്രീകള്‍ തന്നെയാണ്. ഈ ഒരു വൈകാരികമായ തരംതിരിവ് ഒരു നെഗറ്റിവ് പോളിസിയാണ് സൃഷ്ടിക്കുന്നത്. സ്വയം അടിച്ചമര്‍ത്തപെട്ടവരാണെന്ന് ചിന്തിക്കുന്ന സ്ത്രീകളാണ് ഇന്നത്തെ മിക്ക ഫെമിനിസ്ടുകളും. അത് പോലെയാണ് ലിംഗഭേധമുള്ള എഴുത്തുകള്‍ എന്ന തരംതിരിവും. പെണ്ണെഴുത്ത്, ആണെഴുത്ത് എന്താണിത്. സ്ത്രീ ശാക്തീകരണമോ. അതോ സ്ത്രീകളുടെ കയ്യടി വാങ്ങിക്കാന്‍ വാക്കുകളുടെ മാന്ത്രികതയില്‍ തീര്‍ക്കുന്ന ആണെഴുത്തിന്റെ ഫെമിനിസം? <br />
<br />
പെണ്ണ് എഴുതിയാല്‍ പെണ്ണെഴുത്ത്, ആണ് എഴുതിയാല്‍ വെറും എഴുത്ത്. ഇതിലെ പെണ്ണെഴുത്ത് എന്ന വകഭേദം മാത്രം മനസ്സിലാവുന്നില്ല. പുരുഷ ലിംഗത്തെ പ്രതിനിധീകരിച്ച് പെന്‍ (PEN) ഒരു പുരുഷ പ്രതീകം ആയി ചിത്രീകരിക്കാന്‍ സഹായിക്കുന്ന ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്താണ്. ഒരു വ്യക്തിയുടെ ആവിഷ്കാര സ്വത്യന്ത്രത്തെ കുറിച്ചല്ല മറിച്ചു എല്ലാ സ്ത്രീകളും അടിച്ചമര്‍ത്തപെട്ടവരാണ് എന്നുള്ള മുന്‍ ധാരണയെ താങ്ങിനിര്‍ത്തിയാണ്. അതില്‍ കഴിവുള്ളവര്‍, തുറന്നെഴുതുന്നവര് ഒരു നവോദ്ധാനത്തിനു വേണ്ടി മഷി ഒലിപ്പിക്കുന്നു എന്ന് പറയുന്നതില്‍ ശുദ്ധ ഹസ്യമുണ്ട്. പെന്‍ (PEN) ഒരു പുരുഷ പ്രതീകം ആണെനിരിക്കെ മഷി പരത്തുവാന്‍ മാത്രമേ സ്ത്രീകള്‍ക്ക് സാധിക്കൂ എന്ന് വേണമെങ്കില്‍ പറയാം. കേരത്തിലുള്ള പെണ്‍കുട്ടികള്‍, മലയാളി പെണ്ണെഴുത്തു എന്നൊക്കെ വിശേഷിപ്പിക്കമെങ്കില്‍ കൂടതല്‍ അര്‍ത്ഥവത്താകുമായിരുന്നു.<br />
<br />
സാങ്കേതികത ഊന്നി ഫേസ്ബുക്ക്ന്റെ നീലനിറമുള്ള(sexy blue) ഏകാന്തത മറയാക്കി വിളിച്ചു പറയുന്ന ഈ നവോദ്ധന പൈത്രിക പെണ്ണെഴുത്തല്ല ഇവിടെ ആവിശ്യമുള്ളത്, പെണ്ണെഴുത്തിന്റെ മഹിമ പറയുന്നതിന്റെ ഒരു അഞ്ചു ശതമാനം ജീവിതത്തില്‍ ജീവിച്ചു കാണിച്ചു മാതൃക കാണിക്കുക എന്നുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ അര്‍ത്ഥമുള്ള സ്വത്യന്ത്രം കാംഷിക്കുന്നു എങ്കില്‍ ആണ്കൊയിമ വിളിച്ചോതുന്ന വൈവാഹിക കുടുംബ ജീവിതത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുക തന്നെ വേണം. ഒരു രീതിയിലും മറ്റൊരു വ്യക്തിയുമായി അടുപ്പമില്ലാതെ ജീവിക്കണം, പക്ഷെ രാഷ്ട്രീയം എല്ലാതിലുമുണ്ട്, ഏതു സ്ഥലത്തും വലുതും ചെറുതും ആരാണ് കേമന്‍/കേമി എന്നുള്ള വ്യക്തി രാഷ്ട്രീയം ശക്തമാണ്.<br />
<br />
ഒരു തുറന്ന മനസ്സുള്ള ഭര്‍ത്താവിന്റെ കൂടെ ഒരു ഭാര്യയുടെ മേലങ്കി അണിഞ്ഞു നല്ല കഥകള്‍ പറഞ്ഞും മറ്റും ഫെമിനിസം ഉധ്ഘോഷിക്കാം. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ അവള് അടുക്കളക്കാരിയും, മക്കളുടെ പൃഷ്ടം കഴുകി വൃത്തിയാക്കി കൊടുക്കുന്ന ഒരു സാധാ അമ്മയുമാണ്. ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്ത്രീ എന്നും അവളുടെ അളവുകളാല്‍ ആകര്‍ഷിക്കപെടുന്നവള്‍ തന്നെയാണ്. പുരുഷന്മാര്ക്ക് സ്ത്രീകള്‍ ഒരു ബലഹീനതയും. അത് ജൈവീകമായ സത്യമാണ്, അതോരു തുടര്‍ന്നുപോക്കാണ്. അതിനു തടയിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. <br />
<br />
സ്വച്ഛന്ദത എന്നത് ഒരു വ്യക്തിയുടെ മാനസിക സന്തോഷത്തിന്റെ മതിലുകളില്ലാത്ത ആകാശമാണ്, അല്ലാതെ ആണും പെണ്ണും പുലര്‍ത്തുന്ന വ്യക്തി രാഷ്ട്രീയമല്ല. പെണ്ണെഴുത്തും, ഫെമിനിസ്റ്റ് ചിന്താ ഗതികളും കൂട്ടികുഴച്ചാല്‍ ഉണ്ടാക്കവുന്നതല്ല വ്യക്തി സ്വത്യന്ത്രം എന്ന അവസ്ഥ. ഫേസ്ബുക്കിന്റെ നീലനിറമുള്ള ഏകാന്തതയില്‍ നിന്ന് പുറത്തു വന്നു നിങ്ങളുടെ സ്വത്യന്ത്രം കണ്ടെത്തേണ്ടത് മറ്റാരുടെയും ആവിശ്യകതയല്ല. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കാണരുത്. അത് ആത്മഹത്യാ പരമാണ്. നിങ്ങളുടെ വൈകരിഅക തലങ്ങളെ നിങ്ങളുടെ ഇച്ചകള്‍ക്കനുസ്രിതമായി പരിപോഷിപ്പിച്ചു നിങ്ങളുടെ സ്വാത്യന്ത്രം കണ്ടെത്തുക.Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0tag:blogger.com,1999:blog-6741090347691254333.post-78564721989770592172012-03-19T03:28:00.001-07:002012-03-19T03:48:36.055-07:00ഹോട്ട് ചോക്ക്ലറ്റ്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhR7IogcPzkZ4-AG6AX-BIy6UlpsdcMud4ucsdfxNkB-fYL67tgfz30oIuoemjxod0U4VBNnUbAby2JZA73VuI8uAFC2rUz-07i5jZhiWopCRX1780mLWmAYZq9jer1GGi5EFa602flbdxi/s1600/Ecuadorian-Hot-Chocolate-5-web.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="214" width="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhR7IogcPzkZ4-AG6AX-BIy6UlpsdcMud4ucsdfxNkB-fYL67tgfz30oIuoemjxod0U4VBNnUbAby2JZA73VuI8uAFC2rUz-07i5jZhiWopCRX1780mLWmAYZq9jer1GGi5EFa602flbdxi/s320/Ecuadorian-Hot-Chocolate-5-web.jpg" /></a></div><br />
<br />
<br />
വിധു വരുന്ന ദിവസമാണ് ഇന്ന്. അവളുടെ വിവാഹ ശേഷം ആദ്യമായി തന്നെ കാണണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ പഴയ ഓര്‍മ്മകള്‍ ഒന്നൊന്നായി കടന്നു വന്നു. നിത്യമായി ആര്‍ക്കും വേണ്ടതിരുന്ന സിദ്ധാര്‍ത്ന്റെ അഭിലാഷങ്ങളും സ്വപ്നങ്ങളും ചെറിയ ചെറിയ സംഭാഷണങ്ങള്‍ക്കിടയില്‍ വിലക്ക് വാങ്ങിയ വിധു പെട്ടെന്നൊരു ദിവസം അവന്റെ നെഞ്ചു പൊളിച്ചു അവളുടെ പുതിയ ജീവിതത്തിലേക്ക് ഓടുകയായിരുന്നു. പെട്ടെന്നുള്ള ആഘാതം സിദ്ധാര്‍ത്നെ നിര്‍വികാരനാക്കി. അര്‍ത്ഥമില്ലാതെ അലയുന്ന ഒരു കര്‍ക്കിടകത്തിലെ കാറ്റിനെപ്പോലെ സിദ്ധാര്‍ഥ് നടന്നു. പുഞ്ചിരിക്കുന്ന മുഖങ്ങള്‍ക്കു തിരിച്ചു കൊടുക്കാന്‍ മറുചിരികള്‍ തീര്‍ന്നപോലെ സിദ്ധാര്‍ഥ് പരിചയമുള്ളവരെ അവജ്ഞയോടെ കടന്നു പോവും. എന്തുകൊണ്ട് ഞാനിങ്ങനെയായി എന്നാലോചിക്കുമ്പോള്‍ ഓര്‍മ്മവരുന്ന വിധുവിന്റെ മുഖം.<br />
<br />
പിന്നെ വളരെ പെട്ടെന്ന് സിദ്ധാര്‍ഥ് അവളെ മറക്കുകയായിരുന്നു. മറവികള്‍ക്ക് മറുമരുന്ന് പുതിയ അനുഭവങ്ങളെ ക്ഷണിക്കുകയാണെന്ന പുതിയ അറിവില്‍ മഴ നനഞ്ഞും അതിലലിഞ്ഞും പല ദിവസങ്ങളിലായി അവളെ തീര്‍ത്തും മറന്നു കളഞ്ഞു. സിദ്ധാര്‍ഥ് ചില നേരത്ത് ഒരു സിഗരിറ്റില്‍ പഴയ ഓര്‍മകളെ തിരി കൊളുത്തി ഒരു ചെറു ചിരിയോടെ അതില്‍ത്തന്നെ എരിച്ചു തീര്‍ത്തു. നിദ്രയില്‍ സ്വപ്നസങ്കല്‍പത്തിലൂടെ ആഗ്രഹസംപൂര്‍ത്തി നേടുന്ന മനസ്സിന്റെ മേലെ മൂടിയിട്ട കിടക്ക വിരിപ്പ് മാറ്റിയിടുമ്പോള്‍ ശബ്ദമില്ലാതെ ഏങ്ങലിടിച്ചു കരയുന്ന മനുഷ്യന്റെ നഗ്നമായ ഹൃദയം പിടക്കുന്ന സ്വപ്നം സിദ്ധാര്‍ത്ഥന്റെ രാത്രികളെ ആലോസരപ്പെടുത്തി. അലസമായ ഓരോ ദിവസങ്ങളും സിദ്ധാര്‍ഥ് ഒരു അഭയാര്‍ഥിയെ പോലെ ഇന്ന് വരെ ജീവിച്ചു തീര്‍ത്തു.<br />
<br />
*************<br />
<br />
തൊപ്പിയിട്ട് ഊരവളച്ചു നില്ക്കുന്ന കോഫീ ഷോപ്പ് ജീവനക്കാരന് മുന്നില്‍ വന്നപ്പോള്‍ സിദ്ധാര്ത്ഥന് മനുഷ്യനായി.<br />
<br />
"വണ്‍ ഹോട്ട് ചോക്ക്ലറ്റ്" ഓര്‍ഡര്‍ കൊടുത്ത് വിധുവിന്റെ മുഖത്ത് നോക്കി അവളോട് അവള്‍ക്കിഷ്ടമുള്ളത് പറയാന്‍ എന്നവണ്ണം. പണ്ട് അവളോട് ചോദിക്കാതെ രണ്ടു ഹോട്ട് ചോക്ക്ലറ്റ് ഓര്‍ഡര്‍ ചെയ്യാറുള്ളതാണ്.<br />
<br />
വിധു വല്ലാണ്ടായി. മുന്നിലെ മെനു എടുത്തു ഒന്ന് വിരലോടിച്ച ശേഷം ഒന്ന് അമാന്തിച്ചു നിന്നൂ.<br />
<br />
"എനിക്കും ഹോട്ട് ചോക്ലേറ്റ് മതി"<br />
<br />
സിദ്ധാര്‍ഥ് ഒരു ചിരി വരുത്തി. ആ ചിരിയുടെ പകുതി അവള് കടമെടുത്തു പറഞ്ഞു.<br />
<br />
"നീയി ചോക്ക്ലറ്റ് മോന്തി മോന്തി നിന്റെ കവിള് തടിപ്പിച്ചു നടന്നോ"<br />
<br />
ഒന്ന് തലയാട്ടി, സിദ്ധാര്‍ഥ് മിണ്ടിയില്ല. സിദ്ധാര്‍ത് അവളെ കാണുകയായിരുന്നു. വിധു പഴയതിലും ഭംഗി കൂടിയിരിക്കുന്നു. പണ്ടത്തെ അവളുടെ ശുഷ്ക്കിച്ച മുലകളല്ല ഇപ്പോള്‍. അശേഷം മാറിയിരിക്കുന്നു, കണ്ണുകളുടെ തിളക്കം, പുതിയ രീതിയിലുള്ള വസ്ത്രധാരണം, ആഭരണങ്ങള്‍.<br />
<br />
<br />
*************<br />
<br />
ഹോട്ട് ചോക്ലേറ്റ് നുണയുന്നതിനിടയില്‍ വിധു ചോദിച്ചു "എന്താ സിദ്ധാര്‍ഥ് ഇത് വരെ കാണാത്ത പോലെ?"<br />
<br />
വീണ്ടും തലയാട്ടി, ഒന്നിമില്ല എന്നാ ഭാവത്തില്‍.<br />
അവളെന്തോക്കെയോ ചോദിച്ചു കൊണ്ടിരുന്നു, ജോലിയെ കുറിച്ച്, വീട്ടില്‍ അച്ഛനെ കുറിച്ച്, സിദ്ധാര്‍ത്ന്റെ സാമുറായ് ബൈക്കിനെ കുറിച്ച്. എല്ലാത്തിനും തലയാട്ടിയും മൂളിയും സിദ്ധാര്‍ഥ് ഉത്തരം കൊടുത്തു.<br />
<br />
പിന്നെ മൗനം.<br />
<br />
സിദ്ധാര്‍ഥന്റെ ചെവിയില്‍ കോഫി ഷോപ്പിന്റെ മൂകതക്കപ്പുറത്തുനിന്നും പഴയ ഓര്‍മകളിലെ വിധുവിന്റെ ചിരികള്‍ മുഴങ്ങിക്കേട്ടു. അവളുടെ ചുണ്ടുകള്‍ ഉരയുമ്പോള്‍ പണ്ട് മനസ്സില്‍ താലോലിച്ച ആ ചിരികളില്‍ ഓര്‍മകളുടെ വേറൊരു അറ്റത്തേക്ക് സിദ്ധാര്‍ത് മാഞ്ഞു പോയി. ഓര്‍മകളില്‍ കാമാതുരനായ സിദ്ധാര്‍ത്ഥ് അവളുടെ ദേഹത്ത് സ്വാതന്ത്യം കാണിച്ചതും, ക്ഷമ ചോദിച്ചു കരഞ്ഞതും, അവള് സാന്ത്വനിപ്പിച്ചതും എല്ലാം. നഷ്ടപെടാന്‍ സിദ്ധാര്ത്ഥന് ഒന്നുമില്ലായിരുന്നു, വിധു; പരമാര്‍ത്ഥം! അവള്‍ക്കായിരുന്നു എല്ലാം നഷ്ടപ്പെട്ടത്. പക്ഷെ ആലസ്യം എനിക്കും.<br />
<br />
*************<br />
<br />
"നീ എന്തിനാ എന്നെ ഒറ്റക്കാക്കിപ്പോയത്" സിദ്ധാര്‍ഥ് ഒരു കുട്ടിയായി, പണ്ട് LKGയില്‍ അച്ഛന് വിട്ടു പോമ്പോള്‍ കരഞ്ഞതുപോലെ കരയാന്‍ തോന്നി സിദ്ധാര്ത്ഥന്. ചോദിക്കണംന്നു കരുതിയതയിരുന്നില്ല. അറിയാതെ വായില്‍ നിന്ന് വീണു പോയതാണ്.<br />
<br />
സിദ്ധാര്‍ത്ഥന്റെ ചോദ്യം വിധു കേള്‍ക്കാത്തെപോലെ ഇരുന്നു, കീഴ്ച്ചുണ്ട് പല്ലും കൂട്ടി കടിച്ചു. വിധുവിന്റെ മുഖം മാറി, ചെവിയിലേക്ക് വീണു കിടന്ന ചുരുണ്ട മുടിയിഴക് പിന്നിലേക്ക് കോരിയൊതുക്കി, അവള് ബദ്ധപ്പെട്ടു. പറയാന്‍ ഉത്തരമില്ലാതെ സിദ്ധാര്‍ത്തിനു കീഴടങ്ങുന്നപോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു. മുഖം താഴ്ത്തി മേശയില്‍ വീണ ചോക്ലേറ്റ് തുള്ളികളെ വിരലുകള്‍ കൊണ്ട് ഒന്നുകൂടി പരത്തി.<br />
<br />
വിധുവിന്റെ ഭാവമാറ്റം കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥനു ദയ തോന്നി. അവന് ഔപചാരികത വീണ്ടെടുത്തു.<br />
<br />
"സോറി വിധു."<br />
<br />
അത്യാദരപൂര്‍വ്വം സിദ്ധാര്‍ത് വിളിച്ചു. "വിധു"<br />
<br />
നിറഞ്ഞ കണ്ണുകളോടെ കണ്ണീരൊപ്പി അവള് പറഞ്ഞു "its ok, സിദ്ധാര്‍ത്, i am all right"<br />
<br />
"എനിക്ക് പോണം സിദ്ധാര്‍ഥ്, ഞാന്‍ ഇപ്പൊത്തന്നെ വൈകി." വിധു പറഞ്ഞു.<br />
<br />
*************<br />
<br />
ഓട്ടോയില്‍ കയറുന്നതിനു മുമ്പ് വിധു സിദ്ധാര്‍ഥ്നോട് ചോദിച്ചു.<br />
"എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?"Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com1tag:blogger.com,1999:blog-6741090347691254333.post-63726487676252524032012-02-14T03:13:00.000-08:002012-02-14T03:13:47.588-08:00കോപ്പിയും പേസ്റ്റും<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYHjwtcPKB4zOtdhx1syMjNZKCvOl4zt0JrLN3OEWxKkCBG57rf8g71P3A1lfsiI9NBllOc2EP2HviMcPX2OuzmQJvfr4SHuBHiVbR75ozVbqG5viL1p2yqSgH2w1Ylhgrg1EQFbUphdil/s1600/ctrl-c-ctrl-v-80992-500-396.jpg" imageanchor="1" style="clear:left; float:left;margin-right:1em; margin-bottom:1em"><img border="0" height="254" width="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYHjwtcPKB4zOtdhx1syMjNZKCvOl4zt0JrLN3OEWxKkCBG57rf8g71P3A1lfsiI9NBllOc2EP2HviMcPX2OuzmQJvfr4SHuBHiVbR75ozVbqG5viL1p2yqSgH2w1Ylhgrg1EQFbUphdil/s320/ctrl-c-ctrl-v-80992-500-396.jpg" /></a></div><br />
<br />
സവ്യസാചി ഒരു പോസ്റ്റ് നോട്ട്പാഡില് നിന്ന് ഫേസ്ബുക്കിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു.<br />
-------------<br />
ഫേസ്ബൂക്കില്‍ വന്ന പോസ്റ്റ് വായിച്ച "പേസ്റ്റിന്റെ" മുഖം തുടുത്തു, എന്നിട്ട് "കോപ്പി"യോടു പറഞ്ഞു.<br />
<br />
"ഇത് കണ്ടോ"<br />
<br />
കോപ്പി ഗൌരവത്തോടെ പേസ്റ്റിനെ നോക്കി<br />
"ഏതു കണ്ടോന്നു"<br />
<br />
കോപ്പിയുടെ ഗൌരവം കാര്യത്തിലെടുക്കാതെ പേസ്റ്റ് പറഞ്ഞു<br />
"ഇപ്പൊ ഞാന്‍ കൊണ്ടിട്ട ആ പോസ്റ്റ് ഇല്ലേ.. സസ്യബുക്ക് ഷാജിയെട്ടന്റെ.."<br />
<br />
"സസ്യബുക്ക് ഷാജിയോ? അതാരാ" അറിയാത്ത പോലെ കോപ്പി ചോദിച്ചു<br />
<br />
"ആ മല്ലുഭായിയും ഗിന്നസ് പാണ്ടിയും ഒക്കെ ഇയാളെ ഇത് പോലെ എന്തൊക്കെയോ ആണല്ലോ വിളിക്കുന്നത്.." പേസ്റ്റ് പറഞ്ഞു<br />
<br />
"അതിന്, നിനക്ക് നിന്റെ ജോലി ചെയ്താപ്പോരെ?" കോപ്പി ഈര്‍ഷ്യയോടെ.<br />
<br />
"അതല്ല, അയാള്‍ എഴുതുന്നത് കണ്ടില്ലേ, എപ്പോഴും പ്രണയം, അതും കാമഭാവനയുടെ ചുവ ഏറെയുള്ളത്" പേസ്റ്റിന്റെ മുഖം നാണം കൊണ്ടു ചുവന്നു.<br />
<br />
"നീയെന്തിനാ അതിന്റെ ഉള്ളടക്കം ഒക്കെ നോക്കുന്നത്, നമ്മള് നമ്മുടെ ജോലി മാത്രം ചെയ്യുക, ഞാന്‍ തരുന്നത് ബഫര്‍ എറര്‍ വരാതെ അങ്ങോട്ട് പകര്‍ത്തിയാ മതി"<br />
പേസ്റ്റിന്റെ ഭാവമാറ്റം അറിയാത്തപോലെ കോപ്പി അവളെ ചെറിയമട്ടില്‍ ശകാരിച്ചു.<br />
<br />
പേസ്റ്റിനു സങ്കടമായി. അവളുടെ കണ്ണ് നിറഞ്ഞു, കോപ്പി എപ്പോഴും ഇങ്ങനെയാണ്, ബോധം വച്ച അന്നുമുതല്‍ കോപ്പിയുടെ കൂടെയാണ്, ജീവിതത്തില്‍ വേറെയാരും കൂട്ടിനില്ല, അതുപോലെ തന്നെ കോപ്പിക്കും, എന്നാലും കോപ്പി ഇതു വരെ സ്നേഹത്തോടെ പെരുമാറിയിട്ടില്ല. ഓരോ ഷട്ട്ഡൌണിലും, ഹൈബെര്‍നേറ്റിലും എന്റെ നെഞ്ചു പിടയ്ക്കുന്നതും, കണ്ണ് നിറയുന്നതും കോപ്പി അറിയുന്നില്ലേ. അതോ കണ്ണടച്ച് ഇരുട്ടാക്കുന്നതോ, അന്നൊരു ദിവസം സിസ്റ്റം ഹാങ്ങായപ്പോള്‍ ഒറ്റപ്പെട്ടത് പോലെയായി, കോപ്പി ഇനാക്ടിവ് ആയി കിടന്നപ്പോ വിളിക്കാത്ത ബില്‍ഗേറ്റ്സുമാരും തന്നെ ഇല്ല. എന്നിട്ടും കോപ്പി എന്നെ മനസിലാക്കുന്നില്ലേ. പുതിയ സര്‍വീസ് പാക്കുകള്‍ വരുമ്പോള്‍ പേടിയാണ്, എന്റെ സ്ഥാനം വേറെ എങ്ങാണ്ടും മാറ്റുമോ, കോപ്പിയെ വേറെ ആരുടെലും കൂടെ ഇരുത്തുമോ എന്നൊക്കെ. എല്ലാ റീസ്റ്റാര്‍ട്ടിലും കരുതും ഇപ്പൊ ദേഷ്യം മാറിയിട്ടുണ്ടാവും എന്നൊക്കെ. ഈ ഗൌരവം മാറിയിട്ട് കോപ്പിയെ കണ്ടിട്ടില്ല.<br />
<br />
പേസ്റ്റിന്റെ പെട്ടന്നുള്ള മൌനവും അവളുടെ ചിന്തകള്‍ പായുന്ന മുഖവും കണ്ടപ്പോള്‍ കോപ്പി അവളോട് എന്ത് പറയണം എന്നറിയാതെ വിഷമിച്ചു. തനിക്ക് അവളോടുള്ള സ്നേഹം അവള്‍ക്കെങ്ങനെ മനസ്സിലാക്കിക്കൊടുക്കും. എന്തിനും ഏതിനും ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെയുള്ള എന്റെ പേസ്റ്റ്. അടുത്ത റീസ്റ്റാര്‍ട്ടില്‍ അവളെ സാന്ത്വനിപ്പിക്കണം, അവളോട് തന്റെ ഇഷ്ടം പറയണം.<br />
<br />
---------------<br />
സവ്യസാചി തന്റെ കഥകള്‍ ബ്ലോഗില്‍ ഇട്ടു സായൂജ്യമടഞ്ഞു. ഇരുട്ടിന്റെ വെല്ലുവിളിക്കു പത്തിതാഴ്ത്തിയ തന്റെ കണ്ണുകളെ മനസ്സില്‍ പരിഹസിച്ച് ലാപ്ടോപ് ഓഫ് ചെയ്തു.<br />
<br />
-------------------------------------------------<br />
<br />
ഇന്ന് ഫെബ്രുവരി 14, കോപ്പി പേസ്റ്റിനോട് തന്റെ ഉള്ളിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. പേസ്റ്റിന് എന്തു ചെയ്യണമെന്നറിയാത്ത സന്തോഷം, കോപ്പിയെ ഉമ്മ വെച്ച് കൊല്ലാന്‍, കോപ്പിയുടെ നെഞ്ചിലെ രോമങ്ങളില്‍ വിരലോടിച്ചു കഥകള്‍ പറയാന്‍, അല്ലെങ്കില്‍ തന്റെ നഗ്നമായ മാറത്തു കോപ്പിയെ കിടത്തി കോപ്പിയുടെ മുടിയിഴകള്‍ തഴുകാന്‍. അന്ന് സവ്യസാചി ഇട്ട ബ്ലോഗിലെ പോസ്റ്റ് അവര്‍ ഒരുമിച്ചു വായിച്ചു, അതിലെ കാമാഭാവങ്ങള്‍ അലങ്കരിച്ച വരികള്‍ കോപ്പി വായിച്ചപ്പോള്‍ നാണത്തോടെ അവള് അവനെ നോക്കി. കുറെ നാളുകള്‍ മൌനത്തിന്റെ അടിയില്‍ മറഞ്ഞു കിടന്ന പ്രണയം പുറത്തു വന്നപ്പോള്‍ സവ്യസാചിയുടെ മോണിറ്ററില്‍ സ്ക്രീന്‍സേവര്‍ മറയിട്ടു.<br />
<br />
------------------------------------------------<br />
<br />
ഇത് കോപ്പിയുടെയും പേസ്റ്റിന്റെയും കഥ, ഇതുപോലെ നിങ്ങളില്‍ ആരെങ്കിലും മറച്ചു വെച്ചിരിക്കുന്ന പ്രണയമുണ്ടങ്കില്‍ അത് നിങ്ങള്‍ പ്രണയിക്കുന്നവരോട് തുറന്നു പറയുക. നഷ്ടപ്പെടലിന്റെ മറുഭാഗം പേടിച്ചു പ്രണയം നഷ്ടപെടുത്താതെ നോക്കുക.<br />
<br />
എല്ലാവര്ക്കും എന്റെ പ്രണയദിനാശംസകള്‍...Anonymoushttp://www.blogger.com/profile/17361825252126069005noreply@blogger.com0